Sunday, April 08, 2007

ഹീറോയുടെ പേന 1/3

നാണൂച്ചാര്‌ വീട്ടില്‍ നിന്നും എരുത്തിലിലേക്ക്‌ ഒരു വയര്‍ വലിച്ച്‌ ഹോള്‍ഡറിട്ട്‌ ബള്‍ബ്‌ തൂക്കി. പഴയ തുണികള്‍ ശേഖരിച്ച്‌ വച്ചു. ചാണകം പറ്റിപ്പിടിച്ച തറയിലെ കല്ലുകള്‍ക്കു മീതേ വെള്ളമൊഴിച്ച്‌ കഴുകിയിട്ടു. കൊക്കിണിയുടെ പ്രസൂതീഗേഹം സജ്ജമായി. കൂമന്‍പള്ളിയില്‍ ഒരു പശുവിനു പ്രസവം ഇന്നു രാത്രി തന്നെയുണ്ടാവുമെന്ന് അറിയിച്ച് ആളയച്ചു വിളിപ്പിച്ചപ്പോള്‍ തന്നെ ഒരു കുപ്പി എള്ളെണ്ണയും വാങ്ങി മാങ്കൊമ്പും ഒടിച്ചു കൊണ്ടു വന്നു. പഴമ്പായ വേണ്ട. പശുവിന്‍ മാച്ച്‌ പാലമരക്കൊമ്പില്‍ തൂക്കുന്നത്‌ ഒരന്ധവിശ്വാസമാണെന്നും അത്‌ മണ്ണില്‍ കുഴിച്ചിടുകയാണു ശുചിത്വബോധമുള്ളവര്‍ ചെയ്യേണ്ടതെന്നും ഈ വീട്ടുകാര്‍ പറയുന്നു. ഓരോരുത്തര്‍ക്ക്‌ ഓരോ വിശ്വാസം. കൊക്കിണി നിന്നുറങ്ങുന്നു. നാണൂച്ചാര്‍ ഒരു ഇരുമ്പു കസേര കൊണ്ടിട്ട്‌ ഇരുന്ന് ഒരു ബീഡി കൊളുത്തി.

"അപ്പൂപ്പാ, അപ്പൂപ്പന്‍ കഥ പറഞ്ഞു തരുമ്ന്ന് പറഞ്ഞല്ലോ." മൂന്നു കുട്ടികള്‍ ഓടിവന്ന് ചുറ്റും കൂടി.
"മക്കളേതാ?"
"ബാംഗ്ലൂരിലെയാ. ഞാന്‍ പൊടിയന്‍, ഇവന്‍ കൊച്ചുപൊടിയന്‍, ഇവള്‍ ഉമ്മിണി" പത്തുവയസ്സുകാരന്‍ ഏട്ടുഴുവയസ്സുകാരനെയും ആറുവയസ്സുകാരിയേയും പരിചയപ്പെടുത്തുന്ന ജോലി കൂടി ഏറ്റെടുത്ത്‌ ചേട്ടന്‍ ചമഞ്ഞു.
"എന്നാ വന്നേ?"
"ഒരാഴ്ച്ചയായി."
"ഏതു കഥയാ മക്കള്‍ക്ക്‌ കേള്‍ക്കണ്ടേ? പഞ്ചതന്ത്രം വേണോ സിന്ധുബാദ്‌ കപ്പലോടിച്ച കഥ‍ വേണോ?"

"അതൊന്നും വേണ്ട, അപ്പൂപ്പന്‍ യുദ്ധം ചെയ്ത കഥയാ നല്ലതെന്ന് പറഞ്ഞു പയ്യന്‍ അണ്ണന്‍."

യുദ്ധത്തിന്റെ കഥ എവിടെ തുടങ്ങുന്നു? ഭാര്യയേയും കുട്ടികളേയും വീട്ടിലാക്കി എങ്ങോട്ടെന്നില്ലാതെ പുറപ്പെടുമ്പോള്‍ ഒരു ജോലി തരമാക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. യാത്ര ചെയ്യും തോറും കൌതുകം കൂടി വന്നു. പുതിയ പട്ടണങ്ങള്‍, ഭാഷകള്‍, ആളുകള്‍, കാഴ്ച്ചകള്‍. അംബാലയില്‍ എത്തിപ്പെടും വരെ. കൂലിപ്പട്ടാളം എന്നതിലെ കൂലി എന്ന വാക്ക്‌ വല്ലാത്തൊരാകര്‍ഷണമായി.

"അപ്പൂപ്പാ, ഇന്ത്യ നല്ലതല്ലേ?"
സംശയമെന്താ മോനേ. നാണൂച്ചാര്‍ ചിരിച്ചു പോയി.
"പിന്നെ ആരാ ഇന്ത്യയോട്‌ യുദ്ധം ചെയ്തത്‌? പാകിസ്ഥാനാണോ?"

മക്മഹോന്‍ രേഖ ചൈന അംഗീകരിക്കുന്നില്ല, എങ്കിലും മാനിക്കുന്നുന്നെന്നും എന്നാല്‍ അതു കടന്നും കയറിവന്ന് ഇന്ത്യ ചൈനയുടെ മണ്ണില്‍ ചെക്ക്‌ പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്‌ കണ്ട്‌ കയ്യും കെട്ടി നില്‍ക്കില്ലെന്നും ചൌവ്വന്‍ ലായി. ബാര്‍ബര്‍ ബാലന്‍ പത്രമെടുത്ത്‌ ദൂരെയെറിഞ്ഞു. "ജവഹരിലാല്‍ പറയുന്നത്‌ നുണയാണെന്ന് നമ്മള്‍ വിശ്വസിക്കുമെന്നാ ഈ കമ്യൂണിസ്റ്റുകളുടെ വിചാരം!"

"അപ്പൂപ്പാ, എത്ര വിമാനമുണ്ടായിരുന്നു നിങ്ങള്‍ക്ക്‌?"

സിയാച്ചിനില്‍ കോവര്‍ കഴുതകളും പട്ടാളക്കാരും ചുമട്ടുകാരുമെല്ലാം ഭാരം ചുമന്ന് മലകയറി. കൊടും തണുപ്പില്‍ കയ്യിലുള്ള പുതപ്പുകള്‍ മൂന്നും നാലും ചേര്‍ന്ന് പുതച്ചു. അതും തികയാതെ വന്നപ്പോള്‍ കഴുതകളെ കെട്ടിപ്പിടിച്ചു നടന്നു.
വഴിവക്കില്‍ ഒരിലപോലും വിശക്കുമ്പോള്‍ തിന്നാനില്ലാതെ.

കാര്‍പോ ല പാത ശത്രുക്കള്‍ പിടിച്ചെടുത്തിരിക്കുകയാണ്‌ . അസംഖ്യം ചൈനക്കാര്‍ യന്ത്രത്തോക്കുള്‍ നാട്ടിയ കാവല്‍പ്പുരകളും ബങ്കറുമായി അതു കാക്കുന്നു. തല്‍ക്കാലത്തേക്കെങ്കിലും മടങ്ങിപ്പോകണം.

