<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-18862849</id><updated>2012-02-08T22:37:30.521-08:00</updated><title type='text'>കൂമന്‍പള്ളി</title><subtitle type='html'>ദേവന്റെ ഓര്‍മ്മക്കുറിപ്പുകള്‍
Contents of this blog are copyrighted by the author. Any form of reproduction &amp; circulation of the text or photographs published in this blog, unless done with the explicit and  specific consent of the author will be deemed as content theft.</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://koomanpalli.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default?max-results=100'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>41</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-18862849.post-793980806517271164</id><published>2011-02-19T23:04:00.000-08:00</published><updated>2011-02-19T23:04:16.705-08:00</updated><title type='text'>ഭ്രാന്ത്</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;അമ്മേ, ഒരു കഥ.&lt;/div&gt;അമ്മ വീട്ടുചിലവ് എഴുതുന്ന നോട്ട്ബുക്ക് അടച്ചു എന്റയടുത്ത് വന്നിരുന്നു.അമ്മ പറയുന്ന കഥകളെല്ലാം അമ്മയുടെ കുട്ടിക്കാലമാണ്‌. അത് മിക്കതും കേട്ടു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഞാന്‍ കിട്ടുമേശിരിയുടെ കഥ പറഞ്ഞിട്ടുണ്ടോ?&lt;br /&gt;ഇല്ല.&lt;br /&gt;&lt;br /&gt;നമ്മടെ രാമന്‍ മേശിരിയില്ലേ, അയാളുടെ അപ്പനായിരുന്നു കിട്ടുമേശിരി. വല്യ പേരുകേട്ട പണിക്കാരന്‍ ആയിരുന്നു. അന്ന് സായിപ്പന്മാര്‍ക്കും ദിവാനും ഒക്കെയേ കാറുള്ളൂ, ഇവിടങ്ങളില്‍ ആര്‍ക്കുമില്ല, കാറിന്റെ പണികള്‍, തോക്കിന്റെ പണികള്‍, മില്ലിലെ നൂല്‍ നൂക്കുന്ന യന്ത്രം, കമ്പനികളിലെ ആവി എഞ്ചിനുകള്‍ ഇതിനെയൊക്കെ പണി ചെയ്യാന്‍ കൊല്ലത്ത് കിട്ടുമേശിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. &lt;br /&gt;&lt;br /&gt;എന്നിട്ട്?&lt;br /&gt;അങ്ങനെ വലിയ വലിയ പണിയൊക്കെ എടുത്തിട്ടായിരിക്കും കിട്ടുമേശിരിക്ക് ചെറിയ പ്രശ്നങ്ങള്‍ തുടങ്ങി. തന്നത്താനെ എന്തോ ഒരു വലിയ യന്ത്രം ഉണ്ടാക്കാന്‍ തുടങ്ങി മേശിരി. വേറേ എല്ലാ പണിയും നിര്‍ത്തി. എല്ലാ ദിവസവും ഈ യന്ത്രമുണ്ടാക്കലാണ്‌ പണി. ഉറക്കവുമില്ല, രാത്രിയും ഇതിന്റെ അടുത്താണ്‌ ഇരിപ്പ്. കുറേ പൈസയുണ്ടായിരുന്നു അതൊക്കെ കൊടുത്ത് ഇതിനു സാധനങ്ങള്‍ വാങ്ങി, ദൂരെ മദിരാശിയിലും ഒക്കെ പോയി കൊണ്ടുവരും. വീടു പണയം വച്ചു, പറമ്പു വിറ്റു. ഇതെന്താ ഇങ്ങേര്‍ ഉണ്ടാക്കുന്നതെന്ന് ഒരുപാടു പേര്‍ വന്നു നോക്കി, ഒടുക്കമാണു മനസ്സിലായത് അതങ്ങനെ ഒന്നുമല്ല, കിട്ടുമേശിരിക്ക് ഭ്രാന്തായതാണെന്ന്.&lt;br /&gt;&lt;br /&gt;ജോര്‍ജ്ജ് വൈദ്യരെ വിളിച്ച് കാണിച്ചു. അപ്പോഴേക്ക് മേശിരി പണിയെടുക്കുന്നിടത്ത് ആരെങ്കിലും ചെന്നാല്‍ വലിയ വാളെടുത്ത് ഓടിക്കുന്ന അവസ്ഥയായിരുന്നു. പിടിച്ച് ആമത്തില്‍ തളച്ച് മരുന്നു കൊടുക്കാന്‍ വൈദ്യരു പറഞ്ഞു. ആമം എന്താണെന്നറിയുമോ മോന്‌?&lt;br /&gt;&lt;br /&gt;ഇല്ല.&lt;br /&gt;ആമം വലിയ തടികൊണ്ട് ഉള്ള രണ്ട് പലകയാണ്‌ അതിന്റെ ഉള്ളില്‍ കാലു വയ്ക്കാന്‍ ഇടമുണ്ട്, കാലുകള്‍ അതിനകത്ത് ആക്കി പൂട്ടുകൊണ്ട് പൂട്ടും.&lt;br /&gt;&lt;br /&gt;കഷ്ടം. &lt;br /&gt;മേശിരീടെ പ്രാന്തന്‍ യന്ത്രം പൊളിച്ചു കളയേണ്ടെന്ന് വൈദ്യരു പറഞ്ഞു, അതില്‍ നോക്കി കിടന്നാല്‍ ബഹളം വയ്ക്കുകയും കരയാതെയും കിടന്നോളുമത്രേ. കുറേക്കാലം ആമത്തില്‍ കിടന്നു, മരുന്നും കൊടുത്തു.&lt;br /&gt;&lt;br /&gt;എന്നിട്ട്?&lt;br /&gt;അന്ന് ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ കിട്ടുമേശിരി എന്നെ വിളിച്ചു "മോളേ, ഇതിലേയൊന്നു വരണേ" എന്ന്. ആമത്തില്‍ കിടക്കുന്ന ആള്‍ എന്തു ചെയ്യാനാ, ഞാന്‍ കേറിച്ചെന്നു. &lt;br /&gt;&lt;br /&gt;"മോളേ, മേശിരിക്കു ചെവി ചൊറിഞ്ഞിട്ടു തീരെ വയ്യാ, മോളുടെ തലയിലെ ഒരു സ്ലൈഡ് എനിക്ക് തരുമോ?"&lt;br /&gt;ഞാന്‍ ഒരു സ്ലൈഡ് ഊരി മേശിരിക്കു കൊടുത്തു.&lt;br /&gt;എന്നിട്ടോ?&lt;br /&gt;&lt;br /&gt;മേശിരി കൊല്ലപ്പണിക്കാരനല്ലേ, ആ സ്ലൈഡ് ഇട്ട് പൂട്ടു തുറന്നിട്ട് ഓടിക്കളഞ്ഞു.&lt;br /&gt;അയ്യോ.&lt;br /&gt;&lt;br /&gt;ഞാന്‍ നിലവിളിച്ചുകൊണ്ട് ഓടി. ആളുകള്‍ വന്നപ്പോള്‍ മേശിരി ആ പ്രാന്തന്‍ യന്ത്രത്തിന്റെ മുകളില്‍ കയറിയിരിക്കുകയാണ്‌. എല്ലാവരൂടെ പിടിച്ചു കെട്ടി തിരികെ ആമത്തിലാക്കി. പിന്നെ ഒരുപാട് കാലമൊന്നും കിട്ടുമേശിരി ജീവിച്ചിരുന്നില്ല...&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരിക്കലും കണ്ടിട്ടില്ലാത്ത കിട്ടുമേശിരിയെ ഞാനങ്ങു മറന്നു. പക്ഷേ രാമന്‍ മേശിരിയെ ഞാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. ആരും ചെയ്യാത്ത പണികള്‍ മേശിരിക്കു വലിയ താല്പര്യമാണ്‌. പ്രൊജക്റ്റര്‍, വീഡിയോ ക്യാമറ, പ്രിന്റിങ്ങ് പ്രസ്സ്, റേഡിയോ, ടേപ്പ് റിക്കോര്‍ഡര്‍, മോട്ടോര്‍ ബൈക്കുകള്‍, കാര്‍-നാട്ടില്‍ ആരും റിപ്പയര്‍ ചെയ്യാത്തതും എവിടെയും ശരിയാക്കാന്‍ രാമന്‍ മേശിരിയെ ആണ്‌ വിളിക്കാറ്‌. നാട്ടില്‍ യന്ത്രങ്ങളും അവയുടെ ഉപഭോക്താക്കളും വര്‍ദ്ധിച്ചതോടെ രാമന്‍ മേശിരിക്ക്&amp;nbsp;&amp;nbsp;പണികള്‍ മറ്റു പലരെയും പഠിപ്പിച്ചു കൊടുക്കലായി പ്രധാന പണി. റേഡിയോ വര്‍ക്ക്ഷോപ്പ്, ഓട്ടൊമൊബൈല്‍ വര്‍ക്ക് ഷോപ്പ്, എലട്രീഷ്യന്‍-രാമന്‍ മേശിരി ഒരു എഞ്ചിനീയറിംഗ് കോളേജ് ആയി. അപ്പോഴും ആരും ചെയ്യാത്തത് എന്തെങ്കിലും പുതിയതായി വരും. ഒരു പമ്പിന്റെ കപ്പാസിറ്റര്‍, ഒരു എയര്‍ ജെറ്റ് ലൂമിന്റെ ബോബിന്‍... മേസ്തിരിയുടെ വരുമാനം അതില്‍ നിന്നായി.&lt;br /&gt;&lt;br /&gt;ഞാന്‍ വലുതായി പട്ടണത്തില്‍ ജോലിക്കു പോയി. പിന്നെ വേറേ സംസ്ഥാനത്ത്, വേറേ രാജ്യത്ത്. മേസ്തിരി വയസ്സായി. ഐ. ടി ഐയും പോളിയും പഠിച്ചവര്‍ കടകള്‍ തുടങ്ങി. മേസ്തിരി പഠിപ്പിക്കലിനെക്കാള്‍ പഠിക്കാന്‍ തുടങ്ങി. ഐ എസ് ആര്‍ ഓയിലെ എഞ്ചിനീയര്‍ ആയി എന്റെ ക്ലാസ്സില്‍ പഠിച്ച സാജന്‍. അവന്‍ റോക്കറ്റ് നിര്‍മ്മിക്കുന്ന കാര്യം പറയുമ്പോള്‍ രാമന്‍ മേശിരി കൊച്ചുകുട്ടിയെപ്പോലെ വായ പൊളിച്ചിരിക്കും. പിന്നെ നോട്ടുബുക്കില്‍ ചിലതൊക്കെ എഴുതിയെടുക്കും, പടങ്ങളും വരയ്ക്കും. ഷാജി മര്‍ച്ചന്റ് നേവിയില്‍ പോയി. അവന്റെ അടുത്തു നിന്നാണ്‌ നാവിഗേഷന്‍ പ്ലോട്ടര്‍, കോമ്പസ് തുടങ്ങിയയുടെ പണി മേശിരി മനസ്സിലാക്കിയത്.&lt;br /&gt;&lt;br /&gt;രാമന്‍ മേശിരിയെ ഞാന്‍ അവസാനം കാണുന്നത് ചേച്ചി വീടുവയ്ക്കുന്ന സമയത്താണ്‌. നിലമ്പൂരിലെ പഴയൊരു വീട് പൊളിച്ചതില്‍ നിന്നാണ്‌ ജനലും വാതിലും വീടിനു വയ്ച്ചത്. മുന്‍‌വാതിലിനു പടുകൂറ്റന്‍ ഒരു പൂട്ടുണ്ട്. അതിന്റെ താക്കോല്‍ ഇല്ല. താക്കോല്‍ പണിയണം, പൂട്ട് വര്‍ക്ക് ചെയ്യുന്ന രീതിയില്‍ ആക്കുകയും വേണം.&lt;br /&gt;&lt;br /&gt;അതിന്റെ പുറം മാത്രം അങ്ങനെ നിറുത്തി അകത്ത് വേറൊരുതരം പൂട്ട് വയ്ക്കാം, വീടിന്റെ എഞ്ചിനീയര്‍ പറഞ്ഞു.&lt;br /&gt;വേണ്ട, നമുക്ക് രാമന്‍ മേശിരിയെ വിളിക്കാം, ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;രാമന്‍ മേശിരി തീരെ വൃദ്ധനായിക്കഴിഞ്ഞിരുന്നു. ഓട്ടോയിലാണ്‌ വന്നത്. പൂട്ട് കണ്ട് വളരെ രസിച്ചു.&lt;br /&gt;"ഇതിലൊക്കെ പണിയാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണ്‌. ഞാന്‍ താക്കോലുണ്ടാക്കി രണ്ട് ദിവസം കഴിഞ്ഞു വരാം."&lt;br /&gt;&lt;br /&gt;ഇപ്പോഴത്തെ പൂട്ടിനെക്കാളൊക്കെ നല്ലത് പണ്ടത്തേതായിരുന്നു എന്നാണോ മേശിരി? ഞാന്‍ തിരക്കി.&lt;br /&gt;"അങ്ങനല്ല കുഞ്ഞേ, ഇന്നലത്തെ പൂട്ടിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌ ഇന്ന് ഇറങ്ങുന്നത്. അതിലും നല്ലത് നാളെ ഇറങ്ങും. ഇത് പത്തിരുന്നൂറു വര്‍ഷം മുന്നേ, നമ്മളാരും കണ്ടിട്ടില്ലാത്ത ആളുകള്‍ ചെയ്ത പണിയാണ്‌, അതിലൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത് ഭാഗ്യമെന്ന്."&lt;br /&gt;&lt;br /&gt;ഞാന്‍ തിരിച്ചു കൊണ്ടുവിടാം, ഞാന്‍ പറഞ്ഞു. മേസ്തിരി എന്റെ കൂടെ വണ്ടിയില്‍ കയറി. മുപ്പതു കൊല്ലമായി എന്നെ അലട്ടിയിരുന്ന കാര്യം ഞാന്‍ അന്നാണ്‌ മേശീരിയോട് ചോദിച്ചത്.&lt;br /&gt;&lt;br /&gt;"കിട്ടു മേശിരി ഉണ്ടാക്കിയിരുന്ന യന്ത്രം എന്തായിരുന്നു രാമ്മേശിരീ, അറിയുമോ?"&lt;br /&gt;"അപ്പനു പ്രാന്തൊന്നുമായിരുന്നില്ല. പക്ഷേ ഞാന്‍ അന്ന് ചെറുതല്ലേ, കൊച്ചു കുട്ടി. എന്തായിരുന്നതെന്ന് എനിക്കു മനസ്സിലായില്ല. ആര്‍ക്കും. ഇപ്പോ ആലോചിക്കുമ്പ, അതിനു വലിയൊരു ഡയനമോ ഉണ്ടായിരുന്നു. ഒരു പക്ഷേ, അതൊരു കാറ്റാടിയന്ത്രം ആയിരുന്നിരിക്കും. വൈദ്യുതി ഉണ്ടാക്കുന്ന കാറ്റാടിയന്ത്രം അറിയുമോ?"&lt;br /&gt;"അറിയാം."&lt;br /&gt;&lt;br /&gt;"ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാം അറിയാം." മേശിരി സന്തോഷിച്ചു. "ഇതൊക്കെ ഇന്റെര്‍നെറ്റില്‍ കിട്ടും അല്ലേ?"&lt;br /&gt;"കിട്ടും മേശിരി. ഇപ്പോഴത്തെ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് തോന്നുന്നോ?"&lt;br /&gt;&lt;br /&gt;"അതില്ല കുഞ്ഞേ, പണ്ടുള്ളവര്‍ ഒത്തിരി ചെയ്തതിന്റെ ഫലമാണ്‌ ഇപ്പോഴുള്ളത്. ഇന്നു നിങ്ങളു ചെയ്യുന്നതിന്റെ ഫലം ഇതിലും നല്ലതായി നാളെ വരും. അതങ്ങനെ പോകും അതാണ്‌ പുരോഗതി. നമ്മളൊക്കെ പണ്ട് കുന്തവും പിടിച്ച് ഗുഹയില്‍ താമസിച്ചിരുന്ന കാലത്തു നിന്ന് ഇവിടെയായതും ഇനി പോണതും അങ്ങനെയാണ്‌."&lt;br /&gt;&lt;br /&gt;ശരിയാണ്‌.&lt;br /&gt;"ഇവിടിറക്കിയാല്‍ മതി, കടേല്‍ കേറണം. രണ്ടീന്ന് മൂന്നിലോട്ട് മാറുമ്പ ഗീയറിനൊരു പിടിത്തമുണ്ട് കുഞ്ഞേ."&lt;br /&gt;മേശിരിയൊന്ന് നോക്കുന്നോ?&lt;br /&gt;ഇല്ല. ഉമയനെല്ലൂരെ ഇതിന്റെ സര്‍‌വീസ് സ്റ്റേഷനില്‍ കാണിക്കണം എന്ന് പറഞ്ഞതാ. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-793980806517271164?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/793980806517271164/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=793980806517271164' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/793980806517271164'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/793980806517271164'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2011/02/blog-post.html' title='ഭ്രാന്ത്'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-4205238562442916927</id><published>2010-09-18T00:14:00.000-07:00</published><updated>2010-09-18T00:14:27.718-07:00</updated><title type='text'>ലോകം</title><content type='html'>അണ്ണാച്ചിയുടെ ബാര്‍ബര്‍ഷോപ്പിനും നവധാര ലൈബ്രറിക്കും നടുവിലായിരുന്നെന്ന് തോന്നുന്നു ബാലന്‍ സാറിന്റെ പ്രസ്. നല്ല ഓര്‍മ്മയില്ല.&lt;br /&gt;&lt;br /&gt;നിരയിട്ട ഒരു മുറി കട. അവിടെ വൈദ്യുതിയൊന്നുമില്ല, ബാലന്‍ സാര്‍ എപ്പോഴും  ഇരുട്ടത്താണ്‌. എന്തെങ്കിലും പണിയുണ്ടെങ്കില്‍  രണ്ടു മൂന്നു നിര മാറ്റി വയ്ക്കും.  രാത്രി ജോലിയുണ്ടെങ്കില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കും. ബാലന്‍ സാര്‍ ഒറ്റയ്ക്കാണ്‌. ആരോടും സംസാരിച്ചു കണ്ട ഓര്‍മ്മയില്ല.&lt;br /&gt;&lt;br /&gt;മില്ലില്‍ നെല്ലു കുത്താന്‍ പോയ പൊന്നന്‍ ആണ്‌ ഒരു ദിവസം പുസ്തകം വാങ്ങി വന്നത്. പൊന്നനു എഴുത്തും വായനയും അറിയാത്തതുകാരണം വീട്ടില്‍ കൊണ്ടു വന്നു.  ബാലന്‍ സാറിന്റെ പാട്ടുപുസ്തകം വാങ്ങിച്ച്, ഒന്ന് വായിച്ചു കേള്‍പ്പിക്കാമോ.&lt;br /&gt;&lt;br /&gt;ക്വാര്‍ട്ടര്‍ സൈസില്‍  നൂലുകൊണ്ട് തുന്നിക്കെട്ടിയ   എട്ടു പത്ത് പേജ് "ലോകം- തിരുനെല്ലൂര്‍ ബാലന്‍,  വില ഇരുപത്തഞ്ചു പൈ."&lt;br /&gt;&lt;br /&gt;ചുവന്ന മഷിയില്‍ അച്ചടിച്ച പുസ്തകം. അതിലെ വരികളും ഓര്‍മ്മയില്ല. എനിക്കഞ്ചാറു വയസ്സു കാണുമായിരിക്കും അന്ന്, പൊന്നന്റെ ഹെര്‍ക്കുലീസ് സൈക്കിളും അതില്‍ ബാലന്‍സ് ചെയ്ത വലിയൊരു ചാക്ക് അരിയുമാണ്‌ കൂടുതല്‍ വ്യക്തമായി ഓര്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ചേട്ടനോട് ചോദിച്ചു. ബാലന്‍ സാറിന്റെ കവിത ഓര്‍ക്കുന്നോ?&lt;br /&gt;"അക്ഷരഹീനന്‍ ദൈവമിരുട്ടത്ത് അച്ചു നിരത്തും ലോകം&lt;br /&gt;.... മിശിഹാപുത്രന്മാരുടെ ലോകം&lt;br /&gt;.....&lt;br /&gt;ചുട്ടിത്തോര്‍ത്തിന്‍ പഴുതുകളെണ്ണും നഗ്നന്മാരുടെ ലോകം...&lt;br /&gt;....&lt;br /&gt;കരിമീന്‍ കുഴിയില്‍ മുങ്ങി കൈപ്പന്‍ പരലു പിടിക്കും ലോകം..."&lt;br /&gt;&lt;br /&gt;മറന്നെടാ. ബാലന്‍‌സാറിന്റെ ലോകം അധികമാര്‍ക്കും അറിയില്ല. മരുന്നുവാങ്ങാന്‍ വേണ്ടി പ്രസ് ആക്രിക്കാര്‍ക്ക് വിറ്റെന്ന്  തോന്നുന്നു. ആ മുറിയില്‍ തന്നെ മരിച്ചെന്നാണോ അതോ വേറെവിടെയോ.&lt;br /&gt;&lt;br /&gt;ബാലന്‍ സാറിനു വീടുണ്ടായിരുന്നോ?&lt;br /&gt;ഉവ്വ്. തിരുനെല്ലൂര്‍ കരുണാകരന്റെ ജ്യോഷ്ഠന്‍ ആയിരുന്നു. വേറൊന്നും അറിയില്ല. പണ്ടേ മരിച്ചില്ലേ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-4205238562442916927?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/4205238562442916927/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=4205238562442916927' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/4205238562442916927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/4205238562442916927'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2010/09/blog-post_18.html' title='ലോകം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-2937110817075374288</id><published>2010-09-08T01:17:00.000-07:00</published><updated>2010-09-08T01:17:29.504-07:00</updated><title type='text'>സ്മരണിക</title><content type='html'>ഡേ, നില്ല്, പറയട്ട്.&lt;br /&gt;എന്തുവാ?&lt;br /&gt;&lt;br /&gt;നമ്മടെ അയ്യങ്കാരു മരിച്ചു, ഇന്ന് രാവിലേ.&lt;br /&gt;ഹാവൂ, സോറി, അയ്യോ. &lt;br /&gt;&lt;br /&gt;ബുള്ളറ്റിനില്‍ കൊടുക്കണ്ടേ, ഇവിടത്തെ  ഒരു പഴേ അന്തേവാസിയല്ലേ?&lt;br /&gt;വേണം,  ചരമക്കോളം തന്നായിക്കോട്ട് ഫോട്ടോ സഹിതം.&lt;br /&gt;&lt;br /&gt;അതല്ല, ഒരു കുറിപ്പു വേണം, മക്കളൊക്കെ കളഞ്ഞിട്ട്  പോയെങ്കിലും അയ്യങ്കാരു കോളനീല്‍ പത്തെഴുപത് കൊല്ലം ജീവിച്ച ഒരു  സഹജീവിയല്ലേ, മരണക്കുറിപ്പ് ഒരു സ്മരണക്കുറിപ്പ് മാതിരി.&lt;br /&gt;അയ്യങ്കാര്‍ സ്മരണയോ? സോറി, മരിച്ചവരെക്കുറിച്ച് മോശമായി എഴുതുന്നത് ശരിയല്ലല്ലോ.&lt;br /&gt;&lt;br /&gt;നല്ലത് ഒന്നുമില്ലേ, ആര്‍ക്കും?&lt;br /&gt;നിനക്ക് അയ്യങ്കാരെ അറിയത്തില്ലെന്നുണ്ടോടേ?&lt;br /&gt;&lt;br /&gt;ഓക്കെ.  എല്ലാരും വട്ടം കൂടിയിരി, ഉള്ള സ്മരണകള്‍ കുടഞ്ഞിട്,  ദാ വാദ്ധ്യാരും വരുന്നുണ്ട്, സമപ്രായന്‍ അല്ലേ അങ്ങേര്‍ക്ക് കൂടുതല്‍ സ്മരണ കാണുമായിരിക്കും.&lt;br /&gt;&lt;br /&gt;സ്റ്റാര്‍ട്ട്.&lt;br /&gt;&lt;br /&gt;അതിപ്പം... അയ്യങ്കാര്‍ ഇവിടങ്ങളില്‍ ഒക്കെ ഇംഗ്ലീഷ് ട്യൂഷന്‍ എടുത്തിരുന്നു. രാവിലേ തന്നെ കുളിച്ചു ചാരോം വാരിത്തേച്ച് അമ്പലത്തില്‍ വരും എന്നിട്ട് അവിടൊക്കെ ചുറ്റി നിന്ന്   തൊഴാന്‍ വരുന്നവരെ ഒക്കെ ഇങ്ങനെ ഇടത്തേ കൈ- അയ്യങ്കാര്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആയിരുന്നു- കാട്ടി വിളിക്കും.&lt;br /&gt;&lt;br /&gt;"ഡേ, നിന്റെ  പൊണ്ണ് ഇപ്പ അഞ്ചാം ക്ലാസ്സിലല്ലേ? ഞാന്‍ ഈ മാസം 'നോട്ട് ഒണ്‍ളീ ബട്ട് ആള്‍സോ',  'ഇഫ് ദെന്‍ എല്‍സ്' ഒക്കെയാണു പഠിപ്പിക്കുന്നത്, കണ്ടിപ്പായിട്ടും എന്റെ ക്ലാസ്സില്‍ വിടണം" എന്നോ മറ്റോ പറയും. പഠിച്ചിട്ടില്ലാത്ത ആ സാധുക്കക്കള്‍ ഇതൊക്കെ എന്തോ വലിയ  ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങള്‍ ആണെന്നു കരുതി അയ്യങ്കാരുടെ അടുത്ത് ട്യൂഷനു പറഞ്ഞയക്കും. "  &lt;br /&gt;&lt;br /&gt;ഓക്കേ, ഒന്നാമത്തെ പോയിറ്റ് നോട്ടഡ്- അയ്യങ്കാര്‍  ഇംഗ്ലീഷ് ഭാഷാ  പണ്ഡിതനും തന്റെ അറിവ് അടുത്ത തലമുറയ്ക്കു പകര്‍ന്നുകൊടുക്കുന്നതില്‍ ഉത്സുകനും ആയിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അടുത്തയാള്‍ പങ്കു വയ്ക്കു ഓര്‍മ്മ.&lt;br /&gt;&lt;br /&gt;ഹും. നമ്മള്‍ ഇങ്ങനെ വഴിയേ നടന്നു പോകുമ്പോള്‍  ഞണ്ട് മാളത്തിന്റെ   വക്കില്‍ ഇരിക്കുന്നതുപോലെ വീട്ടിന്റെ    വാതില്പ്പടിയില്‍ ഇരുന്നിട്ട് അയ്യങ്കാര്‍ ഇടം കൈ കൊണ്ട് മാടി വിളിക്കും. എന്തോ അത്യാവശ്യം എന്നു കരുതി നമ്മളു കഷ്ടപ്പെട്ട് റോഡും ക്രോസ് ചെയ്ത് ചെല്ലുമ്പോള്‍  ഇങ്ങേര്‍&lt;br /&gt;"നിന്റെ അയലത്തെ  സരസ്വതീടെ  മകള്‍ ഒരു ഓട്ടോ ഡ്രൈവറുമായി പ്രേമത്തിലാണെന്നു കേട്ടത് ഉള്ളത് തന്നേ?" " നിന്റെ മാമന്‍ ഉണ്ടല്ലോ ആ കുടികാരന്‍, അയ്യാള്‍ ഇപ്പോഴും  ബാറില്‍ തല്ലു പിടി ഉണ്ടാക്കാറുണ്ടോ"  എന്നിങ്ങനെ വീക്കു വച്ചു കൊടുക്കാന്‍  തോന്നുന്ന തരം ചോദ്യങ്ങള്‍ ചോദിക്കും&lt;br /&gt;&lt;br /&gt;റൈറ്റ്. കോളനിയില്‍ എല്ലാവരെയും സ്വന്തം ബന്ധുക്കളെപ്പോലെ കണ്ടിരുന്ന അയ്യങ്കാര്‍ അവരുടെ വിശേഷങ്ങള്‍ തിരക്കി അറിയാന്‍ പ്രത്യേക താല്പ്പര്യം കാണിച്ചിരുന്നു.&lt;br /&gt;&lt;br /&gt;പിള്ളേരേ, എനിക്കു തിരക്കുണ്ട് പോകണം, എനിക്കു പറയാനുള്ളത് വേഗം കുറിച്ചോ.&lt;br /&gt;പറഞ്ഞോ വാദ്ധ്യാരങ്കിളേ.&lt;br /&gt;&lt;br /&gt;എഴുതിക്കോ. അയ്യങ്കാര്‍ വലിയ സംഗീതപ്രേമിയും ആയിരുന്നു. ഇദ്ദേഹത്തിന്റെ താളബോധത്തെക്കുറിച്ച് ചെമ്പൈ കച്ചേരിക്കിടെ  പരാമര്ച്ച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;അങ്കിളു രാവിലേ   സിസ്സറിനു പകരം വേറേ വല്ലോം ആണോ വലിച്ചത്? നമ്മടെ അയ്യങ്കാരെക്കുറിച്ച് ചെമ്പൈ, അതും കച്ചേരിക്കിടെ? ഇമ്പോസ്സിബിള്‍.&lt;br /&gt;ഇത് എഴുതാനുള്ള മാറ്റര്‍ അല്ലേടേ.&lt;br /&gt;&lt;br /&gt;അപ്പോ ശരിക്കും എന്തായിരുന്നു?&lt;br /&gt;ആനന്ദ വല്ലീശ്വരം അമ്പലത്തില്‍ പണ്ട് ചെമ്പൈയുടെ കച്ചേരി. അയ്യങ്കാരു മുന്നറ്റത്തു വന്നു സ്ഥാനം പിടിച്ചു. ലെഫ്റ്റ്  ഹാന്‍ഡ് കൊണ്ട് ഒരേയടി താളം, ഓച്ചറക്കളിക്ക് തുടയില്‍ അടിക്കുന്ന പോലെ.&lt;br /&gt;&lt;br /&gt;എന്നിട്ട്?&lt;br /&gt;ചെമ്പൈ യേലാ നീ ദയ റാദു പാടി വരികയായിരുന്നു,  ഒറ്റ നിര്‍ത്ത്- എന്നിട്ട്    കൈ ചൂണ്ടി പാലക്കാടന്‍ തമിഴില്‍ "യോ, താളം തൊലൈത്ത് വിടാമല്‍ ദയവ് ശെയ്ത് ഇറങ്കി പോങ്കയ്യാ."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-2937110817075374288?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/2937110817075374288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=2937110817075374288' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/2937110817075374288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/2937110817075374288'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2010/09/blog-post.html' title='സ്മരണിക'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-454990831003285052</id><published>2008-06-30T23:37:00.000-07:00</published><updated>2008-07-01T01:50:56.551-07:00</updated><title type='text'>Police Story 5- വകുപ്പ്</title><content type='html'>ചുമ്മ ഇറങ്ങി  നടന്നു. (എല്ലാ പണിക്കും ചുമ്മ എന്ന പ്രിഫിക്സ് വയ്ക്കാന്‍ പറ്റുന്ന സമയമാണല്ലോ അവധിക്കാലം.)  മുന്നില്‍ വന്നു പെട്ടത് വകുപ്പ് വാസുവണ്ണന്‍. പുള്ളിയും ചുമ്മ നടക്കുവാണത്രേ, കഴിഞ്ഞ മാസം അടുത്തൂണ്‍ പറ്റി. സ്വസ്ഥം.&lt;br /&gt;&lt;br /&gt;&lt;br /&gt;വകുപ്പ് വാസുവണ്ണന്റെ റിട്ടയര്‍മെന്റ് കേരളാ പോലീസിനൊരു തീരാനഷ്ടമാണെന്ന് ഞാന്‍ വേലിപ്പത്തലില്‍ പിടിച്ച് ആണയിട്ട്  പറഞ്ഞു. പുള്ളി മര്യാദച്ചിരി ചിരിച്ചെങ്കിലും ഞാന്‍ പറഞ്ഞത് കാര്യമായിത്തന്നെയായിരുന്നു. വാസുവദ്യമല്ല, വാസുസാറല്ല, വാസുപ്പോലീസല്ല, വാസുവണ്ണനാണ്‌- ജെന്റില്‍മാന്‍ കണ്‍സ്റ്റബിള്‍. ഇടിയന്‍ വാസുവണ്ണനല്ല, തെറിയന്‍ വാസുവണ്ണനല്ല, അഞ്ഞൂറാന്‍ വാസുവണ്ണനുമല്ല, ആള്‍ വകുപ്പ് വാസുവണ്ണനാണ്‌-  വകുപ്പുകളുടെ കൃത്യതയാലെ പാറപോലെ ഉറച്ച കേസ്സുകള്‍ എഴുതി കൃത്യമായി കുറ്റവാളിയെ കോടതി ജയിലിലും നിരപരാധിയെ കുടുംബത്തും പറഞ്ഞു വിടുമെന്ന് ഉറപ്പാക്കുന്ന  കര്‍മ്മകുശലന്‍.&lt;br /&gt;&lt;br /&gt;വാസുവണ്ണന്റെ സര്‌വീസ് സ്റ്റോറി എഴുതിയാല്‍ അലാസിനിയുടെ ശിവകാശികളെക്കാള്‍ വലിപ്പമുണ്ടാകമ്മെന്നതിനാല്‍ ഞാന്‍ അതിനു മുതിരുന്നില്ല, എങ്കിലും ആളെ ഒന്നു പരിചയപ്പെടേണ്ടേ?&lt;br /&gt;&lt;br /&gt;***********&lt;br /&gt;രാവിലേ അടാപിടി മഴ, നീളന്‍ കാലന്‍ കുടയും ചൂടി സ്റ്റേഷനിലേക്ക് മെല്ലെ നടന്നു പോകുന്നവഴി കവലയില്‍  ജാഥ പോയ വകുപ്പില്‍ ട്രാഫിക്ക് ബ്ലോക്കും. ഗതാഗത നിയന്ത്രണം റൈറ്ററുടെ പണിയല്ലെന്ന് തള്ളാവുന്നതേയുള്ളു, എന്നാലും നമ്മുടെ സ്വന്തം കവലയല്ലേ, നമ്മുടെ സ്വന്തം സ്റ്റേഷനതിര്‍ത്തിയിലെ പ്രജകള്‍ രാവിലേ ജോലിക്കു പോകാന്‍ കിടന്നു തള്ളുന്ന തള്ളല്ലേ.   വാസുവണ്ണന്‍  നടുക്കോട്ടു കയറി വണ്ടികളെ  അച്ചടക്കം പഠിപ്പിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;ഒന്നൊഴിഞ്ഞു വന്ന ഗ്യാപ്പിലൂടെ ദാ പാഞ്ഞു പോയി ഒരു ബീക്കണ്‍ വച്ച അംബാസഡര്‍.  പോയിക്കഴിഞ്ഞപ്പോഴാണ്‌  ഐ ജിയാണെന്നു പോലും മനസ്സിലായത്. ഷിറ്റ്. സാരമില്ല, ഒരബദ്ധം ഏതു പോലീസുകാരനും പറ്റും.&lt;br /&gt;&lt;br /&gt;വൈകിട്ട് മൂന്നരയോടെ  എവിടെയോ പോയ ഐജി റിട്ടേണ്‍ ട്രിപ്പില്‍ സ്റ്റേഷനില്‍ കയറിച്ചെന്നു. രാവിലെ കവലയില്‍ ആരായിരുന്നെന്ന് തിരക്കി. വാസുവണ്ണന്‍ ഹാജരാക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;"ഔട്ട് ഡോര്‍ ഡ്യൂട്ടി ടൈമില്‍ മഴയാണെങ്കില്‍ എന്തു ചെയ്യണം?" ഐജി ആളു നേരേവാ നേരേ പോ ആണല്ലോ.&lt;br /&gt;"സര്‍. റെയിന്‍ കോട്ട് ധരിക്കണം സര്‍." വാസുവണ്ണന്‍ തറപ്പിച്ചു. &lt;br /&gt;"റെയിന്‍ കോട്ട് എടുത്തില്ലെന്നു വയ്ക്കുക, കുട പിടിച്ചു നിന്ന് ജോലി ചെയ്യാമോ?"&lt;br /&gt;"റെയിന്‍ കോട്ട് ഇല്ലെങ്കില്‍ നനയണം സര്‍. ഡ്യൂട്ടിയില്‍ കുട ഉപയോഗിക്കരുതെന്ന് റൂളുണ്ട് സര്‍."&lt;br /&gt;" ആ റൂള്‍ നല്ലതുപോലെ അറിയാം അല്ലേ?"&lt;br /&gt;"യെസ്സര്‍."&lt;br /&gt;"എന്നിട്ടാണോ  നിങ്ങള്‍ രാവിലെ കുട പിടിച്ച് ജം‌ഗ്ഷനില്‍ നില്‍ക്കുന്നത് കണ്ടത്?"&lt;br /&gt;"കുട? ഓഹ്! ഞാന്‍ രാവിലേ സ്റ്റേഷനിലേക്ക് വരുമ്പോള്‍  കവലയില്‍ നിന്നും ഒരു നിവര്‍ത്തിയ കുട കളഞ്ഞു കിട്ടി സര്‍. ഉദ്ദേശം പത്തരമണിക്ക്, ആരുടെയോ കയ്യില്‍ നിന്നും പറന്നു വന്നതായിരിക്കും. പത്ത് അമ്പത്തഞ്ചിനു ഞാന്‍ അത്  ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് രെജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട് സര്‍.  ഒരു മിനുട്ട്.."വാസുവണ്ണന്‍ പോയി ജെരിസ്റ്ററുമായി വന്നു.&lt;br /&gt;&lt;br /&gt;"18/04/1981-  സെന്റ് ജോര്‍ജ്ജ് ജെന്റ്സ് അംബ്രല്ല സിംഗിള്‍ ഫോള്‍ഡ്." ഇതല്ലേ സാറു കണ്ടത്,  അടുത്ത ലോട്ടില്‍ കോടതില്‍  കൊടുക്കാനുള്ളതാണു സര്‍, കുട ഇപ്പോള്‍ ഇവിടെയിരിപ്പുണ്ട്."&lt;br /&gt;&lt;br /&gt;ഐജി പുറകോട്ട് ചാഞ്ഞു.&lt;br /&gt;"എന്താ പേര്‌?"&lt;br /&gt;"വാസുദേവന്‍ എന്നാണ്‌ സര്‍"&lt;br /&gt;"നിങ്ങളെ പോലെ പ്രൊആക്റ്റീവും  ക്രിയേറ്റീവുമായ ആളുകളാണു ഡിപ്പാര്‍ട്ട്മെന്റിന്റെ സ്വത്ത്, നല്ലകാര്യങ്ങള്‍ക്കും ഈ കഴിവുകള്‍ ഉപയോഗിക്കണം."&lt;br /&gt;"നന്ദി സര്‍. തീര്‍ച്ചയായും സര്‍."&lt;br /&gt;&lt;br /&gt;***************************&lt;br /&gt;"മിസ്റ്റര്‍ വാസുദേവന്‍, ദിസ് ഈസ് സി ഐ"&lt;br /&gt;"സര്‍"&lt;br /&gt;"ഞാന്‍ വിളിച്ചത്.... എന്റെ  അനുജന്‍ വീട് വയ്ക്കുകയാണ്‌ രണ്ട് ലോഡ്    ബ്രിക്സ്  ഇറക്കിക്കൊടുക്കണമല്ലോ."&lt;br /&gt;"ശ്രമിക്കാം സാര്‍."&lt;br /&gt;"താന്‍ ശ്രമിച്ചാല്‍ നടക്കുമെന്ന് എനിക്കറിയാം."&lt;br /&gt;"എനിക്കറിയില്ല, ശ്രമിക്കാം സാര്‍."&lt;br /&gt;&lt;br /&gt;"ആരാ  വാസു വിളിച്ചത്?"&lt;br /&gt;"സി ഐ ആണു എസ്സൈ സാറേ. അങ്ങേരുടെ അനിയനു വീടു വയ്ക്കാന്‍ ചുടുകട്ട ഞാനെറക്കിക്കൊടുക്കണമെന്ന്."&lt;br /&gt;"നിങ്ങളു  വിളിച്ചാല്‍ കട്ട സന്തോഷത്തോടെ കൊണ്ടെത്തിക്കാത്ത ചൂളക്കാര്‌ ഇവിടെ ഇല്ലല്ലോ. കൊട്,  ആ *** ഒരാര്‍ത്തിപ്പണ്ടാരമാ."&lt;br /&gt;"എസ്സൈ സാറേ, ഞാന്‍ വിളിച്ചുപറഞ്ഞാല്‍  ആളുകട്ടയിറക്കുന്നത് ഇതുവരെ ഞാന്‍ ഇങ്ങനെ ഒന്നും ആരോടും ചോദിച്ചിട്ടില്ലാത്തോണ്ടും പിന്നെ ഭയന്നിട്ടുമല്ലിയോ. അയ്യാക്കു വേണേ തന്നത്താന്‍ തെണ്ടിക്കോട്ട്, എനിക്കു വയ്യ."&lt;br /&gt;"പണി കിട്ടുമേ, ഇത്രയും തറയായൊരു സീഐയ്യെ ഞാന്‍ കണ്ടിട്ടേയില്ല."&lt;br /&gt;"അയ്യാളു തറയായാല്‍ ഞാന്‍ കുഴിത്തറയാകും, സാറു നോക്കിക്കോ."&lt;br /&gt;&lt;br /&gt;കട്ടയ്ക്ക് വീണ്ടും രണ്ടുവിളി വന്നു, ശ്രമിക്കുമെന്ന് വാസുവണ്ണം പറയുകയും ചെയ്തു. നാലാം തവണ ആയപ്പോള്‍ "ഞാന്‍ വിളിച്ചിട്ട് ആരും തരുന്നില്ല, പിന്നെയും ഇങ്ങനെ കൈക്കൂലി ചോദിക്കാന്‍ എനിക്കുവയ്യാ സാറേ." എന്നായി. സര്‍ക്കിളിനു അടികിട്ടിയതുപോലെ ആയി.&lt;br /&gt;&lt;br /&gt;പ്രതീക്ഷിച്ച മിന്നല്‍ പരിശോധന നടന്നു. വാസുവണ്ണന്‍ ഗേറ്റിലെ തട്ടുകടയില്‍ നിന്നു ചായകുടിക്കുമ്പോഴായിരുന്നു സര്‍ക്കിളിന്റെ ജീപ്പ് അകത്തേക്കു പോയത്. ഇതല്ലെങ്കില്‍ ബൂട്ടിനു പോളിഷ്  പോരെന്നോ ബയണറ്റില്‍ തുരുമ്പെന്നോ മഹസ്സര്‍ ഫയലില്‍ പാറ്റയെന്നോ എഴുതിക്കോളും, ചെറ്റ.&lt;br /&gt;&lt;br /&gt;ഡി വൈ എസ് പി ഒരു പഴയ  ആളാണ്‌, വാസുവണ്ണനെയും സര്‍ക്കിളിനെയും നല്ലതുപോലെ അറിയും, പക്ഷേ  റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി എടുക്കേണ്ടേ.  &lt;br /&gt;"വാസുദേവാ"&lt;br /&gt;"സാര്‍."&lt;br /&gt;"ഡ്യൂട്ടി സമയത്ത് പുറത്തു പോയി എന്നാണു പരാതി."&lt;br /&gt;"പുറത്തൊന്നും പോയില്ല സാര്‍, ഗേറ്റു വരെയേ പോയുള്ളു, ഒരു ചായ കുടിക്കാന്‍."&lt;br /&gt;"ഗേറ്റുവരെ പോയാല്‍ ഡ്യൂട്ടി ആബ്സന്‍സ് റിപ്പോര്‍ട്ട്  വരുമോടോ?"&lt;br /&gt;"വരും സര്‍, സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍ സാര്‍ എന്നോട് കൈക്കൂലി വാങ്ങിക്കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ അതു ചെയ്യാത്തതിനു എന്നെ മനപ്പൂര്വ്വം ദ്രോഹിക്കുന്നതാണ്‌."&lt;br /&gt;"ഷട്ട് അപ്പ്!. അനാവശ്യം പറയുന്നോ? നിങ്ങളൊരുപാട് സര്വ്വീസുള്ള സ്റ്റാഫല്ലേ? തെളിയിക്കാന്‍ പറ്റാത്ത ആരോപണം ഉന്നയിക്കുന്നത് ഇന്‍ഡിസിപ്ലിന്‍ ആണെന്നറിയില്ലേ? അതും ഒരു  ഉയര്‍ന്ന റാങ്കുള്ള ആളെപ്പറ്റി?"&lt;br /&gt;"ഞാന്‍ തെളിവു കൊണ്ടുവന്നിട്ടുണ്ട് സാര്‍."&lt;br /&gt;"കൈക്കൂലി ചോദിച്ചതിനു തെളിവോ?  എന്താ തനിക്ക്  സി ഐ കത്തെഴുതിയോ? "&lt;br /&gt;"അല്ല സാര്‍. ഇതാ കഴിഞ്ഞ മൂന്നു മാസത്തെ കമ്യൂണിക്കേഷന്‍ ജേര്‍ണല്‍. പതിമൂന്ന്, പതിനാറ്‌ പത്തൊമ്പത് ഇരുപത്താറ്‌ തീയതികളില്‍ സീ ഐയും ഞാനും  അദ്ദേഹത്തിന്റെ അനുജന്റെ വീട്ടില്‍ ചുടുകട്ട ഇറക്കിക്കൊടുക്കുന്നതിനെപ്പറ്റി സംസാരിച്ചത്   ഞാന്‍ തന്നെ ജേര്‍ണലിലെഴുതിയിട്ടുണ്ട് സാര്‍. എല്ലാ  ദിവസത്തെയും  ജേ൪ണല്‍ കോപ്പി സര്‍ക്കിളോഫീസിലും  ഫാക്സ് ചെയ്യുന്നതല്ലേ സാര്‍,   ഇങ്ങനെ ഒരു സം‌ഭാഷണം നടന്നില്ലെങ്കില്‍ അദ്ദേഹം അത് ഒബ്ജെക്റ്റ് ചെയ്യുമായിരുന്നല്ലോ. ഇന്‍സ്പക്ഷന്‍ നടന്ന് അവസാന സംഭാഷണം നടന്ന ഇരുപത്താറാം തീയതി കഴിഞ്ഞ് രണ്ടു ദിവസമായപ്പോഴാണ്‌ സാര്‍"&lt;br /&gt;&lt;br /&gt;"വാസൂ?"&lt;br /&gt;"സാറേ?"&lt;br /&gt;"താന്‍ ഫാക്സ് ചെയ്യുന്ന ജേര്‍ണല്‍ കോപ്പിയൊന്നും  സി ഐ വായിക്കാറില്ലഎന്ന് ഇത്രയും ധൈര്യത്തില്‍ താനെങ്ങനെ ഉറപ്പിച്ചെടോ?"&lt;br /&gt;"ഓ, അനിയനു ചുടുകട്ടയും അമ്മായിയമ്മയ്ക്ക് അരഞ്ഞാണവും  തിരക്കി നടക്കുന്നവര്‍ക്ക് ആപ്പീസു പേപ്പറുകള്‍ വായിക്കാന്‍ സമയം കിട്ടുവോ സാറേ?"&lt;br /&gt;"ഹ ഹ. താന്‍ പോയിക്കോ,  മെമ്മോ പുറകേയുണ്ട്."&lt;br /&gt;"എനിക്കല്ലല്ലോ, സി ഐക്കല്ലേ?"&lt;br /&gt;"അതു ചോദിക്കാനുണ്ടോടോ"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-454990831003285052?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/454990831003285052/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=454990831003285052' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/454990831003285052'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/454990831003285052'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2008/06/police-story-5.html' title='Police Story 5- വകുപ്പ്'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-6565830690166480917</id><published>2008-01-05T23:15:00.000-08:00</published><updated>2008-01-06T20:09:30.621-08:00</updated><title type='text'>ആകാശഗീതം</title><content type='html'>ഷോപ്പിങ്ങ് കാര്‍ട്ടുകള്‍ നിറച്ച് സാധനങ്ങള്‍ വാങ്ങി ഫെസ്റ്റിവല്‍ ടൂറിസ്റ്റുകള്‍ പരസ്പരം ഞെരുക്കി വഴിയുണ്ടാക്കി നടന്നു പോകുന്നതിനിടയില്‍ ഞങ്ങളങ്ങനെ വെറുതേ പോകുമ്പോഴാണ്‌ സിക്കുവിന്റെ വിളിയും ബോംബോയുടെ മുഴക്കവും കേട്ടത്. മഹാവാണിഭനഗരത്തില്‍ ഏറെയൊന്നും പേരുടെ കണ്ണില്‍ പെടാത്തൊരു മൂലയില്‍ ഹനാക്കുകള്‍ പാടുന്നു. അവരെ എനിക്കോ വിദ്യക്കോ മനസ്സിലായില്ല. പരുന്തിന്‍ തൂവല്‍ വച്ച തൊപ്പിയില്‍ നിന്നും വാദ്യോപകരണങ്ങളില്‍ നിന്നും അവര്‍ ഇന്‍‌ക ഗായകരാണെന്നു പിടികിട്ടി.&lt;br /&gt;&lt;br /&gt;&lt;a href="http://www.entertainoz.com.au/assets/1226/hanak-entoz.wmv"&gt;ആള്‍ക്കൂട്ടത്തിനുള്ള സംഗീതമായിരുന്നു അവരപ്പോള്‍ പാടിയിരുന്നത്.&lt;/a&gt;&lt;br /&gt;&lt;br /&gt;"ഒരു പ്രത്യേകതരം സിക്കുവാണല്ലോ അത്?" ഞാന്‍ വിദ്യയോട് ചോദിച്ചു.&lt;br /&gt;മലയാളത്തില്‍ നിന്നും സിക്കുവെന്ന വാക്കു മാത്രം പിടിച്ചെടുത്ത് അടുത്തു നിന്നൊരു വയസ്സായ മദാമ്മ പറഞ്ഞു. അത് ഒരു പ്രത്യേകതരം സിക്കുവാണ്‌. &lt;a href="http://www.toddgreen.com/bb1886.gif"&gt;റോണ്‍ഡഡോര്‍&lt;/a&gt; എന്നു പേര്‍. ഇക്വഡോറിന്റെ ദേശീയവാദ്യോപകരണം. ഹനാക്ക് ഇക്വഡോര്‍ സ്വദേശികളാണ്‌. &lt;br /&gt;ആ പാട്ട് തീര്‍ന്നു. നിങ്ങള്‍ക്കെല്ലാം ആരോഗ്യവും സന്തോഷവും സമ്പത്തും തരാന്‍ സൂര്യഭഗവാനോടൊരു പ്രാര്‍ത്ഥനയാണിനി. ഹനാക്കിലൊരുവള്‍ ചരന്‍‌ഗോയില്‍ ശ്രുതിമീട്ടി. റെയിന്‍ സ്റ്റിക്കുകള്‍ മൃദുവായൊരു താളം കൊട്ടി.&lt;br /&gt;&lt;br /&gt;ഇന്‍‌കകളുടെ ഈ പാട്ട് എനിക്കറിയാം. ചെറുവള്ളിക്കാവില്‍ അതു കേട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;"ദേവനെന്നവരും വിദ്യയമ്മയും അവരുടെ മക്കളും മരിച്ച പിതൃക്കളും&lt;br /&gt;ഇവര്‍ക്കായ് ജനിക്കാനായ് വരുന്നോരുള്ളലവരും അവര്‍ പോറ്റും പശുക്കളും&lt;br /&gt;അവര്‍ക്കുള്ള മരങ്ങളും അതിനുള്ള നിലം താനും&lt;br /&gt;അറിയാതെ ചെയ്തുപോയ പാപങ്ങളെല്ലാമേ പൊറുക്കേണം മഹാനാഗം&lt;br /&gt;അവരോട് പൊറുക്കാനായ് ചൊല്ലേണം നീ പോയി&lt;br /&gt;മണ്ണാറശ്ശാല വാഴും മഹാനാഗരാജനോടും..."&lt;br /&gt;&lt;br /&gt;ഗോത്രങ്ങളേ മരിക്കുന്നുള്ളു, അതിന്റെ ഗീതം മരിക്കില്ല. ഒരു സംഗീതവും മരിക്കുന്നില്ല, ഗായകരേ മരിക്കുന്നുള്ളു. വല്ലാത്ത സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷില്‍ ഒരു ഗായകന്‍ പറഞ്ഞു. ഹനാക്ക് നാളെ മരിച്ചു പോകും, പക്ഷേ ഈ പാട്ടുകള്‍ പോവില്ല, മഹാഗായകര്‍ എന്നോ പഛാമാമയില്‍ പാടിയിരുന്ന ഈ പാട്ടുകള്‍ ഇന്ന് ഞങ്ങള്‍ പാടുന്നു. നാളെയത് ഹനക്ക് പഛായില്‍ നിന്നീമണ്ണിലിറങ്ങുന്ന കുഞ്ഞുങ്ങള്‍ പാടും.&lt;br /&gt;&lt;br /&gt;"ഭാഗ്യമാണിവനെയും കുടുംബത്തെയും ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത്" സ്പാനിഷ് വൈസ്‌റോയ് അട്ടഹസിച്ചു. " &lt;a href="http://en.wikipedia.org/wiki/Tupac_Amaru_II"&gt;ട്യുപാക്ക് അമരുവിന്റെ&lt;/a&gt; കൈകാലുകള്‍ ഓരോന്നായി നാലു കുതിരകളോട് പൂട്ടി അവറ്റയെ നാലു ദിക്കിലേക്ക് പായിക്ക്. ഇന്‍‌ക ഗോത്രത്തിനു തലവനത്രേയിവന്‍. ഇവന്റെ നാലായി കീറിയ ശരീരവുമായി കുതിരകള്‍ അവന്റെ പ്രജകള്‍ക്കു മുന്നിലോടുന്നത് തടയാന്‍ സൂര്യഭഗവാനിറങ്ങി വരുമോയെന്ന് അവര്‍ കാണട്ടെ."