തോറ്റോടുകയോ? ബഹദൂര്‍ ഖത്വാള്‍ നിന്ന് ജ്വലിച്ചു. ഗൂര്‍ഖയുടെ പട്ടി പോലും പിന്നോട്ടൊരടി നടന്നിട്ടില്ല. ചുരത്തിനു താഴെ അനന്തമായി നീളുന്ന നീല നിറമുള്ള മഞ്ഞിലേക്ക്‌ ഖത്വാള്‍ തോക്കു നീട്ടി. അമ്മേ, നിന്റെ മാറില്‍ കൈ വച്ചവന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഗൂര്‍ഖകള്‍ക്ക്‌ പിന്‍ തിരിയാനാവില്ല. വീരസ്വര്‍ഗ്ഗം ഞങ്ങള്‍ക്കു വേണ്ട, ഇനിയൊരു ജന്മം കൂടി തന്നാല്‍ മതി, നിനക്കു വേണ്ടി ഒരിക്കല്‍ കൂടി മരിക്കാന്‍. "ആയോ.. ഗൂര്‍ഖാലീ.." ശ്രോതാവിന്റെ രക്തം വെള്ളമാക്കുന്ന ഗൂര്‍ഖാ പോര്‍വിളി മുഴങ്ങി. ഇതാവരുന്നു ഗൂര്‍ഖകള്‍, പിന്നോട്ടൊരടി നടക്കാന്‍ മനസ്സില്ലാത്തവര്‍. യന്ത്രത്തോക്കുകളുടെ ഇടമുറിയാത്ത ഗര്‍ജ്ജനത്തിനുള്ളില്‍ വേര്‍തിരിഞ്ഞു കേട്ട എന്‍ഫീല്‍ഡ് റൈഫിളൊച്ചകള്‍ കുറഞ്ഞു കുറഞ്ഞ്‌ ഒടുക്കം തീരെയില്ലാതെയാകുമ്പോഴും ഒറ്റ ഗൂര്‍ഖയും പിന്നോട്ടൊരടി നടന്നില്ല. ഒരാര്‍ത്തനാദവും ഉയര്‍ത്തിയുമില്ല. അവസാനത്തെ ശത്രുവും മാംസത്തുണ്ടുകളായി ചിതറി വീണിട്ടും ചീനക്കാര്‍ വിജയാരവം മുഴക്കിയില്ല. ആഹ്ലാദിക്കാനൊന്നുമില്ലായിരുന്നു. വിജയിച്ചെന്നു തന്നെ അവര്‍ക്ക് തോന്നിയില്ല.

പിന്‍ തിരിഞ്ഞവരും മടങ്ങുകയല്ലായിരുന്നു. വാഹനങ്ങളെത്താത്ത പാതകളിലൂടെ അവര്‍ ബര്‍മ്മാ അതിര്‍ത്തിയിലേക്ക് പോയി.

37 comments:

ദേവന്‍ said...

സമയം തീരെ തികയാത്തത്‌ കൊണ്ട്‌ ഒരു ഓര്‍മ്മക്കുറിപ്പിനെ മൂന്നു ഭാഗമായി എഴുതേണ്ടി വന്നു. അതിലൊന്നാമത്തേത്‌ ഇത്‌.

ബൂലോഗര്‍ക്കെല്ലാം ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍.

Unknown said...

ദേവേട്ടാ,
കിടിലന്‍ എഴുത്ത്. ആകെ രോമാഞ്ചകഞ്ചുകനായിപ്പോയി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

അരവിന്ദ് :: aravind said...

മനോഹരമായിരിക്കുന്നു. :-)



(ഗൂര്‍ഖ പിന്‍തിരിയില്ല എന്നതൊക്കെ ഹൊളിവൂഡ് വേള്‍‌ഡ് വാര്‍ പടത്തില്‍‍ അമേരിക്കക്കാരെല്ലാരും‍ വീരശൂരദീനദായാലുകൊളാമന്മാര്‍ എന്നൊക്കെ കാണിക്കുമ്പോലെ.....ആണോ??)

വേണു venu said...

നന്നായെഴുതിയിരിക്കുന്നു.:)
അടുത്തതിനായി.

ദേവന്‍ said...

ദില്‍ബാ, അരവിന്ദാ, വേണുമാഷേ, നന്ദി.

അരവിന്ദാ,
തോക്കെത്താത്തയുയരത്തില്‍ കാണാമാനത്തു നിന്നും ഇരുട്ടുമറ പറ്റി ശത്രുഭൂമിയിലെക്ക് ബോംബിന്റെ കാര്‍പ്പറ്റ് അയക്കുന്ന സിനിമാസ്റ്റൈല്‍ പേടിത്തൂറി കൊലയാളികളായിരുന്നില്ല ഗൂര്‍ഖാ റെജിമെന്റില്‍. കാര്‍പോ ലായില്‍ പിന്നോട്ട് നടക്കാന്‍ കൂട്ടാക്കാഞ്ഞ
ബഹദൂര്‍ ഖത്ത്വാള്‍ ഇവിടെയുറങ്ങുന്നു . ഒരു മെഴുകുതിരി കൊളുത്തിക്കോളൂ.

അനിയന്‍കുട്ടി | aniyankutti said...

ഞാനും കൊളുത്തട്ടെ ഒരെണ്ണം...
കഥ നന്നായിട്ട്‌ണ്ട്..ഒരു ഫീല്‍ ഉണ്ട്...ദേവേട്ടാ..ഇഷ്ടായിട്ടാ...

അരവിന്ദ് :: aravind said...

ഉവ്വ്. സ്ഥലത്ത് പോയി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

ഈ സായിപ്പന്മാരുടെ ഓണ്‍ സ്ക്രീന്‍ പ്രകടനം (ഡോക്യു ഡ്രാമാ, ‘ഫാക്റ്റ് ബേസ്‌ഡ് ‘വാര്‍ഫിലിംസ് )കാണുമ്പോള്‍
ഓ പിന്നേ നിങ്ങള് അമേരിക്കക്കാര് മാത്രം കുറേ നല്ലോര്, വീരന്മാര് , മനുഷ്യസ്നേഹികള് ഫൂ എന്ന് ആക്ഷേപിക്കാറുണ്ട്.
അതേ അടി തിരികെ കിട്ട്യാലോ എന്ന് ഭയന്ന്‍ നമ്മടെ കഥയൊന്നും പറയാറില്ല. അതോണ്ട് ചോയ്ച്ചതാ.

Unknown said...

ആളുകളെ പറ്റി പടമൊന്നുമിറങ്ങിയില്ലെങ്കിലും ആമ്പിള്ളേര് നമ്മുടെ നാട്ടിലുമുണ്ട് അരവിന്ദേട്ടാ. മെഴുകുതിരി കൊളുത്തിയില്ലെങ്കിലും വേണ്ടില്ല ബോളിവുഡുകാര് തെണ്ടികള് ഇതിനെ പറ്റിയൊന്നും സിനിമയെടുക്കാഞ്ഞാല്‍ മതിയായിരുന്നു. ഭഗത് സിങ് കണ്ട് കരച്ചില്‍ വന്നു. :-(

അരവിന്ദ് :: aravind said...