&lt;br /&gt;&lt;br /&gt;വെടിയൊച്ച മുഴങ്ങിയപ്പോള്‍ കുതിരകള്‍ നാലുഭാഗത്തേക്കും ചിതറിയോടി. ട്യുപാക്ക് അമരു രണ്ടാമന്‍ പക്ഷേ ഒരു കൂറ്റന്‍ ചിലന്തി അതിന്റെ വലയില്‍ കിടക്കും പോലെ നടുവില്‍ ബലം പിടിച്ചു കിടന്നതേയുള്ളു . ചാട്ടയടിയും കത്തിക്കുത്തുമേറ്റ കുതിരകള്‍ പ്രാണശക്തി മുഴുവനെടുത്തെങ്കിലും ആ ഉരുക്കുമനുഷ്യനെ വലിച്ചു കീറാനവര്‍ക്കായില്ല.&lt;br /&gt;&lt;br /&gt;"അവന്റെ തലവെട്ടും മുന്നേ ഈ നശിച്ച പ്രാര്‍ത്ഥനപ്പാട്ടുകള്‍ പാടുന്നവരുടെ നാവറുത്തുമാറ്റ്, ഇല്ലെങ്കില്‍ അവന്‍ തലപോയാലും ചത്തെന്നു വരില്ല" ഭയന്നുപോയ ഒരു സ്പാനിഷ് ജെനറല്‍ ഉത്തരവിട്ടു.&lt;br /&gt;&lt;br /&gt;&lt;a href="http://en.wikipedia.org/wiki/Machu_Picchu"&gt;മാച്ചുപിക്‌ചുവില്‍&lt;/a&gt; കേയ് പച്ചയേയും ഉക്കു പച്ചയേയും പുണര്‍ന്ന് ഹനാക്ക് പാടി. മരിച്ചവര്‍ക്കു വേണ്ടി, പ്രാര്‍ത്ഥിക്കാന്‍ നാവില്ലാതെ കഴുമരത്തിലേക്ക് നടക്കുന്നവര്‍ക്കു വേണ്ടി, ആ ഗീതം ഭയന്നവര്‍ക്കു വേണ്ടി. ആ ഗീതമിനിയുയരരുതെന്ന് ശാസനമിറക്കിയ രാജാവിനു വേണ്ടി.ശ്രോതാവിന്റെ പാപങ്ങള്‍ പൊറുക്കാന്‍ വേണ്ടി. പിതൃക്കള്‍ക്കു വേണ്ടി,  ജനിക്കാനിരിക്കുന്നവര്‍ക്കു വേണ്ടി. എല്ലാവരെയും സൂര്യന്‍ അനുഗ്രഹിക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-6565830690166480917?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/6565830690166480917/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=6565830690166480917' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/6565830690166480917'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/6565830690166480917'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2008/01/blog-post.html' title='ആകാശഗീതം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-3132196063644381858</id><published>2007-08-19T04:05:00.000-07:00</published><updated>2007-08-19T05:23:01.578-07:00</updated><title type='text'>ജീ കെ കഥകള് 3 : തനിമലയാളം</title><content type='html'>"ജീ കെ ചേട്ടാ, ചേട്ടന് പറയുന്ന കഥകളെല്ലാം കൂടി ഞാന് ബ്ലോഗില് ഇടാന് പോകുകയാ."&lt;br /&gt;"ബ്ലോഗോ? അത് ഓരോരുത്തര് പേര്സണല് വെബ് സൈറ്റ് പോലെ ഉണ്ടാക്കി ഇടുന്ന സാധനമല്ലേ?"&lt;br /&gt;"അങ്ങനെ ചുമ്മാ വെബ് പേജ് അല്ല, കുറച്ചു ബ്ലോഗ് കാണിച്ചു തരാം." ഞാന് ജീകെയുടെ കമ്പ്യൂട്ടറില് തനിമലയാളം തുറന്നു.&lt;br /&gt;"തനിമലയാളം എന്നാണോ ദേവന്റെ ബ്ലോഗിന്റെ പേര്?"&lt;br /&gt;"അല്ലല്ല, ഇതൊരു മലയാളം ബ്ലോഗ് പിടിയന്. ആരു മലയാളം ബ്ലോഗ് പോസ്റ്റ് ഇട്ടാലും തനിയേ പോയി കണ്ടു പിടിക്കുന്ന ബ്ലോഗാളക്കരണ്ടി."&lt;br /&gt;&lt;br /&gt;"തനിമലയാളം എന്നു കണ്ടപ്പോള് വളരെ പഴയൊരു കഥയോര്ത്തുപോയി." ജീ കെ ചിരിച്ചു.&lt;br /&gt;&lt;br /&gt;കോളെജു പഠിപ്പ് കഴിഞ്ഞപ്പോള് അതുകൊണ്ട് റെയില്വേ ബുക്കിങ് ക്ലെര്ക്കോ കെ എസ് ഈ ബി ബില് കളക്റ്ററോ ആയി ജീവിതം കഴിക്കേണ്ടിവരുമെന്നും മാസാമാസം രണ്ടായിരം രൂപയുടെ കുടുംബ ബജറ്റ് എഴുതി അതിനു മൂന്നും നാലും റിവിഷനുകള് വീട്ടിലവതരിപ്പിച്ചു മങ്ങിയ മുഖങ്ങള് ഇടയ്ക്ക്കിടെ കാണേണ്ടിവരുന്ന പാവം പിതാജിയുടെ ജീവിതത്തിന്റെ തനിയാവര്ത്തനം തന്നെയാവും തന്റേതെന്നും ജീ കെ ഭയന്നു. തനിക്കീ പീ യെസ്സീ എഴുതി കാത്തു നില്ക്കാന് വയ്യെന്നും വല്ല ബിസിനസ്സും തുടങ്ങാന് പണം തന്നു സഹായിക്കണമെന്നും വീട്ടില് ക്യാപിറ്റല് ബഡ്ജറ്റ് റിക്വസ്റ്റ് അവതരിപ്പിച്ചു. "കയ്യിലുള്ള മൊത്തം സമ്പാദ്യം " എന്ന ലേബലൊട്ടിച്ച പതിനായിരം രൂപ പിതാജി എടുത്തു നീട്ടി, ജീ കെ മടിക്കാതെ വാങ്ങി.&lt;br /&gt;&lt;br /&gt;പതിനായിരം രൂപ മൂലധനത്തില് തുടങ്ങാന് വയബിള് പ്രോജക്റ്റ് ആയി തോന്നിയത് ഒരു മില്മ ബൂത്ത് ആണ്. വീടിനു കുറച്ചകലെ കോര്പ്പറേഷന് ബങ്ക് ഒരെണ്ണം അടിച്ചു കൂട്ടി. പെര്മിറ്റ് എടുത്തു. സ്കൂളില് നാലഞ്ചു ക്ലാസ്സ് കൂടെ പഠിക്കുകയും ശേഷം പഠിക്കാന് കൂട്ടാക്കാതെയും ഇരുന്ന അലവിക്കുട്ടിയെ സഹായി ആയി കൂടെ കൂട്ടി. പഴയൊരു അടിച്ചില് ലാംബി സ്കൂട്ടറും തട്ടിക്കൂട്ടി. മൊത്തത്തില് സെറ്റ് അപ്പ് തരക്കേടില്ല. അഞ്ചേഴായിരം കവര് പാലു വില്ക്കുന്നുണ്ട് . ലാഭവിഹിതം മുപ്പതു ശതമാനം അലവിക്ക് കൊടുക്കും. ബാക്കി എഴുപതു മുതല് നൂറു രൂപ വരെ അറ്റാദായം ദിവസത്തില്. അങ്ങനെ രണ്ടുകൊല്ലം പോയി. ജീ കെ അച്ഛന് മുടക്കിയ മുതല് പലിശയടക്കം തിരിച്ചു കൊടുത്തു. അലവി നിക്കാഹു കഴിച്ചു കുടുംബസ്ഥനായി.&lt;br /&gt;&lt;br /&gt;പാല് ഡെലിവറി ലോറി എത്തുന്നത് രാത്രി രണ്ടുമണിക്കാണ്, പരിശോധിച്ച് സ്റ്റോക്ക് ഏറ്റെടുത്ത് പൊട്ടിയ കവറുകള് അപ്പോഴേ തിരിയെ കൊടുക്കണം. ഒരു ദിവസം രാത്രി സ്റ്റോക്ക് സ്വീകരിക്കാന് പോയ അലവി അലറിപ്പാഞ്ഞ് വന്നുകേറി.&lt;br /&gt;&lt;br /&gt;"ജീക്കേയേ ജീക്കേയേ, നമ്മടെ കടയില് ഒരുത്തന് താറടിക്കുന്നു!!"&lt;br /&gt;&lt;br /&gt;"ഹാരെടാ ഹത്" എന്ന് ഒരട്ടഹാസവുമായി കടയുടെ അടുത്തേക്ക് ഓടി. ഒരു താടിക്കാരന് സ്റ്റൂളിട്ട് കയറി നിന്ന് ഇരുമ്പു തൊട്ടിയില് താറു കലക്കിയത് കടയുടെ ബോര്ഡില് ബ്രഷുകൊണ്ട് പുരട്ടുകയാണ്. കൊള്ളാവുന്ന രീതിയില് നടന്നു പോകുന്ന സ്ഥാപനങ്ങളെ  താറടിച്ചു കാണിക്കാന് ചിലര്ക്ക് വലിയ ഉത്സാഹമാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അത് പക്ഷേ വാച്യാര്ത്ഥത്തിലാണെന്ന് തീരെ പ്രതീക്ഷിച്ചില്ല.&lt;br /&gt;&lt;br /&gt;കയ്യില് കിട്ടിയത് കടയുടെ നിരയിടുന്ന ഓടാമ്പലാണ്. അടിച്ചു ശീലമില്ലാത്തതിനാലും അരിശം മൂത്തു പോയതിനാലും ആയം ഓവര്ഡോസ് ആയി പോയി . താറടിത്താടി "ഓടിവായോ" എന്നൊരു വിളിയോടെ സ്റ്റൂളും മറിച്ച് നിലത്തു വീണു, നിശ്ചലനായി.&lt;br /&gt;&lt;br /&gt;അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ള കടകളില് താറടിച്ചുകൊണ്ടിരുന്ന മൂന്നു നാലു പേര് ഓടിക്കൂടി. ജീ കെ ആയുധം ഭീഷണി രൂപത്തില് ഉയര്ത്തി പിടിച്ച് അവിടെ തന്നെ നിന്നു.&lt;br /&gt;"എന്താടോ ഈ കാട്ടിയത്?" ഒരുത്തന് ചോദിച്ചു.&lt;br /&gt;"അവന് എന്റെ കടയില് താറടിച്ചു, ഞാന് അവനെയടിച്ചു" അയഞ്ഞാല് കൊണ്ടവന്റെ കൂട്ടുകാര് ചമ്മന്തിയാക്കുമെന്ന് കണ്ട് ജീ കെ ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് നടിച്ചു.&lt;br /&gt;&lt;br /&gt;"ആരെയാ താന് അടിച്ചതെന്ന് അറിയാമോടോ? പായിപ്പാടന് മാഷെന്നു കേട്ടിട്ടുണ്ടോടോ?"&lt;br /&gt;"അയ്യോ അങ്ങോരാണോ ഈ കിടക്കുന്നത്? ആളെ മനസ്സിലായില്ല"&lt;br /&gt;"മാഷെങ്ങാണുമായിരുന്നെങ്കില് നിന്നെ ഞാന് കൊന്നേനെ.ഈ കിടക്കുന്നത് മാഷിന്റെ പാര്ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണ്."&lt;br /&gt;&lt;br /&gt;ഓട്ടോ വിളിച്ചു. രക്തസാക്ഷിസ്ഥാനാര്ത്ഥിയെ പൊക്കി ആശുപത്രിയില് കൊണ്ടുപോയി. ആരുടെ അടിയന്തിരമായാലും കടയടയ്ക്കാനൊക്കില്ലെന്ന് പ്രഖ്യാപിച്ച് അലവി മാത്രം കൂടെ പോയില്ല.&lt;br /&gt;&lt;br /&gt;തോളെല്ലു പൊട്ടിയെന്നു കണ്ട് ജില്ലാസെക്രട്ടറിയെ ആശുപത്രിക്കാര് അഡ്മിറ്റ് ചെയ്തു. താന് ചെയ്തത് പൂര്ണ്ണമായും ശരിയല്ലെന്ന് ജീകെയും അഡ്മിറ്റ് ചെയ്തു. താറടിക്കാര് ജീകെയെ താല്ക്കാലികമായി ഡിസ്ച്ചാര്ജ്ജ് ചെയ്തു- "ഞങ്ങളങ്ങോട്ടു വരുന്നുണ്ട്" എന്ന മുന്നറിയിപ്പോടെ.&lt;br /&gt;&lt;br /&gt;വന്നത് പക്ഷേ, ആ ഞങ്ങളായിരുന്നില്ല. അടുത്ത ദിവസം ഒരോട്ടോയില് സാക്ഷാല് പായിപ്പാടന് മാഷ് മില്മ ബൂത്തിനു മുന്നില് വന്നിറങ്ങി.&lt;br /&gt;"താനോണോ എന്റെയാളിനെ അടിച്ച് എല്ലൊടിച്ചത്?"&lt;br /&gt;"അതങ്ങനെ പറ്റിപ്പോയി."&lt;br /&gt;"പറ്റാന് പോകുന്നത് തനിക്കാ, ഞാന് ഒരു പോലീസ് കേസ് ഫയല് ചെയ്യാന് തീരുമാനിച്ചു."&lt;br /&gt;"സാറേ, എന്റെ കടയുടെ മേല് അയാളു താറടിച്ചിട്ടല്ലേ ഞാന് അടിച്ചത്?"&lt;br /&gt;&lt;br /&gt;പായിപ്പാടന് മാഷിനു ദേഷ്യം കയറി.&lt;br /&gt;"എടോ, താന് പത്രമൊന്നും വായിക്കാറില്ലേ? പാര്ട്ടി ഇനി മേലില് കേരളത്തിലെ ബോര്ഡുകളെല്ലാം പച്ചമലയാളത്തിലേ ആകാവൂ എന്നു തീരുമാനിച്ചതും ഒരു മാസത്തിനകം ബോര്ഡുകള് മാറ്റിയെഴുതണമെന്ന് നിര്ദ്ദേശിച്ചതും താന് കണ്ടില്ലായിരുന്നോ? ഇംഗ്ലീഷ് കണ്ടാല് താറടിക്കും. അതൊന്നുമറിയാതെ കടയും തുറന്നിരുന്നിട്ട്, വരുന്നവനെ അടിച്ചു കൊല്ലാന് നോക്കുന്നോ?"&lt;br /&gt;&lt;br /&gt;"ഞാനൊന്നുമറിഞ്ഞില്ല മാഷേ, കയ്യബദ്ധം പറ്റിപ്പോയി. അപ്പോ ഇനി മലയാളം ബോര്ഡ് മാഷ് കൊണ്ടു വയ്ക്കും അല്ലേ?"&lt;br /&gt;&lt;br /&gt;"എടോ,തന്റെ കടയ്ക്ക് ബോര്ഡ് വേണമെന്നുള്ളത് തന്റെ ആവശ്യം ആണ്. ഇംഗ്ലീഷില് ബോര്ഡുകള് വച്ച് കേരളത്തെ അപമാനിക്കരുതെന്നുള്ളത് പൊതു ജനത്തിന്റ്യെ ആവശ്യവും, മനസ്സിലായോ?"&lt;br /&gt;&lt;br /&gt;"മാഷേ, മില്മ എന്നതിന്റെ മലയാളം എന്താ?"&lt;br /&gt;"അത്.. മില്മ എന്നതു ഇംഗ്ലീഷിലെ ചുരുക്കെഴുത്താണ്. പാല് വിതരണ കേന്ദ്രം , അല്ലെങ്കില് പാല് വില്പ്പനശാല എന്ന് വയ്ക്കൂ."&lt;br /&gt;"അപ്പോ ഞാന് മില്മാ പാലാണു വില്ക്കുന്നതെന്ന് നാട്ടുകാര്ക്ക് മനസ്സിലാവൂല്ലാ. അതിനേ കച്ചോടമുള്ളൂ. മില്മേടെ മലയാളം തന്നെ എഴുതണം."&lt;br /&gt;"എന്നാല് താന് മില്മാ പാല് വിതരണകേന്ദ്രം എന്ന് മലയാളത്തിലെഴുത്"&lt;br /&gt;" ശരി സാറേ, ബോര്ഡെഴുതാന് ഒരഞ്ഞൂറു രൂപയെങ്കിലും ചിലവു വരും. ഒരു കവര് പാലു വിറ്റാല് രണ്ടു പൈസയാണു ലാഭം . ഞാന് ഇരുപത്തയ്യായിരം കവറു പാലു വിറ്റാലേ ആ കാശുണ്ടാവൂ."&lt;br /&gt;&lt;br /&gt;ഇരുപത്തയ്യായിരം കവര് വില്ക്കാന് ഒരാണ്ടെടുക്കുമെന്ന് കരുതിയിട്ടാവും, പായിപ്പാടന് മാഷിന്റെ മുഖം ദയ കൊണ്ട് വാടി. കുറച്ചു നേരം ആലോചിച്ചു നിന്നിട്ട് പോക്കറ്റിലുള്ളതെല്ലാം വാരി മേശപ്പുറത്തിട്ടു രണ്ടു തവണ എണ്ണി. എന്നിട്ട് മെല്ലെ പറഞ്ഞു.&lt;br /&gt;"എടോ, എന്റെ കയ്യില് മുന്നൂറ്റെഴുപത് രൂപയുണ്ട്. അതില് നിന്നും ഓട്ടോക്കൂലിയായി പത്തെടുത്തു, ബാക്കി താന് വച്ചോ, തികയാത്തത് എവിടെന്നെങ്കിലും ഒപ്പിക്ക്."&lt;br /&gt;"നന്ദി സാര്, ബോര്ഡ് ഇന്നു തന്നെ മാറാം."&lt;br /&gt;&lt;br /&gt;അലവി ഒരാട്ടോ വിളിച്ചു നിര്ത്തി. മാഷ് "ഇനി തല്ലുമ്പോള് നോക്കിയും കണ്ടും ഒക്കെ വേണം" എന്നൊരു ഉപദേശവും കൊടുത്ത് പോയി.&lt;br /&gt;&lt;br /&gt;"ആ മാഷ് എത്ര നല്ല മനുഷ്യന്, കാറും പത്രാസും, മുദ്രാവാക്യവും അകമ്പടിയും ഒന്നുമില്ലാതെ വന്നു. മൂപ്പരുടെ ജില്ലാസെക്രട്ടറിയെ അടിച്ചത് വലിയ മോശമായി പോയി." അലവിക്ക് താന് മേയ്ഡേ കാള് ചെയ്തതില് കുറ്റബോധം വര്ക്കൗട്ട് ചെയ്യാന് തുടങ്ങി.&lt;br /&gt;&lt;br /&gt;"അല്ലലവീ, കറക്റ്റ് സമയത്ത് അടിച്ചതുകൊണ്ട് തുരുമ്പു വീണു തുടങ്ങിയ ബോര്ഡും മാറിക്കിട്ടി, ആ നല്ല മനുഷ്യനെ പരിചയപ്പെടാനും പറ്റി."&lt;br /&gt;&lt;br /&gt;ജീ കെ നൂറു രൂപ എടുത്ത് അലവിയെ ഏല്പ്പിച്ചു. " രവി മേശരിയുടെ വര്ക്ക് ഷോപ്പില് പോയി മലയാളം ബോര്ഡ് എഴുതിച്ചോ, രാവിലെ അയാളോട് തന്നെ പറഞ്ഞ് ഉറപ്പിച്ചതാ, നൂറിത്തിരി കൂടിയ റേറ്റാ, എന്നലും രവിമേശിരി പണിഞ്ഞാല് അത് പണിയാ. "&lt;br /&gt;&lt;br /&gt;"അപ്പം അടിക്കൂലിയായി മുന്നൂറ്ററുപതീന്നു നൂറു പോയിട്ട് ഇരുന്നൂറ്ററുപത്, അല്യോ ജീക്കേ?"&lt;br /&gt;" കണക്കില് താന് തെളിഞ്ഞല്ലോ അലവീ, തന്റെ മുപ്പതു പേര്സെന്റ് എഴുപത്തെട്ടു രൂപാ മേശേന്നെടുത്തോ."&lt;br /&gt;&lt;br /&gt;"ഒറ്റയടിക്ക് ഇരുന്നൂറ്ററുപത്! ജീ ക്കേ കമിഴ്ന്നു വീണാല് കാല്പ്പണം ഒപ്പിക്കും!"&lt;br /&gt;"ഞാനല്ലല്ലോടോ കമിഴ്ന്നു വീണത്, ജില്ലാ സെക്രട്ടറിയല്ലേ."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-3132196063644381858?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/3132196063644381858/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=3132196063644381858' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/3132196063644381858'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/3132196063644381858'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2007/08/3.html' title='ജീ കെ കഥകള് 3 : തനിമലയാളം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-210541624919820040</id><published>2007-07-28T02:38:00.000-07:00</published><updated>2007-07-28T03:10:15.000-07:00</updated><title type='text'>സാധു</title><content type='html'>&lt;span style="color:#000066;"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഒന്ന്&lt;/strong&gt; &lt;/span&gt;&lt;/span&gt;&lt;br /&gt;"അമ്മവഴിയുള്ള കാരണവന്മാര്‍ ഒരുപാട് ക്രൂരതകള്‍ ചെയ്തിട്ടുണ്ട്."&lt;br /&gt;പണിക്കര്‍ ഭര്‍ത്താവിനോട് പറഞ്ഞു. "നാട്ടിലുള്ളവര്‍ മനസ്സു നിറഞ്ഞ് അനുഗ്രഹിക്കണം അനപത്യദു:ഖം മാറാന്‍" &lt;br /&gt;ഭാര്യയും ഭര്‍ത്താവും പരസ്പരം നോക്കി.&lt;br /&gt;&lt;br /&gt;"ഇപ്പോഴത്തെ കാലത്ത് മനസ്സു നിറയുന്നവരില്ല. എനിക്ക് നിങ്ങളമ്പതു രൂപ തന്നാല്‍ ഞാന്‍ ഇയാള്‍ നൂറു രൂപ തന്നില്ലല്ലോഎന്നേ ആലോചിക്കൂ. അതുകൊണ്ട്-" പണിക്കര്‍ ഇരുവരെയും നോക്കി. "- അടുത്ത വീടുകളിലെല്ലാമുള്ള കുട്ടികളെ വിളിച്ച് സദ്യയും മിഠായിയും കൊടുക്കൂ. അവര്‍ നിറഞ്ഞ് ചിരിക്കുന്നത് കാണാം. ഇപ്പോഴൊക്കെ കുഞ്ഞുങ്ങള്‍ക്കേ അനുഗ്രഹിക്കാന്‍ കഴിവുള്ള മനസ്സുള്ളൂ. ങാ. ആ ഉമ്മണനുംകൂടി ചോറുകൊടുക്കാന്‍ മറക്കേണ്ട."&lt;br /&gt;&lt;br /&gt;കുട്ടികള്‍ നിറച്ചൂണുകഴിഞ്ഞ് തട്ടത്തില്‍ നിന്നും ചോക്കലേറ്റുകളെടുത്ത് കൂട്ടമായി കലപില പറഞ്ഞോടി. ഉമ്മണന്‍ കൈ കഴുകി കാക്കി നിക്കറില്‍ തുടച്ച് അവിടെ നിന്നതേയുള്ളു.&lt;br /&gt;"ഉമ്മണാ, നിനക്ക് പായസം ഒരു കുപ്പിയിലാക്കി തരട്ടേ , കൊണ്ടുപോവാന്‍?"&lt;br /&gt;ഭര്‍ത്താവ് ചോദിച്ചു.&lt;br /&gt;&lt;br /&gt;അയാള്‍ തല കുലുക്കി.&lt;br /&gt;"വേറെന്തെങ്കിലും വേണോ?" ഭാര്യ തിരക്കി.&lt;br /&gt;"പത്തിരീം എറച്ചീം വേണം" തന്റെ ഭീമാകാരമായ ശരീരം ചുരുക്കി ഉമ്മണന്‍ ആശയോടെ പറഞ്ഞു.&lt;br /&gt;&lt;br /&gt;"അമ്പലത്തിലെങ്ങനാടാ പത്തിരീം ഇറച്ചീം ? ഇതു കൊടുത്ത് ഇന്നും നാളെയും ഒക്കെ നീ കുട്ടമ്പിള്ളേടെ കടേന്നു വാങ്ങിച്ചു കഴിച്ചോ. " ഭര്‍ത്താവ് മൂന്നു നാലു പത്തിന്റെ നോട്ടുകള്‍ നീട്ടി.&lt;br /&gt;ഉമ്മണന്‍ മഞ്ഞപ്പല്ലുകളെല്ലാം പുറത്തു കാട്ടി ചിരിച്ചു.&lt;br /&gt;&lt;br /&gt;"ഡാ, ഇവര്‍ക്ക് വേഗം മക്കളുണ്ടാവട്ടേന്ന് പ്രാര്‍ത്ഥിക്ക്" വിളമ്പുകാരന്‍ പറഞ്ഞു.&lt;br /&gt;"വേഗം മക്കളുണ്ടാവും കേട്ടോ ഇവരേ."&lt;br /&gt;&lt;br /&gt;അടുത്ത ദിവസം രാവിലേ പത്രമെടുക്കാന്‍ ഗേറ്റിലെത്തിയ ഭര്‍ത്താവ് അവിടെ&lt;br /&gt;കാത്തു നില്‍ക്കുന്ന ഉമ്മണനെ കണ്ടു.&lt;br /&gt;"മക്കള്‍ ഉണ്ടായോ ഇവരേ?"&lt;br /&gt;&lt;br /&gt;പിന്നെ എപ്പോള്‍ ഇവരെ കണ്ടാലും ഉമ്മണന്‍ മക്കളെ തിരക്കി. കാലം കുറെ കഴിഞ്ഞ് ഇവര്‍ ഒരു കുഞ്ഞുവാവയെ കാട്ടിക്കൊടുക്കും വരെ.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#000066;"&gt;&lt;strong&gt;രണ്ട്&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;പട്ടിണി കിടന്നു കിടന്ന് ഉമ്മണന്റെ കുടല്‍ മുഴുവന്‍ പുണ്ണുപിടിച്ചു പോയി.വിശന്നാല്‍ അവന്‍ ചോര ശര്‍ദ്ദിക്കും. വേദനിച്ചു നിലവിളിച്ച് വഴിയേ ഓടും,പിന്നെ നിലത്തു കിടന്നുരുളും. സാംസ്കാരിക വേദികളും ക്ലബ്ബുകളുമൊക്കെ ഉമ്മണനെ ചികിത്സിക്കാന്‍ വര്‍ഷാവര്‍ഷം തുക നീക്കിവച്ചു. അതിനൊന്നും അവന്റെ രോഗത്തിന്റെ കാഠിന്യമൊന്നു കുറയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ശര്‍ദ്ദില്‍ സഹിക്ക വയ്യാതെ വരുമ്പോള്‍ അവന്‍ കടകളില്‍ കൈ നീട്ടും. കടകളൊന്നും തുറന്നില്ലെങ്കില്‍ സ്കൂള്‍ കുട്ടികളുടെ ചോറുപൊതി തട്ടിപ്പറിച്ചുകൊണ്ടോടും. ചോറു പോയ കുട്ടികള്‍ സന്തോഷിച്ചു. അവരെയന്ന്സാറടിക്കില്ല. പരീക്ഷ ദിനമാണെങ്കിലോ, രക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;ഒരു പിറന്നാള്‍ സദ്യ വിളമ്പുമ്പോഴോ, എന്തിന്‌ ആദായവിലയ്ക്ക് കുറേ നല്ല മീന്‍ കിട്ടിയ ദിവസം ഉണ്ണാനിരുന്നാലോ മതി, കേള്‍ക്കാം ദൂരെ റോഡിലെങ്ങോ ഒരലര്‍ച്ച:&lt;br /&gt;"വിശക്കുന്നെറേ.. വിശന്നിട്ടു ചാവുന്നറേ..."&lt;br /&gt;&lt;br /&gt;വീട്ടുകാരന്‍ എഴുന്നേറ്റ് പോയി നാറുന്ന ഉടുപ്പില്‍ ചോരയും തുപ്പലുമൊഴുക്കി ഭയാനകരൂപിയായി നില്‍ക്കുന്ന ഉമ്മണനു ഒരില ചോറു വയ്ച്ചുകൊടുക്കും, തെരുവിലോ കടയോരത്തോ അവനെവിടെ നില്‍ക്കുന്നോ അവിടെ. വിശന്നാല്‍ ഉമ്മണനു പിന്നെ നടക്കാനാവില്ല. നിന്ന നില്പ്പില്‍ അല്ലെങ്കില്‍ കിടന്ന കിടപ്പില്‍ അതു കഴിച്ചു തീര്‍ക്കുമ്പോള്‍ അവന്റെ വിളി നില്‍ക്കും.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#000066;"&gt;&lt;strong&gt;മൂന്ന്&lt;/strong&gt; &lt;/span&gt;&lt;br /&gt;&lt;/span&gt;കോളേജില്‍ മെഡലുകള്‍ക്കൊപ്പം റെസ്‌ലിങ്ങിലെ കേമത്തം നല്‍കിയ ഞണ്ടെന്ന പട്ടം പുതുമണമുള്ള യൂണിഫോമില്‍ നക്ഷത്രങ്ങള്‍ക്കൊപ്പമണിഞ്ഞ ഇന്‍‌സ്പെക്റ്റര്‍ ചാര്‍ജ്ജെടുത്ത് ദിനമധികമായിട്ടില്ല, എങ്കിലും അയാളെ എല്ലാവരും അറിഞ്ഞു പെരുമാറാന്‍ പഠിച്ചുകഴിഞ്ഞതാണ്‌. രാത്രി രണ്ടു മണിക്ക് നടുറോഡില്‍ കണ്ടാല്‍ മുക്കുടിയനെന്ന് തോന്നുന്ന രൂപം പുലമ്പിക്കൊണ്ട് നില്‍ക്കുന്നത് തന്റെ ശാസനങ്ങളോടുള്ള വെല്ലുവിളിയായാണ്‌ ഞണ്ടു രാജീവിനു തോന്നിയത്. ജീപ്പ് നിര്‍ത്തി സത്വത്തെ വിരല്‍ ഞൊടിച്ചു അടുത്തു വിളിച്ചു.&lt;br /&gt;&lt;br /&gt;"എന്താടാ രാത്രി വഴിയില്‍ നില്‍ക്കുന്നത്?"&lt;br /&gt;"വിശന്നിട്ട്."&lt;br /&gt;&lt;br /&gt;എന്തൊരു ധിക്കാരവും പരിഹാസവും! ഞണ്ട് റോഡിലേക്ക് ചാടിയിറങ്ങി.&lt;br /&gt;"കള്ളം പറയുന്നോടാ റാസ്കല്‍? വിളച്ചിലെടുത്താലുണ്ടല്ലോ..."&lt;br /&gt;ഏകവും കേവലവുമായ പരമസത്യത്തെ, തന്റെ വിശപ്പിനെ, ചോദ്യം ചെയ്തത് ഉമ്മണനു താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു. ഇരുമുഷ്ടികളും ജീപ്പിന്റെ ബോണറ്റിലിടിച്ച് അവനട്ടഹസിച്ചു:&lt;br /&gt;"സത്യമായിട്ടും എനിക്കു വിശക്കുന്നെറാ പട്ടീ."&lt;br /&gt;&lt;br /&gt;സെല്ലിലെ അഴികളില്‍ തലയറഞ്ഞ് മൂക്കിലൂടെയും വായിലൂടെയും ചോരയൊലിപ്പിച്ച് ഉമ്മണന്‍ നിലവിളിച്ചു.&lt;br /&gt;"വിശന്നിട്ടു ചാവാന്‍ പോണെറാ പട്ടികളേ, അയ്യോ."&lt;br /&gt;&lt;br /&gt;ഞണ്ടിന്റെ ലാത്തിക്കും ചൂരലിനും ലെതര്‍ ബെല്‍റ്റിനും ആ ശബ്ദത്തെ അടക്കാന്‍ കഴിയാതായപ്പോള്‍ പോലീസുകാര്‍ അവന്റെ കയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി തിരുകി.&lt;br /&gt;&lt;br /&gt;പബ്ലിക്ക് ന്യൂയിസന്‍സിനൊരു ജാമ്യമെടുക്കാന്‍ സേതു വക്കീലിനും കഴിയാതെ വന്നപ്പോള്‍ നാട്ടുകാര്‍ രാഷ്ട്രീയ സ്വാധീനം തേടി. അവനെ എടുത്തു തോളിലിട്ട് ഉണ്ണൂണ്ണി മാപ്ല സ്റ്റേഷന്‍ പടിയിറങ്ങുമ്പോള്‍ ഉമ്മണന്‍‍ നീരുകെട്ടി വീര്‍ത്ത കണ്ണുകള്‍ വലിച്ചു തുറന്ന് പോര്‍ച്ചിലിട്ടിരുന്ന ഞണ്ടിന്റെ ജീപ്പിനു നേരേ നോക്കി.&lt;br /&gt;"നിന്നെ കാലന്‍ പാമ്പു കൊത്തുമെറാ."&lt;br /&gt;&lt;br /&gt;കൈതാകോടിയില്‍ ചെന്ന് പാപ്പനെ കീഴടക്കുക ആരും ഉദ്യമിക്കാത്ത കാര്യമാണെന്ന് കൂടെയുള്ളവരെല്ലാം മുന്നറിയിപ്പു കൊടുത്തിട്ടും ഞണ്ടിന്റെ ആത്മവിശ്വാസത്തിനു ഒരു കുറവുമുണ്ടായില്ല, ഒരു ചെറ്റപ്പുരയില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന പാപ്പന്‍ മിന്നലിനെക്കാള്‍ വേഗത്തില്‍ ഒരു തള്ളിന്‌ ഞണ്ടിനെ നിലത്തിട്ടുകൊണ്ട് ചാടിയെഴുന്നേല്‍ക്കും‌വരെ. വീണയിടത്തുനിന്നും കുതിച്ചെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ ഇറുക്കുകാലുകള്‍ ശക്തിയെല്ലാം വാര്‍ന്ന് കുഴഞ്ഞുപോകുന്നതെന്തെന്ന് അയാള്‍ അതിശയിച്ചു.&lt;br /&gt;&lt;br /&gt;"വലിച്ചൂരാന്‍ നോക്കാതെ ആശുപത്രീല്‍ കൊണ്ടുപോയാല്‍ അവന്റെ ജീവന്‍ കെടന്നോളുമെടാ"&lt;br /&gt;എന്ന് പിന്നാലെയോടുന്ന പോലീസുകാരോട് വിളിച്ചു പറഞ്ഞ് പാപ്പന്‍ കൈതാകോടി കായലിലേക്ക് ഊളിയിട്ടശേഷമേ ഞണ്ട് തന്റെ വയറില്‍ പിടിയോളം തറഞ്ഞു കയറിയ ലാന്‍സലോട്ട് കത്തിയും നിലത്തൊഴുകിപ്പരക്കുന്ന ചോരയും കണ്ടുള്ളു.&lt;br /&gt;&lt;br /&gt;കാലന്‍ പാമ്പുകള്‍ ആ സര്‍ക്കിളില്‍ തീരെ ഇല്ലാത്തതിനാല്‍ ദൈവം പ്ലാനില്‍ ഒരു ഭേദഗതി വരുത്തിയതാണെന്നായിരുന്നു ചായക്കട കുട്ടന്‍ പിള്ളയുടെ വിശകലനം. പക്ഷേ ഉണ്ണൂണ്ണി മാപ്ല നിരീക്ഷിച്ചത് ഉമ്മണന്‍ കാലന്‍ പാമ്പെന്നു പറഞ്ഞത് പാമ്പായി നടക്കുന്ന ഒരു കാലമാടന്‍ എന്നുദ്ദേശിച്ചാണെന്ന് ആവും ദൈവം മനസ്സിലാക്കിയതെന്നും നാക്കു ശരിക്കു തിരിയാത്ത അവന്‍ "കൊത്തും" എന്നു പറഞ്ഞത് "കുത്തും" എന്നാണു കേട്ടത് എന്നുമായിരുന്നു. അനുമാനങ്ങളില്‍ വ്യത്യാസമുണ്ടായെങ്കിലും മേലില്‍ കൈതാകോടി പാപ്പനെ കാലന്‍പാമ്പ് പാപ്പന്‍ എന്നാണു വിളിക്കേണ്ടതെന്ന തീരുമാനത്തിനു നൂറു ശതമാനം വോട്ടും കിട്ടി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-210541624919820040?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/210541624919820040/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=210541624919820040' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/210541624919820040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/210541624919820040'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2007/07/blog-post.html' title='സാധു'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-3444615852368191203</id><published>2007-07-15T13:27:00.000-07:00</published><updated>2007-07-15T13:29:49.784-07:00</updated><title type='text'>ജി കെ കഥകള്‍ 2- അയിത്തം</title><content type='html'>ദിസ് സെയില്‍ ഡീഡ് ഡേറ്റഡ്.. എക്സിക്യൂട്ടഡ് ബിറ്റ്വീന്‍  ഗോപകുമാര്‍ ...ആന്‍ഡ് മുരുകേശന്‍ കുമരന്‍  റിസൈഡിങ്ങ്.. ഹീയറിനാഫ്റ്റര്‍"&lt;br /&gt;&lt;br /&gt;നില്ല് വക്കീലേ. ജീ കെ ആധാരപാരായണത്തിനിടയില്‍ കയറി. രേഖകളില്‍ ഞാന്‍ ഗോപകുമാര്‍ അല്ല, ഗോപകുമാരന്‍ നായര്‍. തിരുത്തിക്കോ.&lt;br /&gt;&lt;br /&gt;"അത് കുഴപ്പമില്ല സര്." വക്കീല്‍ പറഞ്ഞു. &lt;br /&gt;"ഇതിപ്പോ ഡ്രാഫ്റ്റല്ലേ, കുഴപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും തിരുത്തി ശരിയാക്കാമല്ലോ?"&lt;br /&gt;"സാറേ, ഉള്ള കാര്യം പറയാം. ഇവിടത്തെ രെജിസ്റ്റ്രാര്‍ പിന്നോക്ക ജാതിയില്‍ പെട്ടയാളാണ്‌. നായര്‍, അയ്യര്‍, മുതലിയാര്‍, തേവര്‍ എന്നൊക്കെ കണ്ടാല്‍ ആധാരം  രെജിസ്റ്റര്‍ ചെയ്യാന്‍ വെറുതേ താമസിപ്പിക്കുകയും സാറിനെ ഇട്ടു തെക്കു വടക്കു നടത്തുകയും ചെയ്യും. വെറുതേ ഒരു നായരു ചേര്‍ക്കാന്‍ വസ്തു വില്പ്പന  താമസിപ്പിക്കണോ?" &lt;br /&gt;&lt;br /&gt;"എന്ത്? എന്റെ മുഴുവന്‍ പേര്‍ ചേര്‍ത്താല്‍ വസ്തു കൈമാറ്റം ചെയ്യില്ലെന്നോ? എന്നാല്‍ പിന്നെ അതൊന്നു കണ്ടിട്ടു തന്നെ കാര്യം. വക്കീലു ധൈര്യമായി നായര്‍ എന്ന് അടിച്ചു ചേര്‍ത്തോ, ഇയാള്‍ രെജിസ്റ്റര്‍ ചെയ്യുമോ ഇല്ലയോ എന്ന് ഞാന്‍ നോക്കട്ടെ." &lt;br /&gt;&lt;br /&gt;സാറു വെറുതേ ചൂടാവണ്ട. രെജിസ്റ്റ്രാരെ ഇങ്ങനെ ആക്കി കളഞ്ഞത് ഈ നാട്ടുകാര്‍ തന്നെയാണ്‌. അക്കഥ കേട്ടാല്‍ ചിലപ്പോ സാറു വിശ്വസിക്കുക പോലുമില്ല, ഈ തമിഴുനാട് കേരളം പോലെ അല്ലല്ലോ. എന്തായാലും പറയാം. രെജിസ്ദ്റ്റാര്‍ പുതിയതായി ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ കുറച്ചു ലോക്കല്‍ ആളുകളുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇവിടെയുള്ള ഒരു ഹോട്ടലില്‍ പോയി. കൂട്ടിക്കൊണ്ടു പോയ ആളുകള്‍ക്ക് ഇദ്ദേഹം ഏതു ജാതിക്കാരന്‍ ആണെന്ന് തിരക്കാനുള്ള വിവരക്കേട് ഇല്ലായിരുന്നു, പക്ഷേ ഹോട്ടലുടമയ്ക്ക് അത് പിടി കിട്ടി. എല്ലാവര്‍ക്കും ചോറു വിളമ്പി, പക്ഷേ കറികള്‍ വിളമ്പി വിളമ്പി വന്ന് ഒടുക്കം റെജിസ്റ്റ്രാര്‍ക്കു മാത്രം വിളമ്പിയില്ല. കൂടെ വന്നവര്‍ അപ്പോഴേക്ക് കഴിച്ചു തുടങ്ങിയിരുന്നു. പുള്ളിക്കും  വിളമ്പാന്‍ പറഞ്ഞപ്പോള്‍ കറിയൊക്കെ കഴിഞ്ഞു, എന്നു പറഞ്ഞ് വിളമ്പുകാരന്‍ അകത്തു കയറിപ്പോയി. കൂടെ വന്നവര്‍ക്ക് കാര്യം മനസ്സിലായത് അപ്പോഴാണ്‌. എല്ലാവരും ഊണു നിര്‍ത്തി ഇറങ്ങി പോയി. അതില്‍ തീര്‍ന്നില്ല, അടുത്ത അപമാനം ഇദ്ദേഹം താമസിക്കാന്‍ വീടു വാടകയ്ക്ക് കിട്ടാനായി .." &lt;br /&gt;&lt;br /&gt;"ഇതൊക്കെ ഏതു കാലത്ത് നടന്ന കഥയാണു വക്കീലേ?" ജീ കെ അന്തം വിട്ടു പോയി.&lt;br /&gt;"കഴിഞ്ഞ വര്‍ഷം. സാറിനു വിശ്വസിക്കാന്‍ പറ്റില്ല ഈ ഗ്രാമത്തിലെ കാര്യമെന്ന് ഞാനാദ്യമേ പറഞ്ഞില്ലേ, അതാണു നാടുകള്‍ തമ്മിലുള്ള വത്യാസം." &lt;br /&gt;&lt;br /&gt;"ശരി, വക്കീല്‍ നായര്‍ എന്നു ചേര്‍ത്തോ, ഞാന്‍ സംസാരിക്കാം റെജിസ്റ്റട്രാറോട്."&lt;br /&gt;"ശരി സാറിന്റെ ഇഷ്ടം, ഞാന്‍ പറഞ്ഞെന്നേയുള്ളു."&lt;br /&gt;&lt;br /&gt;രെജിസ്റ്റ്രാറോഫീസില്‍ എത്തി. ആധാരം കൊടുത്തു കാത്തിരുന്നു. ഉച്ച കഴിഞ്ഞു. ആരുമില്ലാഞ്ഞിട്ടും തന്നെ വിളിക്കുന്നില്ല. നാലുമണിയായപ്പോള്‍ വിളിച്ചു. &lt;br /&gt;&lt;br /&gt;"ഗോപ കുമാരന്‍ നായര്‍ അല്ലേ?" തമിഴു ചുവയ്ക്കുന്ന മലയാളത്തില്‍ റെജിസ്റ്റ്രാര്‍ പറഞ്ഞ ആ വാചകത്തില്‍ നായരില്‍ ഒരു കടുപ്പം അനുഭവപ്പെട്ടു.&lt;br /&gt;"അതേ."&lt;br /&gt;"ഡീഡ് ഞാന്‍ ഒന്നു പഠിക്കട്ടെ, പോയിട്ട് നാളെ രാവിലെ വരൂ." &lt;br /&gt;"ഓഹ്. അതു ബുദ്ധിമുട്ടായല്ലോ. എന്റെ വീട് തിരുവനന്തപുരത്താണ്‌. ഇന്നു പോയി പോയി നാളെ രാവിലെ തിരിച്ചെത്താന്‍ ‍ ബുദ്ധിമുട്ട്. ഇവിടെ തങ്ങാന്‍ തീരെ താല്പ്പര്യമില്ല. റൂം ചോദിക്കുമ്പോള്‍ തിരിച്ചു ജാതിയും കുടുംബവും ചോദിക്കുന്ന ലോഡ്ജ് ഉള്ള നശിച്ചൊരു നാട്." &lt;br /&gt;&lt;br /&gt;രജിസ്റ്റ്രാര്‍ അറിയാതെ പഴയ ഹോട്ടല്‍ സംഭവം പറഞ്ഞുപോയി. ആദ്യമായി കേള്‍ക്കുന്നെന്ന് അഭിനയിച്ച്  ജീ കെ മുഴുവന്‍ കേട്ടു.&lt;br /&gt;&lt;br /&gt;"ഓ ഹോ. കാര്യങ്ങള്‍ അത്ര വഷളാണോ ഇവിടെ? സാറു വിഷമിക്കേണ്ട, അവനിട്ട് ഒരു പണി കൊടുത്തിട്ട് ബാക്കി കാര്യം."&lt;br /&gt;&lt;br /&gt;അവിടെ ഇരുന്നു തന്നെ സുരേഷിനെ വിളിച്ചു ഈ ഏരിയയില്‍ ചെറിയ ഡോസ് കൊടുക്കാന്‍ പറ്റുന്ന ലോക്കല്‍ പാര്‍ട്ടികളെ വല്ലതും പരിചയമുണ്ടോ എന്ന് തിരക്കി. ഇങ്ങനെ ഒരു പട്ടിക്കാട് കേട്ടിട്ടില്ലാത്ത സുരേഷ് അടുത്തു ഏതാണു നഗരമെന്ന് തിരക്കി. &lt;br /&gt;"നാഗര്‍ കോവില്‍."&lt;br /&gt;"ഓഹോ, നാഗര്‍കോവില്‍  വേലായുധന്‍ എന്നൊരാളുണ്ട്. നമ്മുടെ മലയാളി തന്നെ, അബ്കാരി ഫീല്‍ഡില്‍ ആണ്‌, അടുത്തറിയാം. എന്താ പരിപാടി?"&lt;br /&gt;"പ്രത്യേകിച്ചൊന്നുമില്ല, അയാള്‍ ഒന്നിത്രടം വരാന്‍ പറയുക. ഇവിടെ ഒരു ലക്ഷ്മി ഹോട്ടല്‍ ഉണ്ട്.  ചില ജാതിക്കാരെ അവിടെ കയറ്റില്ലെന്ന്. ഈ ഏരിയയിലെ അങ്ങനെയുള്ള ജാതിയില്‍ പെട്ട  നാലഞ്ചാളെയും വിളിച്ച് ഭക്ഷണം കഴിക്കാന്‍ കയറുക. വിളമ്പുകാരന്‍ അവര്‍ക്കു വിളമ്പില്ല, അവനെക്കൊണ്ട് വിളമ്പിക്കണം. അത്രേയുള്ളു." &lt;br /&gt;&lt;br /&gt;"അത്രേയുള്ളോ? വേലായുധന്‍ സ്വന്തം ആളാ, ഒരു ചിലവും വരില്ല." സുരേഷ് പറഞ്ഞു.&lt;br /&gt;"അതു വേണ്ട, രൊക്കം പൈസ കൊട്. ഇല്ലെങ്കില്‍ നാളെ അയാള്‍ നമുക്ക്  ബാദ്ധ്യതയാവും."&lt;br /&gt;&lt;br /&gt;റെജിസ്റ്റ്രാര്‍ ഇതെല്ലാം കൗതുകം നിറഞ്ഞ സന്തോഷത്തില്‍ നോക്കി ഇരിപ്പായിരുന്നു.&lt;br /&gt;"നിങ്ങള്‍ ആരാണ്‌? ഈ ഗുണ്ടകളെ എല്ലാം എന്തിനു കൊണ്ടു നടക്കുന്നു?" അദ്ദേഹം ചോദിച്ചു പോയി.&lt;br /&gt;&lt;br /&gt;"ഹേയ്,  ഗുണ്ടകളെ ഒന്നും കൊണ്ടു നടക്കുന്നില്ലല്ലോ ഞാന്‍. പിന്നെ ചെയ്യുന്ന കച്ചവടത്തില്‍ ബാര്‍ ഹോട്ടലുകളും അതുപോലെ കുറേശ്ശെ വിരട്ടു പണി ചെയ്യേണ്ട ചില കാര്യങ്ങളുമൊക്കെയുണ്ട്. അതുകൊണ്ട് ഈ സുരേഷിനെപ്പോലെ ഒന്നു രണ്ടാള്‍ ആവശ്യമാണ്‌." &lt;br /&gt;&lt;br /&gt;"താങ്കളെ കണ്ടതില്‍ വളരെ സന്തോഷം. ഡീഡ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്."&lt;br /&gt;"സാറിനെ പരിചയപ്പെട്ടതില്‍ എനിക്കും സന്തോഷം. എന്തോ വളരെ നല്ല കാര്യം ചെയ്ത ഒരു സംതൃപ്തിയും തോന്നുന്നു."&lt;br /&gt;"ഹ ഹ. തല്ലാണോ നല്ല കാര്യം?" &lt;br /&gt;"ചില കാര്യങ്ങളില്‍‍ തല്ലോളം നല്ല മറ്റൊരു കാര്യവുമില്ല സാര്‍." ജീ കെയും ചിരിച്ചു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-3444615852368191203?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/3444615852368191203/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=3444615852368191203' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/3444615852368191203'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/3444615852368191203'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2007/07/2.html' title='ജി കെ കഥകള്‍ 2- അയിത്തം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-483813165070196279</id><published>2007-07-04T04:50:00.000-07:00</published><updated>2007-07-04T04:51:37.390-07:00</updated><title type='text'>ജീ കെ കഥകള്‍ 1- രോഗശുശ്രൂഷ</title><content type='html'>കുന്നിന്റെ മുകളില്‍ നിന്നും ജീ കെ തന്റെ കൈകള്‍ വീശി സൂപ്പര്‍മാനെപ്പോലെ, ഒരു സൂപ്പര്‍ പരുന്തിനെപ്പോലെ, താഴേക്ക് പറന്നു. മേലെ ആകാശം, താഴെ ഭൂമി, നടുവില്‍ അപ്പൂപ്പന്‍ താടി പോലെ പാറി നടക്കാന്‍ നല്ല രസം.&lt;br /&gt;"ക്രീ...ങ്" .എന്താത്? പറക്കലിനിടയില്‍ കളസം കീറിയോ?&lt;br /&gt;&lt;br /&gt;"ക്രീ..ങ്". നാശം, സ്വപ്നം മുറിഞ്ഞു. ജീ കെ കട്ടിലില്‍ മൂന്നാലുരുണ്ടു. ഫോണ്‍ പിന്നെയും മണിയടിച്ചു.&lt;br /&gt;"ഹലോ?"&lt;br /&gt;"സാറേ, ഞാന്‍ തോമാസാ."&lt;br /&gt;ഏതു തോമാസ്? ആ. ഡ്രൈവര്‍ തോമാസ്. അയാള്‍ക്കെന്താ രാവിലേ? ഓ പൊന്നയ്യായെ കാണാന്‍ പോയിരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;പൊന്നയ്യാ പത്തു മുപ്പതു വര്‍ഷമായി വീട്ടില്‍ ഒരു സഹായി ആയി നില്‍ക്കുന്ന ഒരു തമിഴ്‌നാട്ടുകാരനാണ്‌. പ്രായം വളരെ ആയിട്ടും മക്കളെല്ലാം നല്ല നിലയിലായിട്ടും പൊന്നയ്യാ തിരിച്ചു വീട്ടില്‍ പോകാന്‍ താല്പ്പര്യമൊന്നും കാണിക്കാതെ ഒരു കാരണവരെപ്പോലെ ജീകെയുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തി അങ്ങനെ ജീവിച്ചു പോരുമ്പോഴാണ്‌ ഒരുദിവസം പനിയും ശര്‍ദ്ദിലുമൊക്കെയായി വീട്ടില്‍ പോകണമെന്ന് പറഞ്ഞത്. ആശുപത്രിയില്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രായമേറുന്നതിന്റെയാണെന്നും കുറച്ചു ദിവസം മക്കളോടൊത്തു താമസിക്കണമെന്നും ഒരാഴ്ച്ചയില്‍ മടങ്ങി വരാമെന്നുമായി പൊന്നയ്യ. കൊടുത്ത കാശും വാങ്ങി നാഗര്‍കോവിലിലേക്ക് ഡിസ്റ്റ്രിബ്യൂഷനു പോയ ലോറിയില്‍ അയാള്‍ വീട്ടില്‍ പോയിട്ട് മാസമൊന്നാകുന്നു. അയാളുടെ വീടുവരെ ഒന്നു പോയി അസുഖം ഭേദമുണ്ടോ എന്ന് തിരക്കാന്‍ തോമാസിനോട് പറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;"പൊന്നയ്യായ്ക്ക് എങ്ങനെ ഉണ്ട് ?"&lt;br /&gt;"അതു പറയാനാ വിളിച്ചത്. സാറേ അങ്ങോര്‍ക്ക് അസുഖം വളരെ കൂടുതലാ, സാറൊന്ന് ഇത്രടം വരണം."&lt;br /&gt;ഇത്രടം നൂറ്റമ്പത് കിലോമീറ്റര്‍ ദൂരെയാണ്‌. ഉച്ച കഴിയും എത്തുമ്പോള്‍.&lt;br /&gt;"അവിടെ ഏതാശുപത്രിയിലാ ആള്‍, തോമാസേ?"&lt;br /&gt;"അതാ സാറു വന്നേ പറ്റൂ എന്ന് പറഞ്ഞത്. പൊന്നയ്യയെ ആശുപത്രിയില്‍ ഒന്നും കാണിച്ചിട്ടില്ല, മക്കളും കുറച്ചു ദൈവവിളിക്കാരും ചുറ്റും കൂടിയിരുന്നു പ്രാര്‍ത്ഥിക്കുവാ. നമ്മളെന്തെങ്കിലും ചെയ്തില്ലേല്‍ വീട്ടി കിടന്നയാളു ചാകും സാറേ, വേഗം വാ."&lt;br /&gt;"ശരി, ഞാന്‍ ദാ ഇറങ്ങി."&lt;br /&gt;&lt;br /&gt;പറഞ്ഞ ഇടം എത്തുന്നതിനും രണ്ടു കിലോമീറ്റര്‍ അപ്പുറം തന്നെ വഴിവക്കില്‍ കാറുമിട്ട് തോമാസ് കാത്തു നില്പ്പുണ്ടായിരുന്നു. അടുത്ത് ഒരു ബൈക്കിന്റെ പുറത്ത് ജീ കെ ബാറില്‍ "ലാ അറ്റ് ബാര്‍" പരിപാലിക്കാന്‍ നിയമിച്ച സുരേഷും ഇരിപ്പുണ്ട്.&lt;br /&gt;"സുരേഷെന്താ ഇവിടെ?" ബാര്‍ തുറക്കുന്ന സമയം കഴിഞ്ഞല്ലോ, ഇയാള്‍‍ അവധിയെടുത്തോ?&lt;br /&gt;"തോമാച്ചന്‍ ഫോണ്‍ ചെയ്തു വരുത്തിയതാ സാര്‍‌‍."&lt;br /&gt;സുരേഷിന്റെ ആവശ്യം വരും. പൊന്നയ്യനെ ബലപ്രയോഗമില്ലാതെ വിട്ടുകിട്ടില്ല, അവരുടെ കുടുംബം ബലത്ത പെന്തക്കോസ്തുകാരാണ്‌, നാട്ടുകാരാണെങ്കില്‍ വിവരമില്ലാത്ത പാണ്ടികളും, സാറു വരാന്‍ പറഞ്ഞത് അതുകാരണമാണ്‌. നമ്മളിടപെട്ടില്ലെങ്കില്‍ ആ പാവം വയസ്സന്‍ മരുന്നു കിട്ടാതെ മരിക്കും. തോമാസ് വിശദീകരിച്ചു.&lt;br /&gt;&lt;br /&gt;ജീ കെ പൊന്നയ്യന്റെ വീട്ടില്‍ കയറിയതും രോഗിയെ നിലത്തു കിടത്തി ചുറ്റും കൂടിയിരുന്നവര്‍ എഴുന്നേറ്റു. പൊന്നയ്യന്റെ മക്കള്‍ക്ക് ജീ കെയെ കണ്ട് പരിചയമുണ്ട്. പലപ്പോഴും പഠിപ്പിനും മറ്റും പണവും വാങ്ങിയിട്ടുണ്ട്.&lt;br /&gt;"അയ്യാ വന്താച്ച്, രൊമ്പ സന്തോഷം. ഉക്കാരുങ്കെ. അയ്യാ അപ്പാവുക്ക് മേല്‍ രൊമ്പ പാശം വച്ചിരുക്കിറ ആള്‌. പ്രാര്‍ത്ഥനയില്‍ അയ്യാവോടെ ഇരുന്താ താന്‍ കടവുള്‍ അതേ കേള്‍ക്കും." ഒരു മകന്‍ മലയാളവും തമിഴുമെല്ലാം ചേര്‍ത്ത് പറഞ്ഞു.&lt;br /&gt;&lt;br /&gt;താന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതല്ലെന്നും പൊന്നയ്യനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്നതാണെന്നും പറഞ്ഞതോടെ തമിഴരുടെ മട്ടു മാറി.&lt;br /&gt;"അപ്പാവെ എങ്കെയും കൊണ്ടു പോക മുടിയാത്. അത് നാങ്കളോടെ തീര്‍പ്പ്. എങ്കളോടെ അപ്പാവുടെ കാര്യം നാങ്കള്‍ പാപ്പോം. നീങ്കള്‍ അതേ പറ്റി യോസിക്കവേണ്ടാം."&lt;br /&gt;&lt;br /&gt;ജീ കെ സുരേഷിനെ നോക്കി.&lt;br /&gt;"തോമാച്ചാ, അങ്ങേരെ എടുത്ത് വണ്ടിയേല്‍ കേറ്റ്. ആരാ തടയുന്നേന്ന് ഞാനൊന്ന് കാണട്ടെ." സുരേഷ് മുന്നോട്ടു കയറി നിന്നു.&lt;br /&gt;&lt;br /&gt;"ഡായ്, വണ്ടിയേല്‍ ഏറ്റുമാടാ? നാന്‍ യാര്‍ തെരിയുമാ? ഇവങ്ക യാര്‍ തെരിയുമാ, പെരിയ സെയില്‍സ് ടാക്സ് ആഫീസര്‍. ഇവന്‍ മകന്‍ വന്ത് മിന്‍സാര എഞ്ചിനീയര്‍. "&lt;br /&gt;"അവന്റമ്മേടെ ഓഫീസര്‍. വഴീന്നു മാറെടാ." സുരേഷൊന്നു തള്ളിയപ്പോഴേക്ക് തടഞ്ഞവന്‍ ആള്‍ക്കൂട്ടത്തില്‍ വീണ്‌ അപ്രത്യക്ഷമായി.&lt;br /&gt;&lt;br /&gt;പൊന്നയ്യനെയും കൊണ്ട് രണ്ടു കാറും ഒരു ബുള്ളറ്റും മിഷന്‍ ഹോസ്പിറ്റലിലെത്തി. അവിടത്തെ ഡോക്റ്ററെ ജീ കേ ക്ക് ചെറിയ പരിചയമുണ്ട്. ആള്‍ അഡ്മിറ്റായി.&lt;br /&gt;&lt;br /&gt;"ജീ കെ, നിങ്ങളുടെ സ്റ്റാഫിന്റെ നില ആകെ പരുങ്ങലിലാണ്‌. ഒരു രണ്ടാഴ്ച്ച മുന്നേ എങ്കിലും കിട്ടിയാല്‍ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു. പ്രായവും വളരെ ഏറിയ രോഗിയല്ലേ, സംശയമാണല്ലോ."&lt;br /&gt;&lt;br /&gt;കൂടെ നില്‍ക്കാനും മറ്റും ആളെ ഏര്‍പ്പാടാക്കി, രോഗിയെ ബലം പ്രയോഗിച്ചു ഡിസ്ച്ചാര്‍ജ്ജ് ചെയ്യിക്കാന്‍ ആരെങ്കിലും വന്നാല്‍ വഴങ്ങരുതെന്ന് നിര്‍ദ്ദേശവും കൊടുത്ത് ജീ കെ പുറത്തിറങ്ങി. വണ്ടിയൊരെണ്ണം അവിടെ തന്നെ ഇട്ടു. അത്യാവശ്യത്തിനു എവിടേക്കെങ്കിലും പോകാനോ വരാനോ ആവശ്യം വന്നേക്കും. അത്യാവശ്യം ദേഹരക്ഷ വേണ്ടിവരുമെന്ന് തോന്നിയതിനാല്‍ സുരേഷിനെയും അവിടെ നിര്‍ത്തി.&lt;br /&gt;&lt;br /&gt;തോമാസ് ഓടിക്കുന്ന കാറില്‍ ആപ്പു വലിച്ച കപിശ്രേഷ്ഠന്റെ ഭാവത്തില്‍ ജീകേ തലയ്ക്കു കൈ കൊടുത്ത് ഇരുന്നു.&lt;br /&gt;"തോമാസെ, പൊന്നയ്യന്റെ കാര്യം വളരെ സീരിയസ്സ് ആണ്‌. ആളെ കിട്ടുന്ന കാര്യം സംശയമാണെന്നാണു ഡോക്റ്റര്‍ പറയുന്നത്."&lt;br /&gt;"സാറെ, മെഡിക്കല്‍ കോളെജിലോ മറ്റോ കൊണ്ടു പോകണോന്ന് ചോദിച്ചില്ലേ?"&lt;br /&gt;"കൊണ്ടുപോയിട്ടും പ്രയോജനമില്ല, പിന്നെ അത്രയും യാത്രയും താങ്ങില്ല എന്നാണു പറഞ്ഞത്."&lt;br /&gt;"സാറേ. നമ്മളു പെട്ടു പോകുമല്ലോ. അങ്ങോരു പോയാല്‍ സാറിനേം എന്നേം പാണ്ടികളു മിച്ചം വെച്ചേക്കില്ല. മതപ്രശ്നത്തിലല്ലേ കേറി കൈ വച്ചത്. പ്രാര്‍ത്ഥന നമ്മള്‍ തടസ്സപ്പെടുത്തിയാണു പൊന്നയ്യന്‍ മരിച്ചതെന്നേ വരൂ."&lt;br /&gt;"മിണ്ടരുത്! താനൊരാളാ വെറുതേ ഇരുന്ന എന്നെ ഈ പുലിവാല്‍ പിടിപ്പിച്ചത്."&lt;br /&gt;&lt;br /&gt;തോമാസ് പിന്നെ മിണ്ടിയില്ല. വഴിവക്കില്‍ ഒരു കുരിശ്ശടിയുടെ മുന്നില്‍ വണ്ടി നിര്‍ത്തി.&lt;br /&gt;"സാറേ, നല്ലവണ്ണം പ്രാര്‍ത്ഥിച്ച് ഒരു നൂറു രൂപ ഇങ്ങു തന്നേ."&lt;br /&gt;"എടോ, താനല്ലേ പറഞ്ഞത് രോഗത്തിനു പ്രാര്‍ത്ഥനയല്ല മരുന്നാണൂ വേണ്ടതെന്ന്?"&lt;br /&gt;"ശവത്തില്‍ കുത്താതെ സാറേ, കാശു താ."&lt;br /&gt;കൊടുത്തു.&lt;br /&gt;&lt;br /&gt;പിന്നെ നിര്‍ത്തിയത് വെടിവച്ചാന്‍ കോവിലില്‍. ദയനീയമായി തോമാസ് വീണ്ടും കൈ നീട്ടി.&lt;br /&gt;"പൊന്നയ്യാവുക്ക് രോഗശാന്തി"&lt;br /&gt;അഞ്ചാറു വെടിയൊച്ച മുഴങ്ങി.&lt;br /&gt;&lt;br /&gt;വണ്ടിയില്‍ തിരിച്ചു കയറി തോമാസ് മൊബലെടുത്തു .&lt;br /&gt;"ഷഫീക്കേ, എവിടെയാടോ? ആ ഓച്ചിറയില്‍ ലോഡിറക്കി വരുവാന്നോ? വരുന്ന വഴി കടുവാത്തങ്ങള്‍ പള്ളിയില്‍ കയറി പൊന്നയ്യായ്ക്ക് രോഗശാന്തിക്ക് പൈസയിട്ടു പ്രാര്‍ത്ഥിക്കണം. ആ പൈസ ഞാന്‍ വാങ്ങിച്ചു തരാമെന്ന്... ഏതു പൊന്നയ്യായോ? താന്‍ പൊന്നയ്യാ എന്നങ്ങു പറഞ്ഞാ മതി, തങ്ങള്‍ക്ക് ആളെ മനസ്സിലാവും.."&lt;br /&gt;&lt;br /&gt;അന്നു രാത്രി കുന്നിനു മുകളില്‍ നിന്നും താഴേക്ക് കൈ വീശി ചാടിയ ജീ കെ പറന്നില്ല. ചക്ക വെട്ടിയിട്ട പോലെ നിലത്തു വന്നു വീണു. വീണയിടത്ത് കുന്തവും വടിവാളും വെട്ടുകത്തിയുമായി കാത്തു നിന്നിരുന്ന ആയിരക്കണക്കിനു പാണ്ടികള്‍ വെളുക്കുവോളം ജീ കെയെ കൊല്ലാനിട്ടോടിച്ചു.&lt;br /&gt;&lt;br /&gt;മാസമൊന്നു കഴിഞ്ഞാണ്‌ പൊന്നയ്യനെയും കൂട്ടി വെളുക്കെ ചിരിച്ച് തോമാസ് വീട്ടില്‍ കയറി വന്നത്. ഒരു വെളുപ്പാന്‍ കാലത്ത്.&lt;br /&gt;"സാറും തോമാസും‍ എന്റെ ജീവന്‍ രക്ഷിച്ചു. പ്രാര്‍ത്ഥനയെന്നും പറഞ്ഞ് മക്കളും ധ്യാനക്കാരും കൂടി എന്നെ വീട്ടിലിട്ടിരുന്നെങ്കില്‍ ഞാന്‍ ശത്തു പോയേനെ. ദെണ്ണത്തിനു മരുന്ന് മട്ടും താന്‍ വേണം, പ്രാര്‍ത്ഥന അല്ലൈ." പൊന്നയ്യാ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;"എന്തു പറയുന്നു തോമാസേ?" ജീ കെ ചോദിച്ചു.&lt;br /&gt;"അത് പിന്നെ.. വല്യപ്പാ, രോഗത്തിനു മരുന്നു വേണം, പിന്നെ ഒക്കെ ദൈവത്തിന്റെ കയ്യിലല്ലേ, പ്രാര്‍ത്ഥനയും വേണം. താന്‍ പാതി ദൈവം പാതി എന്നൊക്കെ പറയുന്നത് ശരിയാ. ആശുപത്രിയിലെ മരുന്നും പിന്നെ മക്കളുടെയും ഞങ്ങളുടെയും ഒക്കെ പ്രാര്‍ത്ഥന ഫലിച്ചെന്നു കരുതിയാ മതി."&lt;br /&gt;&lt;br /&gt;ജീ കെ തിരിച്ചു പോയി കിടന്നു പുതപ്പെടുത്തു മൂടി. നാളെത്രയായി സ്വൈരമായൊന്നു പറന്നു നടന്നിട്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-483813165070196279?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/483813165070196279/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=483813165070196279' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/483813165070196279'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/483813165070196279'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2007/07/1.html' title='ജീ കെ കഥകള്‍ 1- രോഗശുശ്രൂഷ'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-4924907997477852086</id><published>2007-04-12T06:21:00.000-07:00</published><updated>2007-04-13T06:08:03.338-07:00</updated><title type='text'>ഹീറോയുടെ പേന 3/3</title><content type='html'>&lt;strong&gt;&lt;a href="http://koomanpalli.blogspot.com/2007/04/13.html"&gt;ഭാ‍ഗം ഒന്ന്  &lt;/a&gt;&lt;br /&gt;&lt;a href="http://koomanpalli.blogspot.com/2007/04/23.html"&gt;ഭാഗം രണ്ട്&lt;/a&gt;&lt;/strong&gt;&lt;br /&gt;പനി. ശരീരം മുഴുവന്‍ നുറുങ്ങി പോകുന്നതുപോലെ.&lt;br /&gt;"നീ എന്തിനാണു ഭയന്നു വിറയ്ക്കുന്നത്‌, ഞങ്ങള്‍ നിന്നെ കൊല്ലില്ല. കീഴടങ്ങിയവരെ വധിക്കുന്ന നാണം കെട്ട പണി ഞങ്ങള്‍ക്കില്ല."&lt;br /&gt;"ഭയമോ? നിന്നെയോ? " ചിരിക്കാന്‍ ശമിച്ചു.&lt;br /&gt;&lt;br /&gt;"ഓഹോ, അപ്പോള്‍ തണുത്തിട്ടാണ്‌ ഈ വിറ, അല്ലേ? നിനക്ക്‌ ഈ തണുപ്പ്‌ പറ്റില്ല, കാരണം ഈ മഞ്ഞെല്ലാം എന്റെ സ്വത്താണ്‌, എന്റെ സ്വന്തം" &lt;br /&gt;&lt;br /&gt;ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ പരിശീലിച്ചതുപോലെ തടങ്കല്‍പ്പാളയം കാക്കുന്ന ചീനക്കാര്‍ തടവുകാരെ മാനസികമായി തകര്‍ക്കുന്നതിലും പ്രാവീണ്യം നേടിയവര്‍ ആയിരുന്നു. അവര്‍ സംഘടിതമായി, ആസൂത്രിതമായി അന്തേവാസികളുടെ ആത്മാഭിമാനം നശിപ്പിച്ചുകൊണ്ടേയിരുന്നു, എന്നാല്‍ അവരെ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചുമില്ല.&lt;br /&gt;&lt;br /&gt;"തന്ത്രപരമായും സാമ്പത്തികമായും തയ്യാറെടുക്കാതെ ഒരു യുദ്ധത്തിന്‌ ഇറങ്ങിത്തിരിക്കുന്നത്‌ ആത്മഹത്യാപരമാണെന്ന് ചെയര്‍മാന്‍ മാവോയുടെ റെഡ്‌ ബുക്കിലുണ്ട്‌. നിങ്ങള്‍ അതൊന്നും വായിച്ചിട്ടില്ലേ" എന്നാവും ചിലപ്പോള്‍. പിന്നെ "നിങ്ങള്‍ എത്ര മിടുക്കരായ പോരാളികളാണ്‌, എന്നിട്ടും കൊള്ളരുതാത്ത ഗവര്‍ണ്മെന്റിന്റെ താഴെയായത്‌ എന്തൊരു കഷ്ടം" എന്നാവും പിന്നീട്‌. &lt;br /&gt;&lt;br /&gt;"അപ്പൂപ്പനെ അവര്‍ ഒരുപാട്‌ അടിച്ചോ?" ഉമ്മിണിക്ക്‌ കരച്ചില്‍ പൊട്ടാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;തന്നെ അവര്‍ തല്ലിയതേയില്ല. യുദ്ധത്തടവുകാരെ പീഡിപ്പിക്കരുതെന്ന് &lt;br /&gt;നിര്‍ദ്ദേശമുണ്ടായിരുന്നുകാണണം, എന്നാല്‍ അത്‌ എല്ലായ്പ്പോഴും പാലിച്ചതുമില്ല.&lt;br /&gt;&lt;br /&gt;ഒരു കൈവണ്ടിയില്‍ ചോറും കിഴങ്ങു പുഴുങ്ങിയതുമായി കയറിവന്ന കാവല്‍ക്കാരന്‍ എല്ലാവരേയും ഒന്നു ഉഴിഞ്ഞു നോക്കി.&lt;br /&gt;"നിങ്ങള്‍ മഞ്ഞില്‍പ്പെട്ട് മരിക്കാന്‍ പോകുമ്പോള്‍ ഞാന്‍ രക്ഷിച്ചു. നിങ്ങള്‍ക്കു ദാഹിച്ചപ്പോള്‍ വെള്ളം തരുന്നു. തണുക്കുമ്പോള്‍ തീ തരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം തരുന്നു. ഞാനാണ്‌ നിങ്ങളുടെ ദൈവം. എല്ലാവരും പറയൂ, ആരാണു ഞാന്‍?"&lt;br /&gt;&lt;br /&gt;നീയാരാണെന്നു ഞാന്‍ പറയാം. മഞ്ഞിലൂടെയുള്ള യാത്രയില്‍ രക്തയോട്ടം മുഴുവനായി നിലച്ചുപോയതിനാല്‍ ചീഞ്ഞളിഞ്ഞു തുടങ്ങിയ കാലുകള്‍ നിലത്ത്‌ ആഞ്ഞുറപ്പിച്ച്‌ മാത്തുക്കുട്ടി എഴുന്നേറ്റു.&lt;br /&gt;"നീ ഒരു കുണ്ടന്‍. നിന്റെ അച്ഛന്‍ ഒരു ഷണ്ഡന്‍. നിന്റെ അമ്മയും പെങ്ങളും ഭൂലോക വേശ്യകള്‍. നിന്റെ സഹോദരന്‍ കൂട്ടിക്കൊടുപ്പുകാരന്‍."&lt;br /&gt;&lt;br /&gt;ഓക്കുമരത്തിന്റെ കാതല്‍ കൊണ്ടു തീര്‍ത്ത റൈഫിള്‍ സ്റ്റോക്ക്‌ മുഖത്താഞ്ഞു പതിച്ചപ്പോള്‍ ഒരു കവിള്‍ ചോരയ്ക്കൊപ്പം മാത്തുക്കുട്ടിയുടെ പല്ലുകളും തെറിച്ചു വീണു. &lt;br /&gt;&lt;br /&gt;മിസ്സിംഗ്‌ ഇന്‍ ആക്ഷന്‍. യുദ്ധഭൂവില്‍ നിന്നും കാണാതായി, എന്നാല്‍ മൃതദേഹം കണ്ടെടുക്കപ്പെട്ടിട്ടില്ല, ശത്രുപക്ഷം തടവുകാരാക്കിയവരുടെ പട്ടികയിലും പേരു വന്നിട്ടില്ല. കമ്പി കൈപ്പറ്റിയ ദിനം മുതല്‍ അവരുടെ ആയുസ്സിന്റെ അവസാനം വരെ പീരുമേട്ടിലെ ഒരു വൃദ്ധ ദമ്പതികള്‍ മാത്തുക്കുട്ടിയുടെ വരവിനായി എന്നും പ്രാര്‍ത്ഥിച്ചു. പിന്നെ അയാളെ ആരും ഓര്‍ക്കാതെയായി. അമര്‍ ജവാന്‍ ദീപത്തിനു പോലും ഭാഗാവകാശമില്ലാത്ത മിസ്സിംഗ്‌ മെന്‍ ലിസ്റ്റിലെ വെറുമൊരു പേര്‍-മാത്തുക്കുട്ടി.&lt;br /&gt;&lt;br /&gt;വെടി നിര്‍ത്തല്‍ നാളെ പ്രഖ്യാപിക്കും എന്നുകാണിച്ച്‌ ചൈന അയച്ച സന്ദേശം തന്റെ ഓഫീസിലെത്തിയത്‌ അറിയാതെ പണ്ഡിറ്റ്ജി ഇന്ത്യയുടെ സുരക്ഷ അപകടത്തിലാണെന്നും ബംഗാള്‍ ഉള്‍ക്കടലിലേക്ക്‌ ഒരു വിമാനവാഹിനിക്കപ്പല്‍ അയച്ച്‌ സഹായിക്കണമെന്നും അമേരിക്കക്ക്‌ സന്ദേശമെഴുതി. അടുത്ത ദിവസം നേരത്തേ അറിയച്ചതുപോലെ തന്നെ തങ്ങള്‍ ഏകപക്ഷീയമായി വെടി നിറുത്തുന്നെന്നും കീഴടക്കിയ മേഖലകളില്‍ എഴുപതു ശതമാനം നിരുപാധികമായി ഇന്ത്യക്ക്‌ തിരിച്ചു നല്‍കുന്നെന്നും പ്രഖ്യാപിച്ച്‌ ചൌ എന്‍ ലായ്‌ യുദ്ധത്തിലെ നേട്ടത്തിനും മേലേ അന്താരാഷ്ട്ര പ്രതിഛായ ഉയര്‍ത്തുന്നതിലും വിജയം നേടി. എന്നാല്‍ ഇന്ത്യക്കു കൈവിട്ടുപോയ മുപ്പതു ശതമാനം സ്വിറ്റ്‌സര്‍ലന്‍ഡിനോളം വലിപ്പവും ഭംഗിയുമുള്ള ഒരു ഭൂപ്രദേശമായിരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ യുദ്ധത്തടവുകാര്‍ ഇതൊന്നുമറിഞ്ഞില്ല. പക്ഷേ തങ്ങളോടുള്ള സമീപനം പെട്ടെന്നു മൃദുവായതില്‍ നിന്നും യുദ്ധം അവസാനിച്ചെന്ന് അവരൂഹിച്ചു. മാസങ്ങള്‍ കടന്നുപോകും തോറും ക്യാമ്പിലെ തടവുകാരും കാവല്‍ക്കാരും സൌഹൃദമെന്നു തന്നെ പറയാവുന്ന ഒരു ബന്ധത്തിലേക്ക്‌ കൂടുതല്‍ നീങ്ങി.&lt;br /&gt;&lt;br /&gt;ചൈനീസ്‌ റെഡ്‌ ക്രോസ്‌ ആദ്യമായി ക്യാമ്പിലെത്തി സുഖവിവരങ്ങള്‍ തിരക്കിയ ദിവസം രാത്രി ഒരു പാറാവുകാരന്‍ അടുത്തു വന്നിരുന്നു.&lt;br /&gt;"എന്താണു നിന്റെ പേര്‍?"&lt;br /&gt;"നാണപ്പന്‍"&lt;br /&gt;"ഞാന്‍ ചാങ്ങ്‌. എന്റെ നാടിനു മകൌ എന്നു പറയും"&lt;br /&gt;"എന്റെ നാടിനു കേരളം എന്നും."&lt;br /&gt;"എനിക്കു ഭാര്യയും ഒരു മകളും ഉണ്ട്‌"&lt;br /&gt;"എനിക്ക്‌ രണ്ട്‌ ആണ്‍കുട്ടികള്‍, പത്തും എട്ടും വയസ്സ്‌"&lt;br /&gt;കുറേ നേരം അവര്‍ സംസാരിച്ചില്ല. പിന്നെ ചാങ്ങ്‌ ശബ്ദം താഴ്ത്തി പറഞ്ഞു.&lt;br /&gt;"നാളെ നിങ്ങളെയെല്ലാം അതിര്‍ത്തി കടത്തി ഇന്ത്യക്കു കൈമാറുകയാണ്‌"&lt;br /&gt;നിലത്തേക്ക്‌ തല കുനിച്ച്‌ ഇരിക്കുന്ന അവന്റെ കൈ പിടിച്ച്‌ കണ്ണുകളിലേക്ക്‌ നോക്കി.&lt;br /&gt;"എനിക്കു നിന്നോട്‌ ഒരു ദേഷ്യവുമില്ല ചാങ്ങ്‌. നീ നിന്റെ ജോലി ചെയ്തു. ഞാനും അതു തന്നെ ചെയ്തു."&lt;br /&gt;&lt;br /&gt;അടുത്ത ദിവസം രാവിലെ റെഡ്‌ ക്രോസ്‌ എല്ലാവരോടും സന്തോഷവാര്‍ത്ത അറിയിച്ചു. &lt;br /&gt;&lt;br /&gt;ചാങ്ങ്‌ ഒരു തുണിക്കെട്ട്‌ തന്നു. അവന്‍ ഉപയോഗിച്ചിരുന്നതാണ്‌, എങ്കിലും വിലകൂടിയ ഒരു കമ്പിളിപ്പുതപ്പ്‌. പിന്നെ ഒരു തൂവാലപ്പൊതിയില്‍ വഴിയാത്രയില്‍ കഴിക്കാന്‍ ചോറും കിഴങ്ങും ഒരു മുഴുവന്‍ കോഴി വറുത്തതും. ഒരുപക്ഷേ ക്യാമ്പ്‌ ഡ്യൂട്ടി കഴിഞ്ഞതിനു അവനു കിട്ടിയ വിരുന്നായിരിക്കണം പൊതിഞ്ഞെടുത്തു തന്നത്‌. നന്ദി പറഞ്ഞു നടക്കാന്‍ തുടങ്ങുമ്പൊള്‍ ചാങ്ങ്‌ ഒപ്പം നടന്നുകൊണ്ട്‌ രഹസ്യമായി രണ്ടു പേനകള്‍ ഉടുപ്പില്‍ കുത്തിത്തന്നു "ഇതു നിന്റെ മക്കള്‍ക്ക്‌ ഹീറോയുടെ പേന"&lt;br /&gt;&lt;br /&gt;റെഡ്‌ ക്രോസ്‌ വാനുകള്‍ പുതിയ അതിര്‍ത്തിയായ ലൈന്‍ ഓഫ്‌ ആക്ച്വല്‍ കണ്ട്രോളില്‍ എത്തിയപ്പോള്‍ ചൈനീസ്‌ പട്ടാളം തടവുകാരെ ഇന്ത്യന്‍ പട്ടാളത്തെ ഏല്‍പ്പിച്ചു പരസ്പരം അഭിവാദ്യം ചെയ്ത്‌ പിരിഞ്ഞു. ആചാരവെടികള്‍ മുഴങ്ങിയില്ല, പതാകകള്‍ പുളഞ്ഞില്ല. തോറ്റവര്‍, പിടിക്കപ്പെട്ടവര്‍, ശത്രുവിന്റെ കൂടെ അജ്ഞാതവാസം കഴിഞ്ഞു വന്നവര്‍.&lt;br /&gt;&lt;br /&gt;"നീയൊന്നും കൂറുമാറി ചാരന്മാരായിട്ടല്ലല്ലോ വരവ്‌?" എന്ന പുച്ഛം നിറഞ്ഞ ചോദ്യമെറിഞ്ഞ്‌ ഒരോഫീസര്‍ അവരെ സ്വീകരിച്ചു. രണ്ടു പേര്‍ പിടിച്ചു മാറ്റി നിര്‍ത്തി ശരീരമാകെ തപ്പി നോക്കി. &lt;br /&gt;"ആഹാ ഇവന്‍ ചൈനയില്‍ നിന്നും നമുക്ക്‌ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്‌" പരിഹാസച്ചിരിയോടെ ഒരുത്തന്‍ കമ്പിളി പിടിച്ചു വാങ്ങി മേശമേല്‍ വച്ചുകൊണ്ടു പറഞ്ഞു.&lt;br /&gt;"പിന്നങ്ങനെയല്ലാതെ, ദൂരയാത്ര കഴിഞ്ഞു വരികയല്ലേ, എന്തെങ്കിലും വാങ്ങി വരാതെയിരിക്കുമോ." രണ്ടാമന്‍ പേനകള്‍ ഊരിയെടുത്ത്‌ അതിലൊന്ന് ഒന്നാമനു ദാനം ചെയ്തു.&lt;br /&gt;&lt;br /&gt;ഇതും നിങ്ങള്‍ എടുത്തോളൂ. കോഴി വറുത്തതും ചോറും അവര്‍ക്കു നീട്ടി. &lt;br /&gt;&lt;br /&gt;"പുതപ്പ്‌ അവരെടുത്തോട്ടെ, അവിടെ തണുപ്പല്ലേ. പക്ഷേ പേനകള്‍ അപ്പൂപ്പന്‍ ഹീറോ ആയതുകൊണ്ട്‌ ചൈനീസ്‌ ആര്‍മി കൊടുത്തതല്ലേ, ഹൌ കാന്‍ ദേ സ്റ്റീല്‍ ഇറ്റ്‌?" കൊച്ചുപൊടിയനു അരിശം കയറി.&lt;br /&gt;&lt;br /&gt;"എടാ, ഹീറോയുടെ പേനയെന്നുവച്ചാല്‍ ഒരു ബ്രാന്‍ഡ്‌ ആണ്‌, പാര്‍ക്കറിന്റെ പെന്‍ എന്നു പറയുമ്പോലെ, അല്ലാതെ അപ്പൂപ്പന്‍ ഹീറോ ആയതുകൊണ്ട്‌ കിട്ടിയ ട്രോഫി എന്നല്ല." ചേട്ടന്‍ അനുജനെ തിരുത്തി.&lt;br /&gt;&lt;br /&gt;"എന്നാലും അതെന്തിനാ എടുത്തേ അവര്‍. അതപ്പൂപ്പന്റെ മക്കള്‍ക്കുള്ളതല്ലേ." ഉമ്മിണിമോള്‍ക്ക്‌ വീണ്ടും കരച്ചില്‍ വന്നു.&lt;br /&gt;&lt;br /&gt;ഗര്‍ഭപാത്രം ശക്തിയായി സങ്കോചിച്ചപ്പോള്‍ കൊക്കിണി ഞരക്കം പോലെ ഒരു ശബ്ദമുണ്ടാക്കി. എന്നിട്ട്‌ അക്ഷമയായി കുളമ്പ്‌ നിലത്തിട്ടടിച്ചു.&lt;br /&gt;"മക്കള്‍ ഇനി ഇവിടെ നിന്നുകൂടാ, വേഗം വീട്ടില്‍ പോയിക്കോളൂ" നാണൂച്ചാര്‍ കസേരയില്‍ നിന്നെഴുന്നേറ്റ്‌ ഒരു ബീഡി കൂടി കൊളുത്തി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-4924907997477852086?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/4924907997477852086/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=4924907997477852086' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/4924907997477852086'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/4924907997477852086'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2007/04/33.html' title='ഹീറോയുടെ പേന 3/3'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-520267605648915232</id><published>2007-04-10T04:41:00.000-07:00</published><updated>2007-04-10T04:46:01.295-07:00</updated><title type='text'>ഹീറോയുടെ പേന 2/3</title><content type='html'>ചെഡോങ്ങില്‍ സ്വന്തം ചെക്ക്‌ പോസ്റ്റിലേക്ക്‌ പോയ അസ്സാം റൈഫിളിന്റെ പീരങ്കിപ്പട ക്യാപ്റ്റന്‍ രവി ഐപ്പ്‌ വെടിയേറ്റു തെറിച്ചു വീഴുന്നത്‌ കണ്ട്‌ തരിച്ചു പോയി. ഫോര്‍വേഡ്‌ ചെക്ക്‌ പോസ്റ്റുകള്‍ മിക്കതും ചീനക്കാര്‍ പിടിച്ചടക്കിയത്‌ അസ്സാം റൈഫിളുകള്‍ പോലും അറിഞ്ഞിരുന്നില്ല. പീരങ്കികളും യന്ത്രത്തോക്കുകളും നിറച്ച വാഹനങ്ങളുമായി മേഖലയാകെ കയ്യേറിയ ചൈനീസ്‌ പട്ടാളത്തിനു മുന്നില്‍ എണ്ണത്തില്‍ പോലും പിടിച്ചു നില്‍ക്കാന്‍ തണുപ്പും പട്ടിണിയും കൊണ്ട്‌ വലയുന്ന ഇന്ത്യന്‍ കാലാളുകള്‍ക്ക്‌ കഴിയുമായിരുന്നില്ല.ബര്‍മ്മയെന്ന സ്വപ്നമുപേക്ഷിച്ച്‌ അവശേഷിച്ച സിഖുകാരും ഗ്രനേഡിയറുകളും പാതകള്‍ വിട്ട്‌ വെറും മഞ്ഞിലൂടെ ഭൂട്ടാനിലേക്ക്‌ നടന്നു നീങ്ങി. &lt;br /&gt;&lt;br /&gt;പലായനം ചെയ്യുന്നവര്‍ ബാക്കിയെല്ലായിടങ്ങളിലും തങ്ങള്‍ വിജയിക്കുകയാണെന്ന് വെറുതേ വിശ്വസിച്ചു. സത്യത്തില്‍ ചുഷൂലില്‍ ചൈനക്കു കനത്ത നാശനഷ്ടമുണ്ടാക്കിയ കുമയൂണുകളും മഹറുകളുമൊഴികെ എല്ലാവരും മരിച്ചു വീഴുകയോ മുറിവേറ്റും അല്ലാതെയും പിടിക്കപ്പെടുകയോ പിന്നാക്കം പായുകയോ ആയിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാതെ പഞ്ചാബികളും രജപുത്രരും മദ്രാസികളും ദോഗ്രകളുമൊക്കെ "അവസാന ബുള്ളറ്റ്‌ വരെ, അവസാന ശ്വാസം വരെ" എന്നലറി പിടഞ്ഞു വീണു. &lt;br /&gt;&lt;br /&gt;മഞ്ഞ്‌, വെറും മഞ്ഞ്‌. വഴിയിലൊരു പഴത്തിനോ കിഴങ്ങിനോ മാനത്തു നിന്നും വന്നു വീഴുന്നൊരു പൊതിക്കോ ഒക്കെ ആയിരുന്നു ആദ്യം ആഗ്രഹം. പിന്നെയത്‌ ഒരിലയനക്കം കാണാനായി. ഒരു മനുഷ്യജീവി- ശത്രുവായാല്‍ പോലും മുന്നില്‍ വരാന്‍ കൊതിച്ച്‌ രാത്രിയും പകലും ഇരുട്ടിന്റെ വത്യാസം കൊണ്ടു പോലും തിരിച്ചറിയാനാവാത്ത മലമടക്കുകളിയൂടെ ഗ്രനേഡുകളില്ലാത്ത ഗ്രനേഡിയറുകളും ബയണറ്റര്‍ മാത്രമായ റൈഫിളുകാരും ഉണ്ട തീര്‍ന്ന പീരങ്കികള്‍ വഴിയിലുപേക്ഷിച്ച കാലാള്‍പ്പടയും സംഘം ചേര്‍ന്നു നടന്നു. തണുപ്പും വിശപ്പും ദാഹവും മൂലം മരിച്ചു വീണവരെ തിരിഞ്ഞു നോക്കാതെ. ഒരാഴ്ച്ചകൊണ്ട്‌ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിട്ടും എന്തിനെന്നറിയാതെ, എന്തിലേക്കെന്നറിയാതെ അവര്‍ നടന്നും ഇഴഞ്ഞും നിരങ്ങിയും പോയിക്കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;ശത്രുതയും സ്നേഹവും വിജയവും പരാജവും ജീവിതവും മരണവും ശരിയും തെറ്റും ധൈര്യവും ഭയവുമൊക്കെ തമ്മില്‍ ഒരു ഭേദവുമില്ലാത്ത അസംബന്ധങ്ങളായി തോന്നി അവര്‍ക്ക്‌. എന്നിട്ടും ദൂരെ കുന്നിന്‍ പുറത്ത്‌ പ്രത്യക്ഷപ്പെട്ട കാക്കി വേഷക്കാരെ കണ്ടപ്പോള്‍ യാന്ത്രികമായി നാണുവും ബയണറ്റ്‌ നീട്ടി മുന്നോട്ടു കുതിച്ചു. ഓടിയടുത്തെന്നാണു കരുതിയത്‌, എന്നാല്‍ വെറുതേ കുറച്ചടികള്‍ നടന്നു കുഴഞ്ഞു വീഴുകയായിരുന്നു.&lt;br /&gt;&lt;br /&gt;മിറ്റ്‌സുബിഷി പിക്കപ്പിന്റെ ലോഹ പ്ലാറ്റ്ഫോമില്‍ കഴിയുന്നിടത്തോളം ദേഹം അമര്‍ത്തിപ്പിടിച്ചു കമിഴ്ന്നു കിടന്നു. ചൂട്‌. സ്വര്‍ണ്ണത്തെക്കാള്‍, സ്വര്‍ഗ്ഗത്തെക്കാള്‍, വിജയത്തെക്കാള്‍ വിലയുള്ള ചൂട്‌. അത്‌ നെഞ്ചിന്‍ കൂടിലേക്ക്‌ അരിച്ചു കയറിയപ്പോള്‍ ശാസ്വകോശത്തിന്റെ അറകളിലുറഞ്ഞ പഴുപ്പ്‌ ഉരുകി മൂക്കിലൂടെയും വായിലൂടെയും തറയിലേക്കൊഴുകിപ്പോയി. ഒരു വീര്‍പ്പ്‌ ശ്വാസം നിറച്ച പ്രാണവായുവുമായി രക്തം സിരകളിലേക്ക്‌ ഇരച്ചു പാഞ്ഞു. മതി. ഇനിയൊന്നും വേണമെന്നില്ല. &lt;br /&gt;&lt;br /&gt;അടിവാരവുമിറങ്ങി കാതങ്ങളോളം പിന്നിട്ടുകഴിഞ്ഞശേഷം തടവുകാരുടെ കൈകള്‍ നൂല്‍ക്കമ്പികള്‍ പിരിച്ച്‌ കൂട്ടിക്കെട്ടി. പിന്നെ കുടിക്കാന്‍ വെള്ളവും അവര്‍ക്കു നല്‍കി. കമ്പിമുള്ളുകൊണ്ട്‌ വേലികെട്ടിയ യന്ത്രത്തോക്കുകള്‍ സ്ഥാപിച്ച കാവല്‍മാടങ്ങളുള്ള തടങ്കല്‍ പാളയത്തില്‍ വടിവൊത്ത ഹിന്ദി സംസാരിക്കുന്നൊരു ചീനപ്പട്ടാളക്കാരന്‍ അവര്‍ക്ക്‌ സ്വാഗതമരുളി&lt;br /&gt;"ആയുധവും ആരോഗ്യവും അത്മവീര്യവുമില്ലാത്ത കൊള്ളരുതാത്തവരേ, ഇന്ത്യക്കാരേ, നിങ്ങള്‍ക്ക്‌ സ്വാഗതം. ആയുസ്സിന്റെ ശിഷ്ടകാലം കോമാളികളായി ഞങ്ങളെ രസിപ്പിച്ച്‌ ഇവിടെ ജീവിക്കുക നിങ്ങള്‍."&lt;br /&gt;&lt;br /&gt;അവന്റെ മുഖത്തു തുപ്പാനാഗ്രഹിച്ചു. പക്ഷേ അനങ്ങിയതുപോലുമില്ല. ആയുധവും ആരോഗ്യവുമില്ലാത്ത യുദ്ധത്തടവുകാരുടെ ആത്മവീര്യം പണ്ടേ കെട്ടടങ്ങിയിരുന്നു. ഖത്വാളിനോടും മല്‍ക്കിയത്‌ സിംഗിനോടും റാവുവിനോടും അസൂയ തോന്നി. പിന്നെ ഗ്രനേഡിയറുകളുടെ പോര്‍വിളി മെല്ലെ ഉരുവിട്ടു "സര്‍വ്വദാ ശക്തിശാലി"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-520267605648915232?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/520267605648915232/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=520267605648915232' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/520267605648915232'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/520267605648915232'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2007/04/23.html' title='ഹീറോയുടെ പേന 2/3'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-8200505716871584137</id><published>2007-04-08T06:17:00.000-07:00</published><updated>2007-04-08T06:49:28.947-07:00</updated><title type='text'>ഹീറോയുടെ പേന 1/3</title><content type='html'>നാണൂച്ചാര്‌ വീട്ടില്‍ നിന്നും എരുത്തിലിലേക്ക്‌ ഒരു വയര്‍ വലിച്ച്‌ ഹോള്‍ഡറിട്ട്‌ ബള്‍ബ്‌ തൂക്കി. പഴയ തുണികള്‍ ശേഖരിച്ച്‌ വച്ചു. ചാണകം പറ്റിപ്പിടിച്ച തറയിലെ കല്ലുകള്‍ക്കു മീതേ വെള്ളമൊഴിച്ച്‌ കഴുകിയിട്ടു. കൊക്കിണിയുടെ പ്രസൂതീഗേഹം സജ്ജമായി. കൂമന്‍പള്ളിയില്‍ ഒരു പശുവിനു പ്രസവം ഇന്നു രാത്രി തന്നെയുണ്ടാവുമെന്ന്  അറിയിച്ച്  ആളയച്ചു വിളിപ്പിച്ചപ്പോള്‍ തന്നെ ഒരു കുപ്പി എള്ളെണ്ണയും വാങ്ങി മാങ്കൊമ്പും ഒടിച്ചു കൊണ്ടു വന്നു. പഴമ്പായ വേണ്ട. പശുവിന്‍ മാച്ച്‌ പാലമരക്കൊമ്പില്‍ തൂക്കുന്നത്‌ ഒരന്ധവിശ്വാസമാണെന്നും അത്‌ മണ്ണില്‍ കുഴിച്ചിടുകയാണു ശുചിത്വബോധമുള്ളവര്‍ ചെയ്യേണ്ടതെന്നും ഈ വീട്ടുകാര്‍ പറയുന്നു. ഓരോരുത്തര്‍ക്ക്‌ ഓരോ വിശ്വാസം. കൊക്കിണി നിന്നുറങ്ങുന്നു. നാണൂച്ചാര്‍ ഒരു ഇരുമ്പു കസേര കൊണ്ടിട്ട്‌ ഇരുന്ന് ഒരു ബീഡി കൊളുത്തി.&lt;br /&gt;&lt;br /&gt;"അപ്പൂപ്പാ, അപ്പൂപ്പന്‍ കഥ പറഞ്ഞു തരുമ്ന്ന് പറഞ്ഞല്ലോ." മൂന്നു കുട്ടികള്‍ ഓടിവന്ന് ചുറ്റും കൂടി.&lt;br /&gt;"മക്കളേതാ?"&lt;br /&gt;"ബാംഗ്ലൂരിലെയാ. ഞാന്‍ പൊടിയന്‍, ഇവന്‍ കൊച്ചുപൊടിയന്‍, ഇവള്‍ ഉമ്മിണി" പത്തുവയസ്സുകാരന്‍ ഏട്ടുഴുവയസ്സുകാരനെയും ആറുവയസ്സുകാരിയേയും പരിചയപ്പെടുത്തുന്ന ജോലി കൂടി ഏറ്റെടുത്ത്‌ ചേട്ടന്‍ ചമഞ്ഞു.&lt;br /&gt;"എന്നാ വന്നേ?"&lt;br /&gt;"ഒരാഴ്ച്ചയായി."&lt;br /&gt;"ഏതു കഥയാ മക്കള്‍ക്ക്‌ കേള്‍ക്കണ്ടേ? പഞ്ചതന്ത്രം വേണോ സിന്ധുബാദ്‌ കപ്പലോടിച്ച കഥ‍ വേണോ?"&lt;br /&gt;&lt;br /&gt;"അതൊന്നും വേണ്ട, അപ്പൂപ്പന്‍ യുദ്ധം ചെയ്ത കഥയാ നല്ലതെന്ന് പറഞ്ഞു പയ്യന്‍ അണ്ണന്‍."&lt;br /&gt;&lt;br /&gt;യുദ്ധത്തിന്റെ കഥ എവിടെ തുടങ്ങുന്നു? ഭാര്യയേയും കുട്ടികളേയും വീട്ടിലാക്കി എങ്ങോട്ടെന്നില്ലാതെ പുറപ്പെടുമ്പോള്‍ ഒരു ജോലി തരമാക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. യാത്ര ചെയ്യും തോറും കൌതുകം കൂടി വന്നു. പുതിയ പട്ടണങ്ങള്‍, ഭാഷകള്‍, ആളുകള്‍, കാഴ്ച്ചകള്‍. അംബാലയില്‍ എത്തിപ്പെടും വരെ. കൂലിപ്പട്ടാളം എന്നതിലെ കൂലി എന്ന വാക്ക്‌ വല്ലാത്തൊരാകര്‍ഷണമായി.&lt;br /&gt;&lt;br /&gt;"അപ്പൂപ്പാ, ഇന്ത്യ നല്ലതല്ലേ?"&lt;br /&gt;സംശയമെന്താ മോനേ. നാണൂച്ചാര്‍ ചിരിച്ചു പോയി.&lt;br /&gt;"പിന്നെ ആരാ ഇന്ത്യയോട്‌ യുദ്ധം ചെയ്തത്‌? പാകിസ്ഥാനാണോ?"&lt;br /&gt;&lt;br /&gt;മക്മഹോന്‍ രേഖ ചൈന അംഗീകരിക്കുന്നില്ല, എങ്കിലും മാനിക്കുന്നുന്നെന്നും എന്നാല്‍ അതു കടന്നും കയറിവന്ന് ഇന്ത്യ ചൈനയുടെ മണ്ണില്‍ ചെക്ക്‌ പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്‌ കണ്ട്‌ കയ്യും കെട്ടി നില്‍ക്കില്ലെന്നും ചൌവ്വന്‍ ലായി. ബാര്‍ബര്‍ ബാലന്‍ പത്രമെടുത്ത്‌ ദൂരെയെറിഞ്ഞു. "ജവഹരിലാല്‍ പറയുന്നത്‌ നുണയാണെന്ന് നമ്മള്‍ വിശ്വസിക്കുമെന്നാ ഈ കമ്യൂണിസ്റ്റുകളുടെ വിചാരം!"&lt;br /&gt;&lt;br /&gt;"അപ്പൂപ്പാ, എത്ര വിമാനമുണ്ടായിരുന്നു നിങ്ങള്‍ക്ക്‌?"&lt;br /&gt;&lt;br /&gt;സിയാച്ചിനില്‍ കോവര്‍ കഴുതകളും പട്ടാളക്കാരും ചുമട്ടുകാരുമെല്ലാം ഭാരം ചുമന്ന് മലകയറി. കൊടും തണുപ്പില്‍ കയ്യിലുള്ള പുതപ്പുകള്‍ മൂന്നും നാലും ചേര്‍ന്ന് പുതച്ചു. അതും തികയാതെ വന്നപ്പോള്‍ കഴുതകളെ കെട്ടിപ്പിടിച്ചു നടന്നു. &lt;br /&gt;വഴിവക്കില്‍ ഒരിലപോലും വിശക്കുമ്പോള്‍ തിന്നാനില്ലാതെ.&lt;br /&gt;&lt;br /&gt;കാര്‍പോ ല പാത ശത്രുക്കള്‍ പിടിച്ചെടുത്തിരിക്കുകയാണ്‌ . അസംഖ്യം ചൈനക്കാര്‍ യന്ത്രത്തോക്കുള്‍ നാട്ടിയ കാവല്‍പ്പുരകളും ബങ്കറുമായി അതു കാക്കുന്നു. തല്‍ക്കാലത്തേക്കെങ്കിലും മടങ്ങിപ്പോകണം.&lt;br /&gt;&lt;br /&gt;തോറ്റോടുകയോ? ബഹദൂര്‍ ഖത്വാള്‍ നിന്ന് ജ്വലിച്ചു. ഗൂര്‍ഖയുടെ പട്ടി പോലും പിന്നോട്ടൊരടി നടന്നിട്ടില്ല. ചുരത്തിനു താഴെ അനന്തമായി നീളുന്ന നീല നിറമുള്ള മഞ്ഞിലേക്ക്‌ ഖത്വാള്‍ തോക്കു നീട്ടി. അമ്മേ, നിന്റെ മാറില്‍ കൈ വച്ചവന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഗൂര്‍ഖകള്‍ക്ക്‌ പിന്‍ തിരിയാനാവില്ല. വീരസ്വര്‍ഗ്ഗം ഞങ്ങള്‍ക്കു വേണ്ട, ഇനിയൊരു ജന്മം കൂടി തന്നാല്‍ മതി, നിനക്കു വേണ്ടി ഒരിക്കല്‍ കൂടി മരിക്കാന്‍. "ആയോ.. ഗൂര്‍ഖാലീ.." ശ്രോതാവിന്റെ രക്തം വെള്ളമാക്കുന്ന ഗൂര്‍ഖാ പോര്‍വിളി മുഴങ്ങി. ഇതാവരുന്നു ഗൂര്‍ഖകള്‍, പിന്നോട്ടൊരടി നടക്കാന്‍ മനസ്സില്ലാത്തവര്‍. യന്ത്രത്തോക്കുകളുടെ ഇടമുറിയാത്ത ഗര്‍ജ്ജനത്തിനുള്ളില്‍ വേര്‍തിരിഞ്ഞു കേട്ട എന്‍ഫീല്‍ഡ് റൈഫിളൊച്ചകള്‍ കുറഞ്ഞു കുറഞ്ഞ്‌ ഒടുക്കം തീരെയില്ലാതെയാകുമ്പോഴും  ഒറ്റ ഗൂര്‍ഖയും പിന്നോട്ടൊരടി നടന്നില്ല. ഒരാര്‍ത്തനാദവും ഉയര്‍ത്തിയുമില്ല. അവസാനത്തെ ശത്രുവും മാംസത്തുണ്ടുകളായി ചിതറി വീണിട്ടും ചീനക്കാര്‍ വിജയാരവം മുഴക്കിയില്ല. ആഹ്ലാദിക്കാനൊന്നുമില്ലായിരുന്നു. വിജയിച്ചെന്നു തന്നെ അവര്‍ക്ക് തോന്നിയില്ല.&lt;br /&gt;&lt;br /&gt;പിന്‍ തിരിഞ്ഞവരും മടങ്ങുകയല്ലായിരുന്നു. വാഹനങ്ങളെത്താത്ത പാതകളിലൂടെ അവര്‍ ബര്‍മ്മാ അതിര്‍ത്തിയിലേക്ക് പോയി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-8200505716871584137?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/8200505716871584137/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=8200505716871584137' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/8200505716871584137'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/8200505716871584137'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2007/04/13.html' title='ഹീറോയുടെ പേന 1/3'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-7692054619834599570</id><published>2007-03-08T01:24:00.000-08:00</published><updated>2007-03-08T01:51:48.937-08:00</updated><title type='text'>Police Story 4- മാതൃകം</title><content type='html'>"ഗാന്ധീ ഡാ , ഞാനിപ്പോ വിചാരിക്കുന്നത്‌ എനിക്ക്‌ എപ്പോഴെങ്കിലും ഭ്രാന്തു വന്നുപോയാല്‍ പിന്നെ ഒരിക്കലും സുഖമാവരുതേ എന്നാണ്‌ . ഒന്നുമില്ലെങ്കില്‍ ഭ്രാന്തു പിടിച്ചിരിക്കുന്നവനു മനസ്സിലാവുകയെങ്കിലും ഇല്ലല്ലോ ഭാര്യേം മക്കളും എഴുതി തള്ളിയെന്നും നാട്ടുകാരു വഴീലിട്ട്‌ കുരങ്ങു കളിപ്പിക്കുകയാണെന്നും. ഭേദമായാല്‍ പിന്നെ അറിഞ്ഞുകൊണ്ടുതന്നെ ഇതെല്ലാം അനുഭവിക്കണം." &lt;br /&gt;രമേഷ്‌ പുതപ്പില്‍ നിന്നും തലയൊന്നുപുറത്തേക്കിട്ട്‌ പറഞ്ഞു. ഗാന്ധിയും തനിക്ക്‌ ഭ്രാന്തു വന്നാല്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. &lt;br /&gt;&lt;br /&gt;രമേഷ്‌ അന്ന് ഉച്ചക്കു പുറത്തു പോകുമ്പോള്‍ വഴിയില്‍ വെയിലത്ത്‌ ഒരു വൃദ്ധ ഇരിപ്പുണ്ടായിരുന്നു. സന്ധ്യക്കു മടങ്ങുമ്പോഴും അവര്‍ അതേ ഇരിപ്പാണെന്നു കണ്ട്‌ പോയി കാര്യങ്ങള്‍ തിരക്കി. ക്യാമ്പിനോട്‌ തൊട്ടടുത്തു നില്‍ക്കുന്ന മെന്റല്‍ ഹെല്‍ത്ത്‌ സെന്ററില്‍ നിന്നും തലേന്ന് ഡിസ്ച്ചാര്‍ജ്ജ്‌ ആയതാണ്‌ അവര്‍. രണ്ടു മൂന്നു മാസമേ ആയിട്ടുള്ളു മക്കള്‍ അവരെ അവിടെ കൊണ്ടാക്കിയിട്ട്‌ എന്ന് കേട്ടതില്‍ നിന്നും ഡിപ്രഷനോ മറ്റൊ അല്ലാതെ അവര്‍ക്ക്‌ ഭ്രാന്തൊന്നുമായിരുന്നില്ലെന്നും തോന്നി. സാധാരണ ഇങ്ങനെ സുഖപ്പെട്ടിട്ടും ആരും കൂട്ടിക്കൊണ്ടു പോകാന്‍ വരാത്തവര്‍ ശിഷ്ട ജീവിതം 'ഊളന്‍ പാറകള്‍' ആയി ഒടുക്കി തീര്‍ക്കുകയാണു പതിവ്‌. ഇവര്‍ എന്തോ, പുറത്തു വന്നു. &lt;br /&gt;&lt;br /&gt;കുമാര്‍ ചായക്കടയില്‍ നിന്നും ചീനിയും ചിപ്പിയും വാങ്ങിക്കൊടുത്തത്‌ കഴിക്കാന്‍ അവര്‍ മടിച്ചു. നാട്ടില്‍ പോകാനുള്ള വഴിച്ചിലവ്‌ തങ്ങള്‍ നല്‍കാമെന്ന് പോലീസുകാര്‍ പറഞ്ഞപ്പോള്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അവര്‍ക്ക്‌ നാട്ടില്‍ പോകണമെന്നില്ല. മക്കളെല്ലാം നല്ല നിലയില്‍ ജീവിക്കുന്നവരാണ്‌, തന്നെ സ്വീകരിക്കില്ല. വഴിയില്‍ കിടന്ന് മരിക്കുകയാണെങ്കില്‍ അത്‌ ആരും അറിയാത്തൊരു സ്ഥലത്തായിക്കോട്ടെ, താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍, താന്‍ താലോലിച്ച കുട്ടികളുടെ കല്ലേറു കൊണ്ട്‌ വേണ്ട.&lt;br /&gt;&lt;br /&gt;ഏറെ നേരം എന്തു വേണമെന്നാലോചിച്ച്‌ എല്ലാവരും ചേര്‍ന്ന് അവരെ ക്യാന്റീന്‍ ഹെല്‍പ്പര്‍ ആയി ക്യാമ്പില്‍ നിര്‍ത്താന്‍ തീരുമാനിച്ചു. അറുപത്തഞ്ച്‌ വയസ്സുള്ള അവരോട്‌ എന്തെങ്കിലും ജോലി ചെയ്യാന്‍ പറയുന്നത്‌ കഷ്ടമാണ്‌, എങ്കിലും ക്യാമ്പിലൊരാളെ വെറുതേ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ. ബന്ധുക്കളാരെങ്കിലും കൂട്ടിക്കൊണ്ടു പോകാനെത്തുംവരെ അവരെ അവിടെ നിറുത്തുന്ന കാര്യം നാടാരെക്കൊണ്ട്‌ സമ്മതിപ്പിക്കാന്‍ എളുപ്പമായിരുന്നു- വാറ്റുസംഭവത്തിനു ശേഷം ഗാന്ധി വേണ്ടെന്നു പറയുന്നതെന്തും നാടാര്‍ ചെയ്യും. വൃദ്ധയെ ക്യാന്റീനില്‍ ഒരു സൂക്ഷിപ്പുകാരിയായി നിറുത്താമെന്ന് കോണ്‍സ്റ്റാബുലറി അപേക്ഷിച്ചതും ഗാന്ധി എതിര്‍ത്തു. &lt;br /&gt;"അത്‌ ശരിയാവൂല. ഒന്നാമത്‌ വയസ്സായവരാ, എന്തെങ്കിലും പറ്റിയാല്‍ നമ്മളു കറങ്ങും. പിന്നെ പഴേ അസൂം തിരിച്ചു വന്നാ ആരു സമാധാനം പറയും സാറേ?"&lt;br /&gt;അത്‌ ഫലിച്ചു. അവര്‍ ക്യാമ്പ്‌ വാസിയായി.