അതെ..അതാണ്.
ബോര്‍ഡര്‍ കണ്ട് കോരിത്തരിപ്പല്ല, സംവിധായകന്റെ മോന്തക്ക് ഒന്നു പൊട്ടിക്കാനാണ് തരിച്ചത്.പട്ടാളക്കാരെ അവഹേളിക്കുന്ന തരം വീരസിനിമകള്‍.
(ലക്ഷ്യയും പ്രഹര്‍ ഒക്കെ വളരെ നന്നായിരുന്നു. ലക്ഷ്യ കണ്ട് എന്‍ ഡി എ യില്‍ ചേര്‍ന്ന ഒരു മിടുമിടുക്കനെ എനിക്കറിയാം.ആളിപ്പം ടാങ്ക് റെജിമെന്റ് സെക്കന്‍ ലെഫ്റ്റനന്റ്)

പിന്നെ..ആത്യന്തികമായി ഞാന്‍ ഒരു പട്ടാള വിരുധനാണ് (ഈയിടെ തുടങ്ങിയ അസുഖാ). ലോകം പട്ടാളത്തിനെ വേണ്ടാന്ന് വെക്കണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. മനുഷ്യരെ കശാപ്പ് ചെയ്യാന്‍‍ മനുഷ്യര് തന്നെ...ഇത്രയും നികൃഷ്ടമായ ജോലിയുണ്ടോ?

Mubarak Merchant said...

നല്ല എഴുത്ത്. കൂടുതലൊന്നും പറയാന്‍ ഞാനാളല്ല.

ഏറനാടന്‍ said...

ദേവ്‌ജി മുന്‍പും പറഞ്ഞതുപോലെ പറയുന്നു. അച്ചടിമാധ്യമങ്ങളിലും താങ്കള്‍ എത്തണമെന്നത്‌. സാധാരണക്കാരായ നാട്ടിന്‍പുറ-ഗ്രാമീണ-വായനാസമൂഹവും ഈ രചനകള്‍ക്ക്‌ അവകാശികളായിക്കോട്ടെ. അവരിതൊന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല, വായിക്കുന്നില്ല.

നിസ്‌തുലമായ കളങ്കരഹിതമായ അഭിപ്രായങ്ങള്‍ ഒരുപടികൂടിയുയര്‍ന്ന തോതില്‍ അവരില്‍ നിന്നും കിട്ടുമെന്ന കാര്യമുറപ്പാണ്‌.

ദേവന്‍ said...

ദൈവം സഹായിച്ച് ഹിന്ദി സിനിമകള്‍ ഞാന്‍ കാണാറില്ല (ദില്‍ബന്‍ ഇന്നാളില്‍ വന്ന് നല്ലപോലെ ഉപദേശിച്ചെങ്കിലും ഞാന്‍ ഇതുവരെ ഒന്നും കണ്ടില്ല).

പിന്നെ ഹിന്ദി-ചീനി യുദ്ധം എന്തായാലും ബോളിക്കാര്‍ തൊടില്ല. അല്ലെങ്കില്‍ യുദ്ധത്തിനു കാരണം ചൈനയാണെന്നും ജയിച്ചത് നമ്മളാണെന്നും ചരിത്രം മാറ്റി എഴുതേണ്ടി വരും.

അരവിന്ദ് :: aravind said...

ബ്ലാക്ക് ഹോക്ക് ഡൌണ്‍, കാഷ്വാലിറ്റീസ് ഓഫ് വാര്‍, പ്ലാറ്റൂണ്‍ എന്നിവ ഹോളിവുഡില്‍ സിനിമയാക്കാമെങ്കില്‍
ചൈനായുദ്ധം, ഓപ്പറേഷന്‍ ബ്ലൂ ഡയമണ്ട്, കാണ്ഡാഹാര്‍ , ശ്രീലങ്കയിലെ ഐ.പി.കെ എഫിന്റെ ദയനീയ പരാജയം ഇതൊക്കെ നല്ല ഒന്നാന്തരം , ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സിനിമകളാക്കാമായിരുന്നു.യുദ്ധത്തിന്റെ തീവ്രതയും ക്രൂരതയും അതേല്‍‌പ്പിക്കുന്ന മുറിവുകളും ജനതക്ക് കാട്ടിക്കൊടുക്കാമായിരുന്നു. അന്ധമായ വീരാരാധനകള്‍ ഒഴിവാക്കാമായിരുന്നു, തോക്കും വടിവാളുമെടുക്കും മുന്‍പേ ആള്‍ക്കാരെ രണ്ട് വട്ടം ചിന്തിപ്പിക്കാമായിരുന്നു,മനുഷ്യജീവന്റെ വില മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കാമായിരുന്നു.
ബുഹഹഹ എന്ന് ചിരിക്കുന്ന, കാളയെപ്പോലെ മുക്രയിടുന്ന, ബാലേകളിലെ കംസനെ അനുസ്മരിപ്പിക്കുന്ന പാക്കിസ്ഥാന്‍ തീവ്രവാദിയും, എള്‍‌പ്പാടങ്ങളിലൂടെ പാട്ടുപാടി ഓടി നടക്കുന്ന, സുന്ദരിയായ ഭാര്യയുള്ള, ദീനദയാലുവും, ഈശ്വരവിശ്വാസിയും , വീരശൂരനുമായ ഇന്ത്യന്‍ പട്ടാളക്കാരനുമൊക്കെ ആരെ എന്ത് ബോധിപ്പിക്കാനാണ് സിനിമാക്കാര്‍ പടച്ചുണ്ടാക്കുന്നത്?
പാരഡൈസ് നൌ എന്നൊരു സിനിമയുണ്ട്. ബെല്‍‌റ്റ് ബോംബ് കെട്ടി ജൂതന്മാരെ ചുടുന്ന “നികൃഷ്ടരായ“ പാലസ്തീന്‍ തീവ്രവാദികളുടെ യഥാര്‍ത്ഥ രൂപം അതില്‍ കാണാം. പോകുന്നതിന് മുന്‍പായുള്ള പ്രസംഗം വീഡിയോയില്‍ പകര്‍ത്തുമ്പോള്‍ പെട്ടെന്ന് അമ്മക്ക് വാങ്ങി വച്ചിരിക്കുന്ന മരുന്ന് മറക്കാതെ കഴിക്കണം എന്ന് പറയുന്ന “ദുഷ്ടന്മാര്‍”. എണ്ണം പറഞ്ഞ രണ്ട് മൂന്ന് ഡയലോഗുകള്‍ അതിലുണ്ട്. പിന്നീടെഴുതാം.

സിംഹത്തിന്റെ ചരിത്രകാരന്മാരുണ്ടാകാത്തിടത്തോളം വേട്ടക്കാരന്‍ വീരനായകരായ് തുടരും എന്നൊരു ആഫ്രിക്കന്‍ ചൊല്ലുണ്ട്.

കാടുകയറി.ഈസ്റ്ററിന് നല്ല പൂശാരുന്നു. ദേവേട്ടാ മാപ്പ്.

ദേവന്‍ said...

ഒന്നു രണ്ട്‌ വിയറ്റ്നാം വീരഗാഥക്കു ശേഷം ഷിന്‍ഡ്ലരുടെ ലിസ്റ്റും പ്രൈവറ്റ്‌ റ്യാനെ രക്ഷിക്കുന്ന എടവാടും മാത്രമേ കണ്ടിട്ടുള്ളു. പിന്നെ വെളിവില്ലാതെയിരുന്ന ഒരു അവസരത്തില്‍ "പേള്‍ ഹാര്‍ബര്‍" കണ്ടു പോയി, അതിന്റെ ഹാങ്ങോവര്‍ മാറിക്കിട്ടാന്‍ നാദിര്‍ഷായുടെ "ഫൂള്‍ ബാര്‍ബര്‍" രണ്ടു തവണ കേട്ടു.

പിന്നെ പട്ടാളക്കാര്‍. അവരൊരു തെറ്റും ചെയ്യുന്നില്ല, നമ്മളാണതു ചെയ്യുന്നത്‌.
"ധാവാ എന്നു വിളിച്ചുകൊണ്ട്‌ ബയണറ്റ്‌ ചാര്‍ജ്ജ്‌ ചെയ്യാന്‍ കുതിക്കുന്ന പടയാളി തന്റെ മുന്നിലെ ഡമ്മിയുടെ രൂപം തന്റേതു തന്നെയാണെന്ന് കാണാതെയല്ല. ഫയറിംഗ്‌ റേഞ്ചില്‍ തന്റെ വെടിയുണ്ടകളെ ക്ഷണിച്ചുകൊണ്ട്‌ മിന്നി മറയുന്ന ടാര്‍ഗറ്റുകള്‍ തന്റെതന്നെ പ്രതിബിംബങ്ങളാളെന്ന് അവനറിയാം. എന്നാല്‍, തനിക്കു ഭാരം നല്‍കുന്ന തുലാസിന്റെ മറ്റേത്തട്ട്‌ തന്നെപ്പോലെയല്ലാതെ എങ്ങനെയിരിക്കും?
....
ട്രെഞ്ചില്‍ കാത്തിരിക്കുകയോ മൈന്‍ഫീല്‍ഡില്‍ ഓടിക്കയറുകയോ ചെയ്യുന്ന പട്ടാളക്കാരന്‍ തികച്ചും കാട്ടിലെ ജന്തുവല്ല, അവന്‍ സമൂഹ ജീവിതന്നെയാണ്‌, അവനെ സഹായിക്കാന്‍ സമൂഹമെത്തുന്നുണ്ടെന്നല്ല ഞാന്‍ പറയുന്നത്‌, അവനെ ഒറ്റപ്പെടുത്തുന്നതില്‍ സമൂഹത്തിന്റെ കയ്യുണ്ടെന്നതിനാല്‍, കാട്ടിലെ ജന്തുവിന്റെ അവസ്ഥ അതിന്റേതാണ്‌. ..സമൂഹം വ്യക്തികളെ ട്രെഞ്ചിലേക്കും മൈന്‍ഫീല്‍ഡിലേക്കും പായിക്കുന്നു. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, പട്ടാളത്തിലാണ്‌ ഒരു വ്യക്തി എന്ന നിലയില്‍
തന്നത്താന്‍ ചെയ്യേണ്ട കൃത്യങ്ങള്‍ തീരെ വ്യക്തിപരമല്ലാത്ത ആവശ്യങ്ങളാല്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നത്‌. മരിക്കുകയും കൊല്ലുകയും പോലെ സ്വന്തം കാരണങ്ങളാല്‍ മാത്രം ചെയ്യേണ്ട കൃത്യങ്ങള്‍ വേറേയുണ്ടോ? എന്നാല്‍ പട്ടാളക്കാരന്‍ മറ്റാര്‍ക്കോ വേണ്ടി, അവനു തന്നെ മനസ്സിലാക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ കൊല്ലുന്നു, മരിക്കാന്‍ തയാറാവുന്നു..." (ആനന്ദ്‌, അഭയാര്‍ത്ഥികള്‍)

അപ്പോ പറഞ്ഞു വന്നത്‌, ഖത്വാളിന്റെ സംഘത്തെ ആരാണു കൊന്നത്‌? കുറേ ചീനക്കാരായ യന്ത്രത്തോക്കുകാരോ, ചൌ എന്‍ ലായിയോ അതോ പണ്ഡിറ്റ്ജിയോ?

reshma said...

നല്ല പോസ്റ്റ് , നല്ല കമനന്റ്സ്, നല്ല പഴമൊഴി.
തിരിഞ്ഞോടിയ യൊസ്സാറിയനും(catch-22) ഒരു തിരി.

ദിവാസ്വപ്നം said...

ദേവ് ജീ,

ഒന്നാം ഭാഗം രസമായി. കാത്തിരിക്കുന്നു.

(സൈനിക)വിഭാഗം വേര്‍തിരിവില്ലാതെ നേപ്പാളിസൈനികരെപ്പറ്റി ധാരാളം വീരകഥകള്‍ കേട്ടിരിക്കുന്നു. പ്രധാനമായും കേരളാ എക്സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്ന മലയാളി പട്ടാളക്കാരില്‍ നിന്ന്. മരിക്കാന്‍ ഭയമില്ലാത്ത നേപ്പാളി സൈനികന്റെ വീരകൃത്യങ്ങള്‍ മാത്രമല്ല, ചുണയോടെ പാഞ്ഞുചെന്ന് ശത്രുപക്ഷ ടെന്റില്‍ തലകൊയ്ത്ത് നടത്തി, ജീവനോടെ തിരിച്ചുവന്ന കഥകളും.

(സൈനികരല്ലാത്തവരുള്‍പ്പെടെ) നേപ്പാളികളെപ്പറ്റി മൊത്തം സംബന്ധിച്ചും, ഈ സ്പിരിറ്റ് ശരിയാണെന്ന് പല ഉത്തരേന്ത്യക്കാരും പറഞ്ഞിട്ടുണ്ട്.

അറിവില്ലായ്മയില്‍ നിന്നുള്ള ഈ എക്സ്ട്രീമിസം (??) തിരിഞ്ഞുകുത്താറുമുണ്ട്. മലയാളിയായ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വീട്ടില്‍ കുടുംബാംഗത്തെപ്പോലെ ആയി വീട്ടുജോലിയ്ക്ക് നിന്നിരുന്ന ഒരു നേപ്പാളി ഒരിക്കല്‍ പ്രത്യക്ഷമായ പ്രകോപനമൊന്നുമില്ലാതെ വീട്ടിലെ രണ്ടു കുട്ടികളെയും മര്‍ദ്ദിച്ച് കൊല്ലാറാക്കിയതിനു ശേഷം ആത്മഹത്യ ചെയ്ത ഒരു സംഭവം തൊണ്ണൂറ്റൊന്‍പതില്‍ നടന്നിരുന്നു.

ഇന്നലെക്കൂടി ഓഫീസില്‍ ചര്‍ച്ച ചെയ്ത വിഷയമാണ്, മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുന്ന പട്ടാളക്കാരോടുള്ള സഹതാപം. ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ കൊല്ലപ്പെടുക. എന്തൊരു ദുരവസ്ഥ !

കാളിയമ്പി said...

ഒരു രണ്ട് മിനിട്ട് മുന്‍പൊരു കമന്റിട്ടിരുന്നു..അത് വന്നില്ല:)..ആ മൂഡ് പോയി..അതിനാല്‍ പുതിയ കമന്റ്..

ഈ നേപ്പാള്‍ ഗൂര്‍ഖാ റെജിമെന്റ് ബ്രിട്ടീഷ് ആര്‍മിയിലുമുണ്ട്..നേപ്പാളില്‍ നിന്ന് ഇടയ്ക്കിടെ റിക്രൂട്ട്മെന്റ് നടത്തും സായിപ്പന്മാര്‍..മൈക്കിള്‍ പിലാന്റെ ഹിമാലയാ യാത്രകളില്‍ റിക്രൂട്ട്മെന്റ് ഒക്കെ വിശദമായി കാണിച്ചിരുന്നു..ഒപ്പം മാവോ വാദികളുടെ ചില്ലറ ഇടപെടലുകളും...:)

പിന്നെ ഇവിടെപ്പോയാല്‍ സായിപ്പിന്റെ ഗൂര്‍ഖാകളുടേ ചില്ലറ വീരസാഹസികകൃത്യങ്ങളൊക്കെ സായിപ്പ് വിവരിയ്ക്കുന്നത് വായിയ്ക്കാം..

http://www.army.mod.uk/brigade_of_gurkhas/history/index.htm

:)

അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന രക്തസാക്ഷികള്‍..