&lt;br /&gt;&lt;br /&gt;വീടിനെക്കുറിച്ച്‌ അവരോടൊന്നും ചോദിക്കരുതെന്ന പൊതു തീരുമാനത്തിലുറച്ച്‌ ആരും അവരുടെ പേരുപോലും ചോദിച്ചില്ല. കുമാര്‍ ആ മുത്തശ്ശിക്ക്‌ അന്നത്തെ ഹിറ്റ്‌ ചിത്രത്തിലെ ബാലകഥാപാത്രതിന്റെ പേരിട്ടു - മാമാട്ടിക്കുട്ടിയമ്മ. ചിലര്‍ അത്ര നീട്ടിവിളിച്ചില്ല. കുട്ടിയമ്മയാക്കി, ചിലര്‍ കുട്ടീ എന്നും പിന്ന്നെ മംസ്‌ എന്നും അമ്മെയെന്നുമൊക്കെ വിളിച്ചു. ഒടുക്കം അമ്മയെന്ന പേരു മാത്രം നിന്നു. &lt;br /&gt;&lt;br /&gt;ആദ്യം ക്യാന്റീനിലെ നിഴലുകളില്‍ ഒളിച്ചുകളിച്ചു അമ്മ. പിന്നെ ആഞ്ഞിലിത്തണലിലെ തമാശപ്പാട്ടുകളുടെയും മിമിക്രിത്തമാശകളുടെയൂം കേള്‍വിക്കാരിയായി, നാട്ടു വൈദ്യവും തുന്നലുമൊക്കെയായി പോലീസുകാരുടെ ചെറു പ്രശ്നങ്ങള്‍ക്ക്‌ പരിഹാരകാര്‍മ്മികയായി. പിന്നെപ്പിന്നെ ക്യാമ്പിലുള്ളവര്‍ വീടുവയ്ക്കുമ്പോഴും പെണ്ണുകാണാന്‍ പോകുമ്പോഴുമൊക്കെ അമ്മയുടെ ഉപദേശം കൂടി വാങ്ങിയേ ഇറങ്ങിത്തിരിക്കൂ എന്നായി. പുലര്‍ച്ചെ മുഴങ്ങുന്ന ബ്യൂഗിള്‍ പോലെ, ബാന്‍ഡ്‌ മാസ്റ്റര്‍ വര്‍ഗീസിന്റെ ബാഗ്‌ പൈപ്പ്‌ കച്ചേരി പോലെ, നാഴികയളന്നു മുട്ടുന്ന കിണ്ണത്തിന്റെ ഒച്ചപോലെ അമ്മ ക്യാമ്പിന്റെ സ്വന്തമായി.&lt;br /&gt;&lt;br /&gt;നാളൊട്ടു കഴിഞ്ഞ്‌ തിരഞ്ഞെടുപ്പു കരുതല്‍ വിന്യാസം കഴിഞ്ഞ്‌ തമിഴ്‌ നാട്ടില്‍ നിന്നും കേരളത്തിലേക്കു മടങ്ങവേ ബസ്സില്‍ വച്ച്‌ നാടാര്‍ ചോദിച്ചു&lt;br /&gt;"ആരെങ്കിലും ആ സ്ത്രീയുടെ കാര്യം പത്രത്തില്‍ കൊടുത്തിരുന്നോ?" താനുമായി പത്തോ പന്ത്രണ്ടോ വയസ്സുമാത്രം &lt;br /&gt;വത്യാസമുണ്ടായിരുന്ന അവരെ അമ്മ എന്നു നാടാര്‍ വിളിച്ചിരുന്നില്ല. മാമാട്ടുക്കുട്ടിയമ്മ എന്ന വിളി പരിഹാസമായി തോന്നിയതിനാല്‍ അങ്ങനെയും വിളിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;എല്ലാവരും പരസ്പരം നോക്കി. മൂവായിരം പേരുള്ള ക്യാമ്പില്‍ നാലോ അഞ്ചോ പത്രമേ വരുന്നുള്ളു. മിക്കവരും വായിക്കാറില്ല. നാടാര്‍ പോക്കറ്റില്‍ നിന്നും ഒരു ഫാക്സ്‌ സന്ദേശം കാട്ടി. ഉള്ളടക്കമിങ്ങനെ. വാരികയില്‍ വന്ന റിപ്പോര്‍ട്ടില്‍ നിന്നും ഞങ്ങളുടെ അമ്മ .... അവിടെയുണ്ടെന്ന് അറിഞ്ഞു. ബുദ്ധിസ്ഥിരതയില്ലാത്ത സ്ത്രീയാണ്‌, എത്രയും പെട്ടെന്ന് താഴെക്കാണുന്ന വിലാസത്തില്‍ എത്തിക്കുക.... എന്ന് മക്കള്‍...&lt;br /&gt;&lt;br /&gt;"അമ്മേടെ കാര്യം പത്രത്തില്‍ വന്നിരുന്നു. വീട്ടുകാര്‍ അങ്ങോട്ട്‌ അയക്കാന്‍ പറഞ്ഞിട്ടുണ്ട്‌, പോകണോ?" ക്യാമ്പിലെത്തിയതും രമേഷ്‌ തിരക്കി. &lt;br /&gt;&lt;br /&gt;അവര്‍ക്കൊട്ടുമാലോചിക്കാനില്ലായിരുന്നു.&lt;br /&gt;"വേണ്ടാ മോനെ. പുറത്തറിഞ്ഞ നാണക്കേടുകൊണ്ട്‌ കൂട്ടിക്കൊണ്ടു പോകാന്‍ നോക്കുന്നതാണവര്‍, ഞാന്‍ പോയാല്‍ ഒന്നുകില്‍ അവര്‍ കൊല്ലും, അല്ലെങ്കില്‍ തിരികെ ആശുപത്രിയിലാക്കും."&lt;br /&gt;&lt;br /&gt;ഫാക്സിനു മറുപടിയൊന്നുമയക്കേണ്ടതില്ലെന്ന് നാടാര്‍ സ്വന്തം റിസ്കില്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;ആഴ്ച്ചയൊന്നു കഴിഞ്ഞ്‌ വരാന്തയില്‍ വിസിലുകളൊന്നുമില്ലാതെയുയര്‍ന്ന ബൂട്ടുകളുടെ ചടപട ഗാന്ധിയെ ഉച്ചയുറക്കത്തില്‍ നിന്നുണര്‍ത്തി. പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരു കാര്‍ ഗ്രൌണ്ടില്‍ എത്തിയിട്ടുണ്ട്‌. അതില്‍ നിന്നിറങ്ങി നില്‍ക്കുന്നു ഒരു സ്ത്രീയും പുരുഷനും. ചുറ്റും കുറേ ക്യാമ്പ്‌ വാസികള്‍. കുറച്ചു മാറി വോളിബാള്‍ നെറ്റിടാന്‍ നാട്ടിയ തൂണില്‍ ചാരി തലകുനിച്ച്‌ അമ്മ നില്‍പ്പുണ്ട്‌.&lt;br /&gt;&lt;br /&gt;"ഞങ്ങള്‍ അഡ്വക്കേറ്റിനെ കണ്ടിരുന്നു. മെന്റലി ഡിസേബിള്‍ഡ്‌ ആയ അമ്മയെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ഉത്തരവാദിത്തവും അവകാശവും മക്കള്‍ക്കായതുകൊണ്ട്‌..." ആഗത പറയേണ്ടതെന്തെന്ന് അഡ്വക്കേറ്റ്‌ വ്യക്തമായി ഉപദേശിച്ചു കൊടുത്തു തന്നെ വിട്ടിരിക്കുന്നതെന്ന് സംശയമില്ല.&lt;br /&gt;&lt;br /&gt;"ഭാ തേവിടിച്ചി,  അമ്മയെ കൊണ്ടു പോകാന്‍ വന്നിരിക്കുന്നു. ഏതു സ്ഥലത്തു നിന്നാണു നീ നിയമം കൊരക്കുന്നതെന്ന് അറിയാമോ? അടിനാഭിക്കൊരു ചവിട്ടു തന്ന് കല്ലും കെട്ടി നെയ്യാര്‍ഡാമിലിട്ടാല്‍ നിന്നെയെല്ലാം മുതല പോലും കാണില്ല... " എന്നു തുടങ്ങി വളരെ നീണ്ട മറുപടി അവസാനിക്കും മുന്നേ തന്നെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദമുയര്‍ന്നു.&lt;br /&gt;&lt;br /&gt;അമ്മ തലയുയര്‍ത്തി നോക്കി. ആരാണതു പറഞ്ഞതെന്ന് മനസ്സിലായില്ല. എല്ലാ മുഖങ്ങളിലും അതു പറഞ്ഞെന്ന ഭാവം.&lt;br /&gt;"കാറു കിടന്നിടത്ത്‌ ടയര്‍ മാര്‍ക്കു പോലും ഇല്ലല്ലോടേ." എന്ന് ഗാന്ധി വിജയം വിളംബരം ചെയ്തു.&lt;br /&gt;&lt;br /&gt;അമ്മ പോസ്റ്റിലെ പിടിവിട്ട്‌ നിവര്‍ന്നു ദൂരെ സെന്‍ട്രി ഗേറ്റിലേക്ക്‌ നോക്കി. എന്നിട്ട്‌ ആ വാചകം ആവര്‍ത്തിച്ചു.&lt;br /&gt;"തേവിടിശ്ശി. അമ്മയെ കൊണ്ടുപോകാന്‍ വന്നിരിക്കുന്നു."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-7692054619834599570?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/7692054619834599570/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=7692054619834599570' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/7692054619834599570'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/7692054619834599570'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2007/03/police-story-4.html' title='Police Story 4- മാതൃകം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-116274939629072832</id><published>2006-11-05T09:36:00.000-08:00</published><updated>2006-11-05T09:56:36.476-08:00</updated><title type='text'>ഐ ലവ്‌ യൂ ഡാ...‌</title><content type='html'>മീനം രാശിയില്‍ പിറന്ന സ്ത്രീകള്‍ക്ക്‌ സ്ത്രൈണതയും കാല്‍പ്പനികതയും പക്കുവടയില്ലായ്മയും ഒക്കെ ലേശം കൂടുതല്‍ ആണെന്ന് അമേരിക്കന്‍ ജ്യോതിഷ- മണിരത്നം ശ്രീമതി ലിന്‍ഡാ നല്ലവന്‍ എഴുതിയ പുസ്തകത്തില്‍ കണ്ടിട്ടുണ്ട്‌. രണ്ടു മീന്‍ ചിഹ്നം രാശ്യാധിപനായി വന്നാല്‍ ലേശമേ കൂടുതല്‍ വരുത്തുകയുള്ളെങ്കില്‍ എന്റെ പഴേ സഹപ്രവര്‍ത്തക ഭാഗ്യശ്രീ വിശ്വാമിത്രന് ചാളച്ചാകര സമയത്ത്‌ ട്രോളിംഗ്‌ നടത്തി മടങ്ങുന്ന ബോട്ടായിരിക്കണം നക്ഷത്ര ചൂഡാമണിയുടെ രൂപത്തില്, അത്രയും ലേശങ്ങളെ കൂട്ടി വച്ചാലേ ഇവളുടെ ഫെമിനിയും റോ- മാന്റിസും എത്തൂ. ഇങ്ങനെയുള്ളവരെ പരിചയമില്ലാത്തവര്‍ കരുതുന്നുണ്ടാവും ആളുകള്‍ രാവിലേ ഇവള്‍ കയറി വരുമ്പോള്‍ പട്ടിടെ പിന്നാലെ പപ്പി പോകും പോലെ മുക്കി മൂളി പിന്നാലെ ചെല്ലുമെന്ന്.  തെറ്റി. ഇതു വരുന്നതു കണ്ടാല്‍ ആളുകള്‍ കസേര വിട്ടോടും. ഒരു ചരമക്കോളം കണ്ടാല്‍ കരയുന്ന, ഒരു വണ്ടിയുടെ ടയര്‍ കീയോ വിളിച്ചാല്‍ എഴുന്നേറ്റോടുന്ന, നമ്മള്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഇന്നലെ കണ്ട സിനിമയിലെ രംഗം ഓര്‍ത്ത്‌ കണ്ണടച്ചിരുട്ടാക്കുന്ന വരവര്‍ണ്ണിനിയെ സിനിമയില്‍ കണ്ടാല്‍ ശാലീന ശാലിനിയെന്നൊക്കെ തോന്നും. എന്നാല്‍ നേരിട്ടു പരിചയമുള്ളവര്‍ക്കറിയാം ഇതു സാര്‍ക്കോപ്റ്റസ്‌ സ്കാബൈ ആണെന്ന്‌. ഇവളോട്‌ അഞ്ചു മിനുട്ട്‌ പടയിഴകിയാല്‍ ചൊറി വന്നു പിരാന്താകും എതു 24x7 ഡ്രൂളിംഗ്‌ വനിതാലോലുപനും.&lt;br /&gt;&lt;br /&gt;ദുബായി ബാച്ചിക്കാലം. എന്റെ മുറിയുടെ മറ്റേ മുറിക്ക്‌ തല്‍ക്കാല്‍ കാ അവകാശി പത്രത്താളില്‍ നിന്നും വീണു കിട്ടിയ ടെലിവിഷക്കമ്പനിക്ക്‌ ആനിനിര്‍ന്നിമേഷന്‍ ചെയ്യുന്ന ഒരു മദ്ധ്യവയസ്കര മൂസ്സ്‌. പേരു മധു. ഒന്നു രണ്ട്‌ രാത്രികളില്‍ ഉറക്കം തൂങ്ങിക്കൊണ്ട്‌ നടത്തിയ ശകലം വാക്കാങ്കളിയുടെ പരിചയം മാത്രം. മധുവേട്ടന്റെ നാടെവിടെയാ? വീടെവിടെയാ.. ആ.&lt;br /&gt;&lt;br /&gt;(ഹാവൂ രണ്ടു കഥാപാത്രങ്ങളേയും ഇരുന്നൂറു ബ്ലോഗ്‌ വായനക്കാരേം ഫിനിഷ്‌ ആക്കി ഞാന്‍, എന്തൊരു ആത്മഹര്‍ഷം.)&lt;br /&gt;&lt;br /&gt;ഞാന്‍ വന്നിട്ട്‌ ആദ്യത്തെ ദുബായി വാണിജ്യമഹോത്സവം. ലതൊന്നു കാണാനും റോഡ്‌ ബ്ലോക്കില്‍ കിടക്കാനും മധുവണ്ണാച്ചിക്ക്‌ പൂതി വന്ന്. മധുവണ്ണാച്ചീടെ കൂടെ പോകാന്‍ ദേവന്‍ ചെക്കനും പൂതി വന്ന്. കാരണം സിമ്പിള്‍ (അല്ലാതെ ബാക്റ്റീരിയ അല്ല). അങ്ങേര്‍ക്കു വണ്ടി ഉണ്ട്‌, എനിക്കില്ല. ആരെങ്കിലും കരുതിയോ ഭാഗ്യശ്രീയെ ഞാന്‍ ഒപ്പം കൂട്ടിയെന്ന്? കരുതിയോ? ച്ഛേയ്‌. ആ റോള്‍സ്‌ റോയിസിന്റെ ഒരു കുറിയെടുക്കാന്‍ പിരിവെടുത്ത നേരം കുമാരി “കഞ്ഞിയാണവള്‍ കല്ലല്ലിരുമ്പല്ല“ നമ്രതാ ശിരോദ്കര്‍ ആയി എന്നോടു കുന്തം കുന്തം മന്ത്രിച്ചു " അവിടെ ശംഖില്‍ പേരു കൊത്തുന്ന ആളുകള്‍ ഉണ്ട്. അവരെക്കൊണ്ട്‌ എനിക്കൊരെണ്ണം".. ബാക്കി മംബ്ലിങ്ങില്‍ നിമജ്ഞമായിപ്പോയി. ( ബാക്കി തിരിഞ്ഞില്ല എന്നു പറഞ്ഞാലും മതി, പക്ഷേ എനിക്കു ബുജിയാകണ്ടേ.)&lt;br /&gt;&lt;br /&gt;മധു ചന്ദ്രികയുടെ പറക്കും തളികയില്‍ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഞങ്ങളെത്തി. എന്തൊരു ഫെസ്റ്റിവല്‍. ആനമയിലൊട്ടകം, ഹാന്‍ഡി ക്രാഫ്റ്റ്‌. ഹാന്‍ഡില്‍ ഡ്രാഫ്റ്റ്‌ ഉള്ളവനു എന്തെല്ലാം ചെയ്യാം അവിടെ.&lt;br /&gt;&lt;br /&gt;പലേ നാടുകളിലെ പവിലിയണ്‍ പിന്നോട്ട്‌ തള്ളി ഞാനും മധുവും മുന്നേറുമ്പോള്‍ അതാ കടന്നുവരുന്നു ശംഖു കട. കടയിലിരുന്നു ശംഖു കടയുന്നു ശംഖുവരയന്‍ കഴുത്തുള്ള ഒരമ്മായി. അവര്‍ക്കു ചുറ്റും ഓര്‍ഡറുമായി ഒരാള്‍ വീതമുള്ള ഇരുന്നൂറു ക്യൂവായി കസ്റ്റമേര്‍സ്‌ നിന്ന് കടച്ചിലിനു ആവേശം പകരുന്നു. ശ്രീക്കു ഭാഗ്യം ഉണ്ടെങ്കില്‍ ഇതിനിടയില്‍ തള്ളിക്കേറി ഒരെണ്ണം തരാക്കാന്‍ എനിക്കും കഴിഞ്ഞേക്കാം. &lt;br /&gt;&lt;br /&gt;വഴിയില്‍ തട്ടിക്കൂട്ടിയ ടെമ്പന്‍ പബ്ലിക്ക്‌ ബൂത്തില്‍ തലകടത്തി അവളെ വിളിച്ച്‌ ആരുടെ പേരാണു ശംഖില്‍ വേണ്ടതെന്ന് തിരക്കി.&lt;br /&gt;"ദേവന്‍, എനിക്കു പേരല്ല വേണ്ടത്‌. മൈ ഡാര്‍ലിംഗ്‌, ഐ ലവ്‌ യൂ എന്നാ. എന്റെ ബോയ്‌ ഫ്രണ്ടിനു ഒരു സര്‍പ്രൈസ്‌ കൊടുക്കാന്‍".&lt;br /&gt;&lt;br /&gt; ഫോണിലൂടെ കൊഞ്ചലില്‍ ചാലിച്ച പാരയായി ഒലിച്ചൊലിച്ചു വന്ന ഉത്തരം ഭഗദത്തന്റെയോ മറ്റോ നേരേ വന്ന അമ്പുപോലെ വന്നു തൊട്ട ചെവി മുതല്‍ എല്ലാം തകര്‍ത്ത്‌  എങ്ങാണ്ടൂടൊക്കെ കറങ്ങി പണ്ടം പണ്ടാരടക്കി എന്റെ ശരീരം വിട്ട്‌ ബഹളത്തില്‍ ലയിച്ചു. ഇക്കണ്ട പുരുഷാരത്തിനു നടുക്കു നിന്ന് ഞാന്‍ ഇക്കിളവിയോട്‌ "ഡാര്‍ലിംഗ്‌ ഐ..." കടവുളേ, കട കണ്ടെന്നു പറയും മുന്നേ ഭാഗ്യശ്രീയോട്‌ എന്താ എഴുതേണ്ടതെന്ന് ചോദിക്കാനുള്ള ബോധം എനിക്കു തരാഞ്ഞതെന്തേ.&lt;br /&gt;&lt;br /&gt; കണി കണിശമായി വരിയളന്നു നാട്ടിയ സോഡിയം വേപ്പര്‍ ലാമ്പുകള്‍ കൊച്ചമ്മ ക്ലബ്ബിലെ തിരുവാതിര പോലെ ഒരടുക്കും ചിട്ടയുമില്ലാതെ എനിക്കു ചുറ്റും കറങ്ങാന്‍ തുടങ്ങി. ഞാന്‍ ഒരു ചെറ്റ..... മറച്ച കൂരയില്‍ ഇരുന്നു.&lt;br /&gt;&lt;br /&gt;"മധുച്ചേട്ടാ, പേനയുണ്ടോ?"&lt;br /&gt;" പെട്ടെന്നിപ്പന്തിനാടോ ഉവ്വേ പേനാ?"&lt;br /&gt;"ശംഖില്‍ കൊത്തിക്കാനുള്ള മാറ്റര്‍ കൊടുക്കാനാ."&lt;br /&gt;"അതു പറഞ്ഞാല്‍ മതിയെടോ. എല്ലാരുമതാണല്ലോ ചെയ്യുന്നത്‌"&lt;br /&gt;"ഹ. ഇതങ്ങനെ ഉറക്കെപ്പറയാന്‍ പറ്റുന്ന കാര്യമല്ല."&lt;br /&gt;"ശംഖിലെന്നാത്തിനാ തെറിയെഴുതുന്നത്‌? കൂടോത്രം വല്ലോം ആന്നോ??"&lt;br /&gt;"തെറിയല്ലെന്ന്. ഐ ലവ്‌ യൂ ഡാര്‍ലിംഗ്‌ എന്ന് എഴുതിക്കണം. ഞാനതെങ്ങനെ.."&lt;br /&gt;&lt;br /&gt;"മനസ്സിലായി. ഇത്രയും കട കണ്ടിട്ടും ഒരു മൈന്‍ഡുമില്ലാതെ വിട്ട നീ പെട്ടെന്ന് ഇവിടെ വടവുന്നത്‌ കണ്ടപ്പോഴേ മനസ്സിലായി നീ ആള്‌ ആന്റിസോഷ്യല്‍ ആണെന്ന്."&lt;br /&gt;"ആന്റി സോഷ്യലോ?"&lt;br /&gt;"ആ. നീ ആന്റിമാരെ കണ്ടാല്‍ ഉടനേ സോഷ്യല്‍ ആകുന്ന ടൈപ്പ്‌ ആണെന്ന്. അമ്മാമ്മേ കൊണ്ട്‌ അവന്റെ ഒരു ഐ ലവ്‌ യൂ എഴുതിക്കല്‍."&lt;br /&gt;" പൊന്നു മധുച്ചേട്ടാ. ഞാന്‍ അപ്പീസില്‍ വച്ച്‌ ഏറ്റുപോയ കുരിശ്ശാണിത്‌. മാറ്റര്‍ ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അപ്പോഴേ ഒഴിഞ്ഞുകളഞ്ഞേനെ."&lt;br /&gt;&lt;br /&gt;ഒരു കംബോഡിയന്‍ കടയില്‍ നിന്നും തടിയില്‍ കൊത്തുപണി ചെയ്ത്‌ വൃത്തികേടാക്കിയ ഒരു പേന വാങ്ങി. ചുണ്ടക്കാ കാല്‍പ്പണം, ചുമട്ടു കൂലി മുക്കാപ്പണം, പേന ഇരുപത്തഞ്ചു പണം. വഴിയില്‍ നിന്നും കിട്ടിയ നോട്ടീസില്‍ മാറ്ററെഴുതി. ഇവിടെ ഒരു ബീര്‍ പാര്‍ളര്‍ ഉണ്ടായിരുന്നെങ്കില്‍, ഡച്ച്‌ &lt;br /&gt;കറേജിന്‌.&lt;br /&gt;&lt;br /&gt;കുറിപ്പടിയും പണവും തൈപ്പൂയക്കാവടിക്കിളവിക്കു കൈമാറി. മാറി നില്‍ക്കാന്‍ ഭാവിക്കുമ്പോള്‍ അവര്‍ ക്രോസ്സ്‌ തുടങ്ങി. ശംഖ്‌ തിരഞ്ഞെടുക്കൂ, ഫോണ്ട്‌ തിരഞ്ഞെടുക്കൂ... എനിക്കു മേലാ. ആളുകള്‍ തുറിച്ചു നോക്കുമ്പോലെ.&lt;br /&gt;"നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള ശംഖില്‍ തോന്നിയപടി എഴുതിന്‍" ഞാന്‍ പറഞ്ഞു.&lt;br /&gt;"അതെന്താ?" അമ്മായിക്ക്‌ അതും അറിയണം.&lt;br /&gt;&lt;br /&gt;"അതു പിന്നെ... ഹം..ഇതെനിക്കല്ല..  സുഹൃത്തിനു കൊടുക്കാനാ"&lt;br /&gt;എനിക്ക്‌ എന്താ പറ്റിയതെന്നറിയില്ല. "ഈ" ഞാന്‍ ഉദ്ദേശിച്ചിരുന്നോ. ഈയുടെ കൈ ചൂണ്ടലും ഉദ്ദേശിച്ചിരുന്നോ. ഞാന്‍ ചൂണ്ടിയ "ഈ"യുടെ നേര്‍ക്കു തിരിഞ്ഞവരെല്ലാം കണ്ടത്‌ വേഗം നടന്നു പോകുന്ന മധുച്ചേട്ടന്റെ പിറകുവശം ആണ്‌.&lt;br /&gt;&lt;br /&gt;ശംഖും പൊതിഞ്ഞു വാങ്ങി ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ ബാഷ്പമായ മധുവിനെ പൊതിരെ പരതി ഞാന്‍. പുള്ളിയുടേത്‌ ഒഴികെ ബാക്കി എല്ലാത്തരം പൊടികളും പാറുന്നത്‌ കാണാനും ശ്വസിക്കാനും ആയി. &lt;br /&gt;&lt;br /&gt;ഒടുക്കം കിട്ടി. സ്വന്തം വണ്ടിയില്‍ ചാരി നിന്ന് സിഗററ്റ്‌ പുകച്ചു തള്ളുന്നുണ്ട്‌. എന്നെക്കണ്ട്‌ കുറ്റി നിലത്തിട്ട്‌ ആഞ്ഞ്‌ അഞ്ചാറു ചവിട്ടി കെടുത്തിയെങ്കിലും പുള്ളി പിന്നെയും പുകഞ്ഞു:&lt;br /&gt;"നീയെനിക്ക്‌ ഐ ലവ്‌ യൂ എഴുതിച്ചുതരും അല്ലേഡാ?"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-116274939629072832?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/116274939629072832/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=116274939629072832' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/116274939629072832'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/116274939629072832'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/11/blog-post.html' title='ഐ ലവ്‌ യൂ ഡാ...‌'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-116168627544877906</id><published>2006-10-24T03:21:00.000-07:00</published><updated>2006-10-24T03:37:55.566-07:00</updated><title type='text'>പ്രലംഭം</title><content type='html'>"എടാ ഒന്നു വിളിച്ചു പറയെടാ മൂങ്ങേ,  അല്ലെങ്കില്‍  ചാണകമല്ല സബ്ജിയാണു വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്നതെന്ന് ഇരുട്ടത്ത്‌ ആളുകള്‍  അറിയില്ല. ഒരു മണ്ണെണ വിളക്കു വാങ്ങരുതോ നീ?"ഇറച്ചി വെട്ടുകാരന്‍ പീര്‍മുഹമ്മദിന്റെ ഉപദേശം.&lt;br /&gt;&lt;br /&gt;മഹേഷിനു സമാധാനമായി. താനെന്നാണു പുതിനയും മേത്തിയും കച്ചവടം തുടങ്ങിയതെന്ന് അന്വേഷിച്ചില്ല. അതിലത്ഭുതവുമില്ല. മഹേശ്വര ക്ഷേത്ര നടയില്‍ നിന്നും തന്നെ കണ്ടെത്തിയ മുത്തശ്ശിയോടൊപ്പം ലോട്ടറിക്കച്ചവടം തുടങ്ങിയതാണ്‌ നടന്നു തുടങ്ങിയ പ്രായത്തില്‍. പിന്നെ ലോറി കഴുകുന്ന പണി ചെയ്തു, ഹോട്ടലില്‍ വിളമ്പുകാരനായി, ഈ മുക്കില്‍ തന്നെ ഇളനീരു കച്ചവടം തുടങ്ങി...എന്തെല്ലാം ചെയ്തു.  &lt;br /&gt;&lt;br /&gt;ഇരുട്ടായിട്ടും തെരുവുവിളക്കുകള്‍ തെളിഞ്ഞിട്ടില്ല. "ഞാന്‍ കണ്ടിട്ടുള്ള എല്ലാ നാടിനും വൈദ്യുതി നല്‍കുന്നത്‌ നമ്മുടെ മുന്നിലെ ഡാം ആണ്‌. പക്ഷേ നമുക്കിരുട്ടേയുള്ളു. പ്രതിഷേധിക്കണം, സമരം ചെയ്യണം" ഭത്ര പണ്ട്‌ കമ്പനിപ്പടിക്കല്‍ പ്രസംഗിക്കാറുണ്ടായിരുന്നു. അവന്റെ പാര്‍ട്ടി ഭരണത്തിലായതില്‍ പിന്നെ ആ പ്രസംഗമില്ല. "ഞാന്‍ പറഞ്ഞാല്‍ വലിയവര്‍  കേള്‍ക്കില്ല" എന്നൊരു നിരാശപുരണ്ട ഒഴിവുമാത്രം. ഇപ്പോള്‍ രാഷ്ട്രീയവുമില്ല.&lt;br /&gt;&lt;br /&gt;ഭത്രയാണ്‌ ആദ്യം ഇതിനു തയ്യാറായതും. പക്ഷേ അവന്‌ അമ്മയുണ്ട്‌, ഭാര്യയും കുഞ്ഞുമുണ്ട്‌. ഇവന്‍ ഓടിക്കളഞ്ഞാല്‍ അവരെന്തു ചെയ്യും. തനിക്കു ഇട്ടിട്ടോടാന്‍ ഈ തെരുവു മാത്രമേയുള്ളു.  ദൂരെയേതെങ്കിലും നഗരത്തില്‍  എന്തെങ്കിലും പണി ചെയ്ത്‌ കാലം കഴിക്കാന്‍ ബുദ്ധിമുട്ടു വരില്ലായിരിക്കും. നൂറ്റിമുപ്പത്‌ രൂപയുണ്ട്‌ കയ്യില്‍. ഇപ്പോള് ഇലകള്‍ വിറ്റു കിട്ടുന്നതും നേരേ ഡ്രോയറിന്റെ പോക്കറ്റിലിടുകയാണ്‌. അതൊരു പതിനഞ്ചെങ്കിലും കാണാതിരിക്കില്ല.&lt;br /&gt;&lt;br /&gt;താനാണ്‌ ഭത്രയെ ആദ്യം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചതും. ഇന്നലെ ശ്രീപതി, ഇന്നു നാരു. അവന്‍ പോയാല്‍ നാളെ മറ്റൊരാള്‍. കൊന്നിട്ടെന്തു നേടാന്‍.&lt;br /&gt;"ഇന്നലെ ശ്രീപതിയെ ആരും കൊന്നില്ല, അതുകൊണ്ട്‌ ഇന്ന് നാരുവുണ്ടായി. അവനെ ഒടുക്കിയാല്‍ പിന്നെ ആരും ധൈര്യപ്പെടില്ല. ഇനി ആരെങ്കിലും ഉണ്ടായാല്‍ തന്നെ അവന്‍ കൊള്ളക്കാരെപ്പോലെ മാന്യനായിരിക്കും." ഭത്രക്കുറപ്പുണ്ട്‌. കൊള്ളക്കാരോട്‌ ഗ്രാമീണര്‍ക്ക്‌ ശത്രുതയൊന്നുമില്ല. അവര്‍ കാടുകളില്‍ താമസിച്ച്‌ വലിയ പണക്കാരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടു പോയും പണമുണ്ടാക്കുന്നു. ഗ്രാമവാസികളെ ഉപദ്രവിച്ചു കിട്ടുന്ന ചെറു മുതലിലൊന്നും അവര്‍ക്കു താല്‍പ്പര്യമില്ല.  ഗ്രാമത്തില്‍ വരാറുതന്നെയില്ല.&lt;br /&gt;&lt;br /&gt;നാരു തന്നെ ദ്രോഹിച്ചിട്ടില്ല. അവനു വേണ്ടതൊന്നും- പൊന്നും പെണ്ണും പണവുമൊന്നും തന്റെ പക്കലില്ല. ഒരിക്കല്‍ വെറുതേ തല്ലിയിട്ടുണ്ട്‌. അതിപ്പോള്‍ ചന്തയിലിരിക്കുന്നവരെ പോലീസും വെറുതേ തല്ലാറില്ലേ. &lt;br /&gt;&lt;br /&gt;പക്ഷേ സഹിക്കാനാവുന്നില്ല. ഗ്രാമത്തിലാര്‍ക്കും ആര്‍ക്കും പുറത്തിറങ്ങി നടക്ക വയ്യ. ഒന്നുകില്‍ അവന്റെ ആളുകള്‍, അല്ലെങ്കില്‍ അവന്റെയാളെന്നു വെറുതേ പറഞ്ഞു നടക്കുന്നവര്‍. ഒളിച്ചിരുന്ന് അവനെ വകവരുത്താനെന്തു വഴിയെന്ന് ഭത്ര ഒരുപാടാലോചിച്ചു. സാക്ഷിയൊന്നുമില്ലെങ്കില്‍ പോലീസ്‌ കേസെഴുതി തള്ളുമെന്ന് ഉറപ്പാണത്രേ. അവര്‍ക്കും ആശ്വാസമാവുകയേയുള്ളു.  നാരു കൌശലക്കാരനാണ്‌. അവന്‍ ആള്‍ക്കൂട്ടത്തിനു നടുവിലേ പ്രത്യക്ഷപ്പെടൂ. താമസം കൂടി ചന്തക്കുള്ളിലെ പീടികയിലാണ്‌. കടമുറിക്കുള്ളില്‍ നിന്നും ഒരു നിലവിളി കേട്ടാല്‍ ചന്തയില്‍ നില്‍ക്കുന്നവര്‍ അത്‌ തങ്ങളുടെ മകളോ ഭാര്യയോ സഹോദരിയോ ആകരുതെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കേട്ടില്ലെന്നു നടിക്കും. &lt;br /&gt;&lt;br /&gt;താന്‍ തയ്യാറെന്ന് ഭത്രയോടു പറഞ്ഞപ്പോള്‍ അവനാദ്യം സമ്മതിച്ചില്ല. "നീയും എന്റെ പ്രായമല്ലേ. നിനക്കും ജീവിക്കണ്ടേ" എന്നൊക്കെ അവന്‍ സങ്കടപ്പെട്ടു. തനിക്കെന്തു പോകാന്‍.&lt;br /&gt;&lt;br /&gt;ഈ മൂല മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ്‌. ഇവിടെ കുതറിയോടാനിടമില്ല. ഇത്രയടുത്ത്‌ വെറുതേ നിന്നാല്‍ നാരുവിന്റെ ആളുകള്‍ ശ്രദ്ധിക്കും. അതിനിന്നൊരു പുതിനാപത്ര വില്‍പ്പനയും.  ഒരൊറ്റ വെട്ട്‌. അതൊഴിയാനവനു കഴിഞ്ഞാല്‍ വീഴുന്നത്‌ തന്റെ  ശവമാണ്‌. വലിയ കരുത്തനാണവന്‍. &lt;br /&gt;&lt;br /&gt;ചിലപ്പോള്‍ ഇന്ന് അവന്‍ പുറത്തിറങ്ങില്ലായിരിക്കും. ഇറങ്ങാതിരുന്നെങ്കിലെന്നും ഇടക്കു തോന്നുന്നുണ്ട്‌. കൂടുതലും അവന്‍ വരണമെന്നു തന്നെ. തീരട്ടെ ഇവിടെ നരകം, നാടുവിട്ടു പോകാന്‍ ഒരു പ്രചോദനവുമായി. എന്നെങ്കിലും പണമുണ്ടായാല്‍ തിരിച്ചു വരണോ? അറിയില്ല. ചിലപ്പോള്‍ വരുമ്പോ ആരുമോര്‍ത്തില്ലെന്നും വരാം. ഹേയ്‌ ഭത്ര ഓര്‍ക്കും, നന്ദിയോടെ.&lt;br /&gt;&lt;br /&gt;പാട്ടവിളക്കിന്റെ വെളിച്ചത്തില്‍ ആടിന്റെ എല്ലുകള്‍ കൊത്തി നുറുക്കുന്ന പീര്‍ മുഹമ്മദിനെ നോക്കി ഇരുട്ടിലൊളിപ്പിച്ച ഒരു ചിരി ചിരിച്ചു. പ്രാര്‍ത്ഥിക്കൂ വയസ്സാ നീ. നിനക്കു ഭാഗ്യമുണ്ടെങ്കില്‍ നാളെ മുതല്‍ നിന്റെ പണത്തിനു വിഹിതം പറ്റാനാരും വരില്ല. പണം തരാതെ ഒരുത്തനും ഇറച്ചിപ്പൊതി ചോദിക്കില്ല. ഒക്കെ സ്വരുക്കൂട്ടി നീയൊരു വലിയ ബംഗളാവു വയ്ക്ക്‌. അതില്‍ വൈദ്യുതി വെളിച്ചത്തില്‍ പേരക്കുട്ടികളെ കളിപ്പിച്ച്‌ സുഖമായി ഇരിക്ക്‌.&lt;br /&gt;&lt;br /&gt;പീടികയുടെ വാതില്‍ തുറന്നൊരപരിചിതന്‍ വേഗത്തില്‍ ഇറങ്ങി നടന്നു പോയി. നിമിഷം അത്‌ തുറന്നു വെറുതേ കിടന്നു. പിന്നെ ആദ്യം നിഴലായും പിന്നെ ആള്‍ രൂപമായും നാരു ഇറയത്തെത്തി. അവിടെ നിന്ന് കണ്ണെത്തുന്ന ദൂരം മുഴുവന്‍ ഒന്നു പഠിച്ചു.&lt;br /&gt;&lt;br /&gt;അവന്‍ വഴിയിലേക്ക്‌ ആദ്യത്തെ ചുവടു വച്ചതും കൈ അറിയാതെ പായയുടെ അടിയിലൊളിപ്പിച്ച പട്ടാക്കത്തിയിലേക്ക്‌ നീങ്ങി. അരുത്‌. അവന്‍ തൊട്ടു മുന്നിലെത്തും വരെ ഒരു ചെറുവിരല്‍ പോലുമനങ്ങരുത്‌. പിന്നെയൊരുനിമിഷവും ചിന്തിക്കുകയുമരുത്‌. കത്തിയോങ്ങുമ്പോള്‍ അവനുണ്ടാക്കുന്നതുപോലെ ആക്രോശങ്ങളാകരുത്‌, ദൈവനാമമേ വായില്‍ വരാവൂ. ചെയ്ത പാപങ്ങള്‍ ദൈവം പൊറുത്ത്‌ അവന്‍ സ്വര്‍ഗ്ഗത്തു പോകട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-116168627544877906?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/116168627544877906/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=116168627544877906' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/116168627544877906'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/116168627544877906'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/10/blog-post.html' title='പ്രലംഭം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-115019492051648091</id><published>2006-06-13T02:43:00.000-07:00</published><updated>2006-06-13T03:46:05.240-07:00</updated><title type='text'>സ്റ്റാനിന്റെ ഇരുപത്തിനാലാം തവണ</title><content type='html'>&lt;span style="font-size:130%;"&gt;ഒരു ബീര്‍ കൂടി വായിലേക്ക്‌ കമിഴ്ത്തി ലഹരി നനച്ച കണ്ണുകള്‍‍ നീട്ടി കാരൊലിന്‍ ബാര്‍മേശയുടെ എതിര്‍വശം ഈ കോപ്രായങ്ങളൊക്കെ സഹിച്ച്‌ കഥ കേള്‍ക്കാനിരിക്കുന്നവരെ നോക്കി- കടലിനെയും കാറ്റിനെയും ഇരുട്ടിനെയും പറന്നു തോല്‍പ്പിച്ച്‌ അറ്റ്‌ലാന്റിക്കിന്റെ ഭീതിദവും വിജനവും കെണികള്‍ നിറഞ്ഞതുമായ വ്യോമപഥങ്ങളിലൂടെ വാറിയര്‍ എന്നയിനം കുഞ്ഞുവിമാനം ഫെറി നടത്തി അറേബ്യയില്‍ എത്തിച്ച കാരൊലിന്റെ സാഹസിക കഥ കേള്‍ക്കാന്‍കാത്തിരിക്കുന്നവര്‍. ക്യാപ്റ്റന്‍ പാത്രിയാര്‍ക്കീസ്‌ എന്ന ഈ ഗ്രീക്കുകാരനു ട്രാന്‍സ്‌അറ്റ്ലന്റിക്‌ ഫെറി പൈലറ്റ്‌ എന്നാല്‍ കഴിവുറ്റ ഒരു സാഹസിക. ഡേവണ്‍ എന്ന ഈ ഇന്ത്യക്കാരന്റെ കണ്ണില്‍ ഞാന്‍ ന്യൂജേഴ്സിയില്‍ നിന്നും പറന്നെത്തിയ ഒരു അത്ഭുത നായിക.&lt;br /&gt;&lt;br /&gt;"N3161P ഫോര്‍ B2" എന്നു കേട്ടതും പാര്‍ക്കിംഗ്‌ ബേ രണ്ടില്‍ സ്വീകരിക്കാനോടിയെത്തിയ ഈ രണ്ടു പേര്‍&lt;br /&gt;‍ ആകാംഷയോടെ കൈ കൊടുക്കാന്‍ കാത്തു നിന്നത്‌ എതെങ്കിലും ഒരു വയസ്സന്‍ പൈലറ്റിനെയാണ്‌. വയസ്സുകാലത്ത്‌ കടക്കെണിയിലായിട്ടോ ഇനിയും ഒന്നും സമ്പാദിക്കാനായില്ല എന്ന നിരാശ കൊണ്ടോ ഒരു പ്രൊപെല്ലര്‍ എഞ്ജിനും നാലു സീറ്റുമുള്ള ചെറു വിമാനത്തെ അറ്റ്ലാന്റിക്ക്‌ മരണക്കെണിക്കു കുറുക്കേ ചാടിച്ച്‌ ക്വിക്ക്‌ മണി ഉണ്ടാക്കാന്‍ തുനിഞ്ഞ ഒരാളിനെ.&lt;br /&gt;&lt;br /&gt;ഷഡൌണ്‍ ചെക്ക്‌ നടത്തുന്ന തന്നെ ഇവര്‍ അതിശയത്തോടെ നോക്കി നിന്നു. പിന്നെ ഡെവണ്‍ ചോദിച്ചു . "ഗ്രീന്‍ലന്റില്‍ നിന്നും എറ്റെടുത്തതാണോ അതോ.. ആദ്യം മുതല്‍ക്കേ?"&lt;br /&gt;&lt;br /&gt;"നിന്റെ ഈ സുന്ദരി ഫീനിക്സിലെ ഷോപ്പ്‌ വിട്ടതു മുതല്‍ എന്റെ കയ്യിലായിരുന്നു." കാരൊലിന്‍ ചിരിച്ചുകൊണ്ട്‌ താക്കോല്‍ നീട്ടി. "അവളെ ഇനി നീയെടുത്തോ." അവന്റെ കണ്ണുകള്‍ അതിശയം കൊണ്ട്‌ വിടര്‍ന്നിരുന്നു അപ്പോള്‍.&lt;br /&gt;&lt;br /&gt;മറ്റൊരു ബീര്‍ ഒഴിഞ്ഞു. മൌനം തികട്ടിയ ലഹരിച്ചിരികള്‍ സഹിക്കാതായപ്പോള്‍ പാത്രിയാര്‍ക്കിസ്‌ ചോദിച്ചു " ട്രാന്‍സ്‌ അറ്റ്‌ലാന്റിക്ക്‌ ഫെറി പുരുഷന്റെ കുത്തകയാണല്ലോ, എന്തുകൊണ്ടാണത്‌? ഒരു സ്ത്രീക്ക്‌ എന്തെങ്കിലും അധികമായ ബുദ്ധിമുട്ട്‌ അനുഭവപ്പെടാറുണ്ടോ?"&lt;br /&gt;&lt;br /&gt;"ഉണ്ടല്ലോ. സ്ത്രീക്ക്‌ നിങ്ങളെപ്പോലെ പീ ബാഗില്‍ മൂത്രമൊഴിക്കാന്‍ പറ്റില്ല" കാരൊലിന്‍ വീണ്ടും ചിരിച്ചു. "ഇതുപോലത്തെ ചോദ്യം ചോദിക്കാന്‍ നീ ആരു? റ്റീവീ റിപ്പോര്‍ട്ടറോ?"&lt;br /&gt;&lt;br /&gt;"കാരൊലിന്‍, നീ എന്തുകൊണ്ട്‌ എയര്‍ലൈനില്‍ ചേരാതെ ഈ പ്രായത്തില്‍ ജീവന്‍ പണയപ്പെടുത്തുന്ന കളിക്കിറങ്ങി? നിനക്കു വീട്ടില്‍ ആരുമില്ലേ?" ഡേവണ്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"അങ്ങനെ ചോദിക്ക്‌." കാരൊലിന്‍ പഴ്സില്‍ നിന്നും മൂന്നു ഫോട്ടോ എടുത്ത്‌ അവര്‍ക്കു നീട്ടി. "ഇത്‌ എന്റെ മകള്‍, ഇത്‌ എന്റെ അമ്മ, ഇത്‌ അമ്മയുടെ അമ്മ.&lt;br /&gt;&lt;br /&gt;സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനും അമ്മയും മാത്രമായിരുന്നു വീട്ടില്‍. ഞെരുക്കമായിരുന്നു പണത്തിന്‌അമ്മ ഒരിക്കലും പുറത്തൊന്നും പോയിരുന്നില്ല, ഞാനാകട്ടെഎന്നും പുതിയ കാര്യങ്ങള്‍ കാണാന്‍ ആശിച്ചു. അതാ ആ മൂലക്ക്‌ ബീയര്‍ കുടിച്ചിരിക്കുന്ന തടിയന്മാരെ കണ്ടോ? എതു ബാറില്‍ ചെന്നാലും ഇതുപോലെ വയസ്സരെ കാണാം. ഒന്നിനും കൊള്ളാത്ത ഈ കിഴവന്മാര്‍ക്ക്‌ ഒരിക്കലും പെണ്ണുങ്ങളെ കിട്ടില്ല. ചെറുപ്പക്കാരികള്‍ അടുത്തിരിക്കാന്‍ അവര്‍ എന്തും ചെയ്തു തരും. ഞാന്‍ എവിടെപ്പോയാലും ഈ തരം വയസ്സരെ ഉന്നമിട്ടു തുടങ്ങി. പിന്നെ പഠിത്തം സ്കൂളില്‍ തന്നെ നിറുത്തി എപ്പോഴും ഇവരോടൊപ്പമായി. രാവിലെ തുടങ്ങുന്ന കുടി ബോധം കെട്ട്‌ ആരുടെയെങ്കിലും കിടക്കയില്‍ വീഴും വരെ.&lt;br /&gt;&lt;br /&gt;അതങ്ങനെ തുടര്‍ന്നു ഒന്നുരണ്ടു വര്‍ഷം.ഒരിക്കല്‍ എനിക്കു വേണ്ടി രണ്ടു കിഴവന്മാര്‍ തല്ലു കൂടി. ഇടയില്‍ പെട്ടു ഞാന്‍ തല്ലു കൊള്ളുന്നതു കണ്ടപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു, എന്നെ കൂട്ടിക്കൊണ്ട്‌ പോയി. എന്റെ ജീവിതത്തിലെ ആദ്യ സുഹൃത്ത്‌ അയാളായി-സ്റ്റാന്‍.&lt;br /&gt;&lt;br /&gt;സ്റ്റാന്‍ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ട്‌ പോയി.അതുവരത്തേതുപോലെ ഒരൊഴിഞ്ഞ, പുളിച്ച ബീയറും പഴന്തുണിയും നാറുന്ന മുറിയിലേക്കല്ല,അയളുടെ അമ്മയുടെ അടുത്ത്‌. "ഇവളെ നമുക്കു നേരേയാക്കണം" സ്റ്റാന്‍ എപ്പോഴും അങ്ങനെയാണ്‌. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം, കുടിക്കും വരെ. കുടിച്ചാലോ പിന്നെ എന്തൊരു സംസാരം. "മിണ്ടാതിരിക്ക്‌" എന്നു പറഞ്ഞു പോകും.&lt;br /&gt;&lt;br /&gt;സ്റ്റാന്‍ അരിസോണയിലെ ഒരു ഫ്ലയിംഗ്‌ സ്കൂളില്‍ ഇന്‍സ്ട്രക്റ്റര്‍ ആയിരുന്നു. എനിക്ക്‌ ഫ്രണ്ട്‌ ഓഫീസില്‍ സഹായികയായി ഒരു ജോലി വാങ്ങി തന്നു. ആ പണം കൊണ്ടും സ്റ്റാനിന്റെ ശമ്പളം കൊണ്ടും ഞാന്‍ ആ സ്കൂളില്‍ ഫ്ലൈയിംഗ്‌ പഠിച്ചു, പി പി എലും പിന്നെ അങ്ങോട്ട്‌ trainer റേറ്റിങ്ങും കിട്ടി, ഞാനും ആ സ്കൂളില്‍ഇന്‍സ്ട്രക്റ്റര്‍ ആയി. രണ്ടുവര്‍ഷം കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഞാന്‍ മോളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്റ്റാനിന്‌ അവന്റെ സ്വപ്നമായിരുന്ന അറ്റ്ലാന്റിക്ക്‌ ഫെറിക്ക്‌ അവസരം കിട്ടി. ഈസ്റ്റ്‌ യൂറോപ്യന്‍ എയര്‍ റേസിനുള്ള 65 വിമാനങ്ങളെ എത്തിച്ചു കൊടുക്കുന്നവരില്‍ ഒരാള്‍ ആയിട്ടായിരുന്നു വിളിച്ചത്‌. റോളര്‍ കോസ്റ്റര്‍ കണ്ട കുട്ടിയെപ്പോലെ സ്റ്റാന്‍ സന്തോഷത്തിലായി. പ്രസവിക്കാന്‍ അവധിയെടുത്ത്‌ വീട്ടിലിരിക്കുന്ന എന്നെ അവന്‍ നിര്‍ബ്ബന്ധിച്ചു കടയില്‍ വിളിച്ചുകൊണ്ടു പോയി ഇമ്മേര്‍ഷന്‍ സ്യൂട്ടും ജാക്കറ്റും വാങ്ങി. ഫെറിക്കുള്ള സെസ്നാകള്‍ നിരന്നു കിടക്കയിടത്ത്‌ അനേകം ആളുകളുടെ ഇടയില്‍ സ്റ്റാനും വലിയ വയറുമായി ഞാനും പരസഹായമില്ലാതെ ഫെറി ടാങ്കുകള്‍ കൊണ്ടുപോകേണ്ട വിമാനത്തിനു ഘടിപ്പിച്ചു. വീട്ടില്‍ നിന്നും നിറയെ ഭക്ഷണം കഴിച്ചു. രണ്ടു പഴം കൂടി വാങ്ങിയിരുന്നു ഞാന്‍. ക്യാനഡയിലെത്തുമ്പോഴേക്ക്‌ അവനു സുഖ ശോധന കഴിഞ്ഞ്‌ അസ്വസ്ഥതകളില്ലാതെ 'കുളം താണ്ടാന്‍' . കൊച്ചു കാസറോളില്‍ ഒലിവ്‌ ഉപ്പിലിട്ടതും, ഒരു കുപ്പി ഓറഞ്ച്‌ ജ്യൂസും ഇവിടന്നേ പൊതിഞ്ഞു കൊടുത്തു വിട്ടു.&lt;br /&gt;&lt;br /&gt;ഗൂസ്‌ ബേയില്‍ നിന്നും സ്റ്റാന്‍ വലിയ ആവേശത്തിലാണ്‌ വിളിച്ചത്‌. "ഡാര്‍ലിംഗ്‌, എന്തു രസം, ഇവിടെ നിറച്ചു വിമാനങ്ങള്‍. ഞങ്ങള്‍ ഒരു വ്യോമസേനാ ഫോര്‍മേഷന്‍ പോലെ തോന്നുന്നു. ഓ, പിന്നെ നിന്റെ സൂത്രം ഫലിച്ചു. വയറ്റില്‍ നിന്നും മുഴുവന്‍ പോയി.ഇമ്മേര്‍ഷന്‍ സ്യൂട്ട്‌ ഇട്ടു നില്‍ക്കുകയാണു ഞാന്‍, ആസകലം ചൊറിയുന്നു ലാറ്റെക്സ്‌ എനിക്കു പിടിക്കുന്നില്ല."&lt;br /&gt;&lt;br /&gt;ഗ്രീന്‍ലന്റില്‍ നിന്നു വിളിക്ക്‌ സ്റ്റാന്‍, ഞാന്‍ കാത്തിരിക്കാം..ഞാനന്ന് ഉറങ്ങിയില്ല. ഭയമൊന്നുമില്ലായിരുന്നു. വെറുതേ റ്റീവീ നോക്കി ഇരുന്നു.&lt;br /&gt;&lt;br /&gt;ഗ്രീന്‍ലന്റില്‍ നിന്നും കാള്‍ വന്നതും ഓടിപ്പോയി എടുത്തു.തണുത്തു മരവിച്ച ഒരു ശബ്ദം മെല്ലെ പറയുന്നു"അറുപത്തിരണ്ടുപേരേ ഇവിടെ വന്നുള്ളു. അറ്റ്‌ലാന്റിക്ക്‌ കൊണ്ടുപോയ മൂന്നുപേരില്‍ ഒന്ന് നമ്മുടെ സ്റ്റാന്‍ലി ഫ്രീമാന്‍.."&lt;br /&gt;&lt;br /&gt;കുറച്ചു നേരം കഴിഞ്ഞ്‌ ഞാന്‍ സ്റ്റാനിന്റെ അമ്മയെ വിളിച്ചു. "അവന്‍ ആറായിരം അടി വെള്ളത്തിനു താഴെ. ശ്വാസം മുട്ടുന്നു കാരൊലിന്‍" അമ്മ വിതുമ്പി.&lt;br /&gt;&lt;br /&gt;സ്റ്റാനില്ലാതെ എനിക്കും ജീവിതം ബാക്കി ഒന്നുമില്ലല്ലോ."കരയരുത്‌ അമ്മ, ഞാന്‍ പറഞ്ഞു. ഞാനാണ്‌ ഇനി അമ്മയുടെ സ്റ്റാന്‍. അടുത്തയാഴ്ച്ച അമ്മക്കൊരു പേരക്കുട്ടി ഉണ്ടാവും. പെണ്‍കുട്ടി. അവളുടെ അച്ഛന്‍ ക്യാപ്റ്റന് സ്റ്റാനും ഞാനാണ്‌."&lt;br /&gt;&lt;br /&gt;കാരൊലിന്‍ മേശപ്പുറത്തേക്കു ചാഞ്ഞു.&lt;br /&gt;&lt;br /&gt;"ഇതു നിന്റെ എത്രാമത്തെ ഫെറി, സുഹൃത്തേ?" പാത്രിയാര്‍ക്കീസ്‌ ചോദിച്ചു.കാരൊലിന്‍ എന്നോ സ്റ്റാന്‍ എന്നോ വിളിക്കേണ്ടൂ എന്ന് തിട്ടമില്ലാതെ സുഹൃത്തേ എന്നവന്‍ വിളിച്ചതാണെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;"ഇത്‌ എന്റെഇരുപത്തി നാലാം ഉദ്യമം, ഇരുപത്തി മൂന്നാമത്തെ പൂര്‍ത്തിയായ ഫെറി."&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-115019492051648091?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/115019492051648091/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=115019492051648091' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/115019492051648091'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/115019492051648091'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/06/blog-post_13.html' title='സ്റ്റാനിന്റെ ഇരുപത്തിനാലാം തവണ'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114950239021690082</id><published>2006-06-05T02:47:00.000-07:00</published><updated>2006-06-05T03:13:11.290-07:00</updated><title type='text'>പൈതൃകം</title><content type='html'>&lt;span style="font-size:130%;"&gt;ഭാരതീയ വിദേശമന്ത്രാലയത്തിന്റെ ഇദ്ദേശത്തുള്ള ആപ്പീസില്‍ കുതിരയെടുപ്പു പോലെ ആളുകള്‍ തിക്കുന്നു. എല്ലാ കൌണ്ടറിലും മനുഷ്യച്ചങ്ങല തൂങ്ങിക്കിടപ്പുണ്ട്‌. ചെറുതെന്നു തോന്നിയ ഒരെണ്ണത്തില്‍ ഞാന്‍ കയറി നിന്നതും അടുത്ത ക്യൂ ചെറുതായി, അങ്ങോട്ടുമാറിയപ്പോള്‍ ആദ്യത്തേതു വേഗം നീങ്ങാന്‍ തുടങ്ങി. ഹ. കള; കിട്ടിയേടത്തു നിന്നു.&lt;br /&gt;&lt;br /&gt;കൌണ്ടര്‍ അധികാരി ടിപ്പിക്കല്‍ തിരുവല്ലാക്കാരന്‍ ഐപ്പു ചേട്ടന്‍. നരച്ച മീശ. ദേ ഇപ്പോ ഞാന്‍ റിട്ടയര്‍ ചെയ്യും എന്നു പറയുന്ന മുഖം. ആരേയും ശ്രദ്ധിക്കുന്നില്ലെങ്കിലും നാട്ടിലെപ്പോലെ ഉറക്കമല്ല, ഇടക്കൊക്കെ പണിയെടുക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;വല്ലാത്ത മണം. ക്യൂവില്‍ എന്റെ തൊട്ടു മുന്നിലെ കണ്ണിയായി നില്‍ക്കുന്ന സത്വം കോക്‌ ടെയില്‍ പെര്‍ഫ്യൂം അടിച്ചു വന്നിരിക്കുന്നു. കരിയോയില്‍ പുരട്ടി വിട്ട ഹിപ്പോപ്പൊട്ടാമസ്‌ പോലെ സുന്ദരകളേബരം ലെതര്‍ ജാക്ക്റ്റില്‍ പൊതിഞ്ഞ്‌ മുകളിലൂടെപട്ടിച്ചങ്ങല കെട്ടിയിരിക്കുന്നു. നാലഞ്ചു നിറത്തില്‍ മുടി. എന്തൊക്കെ ചെയ്തിട്ടും മുഖത്തെ ആ മലബാര്‍ ടച്ച്‌! അതു മാറില്ലല്ലോ..