ദേവേട്ടാ ..ഇങ്ങനെ ചിലപ്പോഴെങ്കിലും തലതിരിഞ്ഞവനാക്കുന്നതിന് നന്ദി

കുറുമാന്‍ said...

ദേവേട്ടാ, അതിമനോഹരം, തുടക്കം തന്നെ, നേപ്പാളി ബറ്റാലിയന്‍ (ഖൂര്‍ക്കാ റെജിമെന്റ്), സിക്ക് റെജിമെന്റും, ആസ്സാം, സിക്കിം, മേഘാലയ റെജിമെന്റും എല്ലാം വരും എന്നു കരുതുന്നു.

സീയാച്ചിന്‍ മേഘല, അന്നും ഇന്നും തണുപ്പിനാല്‍, അല്ലെങ്കില്‍, ശത്രുക്കളാല്‍, മരണ സാധ്യത ഏറിയ ഒരു മേഘലയായിട്ടു തന്നെ ജവാന്മാര്‍ കരുതുന്നത്.

ലേഹ് യില്‍ പോകുന്ന ജവാന്മാര്‍ക്ക്, മൂന്നു മാസമാണ് അവിടെ പരമാവധി ഡ്യൂട്ടി എന്നു കേട്ടിട്ടുണ്ട്. ചെവിയും, കയ്യും മരവിച്ച്, ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥ വന്ന ജവാന്മാരും കുറവല്ല എന്നു കേട്ടിട്ടുണ്ട്. സത്യം ഇനിയും വിളിപാടകലെ.

ജയ് ഹിന്ദ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സാജന്‍| SAJAN said...

ദേവേട്ടാ.. ഇങ്ങനെ അറിയപ്പെടാത്ത എത്രയെത്ര കഥകള്‍...
എത്രയെത്ര വീരനായകര്‍!
നാമെന്ത് അറിയുന്നു?
ഇത് മനസ്സില്‍ല്‍ തട്ടി.. എഴുതിയതിനു നന്ദി..

Visala Manaskan said...

"സിയാച്ചിനില്‍ കോവര്‍ കഴുതകളും പട്ടാളക്കാരും ചുമട്ടുകാരുമെല്ലാം ഭാരം ചുമന്ന് മലകയറി. കൊടും തണുപ്പില്‍ കയ്യിലുള്ള പുതപ്പുകള്‍ മൂന്നും നാലും ചേര്‍ന്ന് പുതച്ചു. അതും തികയാതെ വന്നപ്പോള്‍ കഴുതകളെ കെട്ടിപ്പിടിച്ചു നടന്നു. വഴിവക്കില്‍ ഒരിലപോലും വിശക്കുമ്പോള്‍ തിന്നാനില്ലാതെ"

ഞാന്‍ വായിക്കുന്നത് എന്റെ സുഹൃത്ത് ദേവന്റെ ബ്ലോഗോ അതോ മലയാളസാഹിത്യത്തിലെ അതി പ്രശസ്തമായ ഏതോ നോവലിലെ ഒരു പേരഗ്രാഫോ??

പ്രിയ ദേവന്‍, എഴുത്ത് സൂപ്പര്‍ ഡ്യൂപ്പറ് ഡ്യൂപ്പറിന്റെ അളിയന്‍!

അടുത്തത് പോരട്ടെ.

വീരന്മാര്‍ക്കും പുലികള്‍ക്കും നമ്മുടെ നാട്ടിന്‍ പ്രദേശത്തും പഞ്ഞമില്ല. ഭയം എന്നൊരു സംഭവം ഇല്ലാത്ത എത്രയോ പേര്‍. ആരെയും പേടിയില്ല. ഒന്നിനെയും പേടിയില്ല.

അഭയാര്‍ത്ഥി said...

ദേവഗുരുവെ,
എന്തുപറയാനാ..
ഈ ഭാഷാ ചാതുരി..
ഇനിമിറ്റബിള്‍.

തഴക്കം വന്ന ,ഇരുത്തം വന്ന, പ്രതിഭാധനനായ എഴുത്തുകാരനാണങ്ങ്‌.
അങ്ങേക്കറിയില്ലെങ്കിലും ഞങ്ങളത്‌ തിരിച്ചറിയുന്നു.

സിയാചിനിലെ ഗ്ലേസിയര്‍ പോലെ അത്‌ തിളങ്ങുന്നു.

ചരിത്രപരമായ സത്യസന്ധതകൂടി എഴുതുമ്പോള്‍ ആവശ്യപ്പെടട്ടെ.
കാരണം എഴുത്തിന്റെ ശക്തിയില്‍ ഒരു പക്ഷെ അല്‍പ്പം പേരെങ്കിലും ചരിത്രം
തെറ്റായി വായിച്ചേക്കാം.

തുടരുക.

മുസ്തഫ|musthapha said...

ദേവേട്ടാ... നല്ല രസകരമായ, കൊതിപ്പിക്കുന്ന എഴുത്ത്...

അടുത്തത് വേഗം പോന്നോട്ടെ

Unknown said...

ദൈവം സഹായിച്ച് ഹിന്ദി സിനിമകള്‍ ഞാന്‍ കാണാറില്ല (ദില്‍ബന്‍ ഇന്നാളില്‍ വന്ന് നല്ലപോലെ ഉപദേശിച്ചെങ്കിലും ഞാന്‍ ഇതുവരെ ഒന്നും കണ്ടില്ല).

ദേവേട്ടാ,
ദൈവദോഷം പറയരുത്. ഹിന്ദി സിനിമ കാണാന്‍ ഉപദേശിച്ചത് കണ്ണൂസേട്ടനാണ്. ഞാനും ഹിന്ദി സിനിമയും (ചില നല്ല സിനിമകള്‍ ഇല്ലാതില്ല) ദുശ്മന്‍ ദുശ്മന്‍ ആണ്. :-))

ആഷ | Asha said...

അടുത്തഭാഗം പോരട്ടെ :)

അത്തിക്കുര്‍ശി said...

ദേവന്‍,

ബഹദൂര്‍ ഖത്വാള്‍ ജ്വലിക്കുന്നു!
നിങ്ങള്‍ ഒരു പെന്‍ ഹീറൊ തന്നെ!

കണ്ണൂസ്‌ said...

ദേശത്തിനു വേണ്ടി മരിക്കുക എന്നൊക്കെ പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. പട്ടാളക്കാരില്‍ പലപ്പോഴും കൊലപാതകത്വര കുത്തിവെക്കുന്നത്‌ ദേശസ്നേഹത്തേക്കാളുപരി കൂട്ടാളികളുടെ ശവം കാണിച്ചാണെന്ന് കേട്ടിട്ടുണ്ട്‌. അത്രയും ദിവസം ഒന്നിച്ച്‌ ജീവിച്ച ഒരാളെ ക്രൂരമായി കൊലപ്പെടുത്തി എതിരാളികള്‍ എന്നുള്ളത്‌ ദേശസ്നേഹം പ്രസംഗിക്കുന്നതില്‍ക്കൂടുതല്‍ ഫലം ഉളവാക്കും എന്നാണ്‌ പറയുന്നത്‌.