&lt;br /&gt;ഇവന്‍ എന്തു പണിയെടുത്തു ജീവിക്കുന്നെന്നാലോചിച്ചിട്ട്‌ എനിക്കൊരു കണ്‍ക്ലൂഷനെത്താന്‍ കഴിയും മുന്നേ അവന്‍ ജനാലക്കല്‍ എത്തി.&lt;br /&gt;&lt;br /&gt;പേര്‌? പെരിയ കൌണ്ടര്‍ വാഴും ഐപ്പ്‌&lt;br /&gt;എക്സ്യൂസ്‌ മീ? സത്വന്‍&lt;br /&gt;ഓ മലയാളി അല്ലിയോ.&lt;br /&gt;നാം?&lt;br /&gt;ഉം?&lt;br /&gt;ഹിന്ദിയും അല്ലേ, ഐപ്പേട്ടന്‍ ആംഗലേയത്തില്‍ പ്രവേശിച്ചു&lt;br /&gt;നെയിം പ്ലീസ്‌&lt;br /&gt;റോനന്‍&lt;br /&gt;ഇത്തവണ എക്സ്യൂസ്‌ മീ പറഞ്ഞത്‌ ഐപ്പേട്ടന്‍ ആണ്‌.&lt;br /&gt;"റോ-ന-ണ്‍. റോമിയോ , ഓസ്‌കാര്‍, നവംബര്‍, ആല്‍ഫാ, നവംബര്‍" കൂടത്തില്‍ ഇവന്‍ ആരെടാ മന്ദബുദ്ധി എന്ന രീതിയില്‍ ഒരു നോട്ടവും.&lt;br /&gt;&lt;br /&gt;ഐപ്പു ചേട്ടന്‍ ഫൊണറ്റിക്ക്‌ ആല്‍ഫബറ്റ്‌ ആദ്യമായി കേട്ടതാണെന്നു തോന്നുന്നു, ഒന്നും മനസ്സിലാകാതെ ചമ്മി. പിന്നെ പാസ്സ്‌ പോര്‍ട്ട്‌ ചോദിച്ചു വാങ്ങി അതു നോക്കി പേരെഴുതി . റോണന്‍ കോണ്‍സുലര്‍ ഓഫീസിനെ പുശ്ച്ചം നിറഞ്ഞ കണ്ണാലെ വട്ടത്തില്‍ ഉഴിഞ്ഞു.&lt;br /&gt;&lt;br /&gt;"ഫാദേര്‍സ്‌ നെയിം?" ആത്മ വിശ്വാസം പോയ ഐപ്പേട്ടന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ ചോദിച്ചു.&lt;br /&gt;"മതുപിലാ"&lt;br /&gt;സോറീ?!&lt;br /&gt;"മതുപിലാ, മൈക്ക്‌, ആല്‍ഫാ, ടാംഗോ, യൂണിഫോം.."&lt;br /&gt;അയ്യോ. ഗുമസ്തേട്ടന്‍ മരിച്ചാല്‍ ഈ ആപ്പീസിനു അവധിയാകും, ഞാന്‍ കണ്ണൂസ്‌ നാട്ടില്‍ നിന്നും ഇത്രയൂം ദൂരം താണ്ടി കുറുമാന്‍ നാടുവരെ നാളെയും വരണം. ഇടപെടണം. റെസ്ക്യൂവര്‍ ആയി ഞാന്‍ ഇടപെട്ടു&lt;br /&gt;"സാറേ മാതുപിള്ള എന്ന ഈ ആള്‍ പറഞ്ഞത്‌"&lt;br /&gt;റോണന്‍ കുത്തു കൊണ്ട പോലെ ഒന്നു പുളഞ്ഞു.&lt;br /&gt;"ആന്നോ? വീട്ടുപേര്‍ എന്താ?" വരമ്പത്തു നിന്നും തേക്കു കണ്ടത്തിലേക്ക്‌ വഴുതിയിറങ്ങിയ വരാലിനെപ്പോലെ ഗുമസ്ത്ജി ജീവിതം ആഞ്ഞുള്‍ക്കൊണ്ടുകൊണ്ട്‌ ചോദിച്ചു&lt;br /&gt;"തണ്ണിത്തൊടി" ഇത്തവണ റോണനു മലയാളവും മനസ്സിലായി അവന്‍ പറഞ്ഞത്‌ ഐപ്പിനും&lt;br /&gt;നല്ലപോലെ മനസ്സിലായി- റേഡിയോ കാള്‍ ഇല്ലാതെ തന്നെ.&lt;br /&gt;&lt;br /&gt;റോണന്റെ ഊഴം കഴിഞ്ഞു ഞാന്‍ കൌണ്ടറിലെത്തി. പക്ഷേ, എന്നെ പരിചരിക്കും മുന്നേ ഐപ്പ്‌ മൈക്ക്‌&lt;br /&gt;എടുത്ത്‌ ഒരൊറ്റ അനൌണ്‍സ്‌മന്റ്‌&lt;br /&gt;"തണ്ണിത്തൊടി വീട്ടില്‍ മാതു പിള്ള മകന്‍ റോനന്‍, പ്ലീസ്‌ റിട്ടേണ്‍ റ്റു കൌണ്ടര്‍" ജനക്കൂട്ടം മുഴുവന്‍ റിട്ടേണിയെ നോക്കുമ്പോള്‍ പരസ്യമായി അപ്പനു വിളി കേട്ടമാതിരി അപമാനം കൊണ്ട്‌ മുഖം കുനിച്ച്‌ മാതു പിള്ളക്കു പൊടിച്ച പാഴ്‌ തിരിച്ച്‌ കൌണ്ടറിലെത്തി,&lt;br /&gt;ഐപ്പു പറഞ്ഞ സ്ഥലത്ത്‌ ഒപ്പിട്ടു, പോകാന്‍ പറഞ്ഞതും ആവിയായി മറഞ്ഞു. ഞാന്‍ ചിരിച്ചു പോയി.&lt;br /&gt;എനിക്കത്ര ചിരിയും മറ്റും വരുന്നില്ല, ഐപ്പുസാര്‍ പറഞ്ഞു&lt;br /&gt;അതെന്താ സാറേ?&lt;br /&gt;ആ മാതുപിള്ള മരിച്ചിട്ടില്ലെങ്കില്‍ അയാള്‍ വഴിയിലോ മറ്റോ ആയിരിക്കും. തണ്ണിത്തൊടി വീട്ടില്‍ നിന്നും അയാളെ ഈ ചെറുക്കന്‍ അടിച്ചിറക്കി കാണുംഎന്നത്‌ ഉറപ്പാണ്‌. എതു തന്തക്കും നാളെ ഇതുപോലെ വരാം.&lt;br /&gt;&lt;br /&gt;"ആരും മതുപിലയായി ജനിക്കുന്നില്ല സാര്‍, വൃത്തികെട്ട ഈ സമൂഹ..." എന്ന ഡയലോഗ്‌ എനിക്കു വായില്‍ വന്നു. ഐപ്പു ചൂടാകുമെന്ന് ഭയന്ന് പറയാതെ അടക്കിക്കളഞ്ഞു&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;em&gt;(അരവിന്നന്‍ കുട്ടി പറയുമ്പോലെ തീരെ നേരമില്ലെങ്കിലും എന്റെ ബ്ലോഗ്ഗെഴുത്ത്‌ മരിച്ചിട്ടില്ലെന്ന് സ്വയം ഒരു ഉറപ്പിനു ഞാന്‍ ഈ&lt;br /&gt;റോണനെ ഇറക്കി വിട്ടോട്ടേ ഇവിടെ)&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114950239021690082?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114950239021690082/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114950239021690082' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114950239021690082'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114950239021690082'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/06/blog-post.html' title='പൈതൃകം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114603364549666332</id><published>2006-04-25T23:39:00.000-07:00</published><updated>2006-04-26T04:08:35.220-07:00</updated><title type='text'>ബിസ്മി</title><content type='html'>&lt;span style="font-size:130%;"&gt;ബസ്സ്‌ അതിന്റെ സ്റ്റോപ്പിലല്ലാതെ നിറുത്തിയത്‌ ഒരു പോലീസ്‌ സബ്‌ ഇന്‍സ്പെക്റ്റര്‍ക്കു കയറാനായിരുന്നു. അയാളെക്കണ്ടതും പേനകള്‍ നിറച്ച ഇരുമ്പു പെട്ടി മാറത്തടുക്കി ബിസ്മിയലി എഴുന്നേറ്റ്‌ തന്റെ ഇരിപ്പിടം സ്വീകരിക്കാന്‍ ആ യൂണിഫോം ധാരിയെ ക്ഷണിച്ചു."യേഷ്‌ ഖമോണ്‍.."&lt;br /&gt;&lt;br /&gt;പോലീസുകാരന്‍ സ്റ്റേഷനു മുന്നില്‍ വണ്ടി നിറുത്തിച്ച്‌ ഒരു നന്ദിവാക്കു പോലും പറയാതെ ഇറങ്ങിപ്പോയിക്കഴിഞ്ഞ്‌ ഞങ്ങള്‍ ഈ വൃദ്ധന്‍ അയാള്‍ക്ക്‌ ഇരിക്കാന്‍ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കേണ്ടിയിരുന്നില്ലെന്ന് പ്രമേയം പാസ്സാക്കി.&lt;br /&gt;"ഒരു ഏ എസ്‌ ഐ എന്നാല്‍ വെറും ഒരു ക്ലെര്‍ക്ക്‌ അല്ലേ? എന്തിനാണു എഴുപതു വയസ്സായ അലിയാരുകാക്ക പെട്ടിയും കുടുക്കയും താങ്ങി എഴുന്നേറ്റ്‌ എമ്മാനെ ഇരുത്തുന്നത്‌? കെ എസ്‌ ഈ ബിയിലെ ഒരു ക്ലാര്‍ക്കായിരുന്നു വന്നതെങ്കില്‍ ഇങ്ങനെ എഴുന്നേറ്റു കൊടുക്കുമായിരുന്നോ? കാക്കായെപ്പോലുള്ളവരാണീ നാട്ടില്‍ പോലീസിനെ.."&lt;br /&gt;&lt;br /&gt;പുള്ളേരേ, ഈ വഴിയോരത്ത്‌ ഓടപ്പുറത്ത്‌ ഞാനെന്റെ കച്ചവടം നടത്തുന്നു. എന്നും കാണുന്ന മുഖങ്ങള്‍ പോലീസുകാര്‍, അവരിലൊരാള്‍ക്ക്‌ എന്റെ മുഖം തിരിച്ചറിയാനായാല്‍.&lt;br /&gt;&lt;br /&gt;ചിന്നക്കടയെത്തി. "എല്ലാരും ഇറങ്ങണം." കണ്ടക്റ്റര്‍ അറിയിച്ചു.&lt;br /&gt;&lt;br /&gt;"യേഷ്‌ ഖമിംഗ്‌" ബിസ്മിയലി പെട്ടിയെടുത്തു. തുവര്‍ത്ത്‌ തോളിലൊരു ഷാള്‍ പോലെ ഇട്ടു. മുണ്ടു മടക്കി കുത്തി ഇറങ്ങിപ്പോയി.&lt;br /&gt;&lt;br /&gt;ബിസ്മി പൌണ്ടന്‍ പേനകള്‍, ഞെക്കുമ്പോ നിബ്ബ്‌ വരികയും വീണ്ടും ഞെക്കുമ്പോളത്‌ ഉള്‍വലിയുകയും ചെയ്യുന്ന ജൂബിലി ആട്ടോമാത്തിക്ക്‌ പേനകള്‍, റീഫില്‍, ക്യാമല്‍ മഷി, ചെല്‍പ്പാര്‍ക്ക്‌ മഷി, റൂളിപ്പെന്‍സില്‍, ഡബ്ബര്‍. എഴുത്തു സാമഗ്രികളെല്ലാം വില്‍പ്പനക്ക്‌ അലിയാരുടെ കയ്യിലുണ്ട്‌. ഒരു ചിലന്തി വല കെട്ടിയിരിക്കുമ്പോലെ ഓടപ്പുറത്തു വിരിച്ച ടാര്‍പ്പാളിനില്‍ ഇതെല്ലാം നിരത്തി തിമിരത്തിന്റെ വെളുത്ത വളയങ്ങള്‍ വീണ കണ്ണാലെ നടന്നു പോകുന്നവരെ നോക്കി ആ കിഴവന്‍ അങ്ങനെ വെയിലിലേക്കു കാല്‍ നീട്ടി കടത്തിണ്ണയിലിരിക്കും.വഴിപോക്കരില്‍ ആരുടെയെങ്കിലും കണ്ണ്‍ പേനകളില്‍ തടഞ്ഞുനിന്നാല്‍ ഉറക്കെ ക്ഷണിക്കും"യേഷ്‌ ഖമോണ്‍!"വിലപേശലൊഴിച്ചാല്‍ അലിയാരുടെ കച്ചവടത്തില്‍ ആര്‍ക്കും കുറ്റമോ കുറവോ കണ്ടുപിടിക്കാനൊന്നുമില്ല.&lt;br /&gt;&lt;br /&gt;ചെറുപ്പകാലത്ത്‌ മട്രിക്കുലേഷന്‍ എഴുതാന്‍ താന്‍ അലിയാരുടെ കയ്യില്‍ നിന്നും വാങ്ങിയ അതേ പേന താന്‍ പെന്‍ഷന്‍ മസ്റ്റ്രോള്‍ ഒപ്പിടാനും കൊണ്ടുപോകുന്നെന്നും മറ്റുമുള്ള പഴങ്കഥകള്‍ പറഞ്ഞ്‌ കൊച്ചു മകനു പേനവാങ്ങാന്‍ വരുന്ന സമപ്രായക്കാരെ കാണുമ്പോള്‍ ആ കച്ചവടക്കാരന്‍ സംതൃപ്തിയോടെ പറയും "യേഷ്‌, റൈറ്റ്‌!"&lt;br /&gt;&lt;br /&gt;അമ്പതു വര്‍ഷത്തെ റൈറ്റുകളുടെ കഥ ഞങ്ങളോടു പങ്കിടുന്ന ബസ്‌ യാത്രകളിലൊന്നിലാണ്‌  ആദ്യമായി ഒരു റോങ്ങ്‌ കണ്ടെത്തിയതും. ജാസ്മിന്റെ ഫയലില്‍ കുത്തിക്കണ്ട ആ റോങ്ങിനെ താല്‍പ്പര്യപൂര്‍വ്വം ഊരിയെടുത്ത്‌ ബിസ്മിയലി ചോദിച്ചു "പേര്‍ഷ്യേന്നു കൊണ്ടുതന്നതാണോയിത്‌?"&lt;br /&gt;&lt;br /&gt;"അല്ല കാക്കാ, ഇതു ബ്യൂട്ടി പാലസില്‍ നിന്നു വാങ്ങിയതാ."&lt;br /&gt;&lt;br /&gt;അലി  റെയ്നോള്‍ഡ്‌ പേനയെ തുറന്ന് ഗുണപരിശോധന നടത്തി.&lt;br /&gt;യേഷ്‌. ഏറിയാലൊരാറു മാസം. പിന്നെ പിരിച്ചടക്കുന്നയിടത്തുവച്ച്‌ പൊട്ടിപ്പോകും. എത്തര കൊടുത്ത്‌?അഞ്ചു രൂപായോ? യേഷ്‌ ഖമോണ്‍. ആറുമാസത്തേക്കഞ്ചേ .വര്‍ഷത്തേല്‍ പത്ത്‌. മോള്‍ക്ക്‌ അമ്പതു വര്‍ഷം എഴുതണമെങ്കില്‍ അഞ്ഞൂറുരൂപാ. അള്ളോ, ഇതു പറ്റിപ്പാ കച്ചോടം.&lt;br /&gt;&lt;br /&gt;ജാസ്മിന്‍ തലയറഞ്ഞു ചിരിച്ചു."പൊന്നലിയാരു കാക്കാ. എന്റെ നാളത്തെക്കാര്യം പോലും എനിക്കറിഞ്ഞൂടാ. അമ്പതു വര്‍ഷത്തേക്കു പേനായോ."&lt;br /&gt;&lt;br /&gt;ക്ലാസ്സില്‍ ഞാന്‍ ഒറ്റക്കൊരു ബഞ്ചിലായി . മഞ്ഞ നിറം തുടങ്ങിയ വെയിലിലേക്ക്‌‌ നോക്കി ഉറക്കം തൂങ്ങുമ്പോള്‍ കണ്ണടക്കു മുകളിലൂടെ അലസമായി നോക്കിക്കൊണ്ട്‌ പ്രൊഫസര്‍ വായിച്ചു "hence the decision to s set up a cell to wind up those companies referred to the Board for Industrial and Financial Reconstruction as per the new SICA, for which no viable rehabilitation package could be formulated. Those organizations that cannot keep adrift in the gush of the modern technological.. എഴുന്നേറ്റു. "സര്‍ സുഖമില്ല". ഹാങ്ങോവര്‍ പോലെ ഒരു പരവേശം.&lt;br /&gt;&lt;br /&gt;ലേഡി അതലെറ്റ്‌സ്‌ ഹോസ്റ്റല്‍ ജനാലയില്‍ നിന്നും നാലായി മടക്കിയ അരപ്പായ പ്രണയലേഖനം ചിറകുകളാക്കി ഒരു റോട്ടോമാക്ക്‌ പേന താഴെ കൈക്കുമ്പിള്‍ നീട്ടില്‍ നില്‍ക്കുന്ന ചെറുക്കന്റെ നേര്‍ക്ക്‌ പറന്നിറങ്ങി. അവന്‍ ഇതു കണ്ടോടാ ലവ്വ്‌ എന്ന മട്ടില്‍ എന്നെ നോക്കി. എഴുതി എഴുതി പ്രണയം തെളിയട്ടെയെന്ന് രവീണ ഠണ്ടന്‍ അനുഗ്രഹിച്ച കമിതാക്കള്‍.&lt;br /&gt;&lt;br /&gt;ഐലണ്ട്‌ എക്സ്‌പ്രസ്സ്‌ വന്നു നിന്നു. പത്തിരുനൂറോളം പേര്‍ ഒരു ജാഥപോലെ ചീനക്കാര്‍ നിര്‍മ്മിച്ച റെയില്‍ച്ചരക്കു പാണ്ടികശാലത്തിണ്ണയിലൂടെ നിരത്തിലെത്തി. എന്നാല്‍ ആരുടെയും കണ്ണുകള്‍ ഓടപ്പുറത്ത്‌ നിരത്തിയ ബിസ്മിയിലും ജൂബിലിയിലും തടഞ്ഞുനില്‍ക്കുന്നില്ല.&lt;br /&gt;&lt;br /&gt;"യേഷ്‌ ഖമോണ്‍‍" ബിസ്മിയലി ആശയറ്റ്‌ ആരെയെന്നില്ലാതെ ഉറക്കെ വിളിച്ചു.&lt;br /&gt;&lt;br /&gt;തള്ളിവന്ന മഹാജനാവലിയുടെ കീശകള്‍ അലിക്കു നോട്ടുകള്‍ കൊടുക്കാതെ തിരക്കിട്ടു വഴിയിടുക്ക്‌ കടന്നു പുറത്തു പോയി.&lt;br /&gt;&lt;br /&gt;വെള്ളിയുടെ നിറമുണ്ടായിരുന്ന വെയില്‍ പെട്ടെന്നു മഞ്ഞയും പിന്നെ ബ്രൌണും ആയി. ബിസ്മിയലി താനറിയാതെ അടച്ചിട്ട കടയുടെ തുരുമ്പു ഷട്ടറിലേക്ക്‌ ചാഞ്ഞു.&lt;br /&gt;"യേഷ്‌?" ഒന്നും കഴിക്കാഞ്ഞിട്ടാവുമോ?&lt;br /&gt;&lt;br /&gt;തള്ളി വന്ന ദീര്‍ഘശ്ശ്വാസം പ്രാണവായുവിന്‍ കണികകളൊന്നും അലിക്ക്‌ കൊടുക്കാതെ ‌ നെഞ്ചിന്‍കൂട്‌ കടന്നു പുറത്തു പോയി.&lt;br /&gt;"യേഷ്‌ ഖമിംഗ്‌".ബിസ്മില്ലാഹ്‌.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114603364549666332?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114603364549666332/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114603364549666332' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114603364549666332'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114603364549666332'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/04/blog-post_25.html' title='ബിസ്മി'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114474329647551351</id><published>2006-04-11T00:53:00.000-07:00</published><updated>2006-04-11T01:44:31.533-07:00</updated><title type='text'>Police Story-3 ഗാന്ധിമാര്‍ഗ്ഗം</title><content type='html'>&lt;span style="font-size:130%;"&gt;ഗാന്ധി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ടു പത്തു മിനുട്ടായി. ബസ്സോ ജീപ്പോ വരുന്നില്ല. നിരാശനായി കയ്യിലിരുന്ന സിഗററ്റ്‌ ബൂട്ടിനടിയിലിട്ടു ഞെരിച്ചണച്ച്‌ വഴിയരുകില്‍ കിടന്ന ആട്ടോയില്‍ കയറി.&lt;br /&gt;&lt;br /&gt;"എന്നെ ക്യാമ്പില്‍ വിട്ടേക്കു"&lt;br /&gt;&lt;br /&gt;പറ്റെവെട്ടിയ മുടിയും കര്‍ക്കശമായ നോട്ടവുമായി ഒരെണ്ണം വടവി വരുന്നതു കണ്ടപ്പോഴേ ആട്ടോക്കാരന്‍ നിനച്ചതാ പോലീസാണെന്ന്. പിന്നേ, ചില്ലിക്കാശിനു ഇക്കണ്ട ദൂരമത്രേം പോകാന്‍ വട്ടല്ലേ അവന്‌.&lt;br /&gt;&lt;br /&gt;"പെട്രോളില്ലല്ലോ സാറേ".&lt;br /&gt;&lt;br /&gt;കലി കയറാതെ എന്തു ചെയ്യും?&lt;br /&gt;&lt;br /&gt;"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട്‌ ഡ്രൈവറുടെ നേരേ എറിഞ്ഞ്‌ ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!&lt;br /&gt;&lt;br /&gt;ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മെന്‍, മീറ്റ്‌ റിസര്‍വ്വ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ മിസ്റ്റര്‍ ഗാന്ധി:- പാവം മഹാത്മാവിനെ ദഹിപ്പിച്ചത്‌ നന്നായി. അടക്കം ചെയ്തതായിരുന്നെങ്കില്‍ ഹേ റാം എന്നു പറഞ്ഞു കിടന്ന രാഷ്ട്രപിതാവ്‌ സ്വന്തം കുടുമ്മപ്പേരു എഴുതി വാങ്ങി കുട്ടിച്ചോറാക്കുന്ന പോലീസുകാരനെ കണ്ട്‌ ഹറാം എന്നു പറഞ്ഞ്‌ എഴുന്നേറ്റോടി വന്നേനെ. എതോ ഗാന്ധിയനു പിറന്ന ഈ തലതെറിച്ചോനും സാക്ഷാല്‍ ഗാന്ധിയുമായി ആകെയുള്ള മലബന്ധം ഇരുവരുടെയും മദ്യവിരോധം മാത്രം.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;സര്‍പ്പബലി&lt;/span&gt;&lt;/strong&gt;&lt;br /&gt;3000 ചെറുപ്പക്കാര്‍, അരോഗ ദൃഢഗാത്രര്‍, ജഗജില്ലികള്‍ - മാത്രം വസിക്കുന്നൊരു സ്ഥലം. അവിടെ ഒന്നു വിലസണേല്‍ ചില്ലറ നമ്പരൊന്നും പോരാ കയ്യില്‍. ആട്ടുകല്ലിന്‍ കുഴവി എടുത്ത്‌ മുതുകത്തു വച്ചു 301 പുഷ്‌ അപ്പെടുക്കും എന്നൊക്കെയാ ഓരോരുത്തരുടെ വീരവാദം. എന്നാല്‍ വെറും ഒരാവറേജ്‌ തടിയുടെ ഓണറായ ഗാന്ധിയാണവിടെ ഹീറോ. 2999 പേര്‍ക്കും ഇല്ലാത്ത ഒരു മുതലേ ഗാന്ധിക്കുള്ളൂ. നിഷ്കളങ്കത. അതും ഒറിജിനലല്ല. വെറും കാക്കപ്പൊന്നായ നിഷ്കളങ്കത. അതെടുത്ത്‌ എന്‍ക്യാഷ്‌ ചെയ്ത്‌ ആടിനെ പട്ടിയാക്കിയും പട്ടിയെ ചിക്കനാക്കിയും ഇയാള്‍ ക്യാമ്പില്‍ ആര്‍മ്മാദിച്ചു. അവസരത്തിനൊത്ത്‌ പൊട്ടനായും ചെട്ടിയായും മാറുന്ന ഗാന്ധിയന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടിപതറാത്ത പോലീസുകാരനില്ലെന്ന് സര്‍വീസ്‌ ചരിത്രം കാക്കി അക്ഷരങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ട്രെയിനര്‍ നാടാര്‍ക്ക്‌ ചില തുറുപ്പു ചീട്ടുകളുണ്ട്‌, കൂടെ ഭയങ്കര പക്ഷപാതവും. അന്യം നിന്നു പോകുന്ന ചില കളരി മര്‍മ്മ പ്രയോഗങ്ങള്‍- "വെറും കൈ" എന്നൊക്കെ പറയുന്നത്‌- നാടാര്‍ക്കറിയാം. അതില്‍ നിന്നിത്തിരി പഠിക്കണേല്‍ ഗുരു ദക്ഷിണയായി സ്കോച്ചു വിസ്കീ, ട്രിവാന്‍ഡ്രം കോര്‍ണര്‍ ചിക്കന്‍ ഒക്കെ വയ്ക്കണമെന്നു മാത്രം. ബറ്റാലിയനില്‍ കൈയ്യില്‍ കാശുള്ളവന്‍ കളരി പഠിച്ചു, കാശില്ലാത്തവന്‍ കവാത്തും.&lt;br /&gt;&lt;br /&gt;ആറരയടി പൊക്കവും നാലടി വീതിയും പോന്ന ഗുരുവിന്റെ ഗുരുകളേബരം മെയിന്റൈന്‍ ചെയ്യാന്‍ മെസ്സിലെ ചോറും ശിഷ്യരുടെ ചട്ടീല്‍ കൈയിട്ടുവാരുന്നതും പോരാത്തതിനാല്‍ അദ്ദേഹം വൈകിട്ട്‌ ഒരു ബൈക്ക്‌ റൈഡ്‌ നടത്താറുണ്ട്‌ - ഒറ്റക്ക്‌. തട്ടുകടയിലെ പോത്തിറച്ചി, അതു ദഹിക്കാന്‍ മൂന്നു പിടി ചാരായവും ഇതിന്റെയെല്ലാം അസിഡിറ്റി പോകണമെങ്കില്‍ രണ്ടു കവര്‍ മില്‍മ ഫുള്‍ ക്രീമിലും, ജീവിതം എന്തൊരു ചിലവാണപ്പോ.&lt;br /&gt;&lt;br /&gt;ഈ മനുഷ്യന്‍ എല്ലാ ദിവസവും കള്ളുകുടിയോ? ഗാന്ധിയന്‍ രക്തം തിളച്ചു. നാടാരെ ഉപദേശിച്ചാല്‍ തെറിയും ചോദ്യം ചെയ്താല്‍ മരണവും ഉറപ്പ്‌. പരാതിപ്പെടാന്‍ വകുപ്പുമില്ല. എന്നാലും വെയര്‍ ദെയറീസേ വില്ല് ദെയറീസേ വെയര്‍ എന്നല്ലേ വില്ലടിമച്ചാന്‍പാട്ട്‌.&lt;br /&gt;&lt;br /&gt;ഗാന്ധിക്ക്‌ വേ ആയി അവതരിച്ചത്‌ കമാന്‍ഡന്റ്‌ സാക്ഷാല്‍ ജയച്ചന്ദ്ര വര്‍മ്മ. ഹനുമാന്റെ മുഖലക്ഷണം മാത്രമല്ല, ഭക്തിയും ഉള്ളയാള്‍. അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട്‌ അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക്‌ ( "മൈ വേടക്കമ്മാന്‍ഡ്‌" [my word o' command] എന്ന് ഇടക്കിടക്കു ഗര്‍ജ്ജിക്കാറുള്ള വര്‍മ്മയെ ഗാന്ധി [രഹസ്യമായി]വിളിക്കുന്നത്‌ വേടക്കമാന്‍ഡര്‍ എന്നാണ്‌).&lt;br /&gt;&lt;br /&gt;വര്‍മ്മസ്സാര്‍ കയറിവന്നത്‌ ഒരു വൈകുന്നേരം. നാടാര്‍ ഫൂഡ്‌ &amp;amp; ബിവറേജ്‌ സപ്ലിമെന്റിനു പുറത്തുമാറിയ നേരം. ഏ എസ്സ്‌ ഐ പ്രസന്നന്‍ ആരതിയായി നിലംകുലുക്കി സല്യൂട്ടൊരെണ്ണം തന്റെ പരമാവധി ശക്തിയെടുത്ത്‌ അടിച്ചു.&lt;br /&gt;&lt;br /&gt;"സീ ഐ ക്യാമ്പിലില്ലേ?" വര്‍മ്മ കുശലം പോലെ തിരക്കി&lt;br /&gt;&lt;br /&gt;"നാടാര്‍ സാര്‍ നൂറും പാലും കഴിക്കാന്‍ പോയിരിക്കുകയാണു സാര്‍" ഗാന്ധി ചാടി പറഞ്ഞു.&lt;br /&gt;&lt;br /&gt;ഐസുമുട്ടായി വിഴുങ്ങിയപോല്‍ ഭക്തമാനസം കുളിര്‍ത്തു. " ഒരു ക്രിസ്ത്യാനിയായ നാടാര്‍ ശനിയും ഞായറും പള്ളിയില്‍ പോകുന്നതിനു പുറമേ നാഗാരാധനയും നടത്തുന്നുണ്ടല്ലേ? കണ്ടു പഠിക്കുക, ഭക്തി എന്താണെന്ന്, അയാള്‍ക്കു നല്ലതേ വരൂ.എന്നാല്‍ നീയൊക്കെ ഇങ്ങനെ ബീഡിയും വലിച്ച്‌ തേരാപ്പാരാ..ആട്ടേ, എതു കാവിലാ നാടാരു നൂറും പാലും കഴിക്കാന്‍ പോയത്‌?"&lt;br /&gt;&lt;br /&gt;"സര്‍. പാലു മില്‍മയുടെ ബൂത്തില്‍ നിന്നാണു പുള്ളി കഴിക്കുക.. നൂറ്‌.. അതു സാറിനറിയാമല്ലോ ഡെയിലി ബാറില്‍ പോകാനുള്ള ശമ്പളമൊന്നും സീ ഐ യുടെ സ്കെയിലില്‍ ഇല്ലല്ലോ സാര്‍.. ഷാപ്പില്‍ നിന്നാ നൂറു കഴിക്കുന്നത്‌. നാടാര്‍ സാര്‍ നല്ല അദ്ധ്വാനിയാണു സര്‍, മൂപ്പര്‍ക്കെന്തെങ്കിലും അഡീഷണല്‍ അലവന്‍സ്‌ കൊടുത്താല്‍ ഷാപ്പൊഴിവാക്കി വല്ല ബാറില്‍ പോയിക്കോളും".&lt;br /&gt;&lt;br /&gt;വേടക്കമാന്‍ഡര്‍ "ശിവ ശിവാ" എന്നു വിളിച്ച്‌ വേഗം മഹീന്ദ്ര കമാന്‍ഡര്‍ വണ്ടിയില്‍ സ്ഥലം വിട്ടു. ദീര്‍ഘ സര്‍വീസ്‌ കണക്കിലെടുത്ത്‌ നാടാര്‍ക്ക്‌ കുടിച്ച്‌ വാഹനമോടിച്ചതിനും ക്യാമ്പില്‍ മദ്യപിച്ചു വന്നതിനും അച്ചടിച്ച താക്കീതില്‍ ഒതുങ്ങി ശിക്ഷ.&lt;br /&gt;&lt;br /&gt;"എന്തു തന്തയില്ലാഴികയാ ഗാന്ധീ ഈ കാട്ടിയേ?" കിട്ടിയ മെമോ വീശിക്കാട്ടി നാടാര്‍ പല്ലു ഞെരിച്ചു.&lt;br /&gt;&lt;br /&gt;"സാറിനു വല്ല അലവന്‍സും കൂട്ടി കിട്ടിയാ സുഖമായി വൈകുന്നേരം ഈ പന്ന ചാരായത്തിനു പകരം വിസ്കിയോ ബ്രാണ്ടിയോ മറ്റോ അടിക്കാമല്ലോ എന്നു കരുതി പറഞ്ഞതാ" നിഷ്കളങ്കത മുഖത്തു വിരിച്ചിട്ട്‌ ഗാന്ധി പറഞ്ഞു "കെട്ടതു ഞാന്‍ നിരുവിക്കത്തില, സത്യം".&lt;br /&gt;&lt;br /&gt;സത്യമായിരിക്കുമോ.. അതോ ഇവന്‍ വഹിക്കുകയാണോ? സീ ഐക്കു ഒന്നും മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;നിലംപരിശ്‌&lt;/span&gt;&lt;/strong&gt;&lt;br /&gt;KeraLa Police - Sabarimala Bandobust എന്നടിച്ച കാര്‍ഡ്‌ കയ്യില്‍ കിട്ടിയതും തുടങ്ങി ഗാന്ധിക്കു ഡിപ്രഷന്‍. കട്ടിപ്പണിയാണു ശബരിമലയില്‍- മഞ്ഞ്‌, മല, ആളെ ചുമന്നു പടികയറ്റം ഓട്ടം, ചാട്ടം.. ഇതിനെല്ലാം പുറമേ പോലീസ്‌ ജീവിതവും പറ്റില്ല. വെജിറ്റേറിയന്‍ ശാപ്പാട്‌, നോ സ്മോക്കിംഗ്‌, അശ്ലീലം വിളിക്കാന്‍ തീരെയും പാടില്ല.. ബന്തവസ്സ്‌ പോലീസിന്നു മൃതിയെക്കാള്‍ ഭയാനകം. സര്‍ക്കാര്‍ ശീട്ടു തന്നതല്ലേ, പോകാതെ പറ്റില്ല. സോപ്പിട്ട്‌ മുങ്ങാമെന്നുവച്ചാല്‍ മെമോ സംഭവത്തിനു ശേഷം ട്രെയിനറുമായി തീരെ നല്ല ബന്ധവുമില്ല.&lt;br /&gt;&lt;br /&gt;നാടാര്‍ക്കും ചുണക്കുട്ടന്മാര്‍ക്കും ശബരിമല ഡ്യൂട്ടി ട്രെക്കിംഗ്‌ ക്യാമ്പ്‌ പോലെ വലിയ ഇഷ്ടമാണ്‌. അവരവിടെ ഓടിച്ചാടി നടക്കവേ ഒരു മത്സരമായി. ബാക്ക്‌ പാക്‌ (15 കിലോയുണ്ട്‌) സഹിതം പമ്പ മുതല്‍ സന്നിധാരം വരെ നെട്ടനെ കിടക്കുന്ന മല മൂന്നു തവണ നോണ്‍ സ്റ്റോപ്പ്‌ ഓടിക്കയറുകയും ഓടി ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക്‌ ഒരാഴ്ച്ച ഓഫ്‌. വീട്ടില്‍ പോയി ചുമ്മാ ഉറങ്ങാന്‍ ചുമ്മാ ഓഫ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;14 ആംഡ്‌ പോലീസുകാര്‍ ഓടി. ഇവന്മാര്‍ വഴീല്‍ നില്‍ക്കുന്നില്ലാ എന്ന് പാറാവുകാര്‍ മോണിറ്റര്‍ ചെയ്തു. 5 പേര്‍ പൂര്‍ത്തിയാക്കി കെട്ടും കെട്ടി നാട്ടില്‍ പോയി. പ്രലോഭനം സഹിക്കവയ്യാതെ ഗാന്ധി നാടാരുടെ ടെന്റില്‍ കയറിച്ചെന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"ന്താടോ?" നാടാര്‍ക്ക്‌ പഴേപോലെ ഒരു മൈന്‍ഡ്‌ ഇല്ല മെമ്മോക്കു ശേഷം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"സര്‍, എനിക്കു ഈ നോണ്‍ സ്റ്റോപ്പൊന്നും ഒക്കില്ല സാര്‍. പക്ഷേ സാറിനു വേണ്ടി ആര്‍ക്കും ഒക്കാത്ത ഒന്നൊപ്പിക്കാനൊക്കും."&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;" എന്താണത്‌" ഗൌരവം ഇത്തിരി കുറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"എന്റെ നാട്ടില്‍ സ്കോച്ച്‌ തോറ്റുപോകുന്ന വാറ്റുണ്ട്‌ സാര്‍. ഫേയിമസ്‌ സാധനം"&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മദ്യവിരുദ്ധരുടെ നേതാവ്‌ സാക്ഷാല്‍ ഗാന്ധിയാണതു പറയുന്നത്‌!. നാടാരു വീണു പോയി. അങ്ങത്തെ ആ വീഴ്ച്ചയില്‍ നിന്നെഴുന്നേല്‍ക്കും മുന്നേ ഗാന്ധി മുങ്ങി. കഥയറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചു. പിന്നെ രഹസ്യമായി വാറ്റിന്റെ ഷെയറും ചോദിച്ചു.ശബരിമലയിലെ മഞ്ഞില്‍ സ്മാള്‍ ഇസ്‌ ബ്യൂട്ടിഫുള്‍! മാലാഖയെപ്പോലെ ഗാന്ധി കയ്യില്‍ ചാരായക്കുപ്പീമായി പറന്നു വരുന്നത്‌ സ്വപ്നം കണ്ടാണതേ നാടാരുടെ ബറ്റാലിയന്‍ E മുഴുവന്‍ ഉറങ്ങിയത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദിവസം എഴു കഴിഞ്ഞു. ഓട്ടക്കാരും ഗാന്ധിയും അവരവരുടെ വീടുകളില്‍ നിന്നും അച്ചാറും മീന്‍ വറുത്തതുമൊക്കെയായി തിരിച്ചെത്തി. സംഭവം പരസ്യമായിരുന്നെങ്കിലും ചോദിക്കുന്നതു വാറ്റല്ലേ. നാടാര്‍ ടെന്റിന്റെ ഒരരികില്‍ കൊണ്ടു പോയി അടക്കത്തില്‍ ചോദിച്ചു&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"സാധനം എന്ത്യേടോ?"&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഗാന്ധി "ഞാനറിഞ്ഞില്ലാ അമ്മേ" എന്നു പറയുമ്പോ കുഞ്ഞിനു മുഖത്തു വരുന്ന ഭാവം എടുത്തണിഞ്ഞു"അതു പിന്നെ സാറേ വാറ്റുകാരന്റെ അമ്മായിയമ്മ മരിച്ചു പോയി. ചാവുപുലയുള്ള വീട്ടില്‍ വാറ്റാന്‍ പാടില്ലാത്രേ. അതുകൊണ്ട്‌ ചത്തവരുടെ  41 കഴിയാതെ സാധനം കിട്ടില്ല. ഞാനിങ്ങു പോന്നു"&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പ്രകോപിതമാവുമ്പോള്‍ തേളു വാലു ചുഴറ്റുന്നതുപോലെ സ്വാഭാവികമായൊരു പ്രതികരണമാവാം, നാടാരുടെ മാരകമായ വെറും കൈ ഒരു ലാന്‍സലോട്ടു കഠാരിയുടെ  രൂപമെടുത്ത്‌ ഗാന്ധിയുടെ പതക്കരളിനു നേരേ ഉയര്‍ന്നു. "വാറ്റു വാങ്ങി കൊടുക്കാത്തതിനു കോണ്‍സ്റ്റബിളിനെ മേലധികാരി അടിച്ചുകൊന്നു" എന്ന വാര്‍ത്ത പത്രത്തില്‍ വന്നാലുള്ള ഭവിഷ്യത്തോര്‍ത്തപ്പോള്‍ ആ കൈ ഉയര്‍ന്നയത്ര വേഗത്തില്‍ തന്നെ താഴുകയും ചെയ്തു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114474329647551351?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114474329647551351/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114474329647551351' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114474329647551351'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114474329647551351'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/04/police-story-3.html' title='Police Story-3 ഗാന്ധിമാര്‍ഗ്ഗം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114405866271851411</id><published>2006-04-03T02:51:00.000-07:00</published><updated>2006-04-03T03:08:02.260-07:00</updated><title type='text'>Police Story 2- ഉത്തരവുകള്‍</title><content type='html'>&lt;span style="font-size:130%;"&gt;പരമാധികാരത്തിന്റെ പ്രഭവസ്ഥാനത്ത്‌ വെറും നിശബ്ദതയും അടച്ചുറപ്പിച്ചതിന്നുള്ളില്‍ ചുറ്റിത്തിരിയുന്ന ശൈത്യവാതവും പിന്നെ മദ്യശാലയിലേതു പോലെ അശ്ലീലമായ ഒരുതരം അരണ്ട വെളിച്ചവുമാണെന്നത്‌ ക്യാമ്പിലെ ആഞ്ഞിലി മരത്തണലിലിട്ട തുരുമ്പിച്ച ഇരുമ്പു കസേരയിലിരുന്നുകൊണ്ട്‌ വാഹനങ്ങളുടെയും പാത്രം കഴുകുന്നതിന്റേയും ഒച്ചക്കു മുകളിലൂടെ ട്രെയിനര്‍ നാടാര്‍ വിളിച്ചു കൂക്കുക്കുന്ന ആജ്ഞാരൂപമാര്‍ന്ന ഔദ്യോഗികനിര്‍ദ്ദേശങ്ങള്‍ കേട്ടു മാത്രം ശീലിച്ചതിനാലാവാം, കുമാറിനെ വല്ലാതെ അലോസരപ്പെടുത്തി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജെന്റില്‍മാന്‍ എന്ന സ്ഥാനപ്പേരു കിട്ടിയ വടക്കേയിന്ത്യക്കാരന്‍ മേധാവി സല്യൂട്ടടിച്ചു നിന്ന അയാളെ ഏറെനേരം മനപ്പൂര്‍വ്വം ശ്രദ്ധിക്കുന്നില്ലെന്ന് നടിച്ച്‌ എത്ര നിസ്സാരനാണെന്ന് നിശബ്ദതകൊണ്ടയാളെ ഓര്‍മ്മപ്പെടുത്തിയ ശേഷം കണ്ണട മുഖത്തു വച്ചു ചെരിഞ്ഞൊന്നു നോക്കി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കോണ്‍സ്റ്റബിള്‍..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യെസ്‌ സര്?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;‍ഹും. &lt;/span&gt;&lt;span style="font-size:130%;"&gt;16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഞാനാദ്യമായാണ്‌ ഒരു സാധാരണ കോണ്‍സ്റ്റബിളിനെ വിശദീകരണത്തിനു എന്റെ ഓഫീസില്‍ വിളിക്കുന്നത്‌, വടിവൊത്ത ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. അതില്‍ നിന്നു തന്നെ നീ ചെയ്തത്‌ എത്ര ഗുരുതരമായ കാര്യമെന്ന് നിനക്കു മനസ്സിലായല്ലോ .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചാക്കു പോലത്തെ പരുത്ത സ്റ്റോര്‍ ഇഷ്യൂ തുണിയിലൂടെ അരിച്ചു കയറുന്ന തണുപ്പില്‍ കുമാറിനു നെഞ്ചു വേദനിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നീ കോടാലികൊണ്ട്‌ ഒരു പൌരന്റെ കാലു വെട്ടി. എത്ര ഹീനമായ പ്രവര്‍ത്തി. അവനവകാശപ്പെട്ട അവന്റെ നാട്ടില്‍ അവന്‍ തരുന്ന ശമ്പളം വാങ്ങിക്കുന്ന നീ അവന്റെ കാലു തന്നെ വെട്ടി! നീ മനുഷ്യനോ മൃഗമോ? ഒരു പട്ടി പോലും മറ്റൊരു പട്ടിയോട്‌ ഇങ്ങനെ ചെയ്യില്ല. ജെന്റില്‍മാന്റെ ശബ്ദം നാടാരുടേതു പോലെ ഉയരുകയോ കയര്‍ക്കുകയോ ചെയ്തില്ല കുമാറിനോട്‌. ഒരു കോടതി വിധി വായനപോലെ അത്‌ സാത്വികതയില്ലതെ നിര്‍വികാരതയും തണുപ്പും നിറഞ്ഞ്‌ അയാളുടെ നേര്‍ക്കെത്തിക്കൊണ്ടിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സര്‍, വേട്ടിയാളന്‍ ഒരു സാധാരണ പൌരനെന്നതിനെക്കാള്‍ ഗൂണ്ടാത്തലവനെന്ന്..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഛുപ്പ്‌! വേട്ടിയാളനോ? നായെയെ വിളിക്കുമ്പോലെ ഇരട്ടപ്പേരുകള്‍ പറയാന്‍ നാണമില്ലേ. ആ മനുഷ്യനൊരു പേരുണ്ടെടോ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ മനുഷ്യനൊരു പേരുണ്ട്‌. അയാള്‍ക്ക്‌ ജനാധിപതിയുടെ അളിയനെന്ന വിലാസമുണ്ട്‌. എനിക്ക്‌ വെറുമൊരു നമ്പര്‍. അയാള്‍ക്ക്‌ സിവിലിയന്റെ മനുഷ്യാവകാശങ്ങളുണ്ട്‌.. എനിക്കോ? പീ സീ കുമാര്‍ പറയാന്‍ ആഗ്രഹിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാമ്പിനെപോലെ തണുപ്പും കാളിമയുമുള്ള അധികാരത്തിന്റെ ഔന്നത്യമേ, ദയവുണ്ടായി കേള്‍ക്കണമിത്‌, വേട്ടിയാളന്‍ മനുഷ്യനല്ല, ഭരണകേന്ദ്രത്തിലിരുന്ന് നിന്റെ നേര്‍ക്കു കാര്‍ക്കിച്ചു തുപ്പുന്നവന്‍ നിനക്കു ദൈവമായതിനാല്‍ അയാളുടെ അളിയനായ രാക്ഷസ്സനെ നിനക്കു മാലാഖയായി തോന്നുന്നുണ്ടാവാം. അസ്സാള്‍ട്ട്‌ റൈഫിളേന്തിയ പാറാവുകാര്‍ പടിപ്പുരയും അകത്തളവും കാക്കുന്ന അന്തപ്പുരത്തിലിരിക്കുന്ന നീ തുരുത്തിയിലെ വാറ്റുകേന്ദ്രവും അതിനെ ഭരിക്കുന്ന ഗൂണ്ടാ സംഘത്തേയും ഇതുവരെ കണ്ടിട്ടില്ല. നീ അവിടത്തെ തെരുവില്‍ ചോര ചിന്തുന്നത്‌ കണ്ടില്ല. ആ നശിച്ച ദിവസം ആ തുറയില്‍ കാലില്‍ പിടിച്ച്‌ പാറയിലടിച്ചു കൊല്ലപ്പെട്ട കുഞ്ഞിന്റെ നിലവിളിയും പോലീസ്‌ ക്ലബിലോ നിന്റെ അന്തപ്പുരത്തിലോ വരെ എത്തിയിട്ടുമുണ്ടാവില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഔഗ്യോഗികതവുടെ ചുവന്ന മുദ്രയണിഞ്ഞ നിന്റെ ഫൂള്‍സ്‌ കാപ്പ്‌ പേപ്പര്‍ ഇണ്ടാസ്‌ ഞങ്ങളോടു ആവശ്യപ്പെടുന്നു ഈ ചെയ്തതെല്ലാം ആരുത്തരവിട്ടിട്ടാണെന്ന് എഴുതി ബോധിപ്പിക്കാന്‍. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആരുത്തരവിട്ടിട്ടായിരുന്നു എസ്‌ ഐ ഹക്കീം തെരുവില്‍ തല തല്ലിക്കീറുന്നവരുടെ നിലവിളിയും കുടിലുകള്‍ കത്തിയുയരുന്ന തീയും കണ്ടതെന്നോ?ദൈവം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആരുത്തരവിട്ടിട്ടയിരുന്നു 4 മനുഷ്യരും 2 ലാത്തിയും ഒരു റിവോള്‍വറും മാത്രമുള്ള ഒരു ജീപ്പില്‍ ഹക്കീം അങ്ങോട്ടു പോകാന്‍ തീരുമാനിച്ചതെന്നോ? നീ പഠിച്ചിട്ടില്ലേ, ശിങ്കാരവേലു എഴുതിയ പാഠപുസ്തകം? അതില്‍ പരതുക -മനസ്സാക്ഷി, ചുമതലാബോധം, കൂട്ടായ്മ, അര്‍പ്പണബോധം എന്നീ വാക്കുകള്‍ക്ക്‌. &lt;/span&gt;&lt;span style="font-size:130%;"&gt;ഹക്കീം എന്തിനു തിരിച്ചെന്നും ഞങ്ങളെന്തിനു കൂടെ പോയെന്നും സ്വയം ബോധ്യപ്പെടുത്തുക.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അടിയും ചവിട്ടും കൊണ്ടു ചോരതുപ്പി എല്ലുകള്‍ നുറുങ്ങി വീണ എസ്‌ ഐ ഹക്കീമിനെ ജീപ്പിലിട്ട്‌ അവിറ്റെന്നിന്നും രക്ഷിക്കാന്‍ പീ സീ ഗോപനോട്‌ ഉത്തരവിട്ടത്‌ അവന്റെ സഹജാവബോധം. വലിയ ലഹളക്കും കൊള്ളിവയ്പ്പിനും പുകയ്ക്കും തീയ്ക്കും നടുവില്‍ ഒറ്റപ്പെട്ടാല്‍ എങ്ങനെയുണ്ടാവുമെന്ന് നീ അനുഭവിച്ചിട്ടില്ലല്ലോ? അനുഭവിച്ചാല്‍ നിനക്കും ആ ബോധമുണരും.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബാക്കിയായ രണ്ടുപേര്‍- ഞാനും കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്നു നിന്ന് കയ്യില്‍ കിട്ടിയ ലാത്തിയും തടിക്കഷണവുമയി ഇരുവശത്തുകൂടിയും അലറിപ്പാഞ്ഞു വരുന്ന ജനത്തിന്റെ അടിയും വെട്ടും ഏറും തടുക്കാന്‍ ഉത്തരവായത്‌ സ്വരക്ഷക്കു പരതുന്ന ഇരുവരുടെ പ്രാണന്‍. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്റെ കഴുത്തിനു നേരേ വീശപ്പെട്ട കോടാലിക്കു മുന്നില്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ഹെല്‍മറ്റിട്ട തല കാട്ടി എന്റെ ജീവന്‍ രക്ഷിക്കാന്‍ ആന്റണിയോടുത്തരവിട്ടത്‌ വയസ്സുകാലത്ത്‌ ചിത കത്തിക്കാനൊരുത്തന്‍ ബാക്കി കാണണമെന്നാഗ്രഹിക്കുന്ന എന്റെ അമ്മ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കോടാലിയോങ്ങി നില്‍ക്കുന്ന നേതാവിനോടത്‌ പിടിച്ചു വാങ്ങി ഒരൊറ്റ വെട്ടിനവന്റെ കാലു തുണ്ടമാക്കി ജനത്തെ വിരട്ടിയോടിക്കാനും അങ്ങനെ എനിക്കും ആന്റണിക്കും രക്ഷപ്പെടാനൊരു പഴുത്‌ തെളിക്കാനും എന്നോടുത്തരവിട്ടതോ? ഇനിയും പള്ളിയില്‍ കൊണ്ടു പോയി ഒരു പേരിട്ടിട്ടില്ലാത്ത ആന്റണിയുടെ കുഞ്ഞ്‌. നീ പോയി കാരണം ചോദിക്ക്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കയ്യില്‍ കിട്ടിയ അച്ചടിച്ച കടലാസ്സില്‍ ഡിസ്മിസ്സല്‍ എന്നും ടെര്‍മിനേഷന്‍ എന്നും വാക്കുകളില്ലെന്നു മാത്രം ഉറപ്പു വരുത്തി കുമാര്‍ ഇറങ്ങി വെയിലില്‍ കുറെ നേരം നിന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"എസ്സൈക്കെങ്ങനെ കുമാറേ, പണിയെടുത്തു ജീവിക്കാന്‍ കഴിയുമോ" എന്നൊരു കുശലം ചോദിച്ച സെന്റ്രിയോട്‌ ഉത്തരമറിയാത്തതുകൊണ്ട്‌ വെറുതേ തലയാട്ടി കാണിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"ഇയാളേ ലോക്കലിലോട്ടു തട്ടിയല്ലേ, ഒരു തരത്തില്‍ നന്നായി സര്‍വീസ്‌ ബെനിഫിറ്റെല്ലാം പോയാലും ജീവഭയമില്ലാതെ ഉറങ്ങാമല്ലോ" അയാള്‍ തുടര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"അതേ, അമ്മ ഒറ്റക്കല്ലേ, എനിക്കവരുടെ കൂടെ നില്‍ക്കുകയും ചെയ്യാം" കുമാര്‍ പുറത്തേക്കു നടന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"വേട്ടിയാളന്‍ തവളയെപ്പോലെ ചാടി നടന്നുപോകുന്നത്‌ നമുക്കൊരു ദിവസം പോയൊന്നു കാണേണ്ടേ" സെന്റ്രി പിറകില്‍ നിന്നും ഒരനുമോദനം പോലെ വിളിച്ചു പറഞ്ഞു. ഇവരുടെ ഓര്‍മ്മയില്‍ തനിക്കൊരു ഹീറോ ഇമേജ്‌ കിടക്കട്ടെ, കുമാര്‍ വെറുതേ ചിരിച്ചു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114405866271851411?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114405866271851411/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114405866271851411' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114405866271851411'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114405866271851411'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/04/police-story-2.html' title='Police Story 2- ഉത്തരവുകള്‍'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114392788939145492</id><published>2006-04-01T13:34:00.000-08:00</published><updated>2006-04-01T14:17:13.496-08:00</updated><title type='text'>വിയോഗം ,വിവാഹം,വിരാഗം</title><content type='html'>&lt;p style="MARGIN-BOTTOM: 0px" align="left"&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#800000;"&gt;&lt;b&gt;1. വിയോഗം&lt;br /&gt;&lt;/b&gt;&lt;/span&gt;പലതരം റ്റ്യൂബുകളിലും കതീറ്ററുകളിലും ഈ സീ ജീ ലീഡുകളിലും കുരുങ്ങി&lt;br /&gt;മിക്കാവാറും നഗ്നനായിക്കിടക്കുന്ന പ്രതാപ്‌ സിംഗിന്റെ കൈയില്‍ ഞാന്‍&lt;br /&gt;ഭയപ്പാടോടെയാണ്‌ തൊട്ടത്‌, അതും എന്റെ കൈയില്‍ നഴ്സ്‌ ഒരു പോളിത്തീന്‍ കൈയുറഇടുവിച്ചതിന്റെ ധൈര്യത്തില്‍ . തലമുതല്‍ കാല്‍ വരെ നുറുങ്ങിപ്പോയിരിക്കുന്നു. എന്റെ കരം പതിഞ്ഞപ്പോള്‍ ഒരു തുണിയുലയുന്നയത്ര ദുര്‍ബ്ബലമായൊരു ശബ്ദത്തില്‍ പ്രതാപ്‌ വിളിച്ചു "ആഷാ?"&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p style="MARGIN-BOTTOM: 0px" align="left"&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈശ്വരാ. ആരാണീ ആഷ? ഭാര്യ സംഗീതയെ ഓമനിച്ചു വിളിച്ചിരുന്ന പേരാണോ? അതോ മകള്‍ മേഘനയുടെ ചെല്ലപ്പേരോ? അപകടത്തില്‍ അവര്‍ രണ്ടും മരിച്ചെന്നും കുറഞ്ഞ പരിക്കുകളോടെ അതതിജീവിച്ച മകന്‍ ഇരുവരുടെയും ചിതക്ക്‌ ജബല്‍ അലി ഖബര്‍ സ്ഥാനില്‍ അന്ത്യ പൂജകള്‍ നടത്തുകയാണെന്നും അറിയുന്നതിനു മുന്നെ ഈ മനുഷ്യന്‍ മരിക്കുന്നതായിരിക്കും അയാള്‍ക്ക്‌ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് എനിക്കു തോന്നി.തൊട്ടരുകില്‍ നില്‍ക്കുന്ന മാസ്കണിഞ്ഞ വൃദ്ധന്‍ നാട്ടില്‍ നിന്ന് മകന്റെ കുടുംബത്തിനു സംഭവിച്ച അപകടമറിഞ്ഞെത്തിയ ഡോ. റാണാ സിംഗ്‌ ആണെന്ന് മുഖച്ഛായയാല്‍ തിരിച്ചറിഞ്ഞ എനിക്ക്‌ ഡ്യൂട്ടി ഡോക്റ്ററോട് ഈ സഹപ്രവ്ര്ത്തകന്‍ മരിക്കുകയാണോ എന്ന് ചോദിക്കാനായില്ല. ഞാന്‍ മെല്ലെ കൈ എടുക്കവേ അതിശക്തമായ ലഹരിമരുന്നുകളുടെ മയക്കത്തെയും തോല്‍പ്പിച്ച്‌ പ്രതാപിന്റെ ബോധം വീണ്ടുമൊരിക്കല്‍ക്കൂടി ആഷയെത്തിരഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span style="color:#800000;"&gt;2. വിവാഹം&lt;/span&gt;&lt;/b&gt;&lt;br /&gt;ഒരാണ്ടു പിന്നിട്ടപ്പോഴൊരു ദിവസം അപ്രതീക്ഷിതമായി പ്രതാപും വധുവും വീട്ടിലെത്തി. അയാള്‍ ആശുപത്രി വിട്ടിറങ്ങി ഏറെ താമസിയാതെ വീണ്ടും വിവാഹിതനായെന്നും ചടങ്ങുകളൊന്നുമില്ലാതെയിരുന്നതിനാല്‍ ആരെയും ക്ഷണിച്ചില്ലെന്നും ഞാനറിഞ്ഞിരുന്നു. എങ്കിലും ഒരു വല്ലായ്ക തോന്നി, എന്നും സംഗീതയും മേഘനയുമൊത്ത്‌ ഓടിക്കയറി വന്നിരുന്ന കൊച്ചു റാണാസിംഗ്‌ അച്ഛനെയും നവവധുവിനെയും വിട്ട്‌ ഇത്തിരി പിറകില്‍ മാറി അധോമുഖനായി നടന്നു വരുന്നതു‌ കണ്ടപ്പോള്‍. നിറയെ ചിരിച്ച്‌ പ്രതാപ്‌ എനിക്ക്‌ വധുവിനെ പരിചയപ്പെടുത്ത്‌ - ഇതെന്റെ ഭാര്യ, ആഷ.&lt;br /&gt;&lt;br /&gt;ആഷയും പ്രതാപും ഒരേ സ്കൂളില്‍ പഠിച്ചു. പിന്നെ ഒരു കോളേജിലും. കുഞ്ഞു നാളിലേ പ്രണയബദ്ധരായി അവര്‍. തമിഴ്‌ വംശജയായ ആഷയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ തന്നിലോടുന്ന രാജ രക്തം അത്‌ പൊറുക്കില്ലെന്നും അപമാനത്തില്‍ നിന്നു രക്ഷപെടാന്‍ വേറേ വഴിയില്ലെങ്കില്‍ മകനേയും ഭാര്യയേയും കൊന്ന് ആത്മഹത്യ ചെയ്യുകയേയുള്ളുവെന്നും ഡോ. റാണാ വ്യക്തമാക്കി. രജപുത്രനു വാക്കൊന്നേയുള്ളു, അതു പറഞ്ഞു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;പ്രതാപ്‌ അച്ഛന്‍ കണ്ടുപിടിച്ച കുട്ടിയെ വിവാഹം കഴിച്ചു. ആഷയെ മറക്കാന്‍ എളുപ്പവഴി നാടുവിടല്‍ ആയിരുന്നു. അയാളും സംഗീതയും ദുബായില്‍ ചേക്കേറി. ഇരുപതു വര്‍ഷം ഒരുമിച്ചു ജീവിച്ചു.രണ്ടു കുട്ടികളെ വളര്‍ത്തി. റാണക്കു പത്തും മേഘനക്ക് പതിനേഴും വയസ്സായ സമയത്താണ്‌ ബുറൈമിയില്‍ വച്ച്‌ കുടുംബത്തിന്റെ സ്ത്രീ പ്രജകളെയത്രയും കൊണ്ടുപോയ വാഹനാപകടമുണ്ടായത്‌.&lt;br /&gt;&lt;br /&gt;ആശുപത്രിയില്‍ അര്‍ദ്ധബോദ്ധാവസ്ഥയില്‍ അമ്മയെയൊ മകനെയോ ഭാര്യയേയോ തിരയാതെ ആഷയെ വിളിക്കുന്ന മകനും കാമുകന്റെ വിവാഹം കഴിഞ്ഞ്‌ ഇരുപതു വര്‍ഷമായിട്ടും വിവാഹം കഴിക്കാതെ ഡോ. റാണാ ക്ലിനിക്കിനു സമീപത്തു തന്നെ താമസിച്ച്‌ തന്നെ ഇഞ്ചിഞ്ചായി കുറ്റബോധത്തില്‍ മുക്കിക്കൊല്ലുന്ന അവന്റെ പെണ്ണും ചേരേണ്ടത്‌ ദൈവഹിതമാണെന്ന് കരുതി ഡോ. റാണ ആഷയെ ദുബായില്‍ വിളിച്ചു വരുത്തി അവരുടെ വിവാഹം കോടതിയില്‍ നടത്തിക്കൊടുക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;ആഷയും പ്രതാപും ഈ കഥയുടെ അവസാനഭാഗങ്ങള്‍ പറയുമ്പോള്‍ അതു കേട്ട്‌ എന്റെ ഭാര്യ കരഞ്ഞു.&lt;br /&gt;"ഫെയറി ടെയില്‍ എന്‍ഡിംഗ്‌" എന്നത്രേ ഇത്തരം പുനസ്സമാഗമങ്ങള്‍ക്കു പറയുക.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#800000;"&gt;&lt;b&gt;3. വിരാഗം&lt;br /&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;വര്‍ഷം വീണ്ടുമൊന്നു കഴിഞ്ഞു. പ്രതാപൊരിക്കല്‍ എന്റെ ഓഫീസില്‍ തല&lt;br /&gt;കാട്ടി.&lt;/span&gt;&lt;/p&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;/span&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;സാബ്രിയ ഉണ്ടോ?&lt;/span&gt;&lt;/p&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;ഇല്ല, അവള്‍ സ്ഥിരമായി പ്രസവാവധിയാണ്, പ്രതാപിനെന്താ വേണ്ടത്, ഞാന്‍ ചെയ്യാം.&lt;/span&gt;&lt;/p&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;എന്റെ എം‌പ്ലോയീ ഇന്‍ഫോ അപ്ഡേറ്റ് ചെയ്യണം.&lt;/span&gt;&lt;/p&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;അതു ചെയ്തു കഴിഞ്ഞതല്ലേ? ആഷയുടേ പേരു തന്റെ കുടുംബത്തില്‍ എന്നേ ചേര്‍ത്തു. മറന്നോ?&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;“എന്റെ കുടുംബത്തില്‍ ആഷയെന്ന പേര്‍ കളയണം ദേവ്.“&lt;/span&gt;&lt;/p&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;“എന്ത്? “&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;“ഞങ്ങള്‍ ബന്ധം വേര്‍പെടുത്തി . എനിക്കെന്നും വിരഹിയായിരിക്കാനാണു വിധി.“ ശരിയാണ്, ഇരുപതു കൊല്ലമൊക്കെ കാത്തിരുന്നാല്‍ പിന്നെ എന്തെങ്കിലും ഇവരുടെ പ്രതീക്ഷക്കൊത്തുയരുമോ? അവരുടെ വിധി.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p style="MARGIN-TOP: 0px" align="left"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;ആഷയും പ്രതാപും പിരിയാന്‍ കാരണമെന്തെന്നു ഞാന്‍ തിരക്കിയില്ല. നിസ്സാരമായൊരു എന്തെങ്കിലും ഒരു കാരണം മതിയല്ലോ അവര്‍ പിരിയാന്‍- ടോയിലറ്റ് സീറ്റ് താഴ്തി വയ്ക്കാന്‍ അയാള്‍ മറന്നെന്നോ അവള്‍ കറിക്കുപ്പിട്ടില്ലെന്നോ ടൈയില്‍ കറ പുരണ്ടിരുന്നത്ചൂണ്ടിക്കാട്ടിയില്ലെന്നോ ആവും. &lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114392788939145492?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114392788939145492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114392788939145492' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114392788939145492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114392788939145492'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/04/blog-post.html' title='വിയോഗം ,വിവാഹം,വിരാഗം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114300833960472098</id><published>2006-03-21T22:08:00.000-08:00</published><updated>2006-03-21T23:17:12.046-08:00</updated><title type='text'>Police Story 1 -  അതിദ്രുതം</title><content type='html'>&lt;span style="font-size:130%;"&gt;"മാത്തച്ചായോ മ്മടെ കടമ്പനാട്ടെ വല്ലിമ്മച്ചി തൂങ്ങിച്ചത്തു"&lt;br /&gt;നൈറ്റു കഴിഞ്ഞ്‌ 5 കിലൊമീറ്റര്‍ സൈക്കിളും ചവിട്ടി കൊച്ചുവെളുപ്പാങ്കാലത്തു വീട്ടിലെത്തി മാത്തച്ചന്‍ ഒരു പോള കണ്ണൊന്നടച്ചതേയുള്ളു, കേട്ടു പൊറത്തൊരു അലമ്പന്‍ ചെക്കന്റെ വിളി. എന്തൊരു കഷ്ടമാ.&lt;br /&gt;&lt;br /&gt;കടമ്പനാട്ടു ചെല്ലമ്മ അമ്മൂമ്മ സര്‍ ഡൊണാള്‍ഡ്‌ ബ്രാഡ്മാന്‍ നാണിക്കുന്ന നിശ്ചയദാര്‍ഢ്യത്തോടെ സെഞ്ച്വറിയിലേക്ക്‌ നീങ്ങുകയായിരുന്നു. തള്ളേടെ സ്റ്റേറ്റ്‌ ഓഫ്‌ അഫൈര്‍സ്‌ കണ്ട ആ വാര്‍ഡിലെ ചാവാടിയന്തിര വിദഗ്ദ്ധര്‍ "ഇത്തള്ളേടെ വക ഇഡ്ഡലി അടുത്ത ഒരിരുപത്‌ വര്‍ഷത്തേക്കു പ്രതീക്ഷിക്കേണ്ട" എന്നു എഴുതി തള്ളിയതുമാണ്‌. ഹുല്ലാ ഹൂപ്പ്‌ നൃത്തക്കാരിയെപ്പോലെ 84 വാര്‍ഷിക വളയങ്ങളെ ചുറ്റും ഇട്ടു തുള്ളിക്കളിച്ച ഇവര്‍ക്ക്‌ പെട്ടന്നിപ്പോ ഇതെന്താ തോന്നിയെ? മാത്തച്ചന്‍ പോലീസ്‌ ഒരു കാക്കി സുപ്രഭാതം ഉരുവിട്ടു കണ്ണു തിരുമ്മി എഴുന്നേറ്റു.&lt;br /&gt;&lt;br /&gt;മൂപ്പര്‍ക്ക്‌ ഡ്യൂട്ടിയൊന്നുമില്ല അന്ന്- തലേന്ന് ഉത്സവ ബന്തവസ്സിലായിരുന്നു, ഇളമ്പള്ളൂര്‍ക്കാവില്‍. ഉത്സവത്തിരക്കില്‍ അമ്പലത്തിനടുത്ത ഷാപ്പില്‍ "മിക്സിങ്ങ്‌" കണക്കു തെറ്റി കണ്ട തൊട്ടിക്കെല്ലാം കണക്ഷന്‍ ഷോര്‍ട്ടായി ആള്‍ക്കൂട്ടത്തിനെടേല്‍ക്കിടന്ന് എന്തൊരു ഊദാരി ആയിരുന്നു! എളമ്പള്ളൂക്കാവാണോ, ഓച്ചിറപ്പടനിലമാന്നോ, കൊടുങ്ങല്ലൂര്‍ക്കാവാണോ എന്നറിയാതെ അവന്മാരു പടയെടുപ്പും പൂരപ്പാട്ടും തുടങ്ങിയതോടെ മാത്തച്ചനു ഇടിയൊന്നു നിറുത്തി കെ എസ്‌ ചിത്രയുടെ പാട്ടൊന്നു കേള്‍ക്കാന്‍ കൂടി സമയം കിട്ടിയില്ല. ആ ക്ഷീണത്തില്‍ വന്നു കിടന്നപ്പോഴാ ചെല്ലമ്മച്ചേച്ചിടെ തൂങ്ങല്‍. അമ്മച്ചീടെ വല്യ ദോസ്സായിരുന്നു ഇച്ചത്തവര്‌, സ്നേഹം കാണിക്കണമല്ലോ. മൂപ്പര്‍ കട്ടിലില്‍‍ അഞ്ചാറുരുണ്ട്‌ മയക്കമൊന്നു കളഞ്ഞെഴുന്നേറ്റു. യൂണിഫോമിന്റെ ഷര്‍ട്ടും ഒരൊറ്റമുണ്ടും എടുത്തുടുത്ത്‌ ചാക്കാലവീട്ടിലോട്ട്‌ നടന്നു.&lt;br /&gt;&lt;br /&gt;സ്റ്റേഷനിലെ പഴേ നീല വില്ലീസ്‌ അവിടെത്തിക്കഴിഞ്ഞിരുന്നു . പുതിയ സീ ഐ ഒരു ഉത്സാഹക്കാരന്‍ കൊച്ചനാ. മീശപോലും ആയി വരുന്നേയുള്ളു. എഞ്ചിനീറിങ്ങും കഴിഞ്ഞ്‌ എസ്സൈ സെലെക്ഷന്‍ എഴുതീതാ. ഇത്ര വെക്കം സര്‍ക്കിളുമായി. എത്തറ പെന്‍ഷന്‍ വാങ്ങിക്കാം.&lt;br /&gt;&lt;br /&gt;ചെറുക്കനാണേലും എഞ്ജിനീയറാണേലും സര്‍ക്കിളല്യോ, ബഹുമാനിച്ചു. അയ്യാള്‍ടെയൊരു ജാഡ! പോ പുല്ല്‌ന്ന് വച്ചു മാത്തച്ചന്‍ തെങ്ങുമ്മൂട്ടിലോട്ട്‌ മാറി നിന്നു. സീ ഐ ചോദ്യം ചെയ്യുന്നു, കെളവി തൂങ്ങി നിക്കുന്ന പടമെടുക്കുന്നു ഫോട്ടോഗ്രാഫറ് കോവന്‍, മ്മടെ സുര ഇരുന്ന് എഫ്ഫൈയ്യാറു കുറിക്കുന്നു. നടക്കട്ട്‌.&lt;br /&gt;&lt;br /&gt;ഉറക്കക്ഷീണം തെളിയുന്നില്ല. മദ്യപാനം, പുകവലി, വ്യായയ്മമില്ലായ്മ തുടങ്ങി ലക്ഷണമൊത്ത പോലീസ്‌ ജീവിതം നയിക്കുന്നയാളായതുകൊണ്ട്‌ ഇങ്ങേരു ബൂട്ട്‌ വൈറസ്‌ പിടിച്ച കമ്പ്യൂട്ടര്‍ പോലെ വളരെ പതുക്കയേ മൊത്തമായി ഉണരൂ. ഡ്രൈവര്‍ വാസുദേവന്‍ പിള്ളയോട്‌ ഒരു ബീഡി വാങ്ങിച്ച്‌ മാത്തന്‍ ജീപ്പിനു മറഞ്ഞു നിന്നു വലിച്ചു. ചോക്ക്‌ പിടിച്ചടിച്ച വില്ലീസ്‌ പോലെ മാത്തച്ചന്‍ സ്റ്റാര്‍ട്ടായി.&lt;br /&gt;&lt;br /&gt;ചെല്ലമ്മച്ചീടെ ജഡം താഴെയിറക്കുന്നു- കൂഴച്ചക്ക കയറേക്കെട്ടി ഇറക്കുമ്പോലെ. എസ്സൈയും സീയൈയ്യും ഒരേ ഡിസ്കഷന്‍- അതു കണ്ടാത്തോന്നും ചത്തവരെ എഴുന്നേൽപ്പിക്കാനുള്ള വഴിയാലോചിക്കുകയാണെന്ന്. പോലീസ്‌ സര്‍ജ്ജനെ ഇങ്ങോട്ടു കൊണ്ടു വന്ന് കീറിക്കാന്‍ എമ്മെല്ലേ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌, ആമ്പുലന്‍സിന്റെ കാശു ലാഭിക്കാമല്ലോ. "ഹെനിക്കെന്റമ്മേക്കീറുന്നതു കാണാന്‍ മേലേ" എന്നൊരലര്‍ച്ചയോടെ ചെല്ലമ്മച്ചേച്ചിയുടെ മോള്‍ ലീല ഒരാട്ടോയും വിളിച്ചു വന്നു കയറി. കാണാമ്മേലെങ്കി പിന്നെന്തിനാ നാവായിക്കൊളത്തു ജോലിക്കു നിക്കുന്നിടത്തുന്നു ആട്ടോയും വിളിച്ചിവരു പാഞ്ഞു കേറി വന്നത്‌? ചെല്ലമ്മച്ചേച്ചിടെ ജഡം പായില്‍ കിടത്തി. കൈലി മുണ്ടു മാറി ഒരു വെള്ളമുണ്ടുടുപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. ബീഡി വലിച്ചുകയറ്റുന്നതിനനുസരിച്ച്‌ സിഗ്‌മോമാനോമീറ്ററില്‍ മെര്‍ക്കുറി കയറുമ്പോലെ ബോധം കേറിക്കേറി വന്നുകൊണ്ടിരുന്ന മാത്തച്ചനു അതും നോക്കി നില്‍ക്കവേ ഇടി ചായ്ച്ചപോലെ പെട്ടെന്ന് ഒരൊറ്റ വെളിപാടുണ്ടായി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"ആരാ യെവരു തൂങ്ങി നില്‍ക്കുന്നതാദ്യം കണ്ടെ?“&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബീഡി ദൂരെയെറിഞ്ഞ്‌ മാത്തച്ചന്‍ മുന്നോട്ടു ചെന്ന് ഉറക്കെ ചോദിച്ചു. എസ്സൈയും സീയൈയും മാത്തചനെ ദേഷ്യത്തില്‍ നോക്കി. ഒരൌചിത്യബോധമില്ലാതെ കിടന്നലക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"ദേ ചെല്ലമ്മച്ചേച്ചീടെ കൊച്ചുമോന്‍ ഈ രതീഷാണ്‌ ഇവരു തൂങ്ങിച്ചത്തു നിക്കുന്നത്‌ കണ്ട്‌ നിലവിളിച്ചാളെ കൂട്ടിയത്‌ സാറേ" &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു ഇരുപതു വയസ്സുള്ള ചെക്കന്‍ വലിയവായിലേ നിലവിളിച്ചുകൊണ്ട്‌ നില്‍ക്കുന്നിടത്തേക്ക്‌ കൈ ചൂണ്ടി ചായക്കട കുട്ടമ്പിള്ള പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാത്തച്ചനും രതീഷും കണ്ണില്‍ കണ്ണില്‍ നോക്കി .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ധിം. രതീഷിന്റെ പുറത്ത്‌ മാത്തച്ചനൊന്നു വീക്കിയതിന്റെ ഒച്ച ബുദ്ധവിഹാരത്തിലെ മണി മുഴക്കം പോലെ നീണ്ടുമുഴങ്ങി. ചാക്കാല നടക്കുന്നേടത്ത് ?! ജനം പലവട്ടം ഞെട്ടി. ഞെട്ടി ഞെട്ടി പലരുടെയും ജെട്ടി പൊട്ടി. അടി തടുക്കാന്‍ ചാടിയ സീയൈയെ "സാറു മാറ്‌" എന്നാജ്ഞാപിച്ച്‌ മാത്തമ്പോലീസ്‌ ശിലയാക്കി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"പറയെടാ, എന്തിനാ നീ നിന്റെ അമ്മൂമ്മേ കൊന്നതെന്ന് പറയാന്‍"&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വീണ്ടും തന്റെ നേരേ കൈയ്യുയരുന്നതു കണ്ട രതീഷ്‌ തോല്വി സമ്മതിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"പൊന്നു സാറെ ഇനിയടിക്കല്ലേ . ഞാന്‍ ഒരു റ്റീ വീ വേടിക്കാന്‍ കാശു ചോദിച്ചിട്ട്‌ ഇവരു തന്നില്ല, അങ്ങനെ അകത്തിരിക്കുന്ന കാശെടുക്കാന്‍ പോയപ്പോ യെവരു വന്നു പിടിച്ച്‌. ഉന്തും തള്ളുമായി. ഞാനവരുടെ കഴുത്തിനിട്ടൊന്നു കുത്തി പിടിച്ച്, പയ്യെപ്പിടിച്ചാലും കൊരവള്ളി പൊട്ടുവെന്ന് അറിഞ്ഞില്ല സാറേ. അമ്മുമ്മ ചത്തെന്നു കണ്ടപ്പോ ഞാന്‍ കയറേ തൂക്കിയതാ." &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആരും പറയാതെ തന്നെ രതീഷ്‌ ജീപ്പില്‍ കയറി. റിസര്‍വ്ഡ് ഫോര്‍ കുറ്റവാളീസ് സീറ്റായ വണ്ടീടെ പ്ലാറ്റ്ഫോമില്‍ ചമ്രം പടിഞ്ഞിരുന്നു.എഞ്ജിനീര്‍ റ്റേര്‍ണ്ഡ്‌ ഏമാന്റ്റെ മനസ്സില്‍ താന്‍ കോളേജില്‍ പഠിക്കുമ്പ്പോള്‍ കണ്ട സിനിമയിലെ നായകനു ഷോണ്‍ കോണറിയുടെ ഛായ മാഞ്ഞ്‌ മാത്തമ്പോലീസിന്റെ രൂപം വന്നു തുടങ്ങി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;" കൊന്നതാണെന്നും ഇയാളാണു പുള്ളിയെന്നും എങ്ങനെ മനസ്സിലായി ചേട്ടാ?" പ്രോട്ടോക്കോളുകള്‍ മറന്ന് വീഡിയോ ഗെയിം രാജകുമാരിയെ മോചിപ്പിച്ച വല്യ കളിക്കാരനെ നോക്കുന്ന നോവിസിനെ പോലെ നോക്കിക്കൊണ്ട്‌ സീ ഐ തിരക്കി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;" മുണ്ടു മാറിയപ്പോ അവരുടെ ജഡത്തിലു കണ്ടില്യോ സാറേ ‍ മുതുക്‌ മൊത്തം ഉരഞ്ഞ പാട്‌. തൂങ്ങാന്‍ പോകുന്നവര്‍ മലര്‍ന്നു നിരങ്ങിയാണോ പോകുന്നത്‌? തൂക്കിയവനോ നാലുപേരു കണ്ട്‌ ആത്മഹത്യയെന്നു പറഞ്ഞാലല്ലാ ഒരു മനസ്സമാധാനം വരുവൊള്ള്‌? അതോണ്ട്‌ അവനായിരിക്യേം ചെയ്യും ആദ്യം ആളെ കൂട്ടാന്നോക്കുന്നത്‌. അല്ലാതെന്ത്വാ." &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സീന്‍ ഒഫ് ക്രൈമിനു പുറന്ത്തിരിഞ്ഞ് വികാരരഹിതമായൊരു മുഖഭാവവുമായി മെല്ലെ നടന്നു നീങ്ങുന്ന പോലീസിനെ കണ്ടു നിന്ന ഒരു സൈക്കിള്‍ ജാക്സന്‍ ചെറുക്കനു ആ രംഗത്തിനു മുന്നേ കുറേ വളയങ്ങള്‍ ഓടി കളിച്ചിരുന്നെന്നും അവയ്ക്കു നടുവിലൂടെ നടന്നു വരുമ്പോ മാത്തച്ചന്‍ പെട്ടെന്നു തോക്കെടുത്ത്‌ ഒരു വെടി വച്ചുകൊണ്ടാണു കയറി വന്നതെന്നും തോന്നിപ്പോയി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഠെ- ഠെ- ഠെ- ഠെണാങ്ങ്‌  ണാങ്ങ്‌ എന്നൊരു ശബ്‌ ദം അപ്പോള്‍ കേട്ടതുപോലെ തോന്നി ആട്ടോക്കലാധന്‌‌. കുട്ടമ്പിള്ള ചായക്കടയില്‍ സീ ബീ ഐ ഡയറിടെ ശബ്ദരേഖ ഇട്ടതാണോ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;em&gt;സമര്‍പ്പണം - ചുമ്മാതിരുന്ന എന്നെക്കൊണ്ട് ഒരെപ്പിഡോസ് എഴുതിച്ച് നിങ്ങളെ കൊലക്കു കൊടുത്ത നമ്മുടെ &lt;a href="http://arkjagged.blogspot.com/"&gt;അരവിന്ദിന്‌&lt;/a&gt;&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114300833960472098?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114300833960472098/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114300833960472098' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114300833960472098'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114300833960472098'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/03/police-story-1.html' title='Police Story 1 -  അതിദ്രുതം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114194385794689584</id><published>2006-03-09T14:34:00.000-08:00</published><updated>2006-03-09T15:49:39.343-08:00</updated><title type='text'>സാഹിത്യമോക്ഷണം</title><content type='html'>&lt;span style="font-size:130%;"&gt;ഈ സാറിന്റെ മുടിഞ്ഞ പേര്‌ ഞാനെപ്പോഴും മറന്നുപോകുന്നല്ലോ. എന്തുവാടേയത്‌?"&lt;br /&gt;വെട്ടിയും തിരുത്തിയും ഒരു കമ്പനിയുടെ ആസ്തിബാദ്ധ്യതകളെ കൂട്ടി മുട്ടിച്ചുകൊണ്ട്‌ ഷീബ ചോദിച്ചു. എഴുതിക്കുത്തിയ കുന്തം കൊണ്ടു കൊടുക്കാന്‍ ഓഫീസില്‍ ചെല്ലുമ്പോ പ്രിന്‍സിപ്പലിനോട്‌ തന്നെപ്പഠിപ്പിക്കുന്ന പേരോര്‍മ്മയില്ലാത്ത സാറിനെക്കാണണമെന്ന് പറയാന്‍ പറ്റുമോ?അവളെയല്ല, മലയാളം അറിയാതെയെങ്ങാന്‍ പറഞ്ഞുപോയാല്‍ കുട്ടികളെ ശൂലത്തില്‍ കയറ്റുന്ന ഇക്കാലത്ത്‌ ട്യൂട്ടോറിയല്‍ വാദ്ധ്യാരായി ജോലി നോക്കാന്‍ അവതരിച്ച സ്വജനു പുരന്ദരന്‍ എന്നു പേരിട്ട അച്ഛനെയാണ്‌ പറയേണ്ടത്‌. അങ്ങേരെയും പറയേണ്ടതുണ്ടോ? 20 വര്‍ഷം പ്രാര്‍ത്ഥിച്ച്‌ കിട്ടിയ ഉരുപ്പടിക്ക്‌ താനെന്നും വിളിക്കുന്ന രണ്ടുമൂന്നു ദൈവങ്ങളുടെ പൊതുവായൊരു പേരിടണമെന്നാഗ്രഹിച്ചത്‌ തെറ്റാണോ?&lt;br /&gt;&lt;br /&gt;അവളുണ്ടാക്കിയ കണക്കു പകര്‍ത്തിയെഴുതിക്കൊണ്ടിരുന്ന ശ്രീകുമാര്‍ സാറിന്റെ പേരു പറഞ്ഞുകൊടുത്തു. ഷീബയത് രണ്ടുമൂന്നു തവണ ഉറക്കെയുരുവിട്ട്‌ കാണാപ്പാഠം പഠിച്ചു. ഇതു കേട്ട റസ്റ്റ്‌ ഓഫ്‌ ദീ ക്ലാസ്സില്‍ മിക്കവരും ഞെട്ടി ,ഞെട്ടാത്തവന്‍ തൊട്ടി:- അവനും മനസ്സിലായില്ലല്ലോ ശ്രീകുമാരന്‍ കുത്തിയ വാരിക്കുഴി‌.&lt;br /&gt;&lt;br /&gt;സ്വതേ പരുങ്ങല്‌റാണിയായ അവള്‍ ഉത്തരമെഴുതിയ ബുക്കുമായി മീന്‍ വെട്ടുന്നയിടത്ത്‌ പൂച്ചവരുമ്പോലെ പമ്മി പമ്മി സ്റ്റാഫ്‌ ഷെഡ്ഡിലെത്തി. പാരലല്‍ കോളേജ്‌ പ്രിന്‍‌സിപ്പലായിപ്പോയെങ്കിലും ഉത്തരാധുനിക സാഹിത്യമെഴുത്തിലെ എണ്ണം പറഞ്ഞ കിടമത്സരക്കാരനെന്ന ഉയരത്തിലേക്ക്‌ പറന്നു കയറാനുള്ള പരിശ്രമത്തില്‍ വാക്കിലും നോക്കിലുമെല്ലാം വേദനയും പുശ്ചവും നിരാശയും നീരസവുമെല്ലാം തേകിനിറക്കല്‍ ജീവിതചര്യയാക്കിയ ശ്രീമന്‍ കാജാബീഡി വലിച്ചുവലിച്ച് ബാസ്സ്‌ കൂട്ടിയെടുത്ത ശബ്ദം സ്ലോമോഷനില്‍ പുറത്തേക്കുവിട്ട്‌ "എന്താ" എന്നു തിരക്കി&lt;br /&gt;&lt;br /&gt;"ഭഗന്ദരന്‍ സാറിനെക്കാണാന്‍ വന്നതാണ്‌ . ബുക്കു കാണിക്കാന്‍"&lt;br /&gt;മീശമുളച്ചകാലം മുതല്‍ പ്രിന്സ്ജി നോമ്പുനോറ്റ്‌ ആധുനികവല്‍ക്കരിച്ച മുഖഭാവം ഊരി താഴെ വീണു പൊട്ടിപ്പോയി.&lt;br /&gt;&lt;br /&gt;"എന്തു കാണാനെന്ന്?"&lt;br /&gt;" ഭഗന്ദരന്‍ സാറിനെ ‍ .."&lt;br /&gt;&lt;br /&gt;പ്രിന്‍സേട്ടന്‍ അലറിച്ചിരിച്ചെഴുന്നേറ്റു&lt;br /&gt;"തന്റെ ഭഗന്ദരം എന്തിനാ സാറിനെ കാണിക്കുന്നത്‌ ഷീബേ, ഒരു ഡോക്റ്ററെ കൊണ്ട്‌ കാണിക്ക്‌"&lt;br /&gt;ഭഗന്ദരദര്‍ശനം നല്‍കിയ ബോധോദയത്തില്‍ എഴുത്തും താടിയും കുടിയുമുപേക്ഷിച്ചയദ്ദേഹമിന്ന് ഓലക്കോളേജും വിട്ട് വലിയ ഉദ്യോഗസ്ഥനായി അന്തസ്സായി മൂന്നു പിള്ളേരുടെ അച്ഛനായി ജീവിക്കുന്നു.&lt;br /&gt;&lt;br /&gt;ഒരു ആധുനികബാധയില്‍ നിന്നും മലയാള സാഹിത്യത്തെ രക്ഷിച്ച, അതോടൊപ്പം ഒരു താടിയറ്റാക്കില്‍നിന്നും പാവം പ്രിന്‍സിപ്പലിനെയും രക്ഷിച്ച ശ്രീകുമാറും പുരന്ദരന്‍ സാറും ഷീബയും തങ്ങളില്‍ത്തങ്ങളില്‍&lt;br /&gt;ആലുവാ മണപ്പുറത്തു വച്ചു കണ്ട ഒരു പരിചയം ഉണ്ടായിരുന്നത്‌ അന്നത്തോടെ മറന്നുപോയി.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114194385794689584?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114194385794689584/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114194385794689584' title='41 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114194385794689584'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114194385794689584'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/03/blog-post_09.html' title='സാഹിത്യമോക്ഷണം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>41</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114085821032430251</id><published>2006-03-08T00:36:00.000-08:00</published><updated>2006-03-06T22:45:22.436-08:00</updated><title type='text'>കാമ്യവരദം</title><content type='html'>&lt;span style="font-size:130%;"&gt;പന്തുകളിയിൽ തല്ലും പിടിയും സാധാരണമാണല്ലോ. കുട്ടിക്കളിയിൽ പ്രത്യേകിച്ചും. പെരിനാട് ജൂനിയേർസ് വേർസസ് കൈതാകോടി ചെറുക്കൻസ് മാച്ചിനിടയിലും തല്ലു നടന്നു. കൂട്ടത്തിലൊരുത്തൻ പാറക്കല്ലിനു ചുറ്റുമുള്ളവരെ ഇടിക്കുന്നതു കണ്ട ഒരു പെരിനാടൻ സീനിയർ പത്തലൊടിച്ച് അവനെ വീക്കി. “വീട്ടിപ്പോടാ പിള്ളേരേ“ എന്ന് 144-‍ം വകുപ്പനുസരിച്ച് ഒരു നിരോധനാജ്ഞയും പുറപ്പെടുവിച്ച് ബാലജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ശുഭം.&lt;br /&gt;&lt;br /&gt;ഉച്ചക്കു തുടങ്ങി എതാണ്ട് രാത്രി എട്ടുമണിവരെ നീണ്ട ശുഭം അവസാനിച്ചത് എട്ടുപത്തുപേരുടെ പണ്ടം കുത്തി പുറത്തെടുത്തവനും വെറുതെ വിട്ടതും വിചരാണ അനന്തമായി നീളുന്നതും ചേർത്ത് പലതരം കേസിൽ പ്രതിയും ഒക്കെയായ കൈതാകോടി പാപ്പൻ‍ ചെറിയ ചാറ്റൽ മഴയത്ത് ചന്തക്കവലയിലെത്തിയപ്പോഴാണ്.&lt;br /&gt;&lt;br /&gt;“എതു പെരിനാട്ടുകാരൻ ‍‍‍‍‍‍........ ആണെടാ എന്റെ മോനെ പത്തലിനടിച്ചത്? മഴ കൊള്ളാതെ കടവരാന്തകളിൽ അഭയം തേടിയ കുടരഹിതരെ പൊതുവായി നോക്കി അയാൾ ചോദിച്ചു.&lt;br /&gt;ഉത്തരമായി ഒന്നു രണ്ട് കടയുടെ ഷട്ടർ വീണ ശബ്ദം മാത്രം.&lt;br /&gt;&lt;br /&gt;“ഇറങ്ങിവരിനെടാ കൂ.. മക്കളേ, രണ്ടിലൊന്നറിഞ്ഞേ ഞാൻ പോകൂ.“&lt;br /&gt;ഇത്തവണ വെറും നിശബ്ദതയായിരുന്നു പകരം കിട്ടിയത്.&lt;br /&gt;&lt;br /&gt;“ആണായിട്ടൊരുത്തനുമില്ലേടാ ഇന്നാട്ടിൽ? പാപ്പന്റെ മോനെയടിച്ച... എന്തിയേടാ?”&lt;br /&gt;സോഡാക്കടയിൽ ഗ്യാസ് നിറച്ചുകൊണ്ടിരുന്ന ഉണ്ണൂണ്ണിമാപ്ല ഇറങ്ങിവന്നു.&lt;br /&gt;“പൊന്നച്ചായാ ക്ഷമിച്ചുകള. പിള്ളേരു കളിക്കുമ്പോ എതാണ്ട് നടന്നെന്നുവച്ച്....”&lt;br /&gt;“അവന്‍റമ്മച്ചീടെ മദ്ദ്യസ്സം പറച്ചില്” എന്ന നിരീക്ഷണത്തോടൊപ്പം പാപ്പന്‍ ഉണ്ണൂണ്ണിയെ പുറങ്കാലിനടിച്ച് തെറിപ്പിച്ചു.&lt;br /&gt;ഏറുകൊണ്ട പട്ടിയെപ്പോലെ ഞരങ്ങിക്കൊണ്ട് പാവം ഉണ്ണൂണ്ണി ഫെയ്ഡൌട്ടായി.&lt;br /&gt;&lt;br /&gt;“ഫൂ ചെറ്റകളേ, ഇറങ്ങി വരിനെടാ, കൈതാവടിപ്പാപ്പന്‍റെ മോനെയടിക്കാന്‍ ധൈര്യം കാണിച്ചവന്മാരെ ഒന്നു കാണാന്‍ തന്നെയാടാ ഞാന്‍ വിളിക്കുന്നത്”&lt;br /&gt;വായനശാലക്കകത്ത് ഞങ്ങള്‍ പെരിനാടന്‍ ചുണക്കുട്ടന്മാര്‍ പരസ്പരം നോക്കി. ആറടി ഉയരത്തില്‍ കാരിരുമ്പില്‍ തീര്‍ത്ത ഈ ഭയങ്കരനെ- നൂറുകിലോ കുടവയറിനു മാത്രം തൂക്കമുള്ള ഉണ്ണൂണ്ണി മാപ്ലയെ തൊഴിച്ചോടിച്ച രാക്ഷസ്സനെ, ഒറ്റക്കോ ഒന്നിച്ചോ നേരിടാന്‍ മാത്രം ചങ്കൂറ്റം ഞങ്ങള്‍ക്കില്ല.&lt;br /&gt;&lt;br /&gt;“ആരുമില്ലേടാ ഷണ്ണന്മാരേ?” ഓരോ വെല്ലുവിളിയിലും പാപ്പന്‍ ശബ്ദം കൂടുതല്‍ ഉയര്‍ത്തി. അതിനനുപാതമായി അഭിമാനോമീറ്ററില്‍ പെരിനാടിന്‍റെ റീഡിങ് താഴോട്ടു താഴോട്ടിറങ്ങിവന്നു. കൈതാകോടിയുടെ വെന്നിക്കൊടി പുളകാതിരേകത്താല്‍ പുളഞ്ഞു.&lt;br /&gt;&lt;br /&gt;അപ്പോഴതു സംഭവിച്ചു- ഹിരണ്യന്‍റെ മാറുപിളര്‍ക്കാന്‍ നരസിംഹം തൂണുപിളര്‍ന്ന് അവതാരം കൊണ്ടപോലെ ഷാപ്പിന്‍റെ ചെറ്റ തള്ളിത്തുറന്ന് വരദനാശാന്‍ ഒരു മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ടു. മാലാഖയെപ്പോലെ എന്നു പറഞ്ഞത് ആലങ്കാരികമായല്ല. സൂപ്പര്‍സ്റ്റാര്‍ കൃഷ്ണന്‍ കുട്ടി നായരെ പതിനാറായി കീറിയതില്‍ ഒരു കഷണം വൈറ്റ് വാഷ് ചെയ്ത പോലത്തെ വെള്ളയീര്‍ക്കിലിക്കളേബരം മൂടുന്ന വെളുത്ത ഷര്‍ട്ടും മുണ്ടും. അപ്പൂപ്പന്‍ താടി പോലെ സില്‍ക്കി ഹെയര്‍. മുട്ടനൊരു വെള്ളക്കൊമ്പന്‍ മീശ. കാലിലെ വെള്ള ലൂണാറിലേക്ക് കയ്യിലെ ന്യൂസ് പേപ്പര്‍ പൊതി മഴയത്ത് അലുത്തുപോയതില്‍ നിന്നും പഞ്ചസാര ഒരു കൊച്ചുവെള്ളച്ചാട്ടം പോലെ തൂര്‍ന്നുവീണുകൊണ്ടേയിരിക്കുന്നു. ഷാപിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍ ഉള്ളിലെ പെട്രോമാക്സിന്‍റെ വെളിച്ചം പുറത്തേക്ക് ഉജ്ജ്വലപ്രഭയുള്ളൊരു വെള്ളിപ്പരവതാനി വിരിച്ചതിലേക്ക് വരദനാശാന്‍ ആടിയാടി നടന്നിറങ്ങി. റോഡിലെത്തി രംഗ നിരീക്ഷണം നടത്തിയ അദ്ദേഹം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായ കൈയ്യിലെ പഞ്ചസാരപ്പൊതി ഓടയിലെറിഞ്ഞ് ഒരിഷ്ടിക കഷണമെടുത്ത് ടാറിട്ടതിനു കുറുകേ ഒരു വര വരച്ചു.&lt;br /&gt;“ടാ വരത്തന്‍ പ-- - പൂ-- മോനേ, നീ തന്തക്കു പെറന്നതാണെങ്കില്‍ ഈ വര കടന്നു കേറിവാടാ. കൈതാവടീല്‍ ആണുങ്ങളുണ്ടെന്ന് പെരിനാട്ടുകാര്‍ സമ്മതിച്ചു തരാമെടാ ക- കാ- മോനേ“&lt;br /&gt;&lt;br /&gt;പൂവായി തുടങ്ങി കായിലവസാനിച്ച ലക്ഷണമൊത്ത ചലഞ്ച്. പെരിനാടിന്‍റെ റെപ്രെസെന്‍റേറ്റീവായി കരിക്കാടിക്കൊഞ്ചു പോലെ കൂനിയ ഒരു 70 വയസ്സുകാരന്‍ കുടിയന്, മഹാ റൌഡികള്‍ക്കു പേരുകേട്ട കൈതാകോടിയുടെ അഭിമാനത്തിനു നേരേ ഉയര്‍ത്തിയ ആ വെല്ലുവിളി പാപ്പനെ ഭയങ്കരമായി ഉലച്ചുകളഞ്ഞു. ഇടി തട്ടിയതുപോലെ കുലുങ്ങിപ്പോയ റൌഡി ലക്ഷ്മണരേഖക്കു നേരേ ഒരടി വച്ചു. വരദനാശാനും ഒരു ചുവട് മുന്ന്നോട്ടു നടന്നു. പാപ്പന്‍ അരയില്‍ നിന്നും ഒരു കഠാരിയൂരി- സാദാ മടക്കുപിച്ചാത്തിയൊന്നുമല്ല, അടിതടക്കാര് ഉപയോഗിക്കുന്ന പിടിക്കു ഗാര്‍ഡും അലകിനു സൂചിയുടെ മുനയുമുള്ള അസ്സല്‍ ലാന്‍സലോട്ട് . ഇന്നേവരെ പാക്കുവെട്ടാന്‍ പോലും ഒരു കത്തി തൊട്ടിട്ടില്ലാത്ത വരദനപ്പൂപ്പന്‍ പകരം എന്തോന്നൂരാന്‍ ഷര്‍ട്ടല്ലാതെ? ഷര്‍ട്ടൂരി റോഡരികിലേക്ക് ഒറ്റയേറ്‌. കൈതാകോടി വാര്‍ഡ് കത്തി നീട്ടിക്കൊണ്ട് ഒരു ചുവടു കൂടെ അഡ്‍വാന്‍സ് ചെയ്തു . വെറും കൈ വീശിക്കൊണ്ട് പെരിനാടും ഒരു കാല്‍ വച്ചു.&lt;br /&gt;&lt;br /&gt;അടുത്ത മൂന്നു സെക്കന്‍ഡ് ഫ്രീസ് ഷോട്ട്. “പക്ഷികള്‍ പാടിയില്ലാടിയില്ലാലില ഇക്ഷിതി തന്നെ മരവിച്ചപോലെ..“ എന്നൊക്കെ ജി എഴുതിയത് ഇജ്ജാതി ഷോട്ട് കണ്ടിട്ടാവും.&lt;br /&gt;&lt;br /&gt;കൈതാകോടി പാപ്പന്‍ ഒരു ചുവട് പിന്നോട്ടു വച്ചു!!. വാടാ -- എന്നു വിളിച്ച് വരദനപ്പൂപ്പന്‍ മുന്നോട്ടെന്നു കരുതി ഇടത്തോട്ടൊരടി കൂടി നടന്നു. “ നിന്നെ ഞാനെടുത്തോളാമെടാ” എന്ന് പാപ്പന്‍ ട്രൂസ് പ്രപ്പോസ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തിക്കൊണ്ട് പാണ്ടിത്തൈരു കയറ്റിയ ഒരു ലോറി അവര്‍ക്കിടയിലൂടെ പാഞ്ഞു പോയി. ഹെഡ് ലൈറ്റടിച്ച ഫ്ലാഷാലെ മഞ്ഞളിച്ച കണ്ണു തിരുമ്മി നോക്കിയ ഞങ്ങള്‍ രണ്ടു പിന്‍ വശങ്ങള്‍ മാത്രം കണ്ടു:&lt;br /&gt;പാണ്ടിലോറിയുടെ ചുവന്ന പിന്‍ വെളിച്ചത്തിലൂടെ ദൂരേക്കു മറയുന്ന പാപ്പന്‍റേറ്തും ലോറി പോയ കാറ്റടിച്ച് ഓടയിലേക്കു മറിയുന്ന വരദനാശാന്‍റേതും.&lt;br /&gt;&lt;br /&gt;(നിത്യയശ:ശ്ശരീരനായ ഞങ്ങളുടെ വരദനാശാനെ&lt;br /&gt;&lt;/span&gt;&lt;a href="http://nedumangad.blogspot.com/2006/03/blog-post_06.html"&gt;&lt;span style="font-size:130%;"&gt;നെടുമങ്ങാടന്‍ കണ്ണന്‍കോവിക്ക്&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; സമര്‍പ്പിക്കുന്നു.)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114085821032430251?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114085821032430251/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114085821032430251' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114085821032430251'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114085821032430251'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/03/blog-post_08.html' title='കാമ്യവരദം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114144733788413690</id><published>2006-03-03T20:16:00.000-08:00</published><updated>2006-03-04T01:51:43.763-08:00</updated><title type='text'>ലതെഴുത്ത്</title><content type='html'>&lt;span style="font-size:130%;"&gt;&lt;span style="color:#ff6666;"&gt;&lt;strong&gt;ഗുഹ്യാലേഖം&lt;/strong&gt; &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff6666;"&gt;&lt;br /&gt;&lt;/span&gt;The CI of Police,&lt;br /&gt;RC Puram, BHEL.&lt;br /&gt;&lt;br /&gt;Dear Sir,&lt;br /&gt;&lt;br /&gt;&lt;strong&gt;Sub: Dying Statement &lt;/strong&gt;&lt;br /&gt;Should there be any casuality or dubious abscence of any or all of us, please take cognizance of the fact that Mahindra, Sekhar Rao and PVR Raju of ...Ltd. are responsible for any act of crime that has caused such casuality or abduction.&lt;br /&gt;&lt;br /&gt;This holographic inscription of Dev may please be concerned as our dying statement for all evidence purposes.&lt;br /&gt;&lt;br /&gt;In witness of the rest of the undersigned, we have signed the statement.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;Dev (s/d)&lt;br /&gt;Rajesh (s/d)&lt;br /&gt;Deepak&lt;br /&gt;Kuruvilla (s/d)&lt;/strong&gt;&lt;br /&gt;&lt;br /&gt;"ഇതെന്തുവാടേ???"&lt;br /&gt;സ്റ്റോക്ക്‌ ഇന്‍സ്‌പെക്ഷനു പോയിരുന്ന ദീപക്‌ വൈകുന്നേരം തിരിച്ച്‌ ഗസ്റ്റ്‌ ഹൌസിലെത്തിയപ്പോള്‍ മറ്റു മൂന്നുപേര്‍ ചേര്‍ന്നു നീട്ടിയ പേപ്പറാണ്‌. എങ്ങനെ അന്തം വിടാതിരിക്കും?&lt;br /&gt;&lt;br /&gt;"ദീപു, ഒരാള്‍ മരിക്കുമ്പോ മൊഴി കൊടുത്തിട്ടില്ലെങ്കില്‍ അവസാനം എഴുതിയത്‌ തെളിവായി എടുക്കണമെന്നാണല്ലോ.. " രാജേഷ്‌ വിശദീകരിച്ചു തുടങ്ങിയതിനെ ദീപു ഇടക്കു തന്നെ തടുത്തു&lt;br /&gt;&lt;br /&gt;"എവിഡന്‍സ്‌ ആക്റ്റ്‌ നീയെന്നെ പഠിപ്പിക്കണ്ടടേ. മഹീന്ദ്രയും ശേഖറുമൊക്കെ നമ്മളെക്കൊല്ലുന്നതെന്തിനാണെന്നാ ചോദിച്ചത്‌"&lt;br /&gt;&lt;br /&gt;അതു പറയാം ആദ്യം നീ ഒപ്പിട്‌, നേരം പോകുന്നു. കുരുവിള പറഞ്ഞു. മറ്റു റ്റീം അംഗങ്ങളില്‍ അചഞ്ചലവിശ്വാസമുള്ള ദീപു ഒപ്പിട്ടു. ഞാന്‍ കത്ത്‌ പെട്ടിയിലൊളിപ്പിച്ചു. പെട്ടി പൂട്ടി താക്കോലുമൊളിപ്പിച്ചു. ഞങ്ങളെക്കൊല്ലുന്നവര്‍ ചിലപ്പോ രേഖകള്‍ക്കായി തിരച്ചില്‍ നടത്തിയേക്കും.