എന്തായാലും അരവിന്ദന്‍ പറഞ്ഞ പോലെ പട്ടാളം ഒരു കുഴപ്പം പിടിച്ച യാഥാര്‍ത്ഥ്യമാണ്‌. രാജ്യത്തെ രക്ഷിക്കാന്‍ അവരുണ്ടാവുന്നത്‌ നല്ലതാണ്‌. യുദ്ധവും മരണവും ഭരണകര്‍ത്താക്കള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാതിരുന്നാല്‍ മതി.

ദേവാ, തുടര്‍ച്ചക്കായി കാത്തിരിക്കുന്നു. ( ആ ചൈനീസ്‌ യുദ്ധത്തിന്റെ ബോളിവുഡ്‌ വേര്‍ഷനെപ്പറ്റിയുള്ള കമന്റ്‌ ആരും ഏറ്റുപിടിക്കാതിരുന്നതെന്താണാവോ? :-). നെഹ്രു ഇപ്പോഴും ശവക്കല്ലറയില്‍ കിടന്നു തിരിയുന്നത്‌ ചൈനായുദ്ധവും, വിമോചനസമരവും പ്രതിപാദിക്കപ്പെടുമ്പോഴാവും.

ജോണികുട്ടി.. said...

ദേവന്‍ജി..വായിച്ചു..നന്നായിരിക്കുന്നു...ബാര്‍ബര്‍ ബാലനെ പത്രമെറിയാന്‍ പ്രേരിപ്പിച്ച കമ്യൂണിസ്റ്റുകാരുടെ അഭിപ്രായം തന്നെയായിരിക്കുമല്ലോ താങ്കള്‍ക്കും..ഇത്ര സമര്‍ത്ഥമായി രാഷ്ട്രീയം, ഇതിനു മുമ്പു ടിവി ചന്ദ്രനാണു പറഞ്ഞു കണ്ടേക്കുന്നതു..ഇ എം എസ്‌ മന്ത്രിസഭയേ പിരിച്ചുവിട്ടതായി വാര്‍ത്ത വരുമ്പൊള്‍ ഇന്നു ലോകവസാനം എന്നു പറഞ്ഞു ഗോപി കണ്ണുകള്‍ അടക്കുമ്പൊള്‍.ഓര്‍മകളുണ്ടാകണം എന്നാണെന്റെ ഓര്‍മ..
അതിര്‍ത്തി രേഖകളെല്ലാം അവര്‍ മാനിക്കുന്നതുകൊണ്ടാകുമല്ലോ സിക്കിമും അവരുതേതാണെന്ന പഴയയൊരു അവകാശവാദം ഈയിടെ പൊടിതട്ടിയെടുത്തത്‌..
അരവിന്ദ്‌ പറയുന്നു അദ്ദേഹം ആത്യന്തികമായി ഒരു പട്ടാളവിരുദ്ധനാണെന്നു..പട്ടാളക്കാരനാകുന്നാതിലും എളുപ്പം പട്ടാളവിരുദ്ധനാകുന്നതാണു..വ്യവസായി ആകുന്നതിലും എളുപ്പം വ്യവസായ വിരുദ്ധനാകുന്നതാനു..വിരുദ്ധനാകാനുള്ള വിരുതാനല്ലോ മലയാളിക്കേറെ..അല്‍പം വിവാദം കൂടിയുണ്ടെങ്കില്‍ സന്തോഷം..ഇനി അഥവാ പട്ടാളമോ, അതിര്‍ത്തികളോ, യുദ്ധങ്ങളോ ഇല്ലാത്ത അതിസുന്ദരസങ്കല്‍പമാണദ്ദേഹതിനുള്ളതെങ്കില്‍ നമിക്കാതെ വയ്യ..സാക്ഷാല്‍ ശ്രീപരമേശ്വരന്‍ പോലും ഭൂതപട്ടാളഗണങ്ങളെ കാവല്‍ നിര്‍ത്തിയാണു ഉറങ്ങാന്‍ പോകുന്നതു..
നല്ല യുദ്ധകഥകള്‍ ഇന്ത്യയിലുണ്ടാകത്തതിനു കാരണം നമ്മള്‍ തന്നെയാണു.. തലേക്കെട്ടുള്ള താടിനീട്ടിവളര്‍ത്തിയ ദുഷ്ടകഥാപാത്രങ്ങളില്ലാതെ നമുക്കു യുദ്ധസിനിമകളോ..കാണന്‍ ആരുപോകും..സമൂഹത്തിനവരര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു എന്ന തിയറി സിനിമയുടെ കാര്യത്തിലും മാറ്റമില്ലാ..മലയാളത്തില്‍ വിനയനും പറഞ്ഞു ഒരു യുദ്ധകാണ്ഠം..അരിവെപ്പുകാരനും അതില്‍ തോക്കെടുത്തു വെടിവെക്കുന്നുണ്ടു..എന്റതിശയമേ.എന്നിട്ടും ഇന്ത്യ ജയിച്ചു..
ദേവന്‍..തങ്കളുടെ രചനകള്‍ കുറച്ചുകൂടി വിപുലമായ രീതിയില്‍ പ്രസിദ്ധീകരിക്കപ്പെടണം എന്നാണെന്റെ തോന്നല്‍..അവയതര്‍ഹിക്കുന്നുണ്ട്‌..

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ... അടുത്തത് പ്ലീസ്..

പുള്ളി said...

ദേവേട്ടാ, കൊള്ളാം! ഈ എഴുത്ത് എന്തു കാറ്റഗറിയില്‍ പെടും? ഏതെങ്കിലും പഴയ പട്ടാളക്കാരോട് ഇതിനെക്കുറിച്ച് സംസാരിച്ചുണ്ടാക്കിയ വിവരങ്ങളഉമുണ്ടോ?

തമനു said...

ദേവേട്ടാ ..

ഇത്‌ ഒരു നടന്ന സംഭവത്തെപ്പറ്റി ഭാവനയില്‍ കണ്ടെഴുതുന്നോ, അതോ ആരുടെയെങ്കിലും അനുഭവമോ, കേട്ടറിവോ ആണോ..?

എന്തായാലും മനോഹരം...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒന്നും എവിടെം എത്തീല്ല, അടുത്തഭാഗം പെട്ടന്ന് പോരട്ടെ.

Sathyardhi said...

ദൈനം ദിന്‍ ജീവിത്‌ കേലിയേ പച്ചരി കാ കാശ്‌ ഒപ്പിച്ച്‌ വാപസ്‌ എത്തിയപ്പോഴേക്ക്‌ കിടക്കയില്‍ ചാടാനുള്ള സമയമായിപ്പോയി, കമന്റുകള്‍ക്കെല്ലാം ഞാന്‍ മറുകുറി എഴുതുന്നത്‌ ഒരു ദിവസം മുന്നോട്ട്‌ നീട്ടിക്കോട്ടെ. ഇതെന്തു തരം ഉരുപ്പടിയാണെന്ന് അന്തം വിട്ട പുള്ളിക്കും തമനുവിനും അത്യാവശ്യം മറുപടി വേണമെന്ന് തോന്നിയതുകൊണ്ട്‌ ഒരു കമന്റ്‌ ഇടുന്നെന്നേയുള്ളു.

ഗ്രനേഡിയറുകളിലെ കൂലിപ്പട്ടാളക്കാരനായിരുന്ന നാണൂച്ചാര്‍ (പേരു ശകലം മാറ്റി, മരിച്ചു പോയ ആളാണ്‌) വാര്‍ദ്ധക്യത്തില്‍ പശു ചികിത്സയും മറ്റു ചില്ലറ പണികളുമായി ജീവിച്ചിരുന്ന കാലത്ത്‌ എന്റെ വീട്ടില്‍ വരുമ്പോള്‍ പലേ കഥകളും ഞാന്‍ പറയിച്ചിരുന്നു (കുട്ടികള്‍ പറയുന്ന പയ്യനണ്ണന്‍ ഞാനാണ്‌) അതില്‍ എനിക്കാകര്‍ഷകമായി തോന്നിയത്‌ അതൊന്നും നാണുമ്മാവന്റെ വീരകഥകളല്ലായിരുന്നു എന്നതാണ്‌.

ഇന്തോ ചീനാ വാര്‍ ഒരു സെന്‍സിറ്റീവ്‌ വിഷയമായതുകൊണ്ട്‌ അദ്ദേഹം പറഞ്ഞ ഡസന്‍ കണക്കിനു സംഭവങ്ങളില്‍ ചരിത്രം പരിശോധിച്ചാല്‍ തെളിയുന്നവ മാത്രം ഞാന്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ച്‌ ബാക്കിയെല്ലാം ഉപേക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. പല പേരുകളും എന്റെ ഓര്‍മ്മയില്‍ നിന്നും പോയി, പലരും നാണൂച്ചാര്‍ക്ക്‌ വെറും ബഡാ സാബും ഛോട്ടാസാബും ഒക്കെ ആയിരുന്നു. സംഭവങ്ങള്‍ ഇന്ത്യന്‍ ആര്‍മി ഡീക്ലാസ്സിഫൈ ചെയ്ത ഫയലുകളിലും മറ്റും തപ്പി ആളെയും സംഭവത്തെയും ശരി
വയ്ക്കുകയാണു ഞാന്‍ ചെയ്യുന്നത്‌.
[നാണ്വമ്മാച്ചന്‍ കഥകളിലെ ചരിത്രപരമായ വസ്തുതാനിര്‍ണ്ണയം രസമുള്ള പണിയാണ്‌, എങ്കിലും "ഇന്ത്യ നല്ലതല്ലേ" എന്നു ചോദിച്ച ഉമ്മിണിമോള്‍ നമുടെയെല്ലാം ഉള്ളിലുള്ളതുകൊണ്ട്‌ പലപ്പോഴും പൊള്ളുകയും ചെയ്യുന്നു]

രേഷ്മക്ക്‌ ക്യാച്ച്‌ 22 ന്റെ ഒരു തുണ്ട്‌
(ഞാന്‍ വിവര്‍ത്തനം ചെയ്ത്‌ കോഞ്ഞാട്ടയാക്കിയത്‌)
"അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു."
"ഹേയ്‌ ഇല്ല"
"ഇല്ലെങ്കില്‍ അവരെന്നെ വെടി വയ്ക്കുന്നതോ?"
"അതോ, അവര്‍ എല്ലാവരെയും വെടിവയ്ക്കുന്നതല്ലേ."
....
"അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു"
"അവരിലാരാണു നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്‌? "
"അവരെല്ലാവരും."
"എനിക്കു തോന്നുന്നില്ല."
"ഞാന്‍ ആരെയാണുദ്ദേശിച്ചതെന്ന് നിനക്കു മനസ്സിലായോ?"
"അത്‌.. പിന്നെ... ഇല്ല"
"പിന്നെങ്ങനെ നിനക്കറിയാം അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നില്ലെന്ന്?"

Siju | സിജു said...

ബാക്കി കൂടെ...

ദേവന്‍ said...

അനിയന്‍ കുട്ടി, മെഴുകിതിരിക്ക്‌ നന്ദി.
ഇക്കാസ്ജീ താങ്ക്യൂജീ
ഏറനാടന്‍ ജീ,
ഓന്തോടിയാല്‍ വേലി വരെ എന്നു കേട്ടിട്ടില്ലേ? ഞാനോടിയാല്‍ ബ്ലോഗ്സ്പോട്ട്‌ വരെയേ എത്തൂ.

രേഷ്‌,
ക്യാച്ച്‌ 22 എനിക്കും ഏറെ ഇഷ്ടമാണ്‌.

ദിവാ ജീ
ഗൂര്‍ഖകള്‍ വളരെ ലളിതമനസ്കരായ മനുഷ്യരാണ്‌. അതിനാല്‍ തന്നെ അവരെ പട്ടാളക്കാരനാക്കാനും കൊലയാളിയാക്കാനും വളരെ എളുപ്പമാണ്‌.

പട്ടാളക്കാരുടെ ജീവിതം കഷ്ടം തന്നെയാണ്‌. ചൈനായുദ്ധത്തിന്റെ സ്മാരകങ്ങള്‍ വെറും ചാളപ്പുരകളായി പേരുകളും മാഞ്ഞ്‌ കിടക്കുന്നു ഇന്ന്.

അംബീ,
ഗൂര്‍ഖകള്‍ സമര്‍ത്ഥരായ പോരാളികളാണെന്ന് ലോകത്തെയറിയിച്ചത്‌ കോളനി ഭരണകാലത്തെ ബ്രിട്ടീഷുകാര്‍ തന്നെയാണ്‌.

ബാക്കി റെജിമെന്റുകളുടെ war-cry പുട്ടിനു തേങ്ങാ പോലെ വിജയം, ധൈര്യം, ശക്തി, സത്യം, രക്ഷ എന്നിത്യാദി വാക്കുകള്‍ കുത്തിനിറച്ചിരിക്കുമ്പോള്‍ ഗൂര്‍ഖകളുടേത്‌ "ആയോ ഗൂര്‍ഖാലി" (ഇതാ ഗൂര്‍ഖകള്‍ വരവായി)എന്നു മാത്രമാണ്‌. അതിലെല്ലാം അടങ്ങിയിരിക്കുന്നു. അത്ര ശക്തമായി എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെട്ട ബ്രാന്‍ഡാണത്‌.

കുറുമാനേ,
ലേഹിലും ഉറിയിലുമൊക്കെ താപനില -50 ഒക്കെയാണ്‌, ഹിമപാതം ഒരാള്‍ക്കു സങ്കല്‍പ്പിക്കാവുന്നതിനുമപ്പുറമാണ്‌. ഒരു വെടി പൊട്ടുന്ന ആഘാതം മതി മലയിടിഞ്ഞു വീഴാന്‍. എങ്കിലും ഇന്ന് ഇന്ത്യന്‍ പട്ടാളം ഒരുപാട്‌ പുരോഗമിച്ചു പോയി ആധുനിക സൌകര്യങ്ങളും
സിയാച്ചിനും മീതേ പറക്കാന്‍ കഴിവുള്ള സാരംഗ്‌ ചോപ്പറുകളുമൊക്കെ നമുക്കിന്നുണ്ട്‌.

ഏറ്റവും കഷ്ടമുള്ള ജോലി ബി എസ്‌ എഫ്‌ ന്റേതാണ്‌ അവര്‍ രാജസ്ഥാനില്‍ +50 ഡിഗ്രീ ചൂടിലും നോര്‍ത്തേണ്‍ ഫ്രോണ്ടിയറില്‍ -50 ഡിഗ്രീ ചൂടിലുമാണ്‌ പട്രോളിംഗ്‌ നടത്തുന്നത്‌. ലോകത്തൊരുത്തനും ഇമ്മാതിരി അനുഭവിക്കുന്നുണ്ടാവില്ല!