&lt;br /&gt;&lt;br /&gt;"ഇനിയെങ്കിലും പറയിനെടാ തെണ്ടികളേ" ദീപുവിന്റെ ക്ഷമ നെല്ലിപ്പടി താണ്ടി കീഴോട്ടു പോയി.&lt;br /&gt;&lt;br /&gt;തെണ്ടികള്‍ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ത്തു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;പെറ്റിപിടി&lt;br /&gt;&lt;/span&gt;&lt;/strong&gt;ഈ ട്രിപ്പില്‍ ആഡിറ്റന്മാരു അരിച്ചു പെറുക്കിയിട്ടും ഒന്നും കിടച്ചിട്ടില്ലായിരുന്ന്നു. അങ്ങനെ വെറും കൈയ്യോടെ തിരിച്ച്‌ പോകാന്‍ മടിയായിട്ട്‌ ചുമ്മാതിരുന്ന ചിലതിലൊക്കെ ചുണ്ണാമ്പിട്ടു നീറ്റിയതാണ്‌ - വന്നപാടേ ക്യാഷ്‌ വേരിഫിക്കേഷനൊക്കെ കഴിഞ്ഞെങ്കിലും പോകുന്ന ദിവസം രാജേഷൊരു സര്‍പ്രൈസ്‌ വേരിഫിക്കേഷന്‍ കൂടി നടത്തി.&lt;br /&gt;&lt;br /&gt;അതാ കുരുങ്ങി വലയില്‍- ഒരു കൊഞ്ചിന്റെ കുഞ്ഞ്‌. പെറ്റി ക്യാഷില്‍ ഇരുന്നൂറു രൂപാ കുറവ്‌. ക്യാഷ്യറേട്ടന്മാര്‍ അത്യാവശ്യം പെറ്റി ക്യാഷെടുത്ത്‌ അരിയോ മണ്ണെണ്ണയോ വാങ്ങുകയോ കാപ്പി കുടിക്കുകയോ സാധാരണയാണ്‌- സെറ്റില്‍ ചെയ്യുന്ന സമയത്തോ പീരിയഡ്‌ എന്‍ഡിലോ തിരിച്ചു വച്ചാല്‍ മതിയല്ലോ. വലിയ തുകയൊന്നുമല്ലതാനും.&lt;br /&gt;&lt;br /&gt;സാധാരണ ചെയ്യാറുള്ളതും എന്നാല്‍ ഗുരുതരവുമായ കുറ്റം- എം പി 3 പാട്ടുകള്‍ കൂട്ടുകാര്‍ക്കയച്ചുകൊടുക്കുന്നതു പോലെ.&lt;br /&gt;&lt;br /&gt;കാഷ്യര്‍ മഹീന്ദ്രയെ വിളിപ്പിച്ചു. ഒരത്യാവശ്യത്തിനെടുത്തെന്നും ഉടനേ തന്നെ തിരിച്ചിട്ട്‌ പ്രശ്നം തീര്‍ക്കാമെന്നുമായി മഹാവേന്ദ്രന്‍. രാജേഷ്‌ വഴങ്ങിയില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. അതിപ്പോ ഉപ്പുമാങ്ങ തിന്നവനായാല്‍പ്പോലും.&lt;br /&gt;&lt;br /&gt;ഹൈ. മാറീല്ലോ തെലുങ്കന്റെ ഭാവം&lt;br /&gt;"എന്റെ കഞ്ഞിയില്‍ കല്ലിട്ടാല്‍ നിന്റെയൊക്കെ പണ്ടത്തില്‍ ഡെക്കാണ്‍ പീഠഭൂമിയിലെ എക്കല്‍ മണ്ണു പറ്റും" എന്നാണു പോലും അവന്‍ രാജേഷിനോട്‌ ഹിന്ദിയില്‍ ബോല്‍ത്തിയത്‌.&lt;br /&gt;&lt;br /&gt;"ഭാ പോടാ വിന്ധ്യന്റെ മോനേ വന്ധ്യാ" എന്നു പറഞ്ഞ്‌ ഞങ്ങളുമെഴുന്നേറ്റു പോന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff6666;"&gt;&lt;strong&gt;ആഹവഭേരി&lt;br /&gt;&lt;/strong&gt;&lt;/span&gt;മഹീന്ദ്രനുയര്‍ത്തിയ ഭീഷണി ഒരു ചുമ്മാ പറച്ചിലെന്നേ കരുതിയുള്ളു . പക്ഷേ പുറത്തിറങ്ങിയതും ആളുകള്‍ കൂടി - സാറേ വേഗം സ്ഥലം വിട്ടോ. നക്സല്‍ യൂണിയനായ ....... ന്റെ വലിയ പ്രവര്‍ത്തകനാണ്‌ അയാള്‍. കമ്പനിയിലെ യൂണിയന്‍ നേതാക്കള്‍ ശേഖറും രാജുവും ഭാവിയിലെ സീതാരമയ്യയും കോട്ടേശ്വരറാവുമുമാണ്‌. ഇവിടെയിനി നിന്നാല്‍ നക്സലൈറ്റുകള്‍ സാറന്മാര്‍ടെ തലകൊണ്ട്‌ ഫൂട്ട്ബാള്‍ കളിക്കും. തടി കേടാകാതെ വേഗം മാറിക്കോ..&lt;br /&gt;&lt;br /&gt;മാനേജുമെന്റിലാരും പട്ടിക്കാട്‌ ബ്രാഞ്ചില്‍ അന്നില്ല- തൊട്ടടുത്ത ദിവസം ഹോളിയായതുകൊണ്ട്‌ ഒക്കെയും നഗരത്തിലായിരുന്നു. ബി എച്‌ ഈ എല്‍ ടാക്‌സി സ്റ്റാന്‍ഡില്‍ വണ്ടി ഒറ്റയെണ്ണം പോലും മിച്ചമില്ല. ഹോളി ഹോളീ ഡേ. കമ്പനി വണ്ടികളില്‍ കയറിയാല്‍ നേരേ യൂണിയനാപ്പീസിലേക്ക്‌ അവരെത്തിക്കാനാണ്‌ സാധ്യത. സിറ്റി ഓഫീസില്‍ വിളിച്ചു. രണ്ടു മണിക്കൂര്‍ എടുക്കും വണ്ടി അറേഞ്ച്‌ ചെയ്യാന്‍, മീതെ സിറ്റിയില്‍ നിന്നും രണ്ടുമൂന്നു മണിക്കൂര്‍ എടുക്കും ഈ കാട്ടിലെത്താന്‍. വഴിയില്‍ ഹോളിക്കാര്‍ വല്ല ജാഥയോ മറ്റോ നടത്തിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ താമസിക്കും. ഇറങ്ങി പ്രാണനും കൊണ്ടോടാന്‍ പോലും വയ്യ. നാലുവശവും വെറും ചതുപ്പാണ്‌. ഗസ്റ്റ്‌ ഹൌസിന്റെ ചുറ്റും ജോലിക്കാരുടെ കോളനിയാണ്‌. അതു കടന്ന് ഓടി രക്ഷപെടാമെന്ന് ഒരു പ്രതീക്ഷയും വേണ്ടാ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;പുരകത്തുമ്പോള്‍..&lt;br /&gt;&lt;/span&gt;&lt;/strong&gt;ഒരു കുഴപ്പവുമില്ലാതിരുന്ന ഞങ്ങളെങ്ങനെ ആസന്നമരണരായെന്ന കഥ കേട്ട്‌ ദീപു ഒരു സിഗററ്റ്‌ കത്തിച്ച്‌ അങ്ങ്നോട്ടും ഇങ്ങോട്ടും നടന്നു.&lt;br /&gt;"എടാ ദ്രോഹികളേ, ഇതൊക്കെ നടക്കുമ്പോള്‍ ഞാന്‍ പ്ലാന്റിലല്ലായിരുന്നോ? ഞാനെന്തിനാടാ നിന്റേയൊക്കെ കൂടെ ചാകുന്നത്‌? എനിക്കിതിലൊന്നും പങ്കില്ലെന്ന് പറഞ്ഞാല്‍ പോരേ?"&lt;br /&gt;&lt;br /&gt;റ്റീമില്‍ ആരെങ്കിലും മാപ്പുസാക്ഷിയാകാന്‍ ശ്രമിച്ചാല്‍ അവനെക്കൊല്ലുന്നത്‌ നക്സലായിരിക്കില്ല, ഞാനായിരിക്കും." രാജേഷ്‌ ഉഗ്രശാസനം പുറപ്പെടുവിച്ചു.&lt;br /&gt;&lt;br /&gt;"എന്നാല്‍ പിന്നെ കൊലയാളി ലിസ്റ്റില്‍ പ്രൊഡക്ഷന്‍ മാനേജര്‍ സുബ്ബരാമയ്യായുടെ പേരുകൂടെ വയ്ക്കാമോടേ?" ദീപു അന്വേഷിച്ചു&lt;br /&gt;&lt;br /&gt;"അതെന്തിനാ?"&lt;br /&gt;"ആങ്ങ്‌.. എനിക്കയാളെ ഒട്ടും ഇഷ്ടമല്ലെടേ. ഒരുമാതിരി വൃത്തികെട്ട സ്വഭാവമാ അയ്യാള്‍ക്ക്‌. എതായാലും നമ്മളു തൊലഞ്ഞ്‌. അവനിട്ടൊരു പണികൂടെയിരിക്കട്ടെന്നേ."&lt;br /&gt;&lt;br /&gt;"സാമദ്രോഹീ. ചാകാന്‍ നേരത്തും മനസ്സില്‍ ദുഷ്ടത്തരമാ അല്ലേടോ? മരണമൊഴീല്‍ മായം ചേര്‍ക്കാന്‍ നീയാരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവരോ?. നിന്റെയൊക്കെ ദുഷ്ടചിന്ത കൊണ്ടാണെടാ വല്ല നാട്ടിലും വന്ന് അടി കൊണ്ട്‌ ചാകേണ്ട ഗതി വന്നത്‌"&lt;br /&gt;&lt;br /&gt;"കിടന്നടികൂടാതെ നമ്മുടെ ടാക്സി വേഗം വരാന്‍ പ്രാര്‍ത്ഥിക്കെടേയ്‌" - രാജേഷ്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;കുരുവിളക്ക്‌ മരണഭയം താങ്ങാന്‍ വയ്യാ. ധൈര്യത്തിന്‌ ഒരു കുപ്പിയോര്‍ഡര്‍ ചെയ്തോട്ടേ എന്നന്വേഷിച്ചു&lt;br /&gt;&lt;br /&gt;"നീ കുറച്ച്‌ ടെന്‍ഷനടിച്ചാലും വേണ്ടില്ല, ഇപ്പോ കള്ളു തൊട്ടുപോകരുത്‌. അടിപിടിയോ ഓടേണ്ട സാഹചര്യമോ വന്നാല്‍ പാമ്പായിരിക്കുന്ന നീ ഒരു പ്രശ്നമാകും" ഞാന്‍.&lt;br /&gt;&lt;br /&gt;"പേടിച്ചിട്ടാണേ. കള്ളില്ലേല്‍ വേണ്ടാ, ഒരു ബീര്‍ പറഞ്ഞോട്ടേ"&lt;br /&gt;"വേണ്ടാ"&lt;br /&gt;"എന്നാലിത്തിരി വൈന്‍"&lt;br /&gt;"നോ!"&lt;br /&gt;കുരുവിള ഇന്റര്‍കോം എടുത്തു&lt;br /&gt;"ശംഭൂ, ഏക്‌ ചായ്‌"&lt;br /&gt;പാവം അവന്റെ അന്ത്യാഭിലാഷമായിരിക്കുമോ ഇത്തിരി കള്ളുകുടിക്കാന്‍? എങ്കില്‍ എനിക്കു പരലോകത്തും സമാധാനം കിട്ടില്ലല്ലോ എന്റീശ്വരാ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;തീവ്രാദികളുടെ വരവ്‌.&lt;/span&gt;&lt;/strong&gt;&lt;br /&gt;ടാക്സിയും കാത്ത്‌ ഞങ്ങളിരുന്നു. മുന്നിലെ വര്‍ക്കേഴ്സ്കോളനിയില്‍ ആളുകള്‍ രണ്ടും മൂന്നുമായി സംസാരിച്ചു നിന്നിരുന്നത്‌ മിന്നല്‍ വേഗത്തില്‍ വലിയ ഒരൊറ്റ കൂട്ടമായി. സംസാരം നിലച്ചു. അവര്‍ ഒരോപ്പറേഷന്‍ പ്ലാന്‍ ചെയ്യുകയാണെന്ന് ഞങ്ങള്‍ക്കു തോന്നി. ഒരാട്ടോറിക്ഷാ വന്നു നിന്നു. സാധാരണ കമ്പനിയുടെ ഉടമസ്ഥതയിലല്ലാത്ത വാഹനങ്ങളെ ഗേറ്റിനകത്തു വിടാറില്ല- കമ്പനിക്ക്‌ ഓട്ടോറിക്ഷയില്ലല്ലോ.&lt;br /&gt;&lt;br /&gt;രാജേഷ്‌ അടുക്കളയില്‍ നിന്നൊരു ചെറിയ കറിക്കത്തി ഇടുപ്പില്‍ തിരുകി&lt;br /&gt;"ഇനിയിപ്പോ ടാക്സി വന്നാലും നമുക്കു രക്ഷയില്ല. ഞാന്‍ റെഡിയാ ചാകാന്‍. പക്ഷേ ആദ്യം എന്റെ ദേഹത്തു കൈ വയ്ക്കുന്നവന്റെ കൊടലും കൊണ്ടേ ഞാന്‍ പോകൂ." അപ്പോഴത്തെ സാഹചര്യത്തില്‍ എടുക്കാവുന്നതില്‍ വച്ച്‌ ഏറ്റവും നല്ല തീരുമാനമാണെന്ന് എനിക്കും തോന്നി. ഞാനുമെടുത്തു ഒരു കത്തി. കുരുവിളയും ദീപുവും ഓരോന്നെടുത്തു. കുക്ക്‌ ശംഭൂ മഹാരാജ്‌ അന്തം വിട്ടു നോക്കി നിന്നു.&lt;br /&gt;&lt;br /&gt;വലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും എട്ടുപത്തു പേരുടെ ഒരു ചെറിയ കൂട്ടം അടര്‍ന്നു. അതു ഗസ്റ്റ്‌ ഹൌസിനു നേരേ നീങ്ങിത്തുടങ്ങി. ഞങ്ങളെ വകവരുത്താന്‍ ഇത്രപേര്‍ മതിയെന്നാവും. ഞങ്ങള്‍ മുഖത്തോട്‌ മുഖം നോക്കി. "ല്ലെ എഴുത്തിട്ട പെട്ടി പൂട്ടിയോടേ? അവന്മാര്‍ക്കതു കിട്ടരുത്‌" കുരുവിള എന്റെ ചെവിയില്‍ ചോദിച്ചു. ഞാന്‍ തല കുലുക്കി.&lt;br /&gt;&lt;br /&gt;ആഗതര്‍ ഗസ്റ്റ്‌ ഹൌസിന്റെ റിസപ്ഷനില്‍ വന്നപ്പോഴേക്ക്‌ ഞങ്ങളും അവിറ്റെയെത്തി. പിഞ്ഞിത്തുടങ്ങിയ പാന്റും ആര്‍മി ഗ്രീന്‍ ടീ ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടു വന്നു.&lt;br /&gt;&lt;br /&gt;"ആഡിറ്റിനു വന്നവര്‍ നിങ്ങളാണോ?? എനിക്കല്‍പ്പം സംസാരിക്കണം" ഇംഗ്ലീഷിലായിരുന്നു&lt;br /&gt;&lt;br /&gt;ഞങ്ങള്‍ ഊരും പേരും സഹിതം പരിചയപ്പെടുത്തി. വന്നയാള്‍ അതു ശ്രദ്ധിച്ചില്ല. ഇങ്ങോട്ടാരെയും പരിചയപ്പെടുത്തിയുമില്ല. അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രം അയാള്‍ പറഞ്ഞു- “മഹീന്ദ്ര ഒരു തെറ്റു ചെയ്തു. കുറ്റകൃത്യമെന്നോ ആരും ചെയ്യാത്തതെന്നോ പറയാവുന്ന കാര്യമല്ല. എങ്കിലും അതൊരു തെറ്റാണ്‌ എന്നതില്‍ തര്‍ക്കവുമില്ല. ഇനിയവന്‍ അതാവര്‍ത്തിക്കില്ലയെന്ന് ഉറപ്പു തരുന്നു. അവന് മാത്രമല്ല ഞാനും‍ ഉറപ്പു തരുന്നു. മേല്‍ നടപടികളെടുക്കേണ്ട ആവശ്യമുണ്ടോ? അവനൊരു കുടുംബമുണ്ട്‌, അമ്മയുണ്ട്‌, ഭാര്യയുണ്ട്, കുട്ടിയുമുണ്ട്‌. “&lt;br /&gt;&lt;br /&gt;“ഞങ്ങളുടെ കണ്ടെത്തലുകള്‍ ഓഫീസിനു കൈമാറുന്നതോടെ തീരുന്നതാണ്‌ അധികാര പരിധി. ആരെയും ശിക്ഷിക്കാന്‍ അധികാരമുള്ളവരല്ല ഞങ്ങളെന്ന് താങ്കള്‍ക്കറിയാമല്ലോ“.. ഞാന്‍ ഒരനുനയ സ്വരത്തിലും എന്നാല്‍ അയാളുടെ ഉപദേശത്തിനു വഴങ്ങുന്നയാളല്ലെന്നു ധ്വനിപ്പിച്ചും പറഞ്ഞു .&lt;br /&gt;&lt;br /&gt;“എനിക്കറിയാമത്‌. നേതാവു പറഞ്ഞു. നിങ്ങളുടെ ഓഫീസ്‌ ഇതു മാനേജുമെന്റിനെ അറിയിച്ചാല്‍ ഒരു യൂണിയന്‍ പ്രവര്‍ത്തകനെന്ന വിരോധം വച്ച്‌ വ്യക്തിവിരോധം തീര്‍ക്കാന്‍ അവര്‍ അത് പയോഗിക്കുമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. “&lt;br /&gt;&lt;br /&gt;“ഇങ്ങനെയൊരു സംഭവം ഉണ്ടായെന്നും അതിനിയാവര്‍ത്തിക്കില്ലയെന്ന് യൂണിയന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഞങ്ങളുടെ ഓഫീസിലറിയിക്കാം ഞങ്ങള്‍ എന്നാല്‍, ഉചിതമായ ഒരു തീരുമാനം അവരെടുക്കുമെന്നാണ്‌ എന്റെ വിശ്വാസം“- ദീപു പറഞ്ഞു.&lt;br /&gt;&lt;br /&gt;“ശരി.“ തീവ്രന്‍ സാര്‍ എഴുന്നേറ്റു. “നിങ്ങള്‍ക്കു ചെയ്യാവുന്നത്‌ ചെയ്യു. മാനേജുമന്റ്‌ ഇയാളെ അളവില്‍ കൂടുതല്‍ ശിക്ഷിച്ചാല്‍ ഞങ്ങള്‍ തടഞ്ഞോളാം, അനിഷ്ടമായി ഒന്നും കമ്പനിയില്‍ സംഭവിക്കാന്‍ നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും ആഗ്രഹമില്ല. “ഇടുപ്പില്‍ ഒന്നു തപ്പിക്കൊണ്ടാണ്‌ എഴുന്നേറ്റതെന്നെനിക്ക്‌ തോന്നി. തോക്കവിടെയുണ്ടോ എന്നു നോക്കിയതാണോ? നക്സലുകള്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൊല്ലുന്നത്‌ ആന്ധ്രയില്‍ സര്‍വ്വ സാധാരണമാണ്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;റീജോയിസ്‌ വിത്ത്‌ ബിജോയിസ്‌.&lt;/span&gt; &lt;/strong&gt;&lt;br /&gt;കള്ളേതാ ഉള്ളത്‌ ശംഭൂ? കുരുവിള ചോദിച്ചു &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;"ബിജോയിസ്‌, സാബ്‌"&lt;br /&gt;&lt;br /&gt;"ഒഴി മൂന്നു നാലെണ്ണം എനിക്ക്‌"&lt;br /&gt;&lt;br /&gt;"മൂന്നോ നാലോ, സാബ്‌?"&lt;br /&gt;&lt;br /&gt;നിനക്കിഷ്ടമുള്ളയത്രയും. എനിട്ട്‌ ഇഷ്ടമുള്ള പൈസാ വാങ്ങിക്കൂ"&lt;br /&gt;ശംഭു ചിരിച്ചുകൊണ്ട്‌ പോയി. ഞങ്ങള്‍ ബാക്കിയുള്ളവര്‍ മുഖത്തോട്‌ മുഖം നോക്കി വെറുതേയിരുന്നു. കൂറേ കഴിഞ്ഞപ്പോള്‍ ശംഭു കാപ്പിയും ഉഴുനുവടയും&lt;br /&gt;കൊണ്ടു തന്നു - ഓണ്‍ ദ ഹൌസ്‌.&lt;br /&gt;&lt;br /&gt;രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ ടാക്സി വന്നു. ഞങ്ങള്‍ പെട്ടിയും വട്ടിയുമൊക്കെ അര പാക്ക്‌ഡ്‌ കണ്ടീഷനില്‍ വാരിയിട്ടു.&lt;br /&gt;&lt;br /&gt;കുരു സാബ്‌ ....... ശംഭൂ പറഞ്ഞു. ഞാനെഴുതാത്ത ഭാഗം എനിക്കു മനസ്സിലാകാത്ത വാക്കുകള്‍. മനസ്സിലാകാത്തത്‌ എങ്ങനെ ഓര്‍ത്തിരിക്കും? കുരുവിളയിലെ ‘ള‘ വഴങ്ങാത്തതു കാരണം നാക്കുവടിക്കാക്കുക്ക്‌ ശംഭു വിള കളഞ്ഞ്‌ ഉരുപ്പടിയെ കുരു സാബ്‌ ആക്കി. കുരുവംശത്തില്‍പ്പെട്ടതാണെന്ന് വിചാരിക്കുന്നുണ്ടാവും.&lt;br /&gt;&lt;br /&gt;ക്യാ?&lt;br /&gt;&lt;br /&gt;കുരുസാബ്‌ ഉധര്‍ ....&lt;br /&gt;&lt;br /&gt;മനസ്സിലായി. കുരു പാമ്പായിരിപ്പുണ്ട്‌ എടുത്തുകൊണ്ട്‌ പോകാന്‍ മറക്കരുതെന്നാണ്‌ ഇവന്‍ പറയുന്നത്‌.&lt;br /&gt;&lt;br /&gt;ഡൈനിംഗ്‌ ഹാളില്‍ റ്റീവിയുടെ മുന്നിലെ സോഫായില്‍ കുരുവിള കണ്ണും പൂട്ടി കിടപ്പുണ്ട്‌.&lt;br /&gt;&lt;br /&gt;"ഡോ, വാ പോകാം" ഞാന്‍ തട്ടി വിളിച്ചു.&lt;br /&gt;&lt;br /&gt;"ങേ?"&lt;br /&gt;&lt;br /&gt;"പോകാം. കൊണ്ടു പോകാന്‍ ആളുവന്നെന്ന്."&lt;br /&gt;&lt;br /&gt;"കൊണ്ടു പോകാന്‍ ആളു വന്നോ? ലത്‌ എഴുതിയിട്ട പെട്ടി പൂട്ടിയോ?"&lt;br /&gt;&lt;br /&gt;"നാശം. ഡോ, അടിക്കാന്‍ കൊണ്ടു പോകാനല്ല. സിറ്റിയില്‍ കൊണ്ടു പോകാന്‍, ഒന്നെണീറ്റേ"&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;ആന്റി ക്ലൈമാക്സ്‌&lt;/span&gt;&lt;/strong&gt;&lt;br /&gt;നാട്ടിലെത്തി. റ്റീമിന്റെ വര്‍ക്കിംഗ്‌ പേപ്പറുകള്‍ ഓഫീസിനു കൈ മാറവേ പെറ്റി ക്യാഷിലെ കുറഞ്ഞ ഇരുനൂറു രൂപയുടെ കാര്യം ആഡിറ്റ്‌ സീനിയര്‍ വര്‍ഗീസ്‌ ഈപ്പനെ മഹാകാര്യമായി പറഞ്ഞപ്പോള്‍‍ കിട്ടിയ മറുപടി:&lt;br /&gt;"ഓ, എന്തുവാടോ ഇത്‌? ശകലം പെറ്റിക്യാഷ്‌ അങ്ങോട്ടോ ഇങ്ങോട്ടോ മറിക്കുന്നത്‌ മലമറിക്കുന്നതുപോലത്തെ&lt;br /&gt;കാര്യമല്ലല്ലോ. നീയൊക്കെ ഒരുമാതിരി കാറുമോഷണം കാണാതെ ലൈറ്റില്ലാത്ത സൈക്കിളുകാരനെ പിടിച്ച്‌ സ്റ്റേഷനിക്കൊണ്ടുവരുന്ന ചില ഊച്ചാളിപ്പോലീസുകാരെപ്പോലെ. കള" &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114144733788413690?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114144733788413690/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114144733788413690' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114144733788413690'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114144733788413690'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/03/blog-post.html' title='ലതെഴുത്ത്'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-114093577849480984</id><published>2006-02-25T22:33:00.000-08:00</published><updated>2006-03-04T01:48:06.170-08:00</updated><title type='text'>നാരീവേട്ട</title><content type='html'>&lt;span style="font-size:130%;"&gt;കേന്ദ്ര ആദായ നികുതി നിയമ(ഇന്ങ്കം ടാക്സ്‌ ആക്റ്റ്‌ 1961 ) പ്രകാരം കാര്‍ഷികേതരാദായങ്ങളെ ശമ്പളം, വാടകപ്പിരിവ്‌, വാണിജ്യാദായം, മൂലധനവര്‍ദ്ധന, മറ്റാദായം എന്നിങ്ങനെ അഞ്ചായി തരം തിരിക്കാവുന്നതാണ്‌. കൃഷികാദായം വിതച്ചവനുള്ളതെന്ന് ആപ്തവാക്യം, അതുകൊണ്ട്‌ ആ വകുപ്പില്‍ ഭൂരഹിതനായ എനിക്കു കൊയ്ത്തില്ല. വിദ്യാഭ്യാസം തീര്‍ന്ന് അദ്ധ്വാന പ്രാപ്തി എത്താത ഒരു പതിന്നാലുകാരനെന്ന നിലക്ക്‌ ശമ്പളാദ്യാദായങ്ങളില്‍ ആദ്യത്തെ നാലും "ഒരു നാള്‍ ഞാനും ഏട്ടനെപ്പോലെ" എന്ന സ്വപ്നത്തില്‍ മാത്രം അനുഭവിക്കാനുള്ള യോഗമേയുള്‍ലു. ശേഷമെന്തുണ്ട്‌? മറ്റാദായം. അതും കൂടി നിഷേധിച്ചാല്‍ ഞാന്‍ വട്ടച്ചിലവിനെന്തു ചെയ്യും, വട്ടിക്കു പണമെടുക്കണോ?. ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ്‌ കയ്യാളുക തന്നെ.പഴയ പത്രം, ആക്രി മുതലായവ ശേഖരിച്ചു വില്‍ക്കല്‍, വോളന്ററി വര്‍ക്കുകള്‍ക്ക്‌ കിട്ടുന്ന ഹോണറേറിയം മുതലായവക്കുള്ള അവകാശം ഞാന്‍ പിടിച്ചുപറ്റി. എന്നാല്‍ വരുമാനത്തിന്റെ സിംഹഭാഗവും പറമ്പില്‍ കിടന്നു കിട്ടുന്ന കശുവണ്ടി സംഭരണമെന്ന സീസണല്‍ വൃത്തിയാലെ കരസ്ഥമാകുന്നതായിരുന്നു.&lt;br /&gt;&lt;br /&gt;ലാപ്പോയിന്റ്‌ മനസ്സില്‍ വരുന്നുണ്ടല്ലേ? തീര്‍ത്തുതരാം. നിയമവശാല്‍ പറങ്കിമാവു കൃഷിയില്‍ നിന്നും കിട്ടുന്ന പറങ്കിയണ്ടി- തോട്ടകൊണ്ട്‌ കുലുക്കിയോ അല്ലാതെയോ കശുമാവിന്‍ ചുവട്ടില്‍ നിന്നും ശേഖരിക്കുന്നവ- മാത്രമേ കാര്‍ഷിക വരുമാനമാവുന്നുള്ളു. അല്ലാതെ തെങ്ങ്‌, കവുങ്ങ്‌, താന്നി, ആയണി, മൂവാണ്ടന്‍ മാവ്‌, പാതിരി, പേഴ്‌, പൈയ്യാഴാന്ത എന്നിത്യാദി ശിഖരി ശിരോമണികളുടെ താഴെ നിന്നും പിന്നെ വെറും നിലത്തു നിന്നും ശേഖരിക്കുന്നവ എങ്ങനെ കാര്‍ഷിക വിളയാകും? അതു നമുക്ക്‌ വാവലുകള്‍ സ്നേഹപൂര്‍വ്വം ഇട്ടുതരുന്നതല്ലേ. വാവല്‍ ശേഖരിച്ച്‌ പറമ്പിലിട്ടുതരുന്ന കശുവണ്ടി, ബദാം മുതലായവ പെറുക്കല്‍ കാര്‍ഷികവൃത്തിയല്ല മറിച്ച് മറ്റാദായക്കണക്കില്‍ ചുങ്കവിധേയമാണെന്ന് എതോ നാട്ടിലെ ബഹു. ഹൈക്കോടതി ഏതോ സീ ഐ റ്റി വേര്‍സസ്‌ ഏതോ തെലുങ്കന്‍ എന്ന കേസില്‍ വിധിച്ചതും പ്രസ്തുത വിധി മറ്റെല്ലാ കേസുകളിലും അംഗീകരിക്കപ്പെട്ടതുമാകുന്നു (സംശയാലുക്കള്‍ ഡോ. സിംഘാനിയയുടെ ഡി. റ്റി. എല്‍ ലോ ആന്‍ഡ്‌ റൂള്‍സ്‌ എന്ന പുസ്തകം കണ്ടമാനം കാശുമുടക്കി വാങ്ങി ചാര്‍ജ്ജബിള്‍ റെവന്യൂ എന്ന അദ്ധ്യായത്തില്‍ ഈ കേസിന്റെ വിശദാംശം വായിക്കുക- എന്റടുത്ത്‌ പുസ്തകങ്ങളൊന്നുമില്ല).&lt;br /&gt;&lt;br /&gt;ജീവിതം ഓരോ ദിവസവും ചിലവേറിയ വൃത്തിയായി വരുന്നു. എനിക്ക്‌ ഐസു മുട്ടായി &amp; എന്റെ പ്രാവുകള്‍ക്ക്‌ പയര്‍ എന്ന ചുരുങ്ങിയ ആവശ്യങ്ങളുടെ ഗാന്ധിയന്‍ പ്രായമൊക്കെ കഴിഞ്ഞു; സിനിമായൊന്നിനു രൂപാ നാലു ചിലവ്‌, പുസ്തകങ്ങള്‍ - റഷ്യന്‍ മിതവില, മലയാളം, ന്യായവില, ഇംഗ്ലീഷ്‌ അന്യായവില; ബിരിയാണി രൂപാ പത്ത്‌. ഇനിയിപ്പോ സിഗററ്റുവലി തുടങ്ങേണ്ട പ്രായവും അടുത്തു വരുന്നു. കശുവണ്ടിക്കു സര്‍ക്കാര്‍ തറവില കല്‍പ്പിച്ചില്ലായിരുന്നെങ്കില്‍.. ഓര്‍ക്കാന്‍ കൂടി വയ്യാ.&lt;br /&gt;&lt;br /&gt;അന്നൊരു കാളവെളുപ്പാന്‍ കാലം . തലേല്‍ തോര്‍ത്തിന്റെ കെട്ടും അരയില്‍ മൂട്ടിയ മുണ്ടും കടവായില്‍ കോള്‍ഗേറ്റ്‌ ബ്രഷുമായി ഞാന്‍ പറമ്പുചുറ്റാന്‍ ഇറങ്ങി. തെങ്ങിന്മൂടുകളില്‍ കശുവണ്ടി ഒരെണ്ണമ്പോലുമില്ല. കവുങ്ങും ഉദിയും വേങ്ങയും ഇലഞ്ഞിയും തഥൈവ. ഞാന്‍ വിഷണ്ണനായ അണ്ണാനെപ്പോലെ മടങ്ങി. വീട്ടിലാരെങ്കിലും പെറുക്കിയോ എന്നന്വേഷിച്ച്‌ "ഇവിടെ ആകെയുള്ള പെറുക്കി നീയാണെടാ" എന്ന് അര്‍ത്ഥക്ഷയത്തിനു മേലേ അപമാനവും വാങ്ങിക്കെട്ടി.&lt;br /&gt;&lt;br /&gt;അടുത്ത ദിവസവും അന്നത്തേതിന്റെ ഫോട്ടോക്കോപ്പി. രാത്രി കാതോര്‍ത്തിരുന്നു- രുരുബാഹുക്കള്‍ കാറ്റത്തു പറന്ന സിംഗപ്പൂരു കുട പോലെ പാഞ്ഞു പോകുന്നതിന്റെ ഒച്ചയൊക്കെയുണ്ട്‌, പക്ഷേ നേരം വെളുത്തപ്പോ നടത്തം ജാസ്തി, ഫലം നാസ്തി. പ്രധാനവരുമാനത്തിന്റെ സ്രോതസ്സടഞ്ഞാല്‍ പാളയെടുത്തു നടക്കേയുള്ളു. ക്രൈസിസ്‌. ക്രൈ, മൈ സിസ്‌.&lt;br /&gt;&lt;br /&gt;വാവല്‍ വരുന്നു പക്ഷേ അണ്ടിയില്ല എന്നതിനര്‍ത്ഥം എനിക്കു മുന്നേ ആരോ അനധികൃത ശേഖരണം നടത്തുന്നു എന്നാണെന്ന് എതു ഐ പി എസ്‌ കാരനും ഊഹിക്കാം. കള്ളനെ പിടിക്കണം, പിടിച്ചിടിച്ച്‌ ഏപ്പ്‌ നിവര്‍ത്ത്‌ വിടണം.&lt;br /&gt;&lt;br /&gt;സ്വസ്ഥന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണമെന്ന് അഷ്ടാംഗ ഹൃദയം. ബൈ ഇമ്പ്ലിക്കേഷന്‍, അസ്വസ്ഥന്‍ അതിനു മുന്നേ എഴുന്നേല്‍ക്കണമല്ലൊ. രാവിലേ നാലുമണിക്കെഴുന്നേറ്റു. നേരേ എരുത്തിലില്‍ പോയി പമ്മി നിന്നു. (ഒളി സങ്കേതമായി എരുത്തില്‍ തിരഞ്ഞെടുക്കാന്‍ കാരണം:- അഥവാ ആരെങ്കിലും ആളനക്കം കണ്ടാലും കന്നുകാലിയാണെന്ന് ധരിച്ചോളും)&lt;br /&gt;&lt;br /&gt;നേരം ചെറുതായി വെളുത്തു തുടങ്ങി. ഞാന്‍ വൈക്കോല്‍ത്തൊട്ടിയില്‍ കയറിയിരുന്നു. കൊക്കിണിപ്പശുവിന്റെ നവജാതകുമ്പന്‍ ഓടിവന്ന് അതിന്റെ സാന്‍ഡ്‌ പേപ്പര്‍ നാക്കുകൊണ്ടു എന്റെ പുറത്തു നക്കി. ഉറക്കം ഞെട്ടിയ ദേഷ്യത്തില്‍ കണ്ണന്‍ കാള "ന്ത്രാാാ?" എന്ന് അമറി. വിജനമായിരുന്ന ഇടവഴിയേ പച്ചടി ദാമോദരന്‍ ആരും കാണുന്നില്ലെന്ന ധൈര്യത്തില്‍ കൈലിമുണ്ടു പൊക്കി ആസനം ചൊറിഞ്ഞുകൊണ്ട്‌ നടന്നുപോയി. കൊട്ടുവടി-മുഴക്കോല്‍-പ്ലാസ്റ്റിക്ക്‌ സഞ്ചിധാരിയായി കുട്ടന്‍ മേശിരി കടന്നു പോയി. കുറച്ചു കഴിഞ്ഞ്‌ എനിക്കറിയാത്ത മൂന്നു പേര്‍ ഉറക്കെ സംസാരിച്ചുകൊണ്ട്‌ നടന്നു മറഞ്ഞു. രംഗം വീണ്ടും ശൂന്യം.&lt;br /&gt;&lt;br /&gt;കാത്തിരുന്നതു വെറുതേയായി എന്നു തോന്നിത്തുടങ്ങിയപ്പോഴാണ്‌ അവള്‍ നടന്നു വരുന്നത്‌ കണ്ടത്‌. ചുവന്ന പാവാടയും ബ്ലൌസുമിട്ട പത്തിരുപത്തഞ്ചു വയസ്സുള്ള ഒരു പെണ്ണ്‍- വരവു കണ്ടാല്‍ത്തന്നെയറിയാം അവള്‍ തന്നെ പുള്ളിയെന്ന്. ഇപ്പെണ്ണ്‍ എന്റെ കയ്യാലക്കല്‍ വന്ന് മുള്ളാനെന്ന വ്യാജേന കുത്തിയിരുന്നു രംഗ നിരീക്ഷണം നടത്തി- ആരുമില്ലെന്നു ധരിച്ച്‌ അതിരു ചാടി പറമ്പിലോട്ടു കേറി. പാവാടത്തുമ്പ്‌ ഇത്തിരി വളച്ച്‌ അതിലോട്ട്‌ പറങ്കിയണ്ടി പെറുക്കിയിട്ടു തുടങ്ങി.&lt;br /&gt;&lt;br /&gt;എന്റെ പെരുവിരല്‍ മുതല്‍ ഉച്ചാന്തല വരെ അരിശത്തിന്റെ മിന്നല്‍പ്പിണര്‍ പാഞ്ഞു. "ആരെടീ അയ്യത്തു കേറിയത്‌" എന്നൊരലര്‍ച്ചയോടെ ഞാനെടുത്തു ചാടി. ചാട്ടത്തിന്റെ വക്രപഥത്തിന്റെ ഉച്ചസ്ഥാനത്തുവച്ച്‌ പോത്തിനെയടിക്കാനുള്ള കാഞ്ഞിരവടി എരുത്തിലിന്റെ വാരിയില്‍ നിന്നും വലിച്ചൂരിയത്‌ ബോധപൂര്‍വ്വമല്ലായിരുന്നെന്നാണോര്‍മ്മ.&lt;br /&gt;&lt;br /&gt;ഓര്‍ക്കാപ്പുറത്തെന്നെക്കണ്ട പാവം അണ്ടിക്കള്ളിയുടെ അകവാള്‍ വെട്ടിപ്പോയി. ഞെട്ടിത്തെറിച്ച അവള്‍ ചാടിയോടി. പാവാടയില്‍ നിന്നും പറങ്കിയണ്ടി നാലുപാടും തെറിച്ചു. മരങ്ങള്‍ക്കിടയില്‍ അവള്‍ ഒരു എഫ്‌1 കാറുപോലെ അവ്യക്തമായൊരു ചുവന്ന പാച്ചിലായി. "നില്‍ക്കെടീ അവിടെ" മാനിന്റെ പിറകേയോടുന്ന ചീറ്റപ്പുലിയുടെ ക്രൂരതയോടെ ഞാന്‍ വടിയുമായി അവളുടെ പിറകേ പാഞ്ഞു.&lt;br /&gt;&lt;br /&gt;പറങ്കിമാംവിള കുത്തനെ കയറ്റമാണ്‌. എനിക്കും പ്രാണനുംകൊണ്ടോടുന്ന അവള്‍ക്കുമിടയിലെ ദൂരം വര്‍ദ്ധിച്ചുവരുന്നതു കണ്ട ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത്‌ വേഗത കൂട്ടി. മിനുമിനുത്ത കശുമാവിന്‍ കരിയിലമേലെ രാവിലത്തെ മഞ്ഞുവീണുകിടന്നതിനു ഇത്രയും വഴുക്കലുണ്ടാവുമെന്ന് ഓര്‍ത്തില്ല. കാലുതെറ്റിയ ഞാന്‍ ഞാന്‍ താഴേക്കുള്ള പോക്കിലെ ആദ്യത്തെ രണ്ടു കരണം തലകുത്തനെ മറിഞ്ഞു. പിന്നത്തെ 10 അടി ഉരുണ്ടു. അവസാനത്തെ പത്തടി നിരങ്ങി. അവസാനം നിശ്ചലനായി. ഒളിമ്പ്യത്തി മേരി ഡെക്കറിന്റെ അഡിഡാസ്‌ ഷൂവിട്ട കാലുകളെ സോളാ ബഡ്ഡിന്റെ നഗ്നപാദങ്ങള്‍ നാണം കെടുത്തിയപോലെ എന്റെ ലൂണാര്‍ കാലുകളെ കള്ളി പെണ്ണിന്റെ ചെരുപ്പിടാക്കാലുകള്‍ കുഴിയില്‍ തള്ളി.&lt;br /&gt;&lt;br /&gt;ഓടിയ കള്ളി പിറകേ‍ എന്നെ കാണാതെ കുന്നിന്‍ മുകളില്‍ നിന്നു. പതിതനാം ഞാന്‍ പങ്കത്തില്‍ നിന്നും ആമ്പല്‍ ചന്ദ്രനെ കാണുമ്പോലെ അവളെ അങ്ങുയരത്തില്‍ കണ്ടു. പെണ്ണ്‍ രണ്ടു കയ്യും വായക്കു ചുറ്റും ചേര്‍ത്ത്‌ ഒറ്റ വിളി"വീട്ടുകാരേ ഒന്നോടി വായോ ദാണ്ടേ നിങ്ങടെ ചെറുക്കന്‍ കല്ലുവെട്ടാങ്കുഴീ വീണേെ..."&lt;br /&gt;&lt;br /&gt;തന്നെ കീഴടക്കിയ ശത്രുവിന്റെ കോളറിയില്‍ കയറിപ്പിടിച്ച്‌ "നോക്കി നില്‍ക്കാതെ എന്റെ നെഞ്ചത്തേക്ക്‌ നിറയൊഴിക്കെടാ നായേ" എന്നാജ്ഞാപിച്ചതാരായിരുന്നു? ജനറല്‍ മുട്ടാഗുച്ചിയോ? അതോ വേറാരെങ്കിലുമാണോ? ആരായാലും അതൊരസാമാന്യ ധീരനാണെന്നൊന്നും എനിക്കിന്നു തോന്നുന്നില്ല. തോല്‍വിയെക്കാല്‍ അപമാനകരവും മരണത്തെക്കാള്‍ ഭയാനകവുമാണ്‌ ശത്രു കാട്ടുന്ന ദയ എന്ന് അനുഭവിച്ചറിഞ്ഞവനാണു ഞാന്‍.&lt;br /&gt;&lt;br /&gt;പാലുകറക്കാന്‍ സൈക്കിളില്‍ ആ വഴി വന്ന സുകുമാരന്‍ എന്നെ പൊക്കിയെടുത്ത്‌ ഇറയത്തു കിടത്തി പശുവിനു മുറിവില്‍ പുരട്ടുന്ന നാറുന്ന എണ്ണയിട്ടു എന്റെ മുട്ടു തടവിത്തന്നു. വീഴ്ച്ചയുടെ വേദനയെക്കാള്‍ വലുതായിരുന്നു സുകുമാരന്റെ തഴമ്പു വീണു പാറപോലെയായ കൈകള്‍ എന്റെ ദേഹത്തുരഞ്ഞപ്പോള്‍ (പാവം പശുവിന്റെ അകിടു പഞ്ച്ചറാവുന്നുണ്ടാവും ഇയാള്‍ പാലുകറക്കുമ്പോള്‍) എങ്കിലും തടവി തീര്‍ന്നപ്പോള്‍ എനിക്കു നടക്കാറായി. യുദ്ധത്തില്‍ പരിക്കേറ്റെങ്കിലും ധര്‍മ്മം ജയിച്ചു. ആ പെണ്ണ്‍ പിന്നെയൊരിക്കലും എന്റെ ചട്ടിയില്‍ കൈയ്യിട്ടു വാരിയിട്ടില്ല. ശുഭം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-114093577849480984?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/114093577849480984/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=114093577849480984' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114093577849480984'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/114093577849480984'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/02/blog-post_25.html' title='നാരീവേട്ട'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-113757046513769135</id><published>2006-01-17T23:37:00.000-08:00</published><updated>2006-03-24T21:29:06.836-08:00</updated><title type='text'>വധകുശലൻ</title><content type='html'>&lt;span style="font-size:130%;"&gt;വധകുശലനെ കണ്ടത്താനായത് കൊല്ലം ജില്ലാശുപത്രിക്കകത്തെ ത്രീസെല്ല് മിനിയൂളൻ പാറയിൽ.&lt;br /&gt;&lt;br /&gt;ചാഴിക്കടിക്കാനുള്ള വച്ച വിഷമെടുത്തടിച്ച ആട്ടോക്കലാധരനെ ധർമ്മാശുപത്രിയിലാക്കിയെന്നു കേട്ട്‌ അവിടെയെത്തിയതായിരുന്നു. വിഷാസക്തൻ‍ ഐ സീ യു എന്ന ഐ ക്യാനോട്ട്‌ സീ മുറിയിൽ‍ ആയെന്നുകേട്ട്‌ തിണ്ണക്കുധർണ്ണ നടത്തുന്ന സംഘത്തിൽ‍ ഞാനും കയറി കുത്തിയിരുന്നു. അപ്പോഴാണോർത്തത്‌ എന്റെ കൂടെ പ്പഠിച്ച ഒരു ശ്രീകുമാർ ഇവിടെ മെന്റൽ സെല്ല് ഗാർഡ് ഡ്യൂട്ടിയുള്ള കാര്യം എന്നോ പറഞ്ഞിരുന്നത്‌. മെന്റാലയം കണ്ടെത്തി. പക്ഷേ ശ്രീകുമാറല്ല ഡ്യൂട്ടിയിൽ അണ്ണാൻ കൂടു വയ്ക്കാൻ ചകിരി എടുത്തുകൊണ്ടു പോകുമ്പോലെ മീശ വച്ച ഒരു വയസ്സൻ പോലീസ്‌. അപ്രതീക്ഷിതമായി ചകിരിസ്സാറിന്റെ മുന്നിൽപ്പെട്ട എന്നെ "ഹൂം?" എന്ന് അദ്ദേഹം ചോദ്യം ചെയ്തു. കുചേലനെപ്പോലെ ഞാനും സതീർത്ഥ്യനെ തപ്പി വന്നെന്നു പറഞ്ഞപ്പോ ശ്രീകുമാർ സ്ഥലം മാറിയെന്നും, ആളിവിടെ ഉണ്ടായിരുന്നെങ്കിൽ എനിക്കു തരാന്‍ സാധ്യതയുള്ള ചായ, കസേര ഒക്കെ തരാൻ താനും തയ്യാറാണെന്നും മീശപ്പോലീസ്‌ പറഞ്ഞു. മൂന്നു സെല്ലുകൾക്ക് മുന്നില്‍ ഇരുന്ന് ഞാനും സാറും ചായ കുടിച്ചു. പ്ലെയിൻന്‍ഗോൾഡ് വലിച്ചു. എൻ പ്രിയതോഴൻ ആട്ടോക്കല വിഷം തീണ്ടലിലിന്റെ മയക്കത്തിൽ നിന്നും ഉടൻ ഉയിർത്തെഴുന്നേല്‍ക്കുമെന്ന് ഒരുമിച്ചു പ്രത്യാശിച്ചു.&lt;br /&gt;മീശച്ചേട്ടന്‍ ഇത്രയും കഴിഞ്ഞ്‌ മനോരമ വീക്കിലി വായന തുടങ്ങിയപ്പോഴാണു ഞാന്‍ സെല്ലിലെ പുള്ളികളെ കാണാനിറങ്ങിയത്‌.&lt;br /&gt;&lt;br /&gt;സെല്ല് ഒന്ന്- കാലി&lt;br /&gt;സെല്ല് രണ്ട്‌- ഉറങ്ങുന്ന രോഗി&lt;br /&gt;സെല്ല് മൂന്ന്- രാവിലെ തന്നെ ഉഷാറിലായിരുന്നു അന്തേവാസി.&lt;br /&gt;&lt;br /&gt;എന്നോട്‌ ചിരിച്ചു ആരെക്കാണാന്‍ വന്നതാണെന്ന് അന്വേഷിച്ചു. ഞാന്‍ വിഷക്കഥ പറഞ്ഞു. മനോരോഗേട്ടന്‍ "ഇവിടെ ഒരോരുത്തര്‍ ജീവിക്കാൻ പാടുപെടുന്നു, അപ്പോഴാ ഒരാത്മഹത്യക്കാരൻ, കളഞ്ഞേച്ചു പോ അനിയാ, അവൻ ചാകുന്നെൻകിൽ ചാകട്ടെ" എന്നു അഭിപ്രായം പറഞ്ഞു. ഇത്രയും മനോബലമുള്ളയാൾ പ്രാന്തനെന്നോ? ഞാൻ മൂപ്പരെങ്ങനെ ഇവിടെയെത്തിയെന്ന് തിരക്കി. അയാള്‍ പറഞ്ഞുതുടങ്ങി-&lt;br /&gt;&lt;br /&gt;"സന്തോഷ്‌ പോളെന്നാണ്‌ എന്റെ പേര്‍. ട്രെയിനില്‍ കാപ്പിക്കച്ചവടമായിരുന്നു - ബാഡ്ജ്‌ ഉണ്ട്‌. നിങ്ങളു വിചാരിക്കുണ്ടാവും ഞാൻ‍ ഭ്രാന്തനാണെന്ന്, എനിക്കൊരു പ്രശ്നവുമില്ല."&lt;br /&gt;&lt;br /&gt;ഞാൻ‍ അന്തം വിട്ടു . അയാള്‍ തുടർ‍ന്നു&lt;br /&gt;"എനിക്ക്‌ ഒരു ഭ്രാന്തനെന്ന മെഡിക്കല്‍ രേഖ വേണം അതുകൊണ്ട്‌ മാത്രം ഞാനിവിടെ കിടക്കുകയാണ്‌. കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഞാനിറങ്ങി പോകും"&lt;br /&gt;ഇരുമ്പു പാട്ടയില്‍ നിന്നും അയാള്‍ വെള്ളമെടുത്തു കുടിച്ചു&lt;br /&gt;&lt;br /&gt;"ഭ്രാന്തനെന്നു കേല്‍ക്കാന്‍ കൊതിക്കുന്നെന്നോ ഇതെന്തു തരം ഭ്രാന്തെന്ന് താൻ ആലോചിക്കുകയല്ലേ, പറയാം.15 വയസ്സിൽ‍ തുടങ്ങിയതാ ഞാൻ‍ ചായക്കെറ്റിലും താങ്ങി നടപ്പ്‌. എന്റപ്പൻ‍ ബോട്ടിലു പോയിട്ട്‌ വന്നില്ല, അതേപ്പിന്നെ ഞാനാ വീടു നടത്തിയേ.&lt;br /&gt;&lt;br /&gt;പത്തുമുപ്പത്‌ വയസ്സായപ്പോ പെങ്ങളേം കെട്ടിച്ചു വിട്ടു ഞാനും കെട്ടി. എന്റനിയത്തി കണ്ടുപിടിച്ച ബന്ധമാരുന്നു എനിക്ക്‌.&lt;br /&gt;&lt;br /&gt;പെങ്ങളെക്കെട്ടിയോന്‍ കളക്റ്റ്രേറ്റില്‍ പോര്‍ട്ടറായിരുന്നു. ഇപ്പഴത്തെകാലത്ത്‌ ഗവര്‍ണ്മെന്റാപ്പീസിലെ ലോഡിംഗ്‌ തൊഴിലാളി പ്ലേറ്റിനു രൂപാ ഒരു ലക്ഷമാ വില. ഡെയിലി പത്തു മുന്നൂറു രൂപേടെ പണീം കിട്ടും. അതൊക്കെ വിചാരിച്ചാ എന്റെ കൊച്ചിനെ കെട്ടിച്ചു കൊടുത്തത്‌. ഇവനാണേല്‍ ചീട്ടുകളി ഇരുപത്തിനാലു മണിക്കൂറും. പണിക്കു പോകത്തില്ല.&lt;br /&gt;&lt;br /&gt;കളിച്ചു കളിച്ച്‌ കളിച്ച്‌ എന്തായി?ലോഡിംഗ്‌ തൊഴിലാളി പ്ലേറ്റ്‌ മറിച്ചു വിറ്റു കടം തീര്‍ക്കാന്‍. അവന്റെ വീടു പട്ടിണിയായി, അവന്റെ വയസ്സായ തന്ത മരുന്നു കിട്ടാതെ ശാസം വെലങ്ങി ചത്തുപോയി- മൂപ്പിലാനു വലിവായിരുന്നു. കെളവന്റെ ശവടക്കിനു പോലും കാശില്ലാതെ വന്നപ്പഴാ എന്റെ കൊച്ചു കരഞ്ഞോണ്ട്‌ വീട്ടിക്കേറി വന്നേ. എന്റേലേതാണ്ടിരിക്കുന്നോ. കൊല്ലം പ്ലാറ്റ്ഫോമിലു വടയും വാഴക്കാപ്പവും വില്‍ക്കുന്ന് അ ജോര്‍ജ്ജിനോട്‌ ഞാനൊരു പതിനായിരം രൂപ അഞ്ചുപലിശക്ക്‌ വാങ്ങി അവള്‍ക്ക്‌ കൊടുത്ത്‌ വിട്ടു.&lt;br /&gt;&lt;br /&gt;അവിടെന്നാ എല്ലാം തൊടങ്ങിയേ. ജോർജ്ജെനിക്ക് കാശു തന്ന്, പിന്നെ ചോദിക്കാന്‍ വന്ന്, വീട്ടിക്കേറിവന്ന്. എന്തിനു പറയുന്നു, ഞാന്‍ കെട്ടിയ പെണ്ണും അവനുമായി ലയിനായി. അതു ചോദിക്കാന്‍ ചെന്നെന്നു പറഞ്ഞ്‌ അവനും കൊറച്ച്‌ കൂട്ടുകാരുംകൂടെ നമ്മളെ എടുത്തിട്ട്‌ ഇടിച്ച്‌. ഇരുട്ടുവാക്കിനു പതുങ്ങിയിരുന്ന് വണ്ടീടെ ലിവറിനടിച്ചതാ ഇല്ലേല്‍ ഞാന്‍ അപ്പത്തന്നെ തീര്‍ത്തേനേ..&lt;br /&gt;&lt;br /&gt;ഇടി കൊണ്ട്‌ ആശുപത്രീല്‍ കിടന്നപ്പോ ആലോചിച്ചെടുത്തതാ ഈ പ്രാന്തിന്റെ പ്ലാന്‍. അനിയനറിയാവല്ലോ, പ്രാന്തമ്മാരെ തൂക്കാന്‍ വിധിക്കത്തില്ല.. അതിനു വകുപ്പില്ലാന്നേ..&lt;br /&gt;&lt;br /&gt;ആശുപത്രീന്നിറങ്ങി വീട്ടില്‍ വന്നൌ രണ്ടു ദിവസം കഴിഞ്ഞപ്പോ ഞാന്‍ വെറുതേ സംസാരിച്ചു തുടങ്ങി.. അവളുടെ പേടിയൊക്കെ കണ്ടപ്പോ എനിക്ക്‌ മനസ്സില്‍ ചിരിയാരുന്നനിയാ.. കൊറച്ചു ദിവസം കഴിഞ്ഞപ്പോ ഞാന്‍ വെറുതേ വീട്ടിനുള്ളില്‍ കിടന്നു പാട്ടും കളിയും തൊടങ്ങി. എനിക്കറിയാം അവള്‍ അവനെ വിളിച്ചിവിടെ വരുത്തുമെന്ന്.. അല്ലാതെവിടെപ്പോകാന്‍.. മൂന്നാം ദിവസം അവള്‍ ജോര്‍ജ്ജിനെ വിളിച്ചു കയറ്റി. ആ പട്ടി എന്റെ അടുത്തു വന്നു "സന്തോഷേ, ബാ, നമ്മക്ക് പോയി ഒരു ഡോക്റ്ററെ കണ്ടേമ്മ്ച്ചും വരാം " എന്നൊക്കെ പറഞ്ഞ്‌ അടുത്തു വന്നതും.. ഞാന്‍ ഒറ്റക്കുതിപ്പിന്‌ അവനെക്കേറി പിടിച്ച്‌, പെടച്ചിലു തീരും വരെ ഞെരിച്ചു. അവളു നോക്കി നില്‍ക്കുകയായിരുന്നനിയാ, അതാ എന്റെ സന്തോഷം.. അവന്‍ പെടച്ചു ചാകുന്നത്‌ അവളുടെ മുന്നിക്കെടന്നാ.. എനിക്കതുമതി&lt;br /&gt;&lt;br /&gt;അങ്ങനെ എല്ലാരൂടെ എന്നെ ആശുപത്രീലാക്കി.. വെളിവില്ലെന്ന് ഡോക്റ്ററു പേപ്പറും തന്ന്. ഇനിയിപ്പോ ഞാൻ കൊന്നെന്ന് പറഞ്ഞാലെന്താ ഇല്ലെന്നു പറഞ്ഞാലെന്താക്കി"&lt;br /&gt;സന്തോഷ്‌ പിന്നെ മിണ്ടിയില്ല. ദൂരേക്ക്‌ നോക്കിയിരുന്നു. അരമണിക്കൂറോളം വേണ്ടിവന്നു എന്റെ നാവൊന്നു പൊന്താന്‍.&lt;br /&gt;&lt;br /&gt;"ചേട്ടന്‍ അയാളുടെ കഴുത്തു ഞെരിച്ചപ്പോള്‍ അയാള്‍ കുതറിയോടാന്‍ നോക്കിയില്ലേ?" അവസാനം ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"കഴുത്തോ? എടോ, നിനക്കറിയില്ലേ- വട വില്‍ക്കുന്നവരുടെ കഴുത്തില്‍ ഞെക്കിയാല്‍ അവരു ചാകില്ല. ഞാന്‍ അയാളുടെ കാലില്‍ പിടിച്ചു ഞെരിച്ചാ കൊന്നത്‌. വട വില്‍ക്കുന്നവര്‍, പഴമ്പൊരി വില്‍ക്കുന്നവര്‍, ടി ടി ആര്‍, എവരുടെയൊന്നും കഴുത്തു ഞെരിച്ചാല്‍ ചാകത്തില്ലാ, അറിയാമ്മേലേ? ഞാന്‍ ജോര്‍ജ്ജിന്റെ കാലേല്‍ പിടിച്ചു ഞെക്കി ശ്വാസം മുട്ടിച്ചാ .."&lt;br /&gt;&lt;br /&gt;ഞാന്‍ പോകാനെഴുന്നേറ്റപ്പോളേക്കൊച്ചയുയര്‍ന്ന സംസാരം കേട്ട്‌ കേട്ട്‌ മീശപ്പോലീസ്‌ വന്നു.&lt;br /&gt;"സാറെ ഇയാളു ആരെയെങ്കിലും കൊന്നിട്ടുണ്ടോ?