സാജന്‍,
അതെ. എത്രയോ വീരന്മാരുടെ ചോരയാണ്‌ നമ്മളെ താങ്ങി നിര്‍ത്തുന്നത്‌!

വിശാലാ,
അതു തന്നെ. വീരന്മാര്‍ക്കും പുലികള്‍ക്കും നമ്മുടെ നാട്ടിലും ഒരു പഞ്ഞവുമില്ല.

ഗന്ധര്‍വ്വരേ,
ഇതെന്താ കുമാറിനു പഠിക്കുകയാണോ?
ചരിത്രം ഇതില്‍ യാദൃശ്ചികമായി വന്നു ചേര്‍ന്നതാണെങ്കിലും ചരിത്രപരമായ സത്യസന്ധത പുലര്‍ത്താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്‌. ചായുന്നത്‌ ഒരുപക്ഷേ ഇന്ത്യയിലേക്കായിരിക്കും, മാക്സെലോ നീവോ ചൈനയോ പറയുന്നത്‌, എന്തിന്‌ വിക്കിയിലുള്ള വിവരം പോലും ഉപയോഗിച്ചിട്ടില്ല ഞാന്‍.

അഗ്രജാ, ആഷേ, അത്തിക്കുര്‍ശി മാഷേ, അപ്പൂ, കുട്ടിച്ചാത്താ, സിജൂ, നന്ദി, അടുത്തത്‌ ദാ ഇറക്കി.

തമനൂ, പുള്ളീ, കമന്റൊരെണ്ണം ഇന്നലെ തന്നെ ഇട്ടിട്ടുണ്ടേ.

ദില്‍ബോ,
സോറി, ആളു മാറി. അപ്പോ കണ്ണൂസായിരുന്നോ അന്നത്തെ ഗോസായി.

കണ്ണൂസേ,
ലോകത്തുനിന്നും രാഷ്ട്രങ്ങളും പട്ടാളക്കാരും ഇല്ലാതെയാകുന്ന അവസ്ഥ എന്നെങ്കിലും ഉണ്ടാകുമോ എന്ന് പണ്ട്‌ മലയാളവേദിയില്‍ ഒരു ത്രെഡ്‌ ആരോ ഇട്ടിരുന്നു,
ഓര്‍മ്മയുണ്ടോ?

ബോളിവുഡ്‌ കഥയല്ലേ, ഞാന്‍ പറയാം. ചൈനയില്‍ മനുഷ്യരേയില്ലായിരുന്നു, നാരക്‌ ദേശ്‌, ചണ്ഡാലാ ദേശ്‌. ഇന്ത്യയെ അവര്‍ കയറി വെടി വച്ചു. (ബിഗ്‌ ബഡ്ജറ്റ്‌ പടം ആണെങ്കില്‍ ടാങ്കുകളും ഹെലിക്കോപ്ടറും ആകാം, വിമാനം കിട്ടാന്‍ വല്യ പാടാ) ബാക്കി ഒക്കെ സ്ഥിരം സീന്‍സ്‌ മതിയല്ലോ, പഴേ പടം വെട്ടി ഒട്ടിച്ചാലും മതി.

ജോണിക്കുട്ടിജീ
നന്ദി. അത്രക്കൊന്നുമില്ല ഞാന്‍.

ഈ ഓര്‍മ്മക്കുറിപ്പില്‍ രാഷ്ട്രീയം വന്നു പെട്ടെന്നേയുള്ളു. പണ്ടൊരിക്കല്‍ ഇന്ത്യാ-ചൈന യുദ്ധം രാഷ്ട്രീയ ചര്‍ച്ചയായി മലയാളവേദിയില്‍ തുടങ്ങിയതു കണ്ട്‌ ഞാന്‍ ഒരു കമന്റ്‌ ഇട്ടതും ആറെസ്സെസ്സുകാരും കാണ്‍ഗ്രസ്സുകാരും എന്റെ നേര്‍ക്ക്‌ പടയെടുത്തു വന്നു.

സിംല കരാര്‍ അനുസരിച്ച്‌ മക്‌മഹോണ്‍ രേഖ തഗ്ല റിഡ്ജസിലൂടെ കടന്നു പോകുന്നത്‌ 27?44?30??N ലാണ്‌ (വിശദമായി വിക്കിയിലുണ്ട്‌, റെഫറന്‍സ്‌ അടക്കം) ധോലയിലെ അസ്സാം റൈഫില്‍ ചെക്ക്‌ പോസ്റ്റ്‌ അതു കടന്ന് ഒന്നര കിലോമീറ്റര്‍ ചൈനാ ഭാഗത്തായിരുന്നു (മക്‌മഹോന്‍ രേഖ അനുസരിച്ചാണെങ്കില്‍)

യുദ്ധമൊരുങ്ങുന്ന സമയത്ത്‌ ലണ്ടനിലും സിലോണിലുമൊക്കെയായിരുന്ന പണ്ഡിറ്റ്ജി അറിഞ്ഞിട്ടായിരുന്നോ ഇതൊക്കെ എന്ന് എനിക്കറിയില്ല, പക്ഷേ തഗ്ലയില്‍ ഗോവ ആവര്‍ത്തിക്കാന്‍ പോകുന്നു എന്നൊക്കെ വീമ്പിളക്കുന്ന കൃഷ്ണ മേനോനെയും പനിച്ചു വീട്ടിലെ പുതപ്പിനുള്ളില്‍ കിടന്ന് ഫോണിലൂടെ ഫോര്‍സിനോട്‌ അഡ്വാന്‍സ്‌ ചെയ്യാന്‍ പറഞ്ഞ കൌളിനെയും അദ്ദേഹം
നിയന്ത്രിക്കേണ്ടതായിരുന്നു.

കണ്ണൂസ്‌ said...

ദേവാ, പണ്ഡിറ്റ്‌ജി അറിയാതെയാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തീരാകളങ്കമായ ഫോര്‍വേഡ്‌ പോളിസി സ്വീകരിക്കപ്പെട്ടത്‌ എന്ന് വിശ്വസിക്കാന്‍ പ്രയാസം.

നെവില്‍ മാക്സ്‌വെലിന്റെ പുസ്തകം വായിക്കാന്‍ കിട്ടിയിരുന്നോ? ഇന്ത്യയില്‍ അത്‌ നിരോധിക്കപ്പെട്ടതാണല്ലോ.

ദേവന്റെ കഥ അവസാനിപ്പിക്കുന്ന അധ്യായത്തില്‍ മതിയാവും അതിനെപ്പറ്റിയുള്ള ചര്‍ച്ച എന്ന് എന്റെ അഭിപ്രായം. അല്ലെങ്കില്‍ അത്‌ ഒഴുക്കിനെ ബാധിക്കും.

ദേവന്‍ said...

കണ്ണൂസിന്റെ മെയിലില്‍ നെവില്‍ മാക്സലിന്റെ പുസ്തകം എത്തിയിട്ടുണ്ട്. ഇന്ത്യയിലല്ലേ നിരോധിക്കാനാവൂ, ഇന്റര്‍നെറ്റില്‍ നിരോധിക്കാനാവില്ലല്ലോ :)[എന്നുവച്ച് അതിലെ ഒരു വരി പോലും ഞാന്‍ മുഖവിലക്ക് എടുത്തിട്ടില്ല]

Anonymous said...

🙏🏽