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;മീശ ആസ്വദിച്ചു ചിരിച്ചു&lt;br /&gt;“അപ്പൊ ഇവന്‍ തന്നേയും വഹിച്ചോ? ഈ കഴുത റെയില്‍വേയിൽ‍ കച്ചോടക്കാരനെ കൊന്നെന്നു മൊഴി കൊടുത്ത്‌ ഈസ്റ്റ്‌ പോലീസ്‌ രണ്ടു മാസമാ അന്വേഷിച്ചത്‌. എത്ര പേരുടെ സമയം പാഴായി. ആരും ചത്തിട്ടുമില്ല, എവന്‍ പറയുന്ന പേരില്‍ ഒരാളുമില്ല“&lt;br /&gt;"ഇയാളുടെ പേരു സന്തോഷെന്നാണോ? ഞാന്‍&lt;br /&gt;"സന്തോഷോ? ആരു ഈ പ്രാന്തനോ? ഇവന്റെ പേരു രവീന്നാ"&lt;br /&gt;&lt;br /&gt;അപ്പോഴേക്ക്‌ കലയുടെ അനിയന്‍ ഓടി വന്നു"ദേവണ്ണാ കലക്ക്‌ ബോധം വീണു കേട്ടോ.."&lt;br /&gt;ബോധം.. എന്താണത്‌?&lt;br /&gt;&lt;br /&gt;(എനിക്കോ അതോ വിഷം കഴിച്ചു ബാലൻസ് പോയ കലക്കോ അതുമല്ല രവിയെന്ന സന്തോഷ് പോളിനോ സത്യത്തിൽ ബോധമുള്ളത് എന്ന കുഴക്കുന്ന ചോദ്യമാണ് പി എം മാത്യു വെല്ലൂർ മനോരമ വീക്കിലിയിൽ എഴുതുന്ന പംക്തി വായിക്കേണ്ട പ്രായത്തിൽ ഞാൻ എറിക്‍ ബേൺ, യൂങ് മുതൽ മോറിസ്സിനെ വരെ അന്വേഷിച്ചറിയാൻ കാരണമായത്. സന്തോഷ് പോളെന്ന രവീ, നന്ദി)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-113757046513769135?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/113757046513769135/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=113757046513769135' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113757046513769135'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113757046513769135'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/01/blog-post_17.html' title='വധകുശലൻ'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-113731008335797809</id><published>2006-01-14T23:08:00.000-08:00</published><updated>2006-01-14T23:58:14.553-08:00</updated><title type='text'>നാമക്രിയ</title><content type='html'>വിദേശനാമ സ്വാംശീകരണത്തിന്റെ അവശ്യകതയെന്നോ മറ്റോ തലക്കെട്ടിൽ ജീമെയിൽ സർക്കുലറായി ഒരു സിദ്ധാർത്ഥോപെരിങ്ങോടം നടക്കുന്നത് കണ്ടപ്പോൾ മുതൽ സ്വാഭാവിക സ്വാംശീകരണ നിയമാവലിയെ തപ്പുകയാണു ഞാൻ.&lt;br /&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;&lt;strong&gt;അ(ഡി)ലൈഡ്&lt;/strong&gt;&lt;/span&gt;&lt;br /&gt;കൊല്ലത്ത് ആദ്യമായി വന്ന വിദേശപദങ്ങൾ കമ്പനിപ്പേരുകളായിരുന്നു. ലീല, സരസു, ഉണ്ണൂണ്ണി എന്നിങനെ ഒറ്റപ്പേരുകള് ശീലിച്ച കൊല്ലത്തുകാർക്ക് കമ്പനികളുടെ ക്രിസ്ത്യൻ പേർ- നടുപ്പേർ- വംശപ്പേർ-തണ്ടപ്പേർ സഞ്ചയം തലവേദനയായി. ഓട്ടാപ്പീസ് എന്നു പറയുമ്പോലെ ആസ്പിൻ വാൾ &amp; ക്രോസ്സ് ഫീൽഡ് കാഷ്യൂ ലിമിറ്റെഡ് എൽ എൽ സീ എന്നു പറയാനാകില്ലല്ലോ. ഏറ്റവും അന്യമായ പദത്തെ കൊല്ലത്തുകാർ പ്രൈമറി കീ ആക്കി. ഒരു മനുഷ്യനും മാൻ‍ ജാതിയും ഇല്ലാത്തൊരു പൊന്തക്കാട്ടിൽ ദാസ് പ്രാൺലാൽ എന്നൊരു ഗുജറാത്തി സേഠ് ലക്ഷ്മി സ്റ്റാർച്ച് ഫാക്റ്ററി തുടങ്ങുന്നു- നാട്ടുകാർക്ക് ലക്ഷ്മിയെ അറിയാം, ഫാക്റ്ററിയേയും. അന്യൻ സ്റ്റാർച്ചാണ്. സ്റ്റാർച്ച് മുക്കിൽ അങ്ങനെ ഒരു സ്റ്റാർച്ച് കമ്പനിയുണ്ടായി. ഇതേ നിയമത്താൽ കേരളാ സെറാമിക്സ് എന്നത് വെറും സെറാമിക്സ് ആയി(കേരളമാർക്കാ അറിഞ്ഞുകൂടാത്തത്?). വെയിറ്റേമിനുട്ട്, ഈ നെയിമിങ് കൺവെൻഷൻ ഉൽപ്പന്നത്തിന്റെ പേരിനാൽ കമ്പനി അറിയുന്നുവെന്നും വന്നുകൂടേ? സ്റ്റാർച്ച് ഉണ്ടാക്കുന്ന കമ്പനി സ്റ്റാർച്ച്, സെറാമിക്ക് ഉണ്ടാക്കുന്ന കമ്പനി സെറാമിക്സ് എന്ന്? നൈഷദ്ധം- കുണ്ടറയിലെ Kerala Electricals &amp;amp; allied Industrieസ് Limited എന്ന കമ്പനിയുടെ ലോക്കലൈസ്‍ഡ് പേർ എന്തെന്ന് കണ്ടുപിടിക്കുക : ആദ്യപദം – കേരളാ .. ഓ നമുക്കറിയാവുന്നതാ. രണ്ടാമത്തത് എലക്രട്രിക്ക് – അതു വിളക്ക്-അറിയാം. ആൻഡ്, ഇൻഡസ്റ്റ്ട്രി, ലിമിറ്റഡ് എന്നതൊക്കെ കമ്പനികൾ സാധാരണയായി വയ്ക്കുന്ന പൊടിപ്പും തൊങ്ങലും.. അപ്പോ പിന്നെ അപരിചിതൻ ആർ? അലൈഡ് . അങ്ങനെ ആ കമ്പനിക്കും നാടൻ പേരായി. “പയ്യൻ &lt;b&gt;അലൈഡിലെ&lt;/b&gt; ജോലിക്കാരനാ, അലൈഡിനടുത്ത് 5 സെന്റ് വസ്തു.. (അലിൻഡ്, ഐയ്യാറീ തുടങ്ങി പുത്തൻ ചുണ്ടന്മാർക്ക് ഈ നിയമം ബാധകമായില്ല)&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;സുസ്‍കീ&lt;/span&gt;&lt;/strong&gt;&lt;br /&gt;ഞാൻ വാരസ്സോപ്പിനു പകരം ഇന്ന് സർഫിട്ടു തുണി കഴുകി എന്നും മമ്മൂഞ്ഞിന്റെ മോൻ സിസ്സർ വലിക്കും എന്നും ഒക്കെ വിപണിയിൽ മേൽക്കോയ്മയുള്ളവന്റെ ബ്രാൻഡിനെ ജെനെറിക് പേരാക്കുന്നത് ആഗോള പ്രതിഭാസമാണല്ലോ (സീറോക്സ് കോപ്പി, സെലോഫേൻ ടേപ്, പോസ്റ്റ് ഇറ്റ് പാഡ് മുതൽ വാക്ക്മാൻ വരെ)&lt;br /&gt;&lt;br /&gt;എസ്മാരിയോ, യമഹാ, കാവസാക്കി എന്നിവരൊക്കെ കേരളത്തിലെത്തുന്നതിനും വളരെ മുൻപേ Outboard Engine എന്ന യന്ത്ര-വള്ളം തുഴച്ചിൽക്കാരനെ ആദ്യമായി മലയാളിക്കു പരിചയപ്പെടുത്തിയത് സുസുകി എന്ന ജാപ്പ്നീസ് കമ്പനിയായിരുന്നു ആ നന്ദിക്ക് കടാപ്പൊറം ഈ സാധനത്തിനെ “സുസ്കീ“ എന്നു മലയാളത്തിൽ വിളിച്ചു.&lt;br /&gt;കൊല്ലത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്ററായിരിക്കവേ ശ്രീ. പ്രസാദ് ചന്ദ്രനു കിട്ടിയ ഒരപേക്ഷാ ഫോറത്തിൽ നിന്ന് [ബ്രാക്കറ്റിലുള്ളത് എന്റെ കമന്റ്]&lt;br /&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;30/11/1988&lt;br /&gt;&lt;/span&gt;&lt;span style="color:#3333ff;"&gt;ബഹുമാനപ്പെട്ട ജായിന്റ് ഡെപ്യൂട്ടി അസ്സിസ്റ്റന്റു ഡയറക്റ്റർക്ക്&lt;/span&gt; , [ജായിന്റും അസ്സിസ്റ്റന്റും അപേക്ഷകൻ ബഹുമാനം ഇത്തിരി കൂടാൻ വേണ്ടി കനിഞ്ഞനുവദിച്ച ബഹുമതികൾ] &lt;span style="color:#3366ff;"&gt;മൂദാക്കര നികർത്തിൽ ആഗസ്തി &lt;span style="color:#000000;"&gt;[ശരിയായ പേരല്ല, ഞാൻ മാറ്റി]&lt;/span&gt; എഴുതുന്ന അപേക്ഷാ ഫാറം&lt;/span&gt;[ഫാറമൊന്നുമില്ല വെള്ളക്കടലാസിലാണെഴുത്ത്, ഒരു ഗമക്ക് പറഞ്ഞതാ].&lt;br /&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;വള്ളക്കാർക്ക് കൊടുക്കാൻ ഗവേണ്മെന്റ് അനുവദിച്ച 50 ലക്ഷം രൂപയിൽ നിന്ന്&lt;/span&gt; (അരമന രഹസ്യം = അങ്ങാടിപ്പാട്ട് ഫണ്ട് അനുവദിച്ചതിന്റെ എല്ലാ വിവരവും അപേക്ഷകനുണ്ട്) &lt;span style="color:#6666cc;"&gt;എനിക്കും ഒരു ലാൺ തരാൻ അഭ്യർത്തിക്കുന്നു&lt;/span&gt; (രാഷ്ട്രീയക്കാരിൽ നിന്നു കിട്ടിയ വാക്ക്). &lt;span style="color:#3366ff;"&gt;ആ പണം എനിക്ക് ഒരു &lt;strong&gt;&lt;em&gt;യമഹായുടെ സുസ്‍കീ&lt;/em&gt;&lt;/strong&gt; വാങ്ങാനാണ്&lt;/span&gt; . (യമഹായും സുസുകിയും അമാൽഗമേറ്റ് ചെയ്തെന്ന് ആരും സംശയിക്കരുതേ, യമഹായുടെ ഔട്ട് ബോർഡ് എഞ്ജിൻ വാങ്ങാൻ എന്നു പച്ചമലയാളത്തിൽ പറഞ്ഞതാ)&lt;br /&gt;&lt;span style="color:#3366ff;"&gt;വിശ്വസ്തൻ,&lt;br /&gt;ആഗസ്തി നികർത്തിൽ&lt;br /&gt;മൂദാക്കര, കൊല്ലം&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;&lt;strong&gt;കൂ.&lt;/strong&gt;&lt;/span&gt;&lt;br /&gt;ഒരുതരത്തിലൊക്കെ നമ്മൾ ജീവിച്ചുപോകവേ സായിപ്പന്മാർ കൊല്ലത്ത് ക്രൌഥർ മേസണിക്ക് ഹാൾ നിർമ്മിച്ചു:- കീപ്പദമില്ലെന്നതോ പോകട്ടേ, വായിൽക്കൊള്ളാവുന്ന ഒരു പദം പോലുമില്ല. അറ്റ കൈക്ക് പരിഭാഷ തന്നെ . “കൂതറ മിഷ്യൻ ഹാൾ“!! കൊല്ലമെന്ന സുന്ദരൻ പേരിനെ കോയിലോൺ ആക്കിയ വൃത്തികെട്ട സായിപ്പിനെ വെറും കൂതറയാക്കി കൊല്ലത്തുകാർ മധുരമായി പ്രതികാരം ചെയ്തു. [തറ-വൃത്തികെട്ടവൻ എന്ന അർത്ഥത്തിലൂള്ളത്- പോസിറ്റീവ്, കാതറ കമ്പാരറ്റീവ് &amp;amp; കൂതറ സൂപ്പർലേറ്റീവ് എന്ന് ശബ്ദതാരാവലിയിൽ കാണുന്നു.]&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff6666;"&gt;ടൂറിസ്റ്റുകൾക്കൊരു ടിപ്പ് :&lt;/span&gt;&lt;/strong&gt;&lt;br /&gt;കൊല്ലം റെയിൽ‍വേ/ബസ് സ്റ്റേഷനുകളിൽ നിന്നും ആട്ടോ വിളിച്ച് ക്രൌഥർ മേസണിക് ഹാളിൽ പോകാൻ ചാർജ്ജ് 25 രൂപയും കൂതറ മിഷ്യൻ വരെ പോകാൻ 10 രൂപയുമാണ് ചാർജ്ജ് – കൂതറ മിഷ്യൻ അറിയാവുന്നവനു കൊല്ലം നഗരം നല്ല പരിചയമാണെന്ന് ആട്ടോക്കാർക്കറിയാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-113731008335797809?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/113731008335797809/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=113731008335797809' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113731008335797809'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113731008335797809'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2006/01/blog-post.html' title='നാമക്രിയ'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-113601974907893621</id><published>2005-12-31T00:27:00.000-08:00</published><updated>2005-12-31T02:01:26.566-08:00</updated><title type='text'>വന്മരങ്ങൾ വീഴുമ്പോൾ</title><content type='html'>&lt;b&gt;ഹാവൂ&lt;/b&gt;&lt;br /&gt;പല സംഘങ്ങളായിപ്പിരിഞ്ഞ്‌ പലയിടങ്ങളിൽ തമ്പടിച്ച്‌ നിത്യവൃത്തിക്കായുള്ള അഭ്യാസം നടത്തുന്നവരാകയാൽ ആഡിറ്റ്‌ ഉഴൈപ്പാളർ പലരും ഒരേ ആപ്പീസിൽ നിന്നും ശമ്പളവും ബത്തയും പറ്റുന്നവരാകിലും പരസ്പരം അറിയില്ല. ശിവസുബ്രഹ്മണ്യ അയ്യരും ദേവരാഗവും അങ്ങനെ പരസ്പരം അറിയാതെ ഒരേ മുതലാളിക്കുവേണ്ടി പണിയെടുത്തിരുന്നവരായിരുന്നു. പഠാൺചേരു എന്ന ഓണംകേറാമൂലയിൽനിന്നും ഹൈദരാബാദില്‍ മേവും പുലികള്‍ ഞങ്ങളെ താണുവണങ്ങി കമ്പനി കനിഞ്ഞു തരുന്ന സർവ്വാണി സദ്യ (ആംഗലേയത്തില്‍ ബുഫേ എന്നു പറയും) കഴിക്കാൻ സംഘാംഗമായെത്തുമ്പോളാണ്‌ ചെറുപട്ടരും ഞാനും ആദ്യമായി മുട്ടിയത്‌. സീനിയർ, വലിപ്പം കൂടിയവൻ എന്നൊക്കെ ചില്ലറ ജാഡ ഞാൻ കാട്ടിയോ? ഇല്ലെന്ന്‌ ഉറപ്പിച്ച്‌ പറയവയ്യ.&lt;br /&gt;&lt;br /&gt;സംഘദ്വയസംഗമം അന്നു വൈകുന്നേരം ഒരു ഹിന്ദി സിനിമക്കു പോകാൻ തീരുമാനിച്ചു . മർദ്ദം എന്ന അമിതഭക്ഷൺ-അമൃതസിംഹിനി ജോഡി അടിനയിച്ച ടെൻഷനോവിഷൻ ചിത്രത്തിലെ നായകൻ ഒരു വിമാനത്തിന്റെ വാലിൽ കൌ ബോയ്‌ കുരുക്ക്‌ ഇട്ടു തെങ്ങിൽ‍ കൊണ്ട്‌ കെട്ടി സായിപ്പിനെ തോല്‍പ്പിക്കുന്ന രംഗം കണ്ട ശേഷം ഇനിയൊരിക്കലും ഹിന്ദി കാണുകയോ കാണുന്നവനെക്കാണുകയോ ചെയ്യില്ല എന്നു തീരുമാനിച്ചിരുന്ന ഞാൻ ഇത്തരം&lt;br /&gt;മൃഗീയഭൂരിപക്ഷഭോഷ്കിനെതിരേ ആകെ എനിക്കവകാശപ്പെട്ട പ്രതിഷേധമായ വാക്കൌട്ട്‌ നടത്താൻ തീരുമാനിച്ചു. അയ്യർ ഹിന്ദി നമുക്കും അലർജിയെന്നു പറഞ്ഞ്‌ എന്റെ കൂടെ ഇറങ്ങിവന്നു.&lt;br /&gt;&lt;br /&gt;കുഞ്ഞയ്യർ , ഞാന്‍, നടുവില്‍ അപരിചിതത്വം പശ്ചാത്തലത്തില്‍ ഹിന്ദിയും തെലുങ്കും പാട്ടുകളും - ആകെ ഒരു സുഖമില്ലാത്ത വൈകുന്നേരം. നടന്നെത്തിയത്‌ ബിർളാ മന്ദിറില്‍ (അയ്യരുമാർ എല്ലാം മഹാ ഭക്തർ എന്ന ഒരു തെറ്റിദ്ധാരണയിലാണ്‌ ഞാൻ സാധനത്തിനെ വെങ്കിടീസന്നിധിയിലെത്തിച്ചത്‌)&lt;br /&gt;&lt;br /&gt;കാറ്റൊക്കെ കൊണ്ട്‌ പടികേറി മുകളിലെത്തി. വെറുതേ കുറെ നേരം മുകളിൽ നിന്നു. രൂക്ഷമായ ജമന്തിപ്പൂക്കളുടെ മണം സഹിക്കവയ്യാതെ താഴേക്കിറങ്ങാൻ തൂടങ്ങുമ്പോളാണ്‌ ഉന്തിത്തള്ളി ഞങ്ങളുടെ പിന്നില്‍ പടിയിറങ്ങുന്ന ഒരു സ്ത്രീയെക്കണ്ടത്‌-ആരോ ശ്രദ്ധിക്കുന്നല്ലോ എന്ന്‌ ആറാം ഇന്ദ്രിയം പറഞ്ഞപ്പോൾ അറിയാതെ നോക്കിപ്പോയതാണ്‌. അവർ ചിരിച്ചു. ഞാനും. പക്ഷേ ഒരു പരിചയവും തോന്നുന്നില്ലല്ലോ.&lt;br /&gt;&lt;br /&gt;"ശിവസുബ്രഹ്മണ്യം, ഒരു സ്ത്രീ നോക്കി ചിരിക്കുന്നല്ലോ, നിങ്ങളെയാണോ?"&lt;br /&gt;ചിന്നമ്പി സൂക്ഷിച്ചു നോക്കി.&lt;br /&gt;&lt;br /&gt;"നല്ല പരിചയം. എന്റെ കൂടെ പഠിച്ച ഭാഗ്യശ്രീയുടെ ഒരു ചേച്ചി ഹൈദരാബാദിലാണെന്ന്‌ പറഞ്ഞിരുന്നു. അവരായിരിക്കും"&lt;br /&gt;ആണെന്നെനിക്കും തോന്നി, കാരണം അവര്‍ ഞങ്ങളുടെ നേരേ നടന്നു വരികയാണ്‌. പക്ഷേ...ഒരു ജാതി ചിരി. ഏയ്‌ എന്റെ മനസ്സു ചീത്തയായോണ്ടാ.. ആണോ... അല്ലേ?&lt;br /&gt;&lt;br /&gt;ബിർളാവിന്‍ ശമ്പളം വാങ്ങും ഒരു സെക്യൂരിറ്റി ഗാർഡ് അടുത്തുവന്ന്‌ എന്നോട്‌ തെലുങ്കിൽ എന്തൊക്കെയോ പറഞ്ഞു. ഒരക്ഷരം തിരിഞ്ഞില്ലെങ്കിലും ആ വാക്കുകളെ അനുഗമിച്ച കടക്കെടാ പുറത്ത്‌ എന്ന ആംഗ്യത്തില്‍ നിന്നും എനിക്കെല്ലാം തെളിഞ്ഞു കത്തി.&lt;br /&gt;&lt;br /&gt;"ഡോ, ഇതു മറ്റേതാ" (ശിവസുബ്രമണ്യം എന്ന എന്റെ കനം കയറ്റിയ വിളി വിളിക്കാന്‍ ടെന്‍ഷനില്‍ മറന്നു)&lt;br /&gt;&lt;br /&gt;"മറ്റേതോ?" നിഷ്ക്കളങ്കപ്പട്ടർ&lt;br /&gt;"അതൊരു കാൾ ഗേൾ ആണെന്ന്‌"&lt;br /&gt;"അയ്യോ ദേവാ നമ്മളു ചിരിച്ചത്‌ അബദ്ധമായല്ലോ" (ഒരു നിമിഷം മുന്നെ വരെ ഞാൻ സീനിയര്‍ മിസ്റ്റർര്‍ ദേവ്‌ ആയിരുന്നു)&lt;br /&gt;&lt;br /&gt;"വലിയാം, സ്പീഡിൽ നട ശിവാ"&lt;br /&gt;&lt;br /&gt;ആൾത്തിരക്കിൽ സ്പീഡിനു പരിമിതിയുണ്ടല്ലോ. അവരും സ്പീഡ്‌ കൂട്ടി ഞങ്ങൾക്കൊപ്പമെത്താൻ നോക്കുകയാണ്‌. തിരക്കുള്ള കസ്റ്റമർഎന്നു കരുതിയിട്ടുണ്ടാവും.&lt;br /&gt;&lt;br /&gt;പാഞ്ചാലിയുടെ മാനം രക്ഷിക്കാൻ കൃഷ്ണന്‍ കണ്ടിന്യുവസ്‌ സ്റ്റേഷനറിപോലെ തീരാച്ചേലയയച്ചെന്ന്‌ ആ മുക്കുവച്ചെക്കൻ എഴുതിയത്‌ സത്യമാണെന്ന്‌ തോന്നുന്നു, കാരണം ഞങ്ങളുടെ മാനം കാക്കാൻ ബിർളാമന്ദിരേശൻ ഒരു ബീർ പാർലർ‍ പ്രത്യക്ഷമാക്കിത്തന്നു മുന്നിൽ. ഓടിക്കേറി. തിരിഞ്ഞു നോക്കി. ബാറിംഗ്‌ നടത്താൻ മാത്രം തറ ആയിരുന്നില്ല ധർഷിണീജ്ഞേയസുന്ദരി. ഹാവൂ.&lt;br /&gt;&lt;br /&gt;&lt;b&gt;സുരാസുരം&lt;/b&gt;&lt;br /&gt;സുരശാലക്കുള്ളിൽ ഞാനും ശിവനും പരസ്പരം കണ്ണിൽ നോക്കി നിന്നു.&lt;br /&gt;"ശിവാ യക്ഷിയെപ്പേടിച്ച്‌ പനയിൽ കയറി. ഇവിടെയിരുന്ന്‌ പാലുകുടിച്ചാലും..."&lt;br /&gt;ഐസ്‌ ഞാൻ തന്നെ പൊട്ടിച്ചു.&lt;br /&gt;&lt;br /&gt;"ഞാനും അതു തന്നെ ആലോചിച്ചത്‌. ഓരോന്നടിക്കാം? പക്ഷേ ഞാനിന്നൊന്നും കഴിച്ചിട്ടില്ലല്ലോ?" ബ്രാഹ്മണർക്ക് ഒരു നിശ്ശത്തിന്റേ കൂടെ ഒരു സംശ്യം ഒറപ്പാന്നു പണ്ടു ആറ്റുവാശ്ശേരി തിരുമേനി പറഞ്ഞതെത്ര സത്യം.&lt;br /&gt;&lt;br /&gt;"സർക്കാർ‍ ഭോജനം വേണ്ടെന്നു വച്ച്‌ ശാപ്പാടും ഇവിടാക്കാം ശിവാ" ഞാൻ ഉറപ്പിച്ചു.&lt;br /&gt;ഇരുന്നു.&lt;br /&gt;കഴിച്ചു- കടായി വെജിറ്റബിള്‍സ്‌, ആലു പറണ്ടാ.&lt;br /&gt;കുടിച്ചു- ഹേയ്‌വാർ‍ഡ്‌സ്‌ 2000&lt;br /&gt;&lt;br /&gt;രാത്രി പത്തു മണി. ഇറങ്ങി നടന്നു. എന്തത്ഭുതം, ഒരൊറ്റ ഓട്ടോ പോലും ഈ നഗരത്തിന്റെ ഹൃദയത്തിന്റവുത്തില്ല പത്തുമണിയെന്ന യുവനിശാവേളയില്‍. പുല്ലാ, പുല്ല്‌. നീട്ടി നടന്നു ഹോട്ടലിലെത്തി.&lt;br /&gt;&lt;br /&gt;&lt;b&gt;അത്യാഹിതം&lt;/b&gt;&lt;br /&gt;ഗോസായിഭക്തർ റൂമില്‍ത്തന്നെയുണ്ട്‌.&lt;br /&gt;"എന്തരേ പയലുകളേ റ്റിക്കറ്റ്‌ കിട്ടിയില്ലേ?" ഞാന്‍ അന്വേഷിച്ചു&lt;br /&gt;"നിങ്ങളിതെവിടെയായിരുന്നു, ഞങ്ങളാകെ പേടിച്ചുപോയല്ലോ" എന്നു സിനിമകാണാത്തവർ&lt;br /&gt;ഞാൻ കാര്യമെന്തെന്ന് തിരക്കി.&lt;br /&gt;രാജീവ്‌ ഗാന്ധി മരിച്ചു, മദ്രാസിനടുത്ത്‌ പുലികൾ ബോംബ്ബു വച്ചു കൊന്നതാ.&lt;br /&gt;"ങേ?" ഞാനും ശിവനും ഡി എസ്‌ പിയെക്കാൾ ശക്തിയില്‍ ഞെട്ടി.&lt;br /&gt;&lt;br /&gt;പിന്നെ വിശദവിവരങ്ങളറിയാൻ‍ റ്റീവീ വച്ചു.. ങേ ഹേ. ആറ്റം പോലെ ഓടുന്ന വെള്ളപ്പൊട്ടുകൾ മാത്രം. ദുഷ്പ്രസരണം നിറുത്തിവച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ശിവനടങ്ങുന്ന പഠാണിച്ചെരുവുവാസികൾക്ക് അടുത്ത ദിവസം ആക്ച്വലി ആക്ച്വറിയുമായി ഒരു മീറ്റിംഗ്‌ ഉണ്ട്‌. ആരു മരിച്ചെന്നു പറഞ്ഞാലും അവിടെത്തിയേ പറ്റൂ. രാത്രി കിട്ടിയ റ്റാക്സി വിളിച്ചു. റോഡുകൾ അടയും മുന്നേ അവർ നഗ്ഗരം വിട്ടു. അടുത്ത ദിവസം ബന്ദ്‌ ഉറപ്പ്‌. പരേതന്റെ കാര്യം കഷ്ടമാണെന്ന്‌ പ്രമേയം പാസ്സാക്കിയിട്ട്‌ ഞങ്ങള്‍ അലാറം വയ്ക്കാതെ കിടന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;ആവണക്കിൻകുരുവും മാണിഭദ്രവുമില്ലാതെ&lt;/b&gt;&lt;br /&gt;രാത്രി ഒരു വെടിയൊച്ച കേട്ട്‌ ഞാനുണർന്നു. ഹേയ്‌. ബോംബു വാർത്ത് കേട്ടുകൊണ്ട്‌ ഉറങ്ങാൻ കിടന്നിട്ടാവും. വീണ്ടും കിടക്കാനൊരുങ്ങുമ്പോൾ രണ്ടെണ്ണം കൂടി കേട്ടു. ജനാല തുറന്നു. തൊട്ടടുത്ത ചേരി നിന്നു കത്തുന്നു. നാലഞ്ചുവാൻ പോലീസുമുണ്ട്‌ റൈഫിൾ‍ ധാരികളായി. ഇത്തരം സാഹചര്യം കണ്ടാൽ "നൂറേൽ പാഞ്ഞോണം മോനേ" എന്നാണ്‌ തമസ്സ്‌ എന്ന നോവലിൽ ഭീഷ്മ സാഹ്നി പറഞ്ഞിട്ടുള്ളത്‌. ഞാൻ‍ വേഗം ബാൽക്കണി അടച്ചു. ലൈറ്റ്‌ അണച്ചു.&lt;br /&gt;&lt;br /&gt;രണ്ടിനു പോകാൻ തോന്നി- അയ്യേ ഞാനെന്തൊരു പേടിത്തൊണ്ടൻ, ഒരു വെടി കാണുമ്പോഴേക്ക്‌ എന്ന് ആലോചിക്കാൻ തുടങ്ങുംപ്പോളേക്ക്‌ അതിശക്തമായി രണ്ടാമതും മുട്ടി. ഇടുക്കി ഡാംവാൾ എന്തുമാത്രം മർദ്ദം അനുഭവിക്കുമോ അത്രയും ഊക്കിൽ ..പിന്നെതർക്കം പറഞ്ഞില്ലയോമലാൾ.. ഓടിക്കയറി ബാത്‌റൂമിൽ. വെപ്രാളത്തിൽ ലൈറ്റ്‌ ഇടാൻ മറന്നു. ഒരതിപ്പ്രാചീന തമിഴ്‌ വാക്ക്‌ ഉച്ചരിച്ച്‌ തിരിച്ചിറങ്ങിവന്നു ലൈറ്റിട്ടു, വീണ്ടും കയറി.&lt;br /&gt;&lt;br /&gt;തെരുവുലഹളയോടുള്ള പ്രതികരണമല്ല, ബാറിലെ ഭക്ഷണം ചതിച്ച ചതി.&lt;br /&gt;&lt;br /&gt;കുറെ നേരം കഴിഞ്ഞു പുറത്തിറങ്ങി. ഇറങ്ങിയപാടെ വീണ്ടും കയറി.&lt;br /&gt;ഇറങ്ങി, കയറി, ഇറങ്ങി.&lt;br /&gt;&lt;br /&gt;വീണ്ടും കയറിയപ്പോൾ ഇ. ഡബ്ലിയു. കണ്ഡിഫ്‌ , റിച്ചാറ്‍‍ഡ്‌ സ്റ്റിൽ, നോർമൻ‍ ഗോവണി എന്നിവർ ചേർന്നു രചിച്ച ഡിസിഷൻസ്, സ്റ്റ്റാറ്റജീസ്‌ ആൻഡ് കേസസ്‌ എന്ന യമകണ്ടൻ പുസ്തകവുമെടുത്ത്‌ കയറി. പുലരേ വരേ വായിക്കാനുള്ള വകുപ്പുണ്ട്. വെളുക്കുംവരെ അങ്കം കണ്ടു, താളിയുമൊടിച്ചു.&lt;br /&gt;&lt;br /&gt;റൂം സർവീസ്‌ തുടങ്ങിയ നിമിഷം കട്ടൻ ചായയും നാരങ്ങയും വിളിച്ചു പറഞ്ഞു. ഈ സാധനങ്ങളും സഹതാപവും കൊണ്ട്‌ വന്ന വെയിറ്റര്‍ ഒരു ചൂടുള്ള വാർത്തയും സൌജന്യമായി എത്തിച്ചു തന്നു.&lt;br /&gt;&lt;br /&gt;നാരായൻ ഗുഡ എന്ന സ്ഥലത്ത് രാജീവിന്റെ പടം വച്ച്‌ മാലയിട്ടിരുന്ന ഒരു ട്രാഫിക്‌ റൌണ്ടിലേക്ക്‌ കുടിച്ച്‌ ബോധമില്ലാതെ ഒരുത്തൻ ട്രക്ക്‌ ഓടിച്ച്‌ കയറി. ജനങ്ങളുടെ കഷ്ടകാലത്തിന്‌ റൌളിന്റെയും ബിയൻകയുടെയും പിതാവെന്ന്‌ മാമ്മോദീസാ വെള്ളമിറ്റിച്ചുകൊടുത്ത അതേ നാവുകൊണ്ട്‌ ആറെസ്സെസ്സുകാര്‍ രാജീവ്‌ രത്ന ഫിറോസ്‌ ഗാന്ധിയെന്ന തച്ചോളി വർഗ്ഗീസ് ചേകവരെ തൽക്കാലം ഹിന്ദുവാക്കി, കാരണം ട്രക്കോടിച്ച കുടിയൻ ഡൈവർ ഒരു മുസ്ലീമായിരുന്നു.&lt;br /&gt;&lt;br /&gt;തൽഫലമായി ഹൈദരാബാദ്‌ നഗരം കത്തിയെരിഞ്ഞു. രാത്രി വീട്ടിൽ ചുമ്മാ കിടന്നുറങ്ങിയ മുസ്ലീങ്ങളായ അഞ്ചുപേരെ ചേരിക്കകത്ത്‌ സനാതന ഹിന്ദു ധർമ്മം പുലരാനായി പെട്രോൾ ഒഴിച്ച്‌ തീവച്ചു കൊന്നു. പകരം വീട്ടാൻ മലേറിയാ പിടിച്ച്‌ ആശുപത്രിയിൽ‍ കിടന്ന അഞ്ച് ഹിന്ദുക്കളുടെ തല വെട്ടി പാലത്തിൽ നാട്ടി മറ്റവർ കണക്കു ടാലിയാക്കി.&lt;br /&gt;&lt;br /&gt;പത്രം വെണ്ടക്കായുമായി എത്തി. ഹൈദരാബാദ്‌ നഗരതില്‍ വർഗ്ഗീയ ലഹള, സൈന്യം ഫ്ലാഗ്‌ മാർച്ച് നടത്തുന്നു. നഗരത്തിൽ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്‌.&lt;br /&gt;&lt;br /&gt;പിറകേ തെരുവിൽ നിന്നും ഉച്ചഭാഷിണിയും മുഴങ്ങി. പൊതുജനം തെരുവിലിറങ്ങരുത്‌, ജനാലകൾ തുറക്കരുത്‌, ബാൽക്കണിയില്‍ നിൽക്കൽ‍ കർശ്ശനമായും അരുത്‌. ഭാഗ്യം കക്കൂസിൽ പോകരുതെന്ന്‌ പട്ടാള ഉത്തരവില്ല. അല്ലെങ്കിൽ കുഴഞ്ഞേനേ. ഞാനെന്റെ പുസ്തകവുമായി ശൌചഗേഹത്തിലേക്ക്‌ തിരിച്ചുപോയി. അവധിയായകാരണം എന്നെ അവിടെന്നിറക്കാൻ ഭൈമീകാമുകര്‍ ആരുമെത്തിയില്ല. പാപികൾ സുഖമായി കിടന്നുറങ്ങി.&lt;br /&gt;&lt;br /&gt;ഉച്ചക്ക്‌ പഠാൺചേരുവില്‍ വിളിച്ചു. അവിടെ വർഗ്ഗീയ പ്രശ്നമൊന്നുമില്ലാത്തതിനാൽ ശിവൻ രാവിലെ തന്നെ ആശുപത്രിയിലെത്തി- ആകെയുണ്ടായിരുന്നത്‌ ഒരു ഡെന്റിസ്റ്റ്‌. അദ്ദേഹം വയറിളക്കത്തിനു ചികിത്സിച്ചു മുൻ പരിചയമില്ലേങ്കിലും ശിവനു മരുന്നു കൊടുത്തു, അതേറ്റു. പട്ടര്‍ മുന്നെത്തെക്കാളും ഉഷാറില്‍ തൈര്‍ സാദം കഴിക്കുന്നു, ഭാഗ്യവാനെന്നേ പറയാവൂ.&lt;br /&gt;&lt;br /&gt;ശിവൻ എന്നോടും ഡോക്റ്ററെക്കാണാൻ പറഞ്ഞു.&lt;br /&gt;പുറത്തിറങ്ങിയാൽ പട്ടാളം കൊല്ലുമെന്ന്‌ പറഞ്ഞില്ല ഞാൻ പകരം&lt;br /&gt;"ഈ തൂറ്റൽ ഞാൻ തൂറിത്തീർക്കും" ഞാന്‍ സമരപ്രഖ്യാപനം നടത്തി, അല്ല പിന്നെ&lt;br /&gt;"ഈ തൂറ്റൽ തൂറി താൻ തീരും എന്നു പറ" പട്ടരു കരിനാക്കെടുത്ത്‌ പറഞ്ഞു&lt;br /&gt;&lt;br /&gt;&lt;b&gt;കൂട്ടപ്പട്ടിണി&lt;/b&gt;&lt;br /&gt;ദിവസം ഒന്നു കഴിഞ്ഞു. രണ്ടാം ദിവസവും പഴയതുപോലെ ആയപ്പോഴേക്ക്‌ ഹോട്ടലിൽ ഭക്ഷണം തീർന്നു. റേഷനായി പഴമൊക്കെ കൊണ്ടു തന്നിരുന്നതും നിറുത്തി. പുറത്തുനിന്നും സാധനം വാങ്ങാൻ പോകാവുന്നതുവരെ പട്ടിണി.&lt;br /&gt;ദിവസം മൂന്ന്‌- ഡീ ഹൈഡ്രേഷനും പട്ടിണിയും കൊണ്ട്‌ എനിക്കു 10 കിലോ തൂക്കം കുറഞ്ഞുകഴിഞ്ഞു. ഇനിയും തൂറിത്തീർക്കാൻ ശ്രമിച്ചാൽ അപകടമെന്നു കണ്ട്‌ നേരേ റിസപ്ഷനിസ്റ്റ്‌ സതീഷിനെ വിളിച്ചു. സതീഷ്‌ റായിഡു വര്‍ഷങ്ങൾ കൊണ്ടറിയാവുന്നൊരു പരിചയക്കാരനാണ്‌.&lt;br /&gt;&lt;br /&gt;സതീശനു പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായി, പക്ഷേ പുറത്തിറങ്ങിയാലല്ലേ ആശുപത്രിയിൽ പോകാൻ കഴിയൂ.&lt;br /&gt;&lt;br /&gt;ഒരു കാര്യം ചെയ്യാം, പിറകിലെ ഓടപ്പുറത്തുകൂടി നടന്നാൽ കവിതാ മെറ്റേണിറ്റി ആശുപത്രിയിലെത്താം. എന്റെ ചേച്ചിയാണു ഡോ. കവിത. സതീശൻ പറഞ്ഞു. ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞേക്കാം.&lt;br /&gt;&lt;br /&gt;അതു പറ്റില്ലെന്നും സതീഷില്ലാതെ പേറ്റിച്ചിയെക്കാണുന്ന പ്രശ്നമില്ലെന്നുമായി ഞാൻ ഒടുക്കം അയാള്‍ ഒരുമണിക്കൂർ അവധിയെടുത്തു, എന്റെ കൂടെ&lt;br /&gt;ഓടചാടിക്കടന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഡോ. കവിത എന്നെ പരിശോധിച്ചു. നിങ്ങൾക്ക് നല്ല ഡീഹൈഡ്രേധനുണ്ട്‌. ഉടനേ ഡ്രിപ്പിടണം. ഇതൊരു പ്രസവാശുപത്രിയാണെന്നറിയാമല്ലോ, ഉടനടി പുരുഷന്മാരെ ചികിത്സിക്കുന്ന എവിടെയെങ്കിലും അഡ്മിറ്റാകണം&lt;br /&gt;&lt;br /&gt;സതീഷറായിഡു തന്റെ സഹോദരിയോട്‌ ദീർഘനേരം തെലുങ്കിൽ കെഞ്ചി. ഉരുപ്പടിയെ കൊണ്ടുകളയാൻ വേറേ ഇടമില്ലെന്നും തന്റെ പണിസ്ഥലത്തു കിടന്നു മയ്യത്തായാൽ പിന്നെ പൊല്ലാപ്പാകുമെന്നുമാണ്‌ ആ പറയുന്നതെന്ന്‌ ഞാൻ ഊഹിച്ചു. നടകീയ മുഹൂർത്തങ്ങൾക്കവസാനം ഞാന്‍ കവിതാ മെറ്റേണിറ്റി ക്ലിനിക്കിൽ അഡ്മിറ്റായി.&lt;br /&gt;&lt;br /&gt;&lt;b&gt;നിറവയറും ഒഴിവയറും&lt;/b&gt;&lt;br /&gt;കവിതാ ക്ലിനിക്കിന്‌ ആകെ ഒരു ജനറൽ വാർഡേ ഉണ്ടായിരുന്നുള്ളു നിറചനയുള്ള നീൾലോചനകൾക്കു നടുവിൽ ഞാനും ഒരു കിടക്കയിലെറിയപ്പെട്ടു. സ്ത്രീകൾ ഒന്നടങ്കം എന്നെ പ്രാകി, സ്വൈരമായി പ്രസവിക്കാനും സമ്മതിക്കാത്തെ പണ്ടാറക്കാലൻ ഇവിടെ വന്നുകിടക്കുന്നു.&lt;br /&gt;&lt;br /&gt;സ്ത്രീകൾ മാത്രം പ്രവേശിക്കുന്ന കെട്ടിടമായോണ്ടാണോ എന്തോ ആകെയുള്ള കുളിമുറി കം ഒണ്‍ പ്ലസ്‌ റ്റൂവിനു ഒരു തുണിക്കർട്ടൻ മാത്രമേയുള്ളു. അതാകട്ടെ വാർഡിലെ ഫാനിന്റെ കാറ്റിൽ പാറിക്കളിക്കുകയാണ്‌. മുത്തയ്യാ മുരളീധരന്റെ &lt;a href="http://kodakarapuranams.blogspot.com/2005/12/blog-post_21.html"&gt;(ക്രെഡിറ്ററിയാൻ ഇവിടെ ഞെക്കുക)&lt;/a&gt;&lt;br /&gt;മുഖഭാവവും അമർത്തിയ ആക്രോശങ്ങളുമായി ഇളകുന്ന തിരശീലക്കു പിന്നിൽ ആളിരിക്കുന്ന രംഗം കണ്ടാൽ കിർമ്മീരവധത്തിന്റെ തിരനോട്ടമെന്നേ കഥകളി കണ്ടിട്ടുള്ള ആരും കരുതൂ.&lt;br /&gt;&lt;br /&gt;എനിക്കു പോകാൻ പറ്റുന്നില്ല. ഉള്ളിൽ ഖരമായിരിക്കേണ്ടത് ദ്രവരൂപത്തിലും വായുരൂപത്തിലുമായി ആന്തരികസമ്മർദ്ദം ചെലുത്തുന്നതിനാൽ പോകാതിരിക്കാൻ ഒട്ടും പറ്റുന്നില്ല. ഓന്തിനു മൂക്കിപ്പൊടി കൊടുത്തപോലെ ഞാൻ‍ പ്രസവവാർഡിൽ നെട്ടോട്ടവും കുറിയോട്ടവുമോടി. എന്റെ പ്രാണവേദന കണ്ട്‌ ആശുപത്രിയിലെ ഏക പുരുഷ ജോലിക്കാരൻ വാച്ചർ‍ കെട്ടിടത്തിനോട്‌ ചേർന്നുള്ള തന്റെ പുരയിലെ കക്കൂസ്‌ ഉപയോഗിക്കാൻ എനിക്കനുവാദം തന്നു. ഞാന്‍ എന്റെ ജീവിതത്തിൽ ഇത്രയും മനസ്സു നിറഞ്ഞ്‌ നന്ദി ആരോടും പറഞ്ഞിട്ടുണ്ടാവില്ല. ഒരു കയ്യിൽ ഗ്ലൂക്കോസ്‌ ഡ്രിപ്പിന്റെ കുപ്പിയും കയ്യിലേന്തി ഞാൻ വാച്ച്‌ മാന്റെ വീട്ടിലേക്കും ‍ അവിടെന്നു തിരിച്ചും നിറുത്താതോടുന്ന കാഴ്ച്ച കണ്ട സ്ത്രീകൾ‍ അവരുടെ തുറുപ്പു ചീട്ടായ പ്രസവ വേദനയെക്കാൾ‍ വലുതാണ്‌ എന്റെ വേദനയെന്നു തോ‍ല്വി സമ്മതിച്ച് എന്നോട്‌ സഹതപിച്ചു കൂട്ടുകൂടി . നിറവയറും താങ്ങി അവർ എനിക്കു ചായയിട്ടു തന്നു. വെള്ളം ചൂടാക്കി ഹോട്ട്‌ വാട്ടർ ബാഗിലാക്കി തന്നു. എനിക്കറിയാവുന്ന മുറിത്തെലുങ്കിൽ ഞാൻ‍ തീസ്കുനാരാ ബാവുന്നേനു എന്നൊക്കെ പറയുന്നത് നന്ദിയായി വരവു വച്ചുതന്നു. സ്ത്രീകൾ എത്ര ലോല മനസ്കരാണ്‌.&lt;br /&gt;&lt;br /&gt;അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. വിച്ചുവിനു സുഖ പ്രസവം, പെൺ കുഞ്ഞിനെക്കിട്ടി. നീരജക്കു സിസേറിയനായിരുന്നു. ഇരട്ട ആൺട്ടികൾ. മിസ്സിസ്‌ ( ഫോമിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന ഭാഗം) ദേവൻ, നോൺ ഒബസ്റ്റ്ട്രിക്കൽ പേഷ്യന്റ്‌ എന്ന ഡിസ്ചാര്‍ജ്ജ്‌ കാർഡും വാങ്ങി പോകാനിറങ്ങവേ ഇത്രയും തവണ വയറൊഴിഞ്ഞിട്ടും ദൈവം ഒന്നിനെപ്പോലും എന്റെ കയ്യിൽ തന്നില്ലല്ലോ എന്നോർത്തുപോയി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-113601974907893621?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/113601974907893621/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=113601974907893621' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113601974907893621'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113601974907893621'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2005/12/blog-post_31.html' title='വന്മരങ്ങൾ വീഴുമ്പോൾ'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-113566275122269261</id><published>2005-12-26T21:22:00.000-08:00</published><updated>2005-12-26T21:52:33.983-08:00</updated><title type='text'>ആനപ്പക</title><content type='html'>&lt;span style="font-family:times new roman;"&gt;ചെറുപ്പത്തില്‍ കേട്ട ആനക്കഥകളില്‍ മിക്കതിലും നിറഞ്ഞുനിന്നിരുന്ന ഒരമാനുഷിക കഥാപാത്രമാണ്‌ കോടനെന്ന ആനക്കാരന്റേത്‌. എനിക്കോര്‍മ്മവച്ചപ്പോഴേക്ക്‌ അയാള്‍ സ്‍കർ‍‍വി പോലെ എന്തോ മാരകമായ അസ്ഥിരോഗം ബാധിച്ച്‌ തീരെ കിടപ്പായിരുന്നു. ഒരു ചവിട്ടിനു ആനയെ ഇരുത്തി, കണ്ണിൽ‍ നോക്കി ആനയെ വിരട്ടിക്കളഞ്ഞു, മദയാനയെ ഓടിച്ച്‌ ചെളിക്കുഴിയിൽ‍ വീഴിച്ചു പിടിച്ചു എന്നിങ്ങനെ കോടന്റെ വീര സാഹസ കഥകൾ‍ പറമ്പുപണിക്കാരും മറ്റും വർ‍ണ്ണിക്കുമ്പോൾ‍ പറഞ്ഞു പറഞ്ഞു "മൂന്നു ചക്ക മുള്ളോടെ തിന്നെന്ന്" ഒരു അര വിശ്വാസത്തിലാണെങ്കിൽ‍ കൂടി രസം പിടിച്ചിരുന്നു ഞാൻ കേൾ‍ക്കും.&lt;br /&gt;&lt;br /&gt;കോടനാട്‌ ആനക്കൂട്ടിലെ ഒരു സാധാരണ ട്രെയിനറായിരുന്നു നാരായണൻ‍. വാരിക്കുഴിയിൽ‍ വീണ ആനകളെ താപ്പാനകളെക്കൊണ്ട്‌ പൊക്കിക്കുക, ആനക്കൂട്ടിലിട്ട്‌ അവരെ മനുഷ്യരെ അനുസരിക്കുന്ന ആട്ടിൻ‍ കുട്ടികളാക്കുക എന്നിത്യാദി പണികളെടുത്ത്‌ കഴിയവേ ഒരിക്കൽ‍ ഒരാന കൂച്ചുവിലങ്ങ്‌ പൊട്ടിച്ച്‌ നാരായണനെ ഓടിച്ചെന്ന് കടന്നു പിടിക്കുകയും തലമണ്ട തുമ്പിക്കൈയ്യാലടിച്ച്‌ കുട്ടികൾ‍ മാങ്ങാ ചപ്പിയ അണ്ടി പോലെ വല്ലാതെ കോടിയ ഒരു ആകൃതിയാക്കുകയുമായിരുന്നു. ചോരയിൽ കുളിച്ച് ബോധം കെട്ടു വീണ ആ സാധു മനുഷ്യനെ പൊറോട്ടക്കു മാവു കൂട്ടും പോലെ കുറെനേരം നിലത്തിട്ടടിച്ചു, ഒടുക്കം മടുത്ത്‌ കിണറ്റിൽ എടുത്തെറിഞ്ഞിട്ട്‌ ആന അതിന്റെ പാട്ടിനു പോയി.&lt;br /&gt;&lt;br /&gt;ഇരുപത്തഞ്ചാം വയസ്സിൽ‍ മനുഷ്യനെന്നു പോലും തിരിച്ചറിയാത്ത രൂപത്തിലായി ഫോറസ്റ്റ്‌ ഡിപ്പാർട്ടമെന്റിൽ‍ നിന്നു നേരേ ധർ‍മ്മാശുപത്രിയിലേക്ക്‌ സ്ഥലം മാറ്റപ്പെട്ട നാരായണൻ‍ ഏറെവർ‍ഷം ആശുപത്രിത്തിണ്ണയിൽ‍ ജൈവവും മൃതവുമല്ലാത്തൊരവസ്ഥയിൽ‍ കിടന്നു. എ ല്ലാവരും പ്രതീക്ഷിച്ചപോലെ "ആ കെടപ്പിലങ്ങു പോയ"തൊന്നുമില്ല. പക്ഷേ ആശുപത്രി വിട്ടൈറങ്ങിയ വികൃതരൂപം നാരായണൻ‍ എന്ന ആനക്കാരന്‍ ആയിരുന്നില്ല, കോടനെന്ന ആനക്കാലനായിരുന്നു.&lt;br /&gt;&lt;br /&gt;കോടന്‍ ഒരാനയുടെയും പാപ്പാനായില്ല. ഒരു ഉടമസ്ഥനും ആനയെ കോടനെയേല്‍പ്പിക്കാനുള്ള ധൈര്യം വന്നില്ല. പൈശാചികമായൊരു പകയൊന്നുമാത്രമായിരുന്നു അയാളെ മരണക്കിടക്കയിൽ‍ നിന്നും ഞൊണ്ടിയിട്ടാണെങ്കിലും എഴുന്നേൽ‍പ്പിച്ചത്‌. പിന്നെയങ്ങോട്ട്‌ ആനകൾ‍ ഈ പകുതി ചത്ത മനുഷ്യന്റെ മുന്നില്-‍ മുട്ടുകുത്തിയ കഥകൾ മാത്രമായിരുന്നു. പാപ്പാനെ കൊന്ന് കൊലവിളിച്ചു നില്‍ക്കുന്ന കൊമ്പൻ‍ കോടന്റെ കല്ലേറില്‍ ഭയന്ന് ആറ്റില്‍ ചാടിയെന്നും മദമിളകി പട്ടണത്തിലൂടെ ഓടിയ ഭയങ്കരനെ മരത്തിൽ‍ നിന്നും പുറത്തേക്കു ചാടി അടിച്ചിരുത്തിയെന്നും ഭക്ഷണം കഴിക്കാതെ വാശി പിടിച്ച റാണിയെ മുഖത്തടിച്ച്‌ ശാപ്പാടു കഴിപ്പിച്ചെന്നുമൊക്കെ അവിശ്വസനീയമായ കഥകൾ‍. എങ്കിലും ആനക്കഥകൾ‍, പ്രത്യേകിച്ച്‌ ആന മനുഷ്യനോട് തോറ്റ കാര്യം, കേൾ‍ക്കാന്‍ സുഖമല്ലേ. അങ്ങനേ രസിച്ചു കേട്ടുമറന്നു, ഞാൻ ഈ ഭയങ്കരനെ നേരിട്ടൊരിക്കൽ‍ കാണും വരെ.&lt;br /&gt;&lt;br /&gt;ശിവനെന്ന കൊമ്പൻ‍ (കടവൂർ‍ ശിവൻ‍കുട്ടി അല്ല, ഞങ്ങളുടെ ലോക്കൽ‍ ശിവൻ‍) സന്ധിവാതം പിടിച്ച്‌ കിടപ്പായിരുന്നു- കിടന്നു കിടന്ന് ബെഡ്‌ സോർ വന്നു പഴുത്തുപോയ അവനെ ഒന്നു മറിച്ചു കിടത്തി മരുന്നുപുരട്ടാൻ‍ നാട്ടുകാർ‍ മൊത്തം വടവും കഴയുമായി ദിവസങ്ങളായി പരിശ്രമത്തിലാണ്‌. ആ സാധു മൃഗം ഓരോ തവണയും വടം ദേഹത്തമരുമ്പോൾ‍ വേദന സഹിക്കാതെ കണ്ണീരൊഴുക്കി, പക്ഷേ നീരുവന്നു വീർ‍ത്ത കാലുകളുയർ‍ത്തി ഒന്നു നിവരാനാകതെ കിടന്നു പുളയാനേ കഴിയുന്നുള്ളു . ക്രെയിൻ‍ അന്നുകാലത്ത്‌ സാധാരണമല്ലല്ലോ. നാട്ടുകാർ‍ കപ്പിയും കയറുമിട്ടുള്ള ശ്രമം നിറുത്തി, ഇതിനെ ഇങ്ങനെ നരകിപ്പിക്കാതെ അങ്ങു വിളിക്കണേ എന്നു പ്രാർ‍ത്ഥനയായി.&lt;br /&gt;&lt;br /&gt;അപ്പോഴാണു ആരോ വിളിച്ചു പറഞ്ഞത്‌ "ആണ്ടെടാ കോടൻ‍ വരുന്നു"&lt;br /&gt;വയലിനക്കരെ വേലിപ്പത്തലിൽ‍ പിടിച്ചു പിടിച്ച്‌ നടന്നു വരുന്നു മെല്ലിച്ചു കൂനി, ഒടിഞ്ഞ കുടപോലൊരു വയസ്സൻ‍. വരമ്പത്ത്എത്തിയപ്പോൾ‍  പിടിക്കാനൊന്നുമില്ലാതെ നിന്നും നിരങ്ങിയും  ആടിയാടി തപ്പിത്തടയലായി. &lt;br /&gt;&lt;br /&gt;"ഡാ ബാവുലേ, മൂപ്പീന്നു തോട്ടിലെങ്ങാണും ഒലിച്ചു പോവും നീ പോയിങ്ങ് വിളിച്ചോണ്ടുവാ" ഒരു കാർ‍ന്നോർ‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ബാഹുലേയൻ‍ ഒരോട്ടത്തിനു തോട്ടുങ്കരയിൽ‍ ചെന്നു കോടച്ചാരെ പൊക്കിയെടുത്തു കൊണ്ടു വന്നു.&lt;br /&gt;വരുന്ന വരവിലയാൾ‍ വേതാളം പോലെ ഒക്കത്തിരുന്ന് " ഇച്ചെന്തു എത്രകാലമായെടാ ബാവുലേ ചക്രശ്ശാസം വലി തൊടങ്ങീട്ട്‌" എന്നൊക്കെ ചോദിച്ചറിയുന്നുണ്ടായിരുന്നു&lt;br /&gt;&lt;br /&gt;ആൽത്തറയിൽ‍ ലാൻ‍ഡ്‌ ചെയ്ത മൂപ്പീന്ന് " എന്റെ ഫഗോതീ"എന്നൊരു വിളിയോടെ ഇരിക്കാനൊരുങ്ങവേ ആന ഞരങ്ങുന്ന സ്വരം കേട്ടു.&lt;br /&gt;&lt;br /&gt;ഒരു നിമിഷം കൊണ്ട്‌ കോടൻ‍ ആളാകെ മാറി. ആൽ‍ത്തറയിൽ‍ നിന്നു താഴെച്ചാടി പൂർ‍ണ്ണമായി നിവരാത്ത തന്റെ കാലുകൾ‍ നീട്ടി ഒരോട്ടം- കുരങ്ങൻ‍ പാമ്പിന്റെ പിറകേയോടുമ്പോലെ തത്തി തത്തിയാണെങ്കിലും ബയണറ്റ്‌ ചാര്‍ജ്ജ്‌ ചെയ്യുന്ന പട്ടാളക്കാരന്റെ ഉജ്ജ്വലതയുണ്ടായിരുന്നു അതിന്‌. ക്രോധംകൊണ്ട്‌ അലറിക്കൊണ്ട്‌ അയാള്‍ ശിവനു നേരേയടുത്തു. ആന ജലവും പഴുപ്പും നിറഞ്ഞ കണ്ണാലെ വരുന്നയാളിനെ ഒന്നേ നോക്കിയുള്ളു..&lt;br /&gt;&lt;br /&gt;"ഛീ പട്ടീ, എഴുന്നേൽ‍ക്കെടാ " - കോടന്‍ ചുള്ളിക്കമ്പു പരുവമായ കാലുകൊണ്ട്‌ ശിവന്റെ തലയിൽ തൊഴിച്ചു. ഒപ്പം കാർ‍ക്കിച്ച്‌ ഒരു തുപ്പും!&lt;br /&gt;&lt;br /&gt;ഒരലർ‍ച്ചയോടെ ആന നിലത്തു നിന്നു പൊങ്ങി. ആ ഒച്ച ഒരു കൊമ്പന്റെ ചിന്നംവിളിയായിരുന്നില്ല, ഇൻ‍ജക്ഷൻ‍ കിട്ടിയ കൈക്കുഞ്ഞിന്റെപോലെ വേദനയും ഭയവും അമ്പരപ്പും കൂടിക്കലർ‍ന്ന ഒരു ദയനീയ ശബ്ദം. അവൻ ‍ദേഹം നിവർ‍ത്തവേ നീരുവന്ന സന്ധികളിൽ‍ അസ്ഥികൾ‍ തമ്മിലുരുമ്മുന്ന ശബ്ദം പഴയ മരക്കതകടയുമ്പോലെ ഉച്ചത്തില്‍ കേട്ടെന്ന് അടുത്തു നിന്നവർ‍ ആണയിട്ടു പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;"കഴുതേടെ മോൻ‍ ഇനി കെടക്കുമ്പ പഴുക്കാത്ത വശം കുത്തി കെടന്നോളും" കോടൻ‍ തിരിച്ച്‌ നടക്കവേ പറഞ്ഞു. "വയലിച്ചെളീലു എറങ്ങി എന്റെ കാലെല്ലാം മരച്ചെടാ, ആരേലും ഒരു കാപ്പിവാങ്ങിച്ചു തരുവോ?"&lt;br /&gt;&lt;br /&gt;കുട്ടമ്പിള്ള തന്റെ കടയില്‍ നിന്ന് ഒരു കാപ്പിയുമായി ഇറങ്ങി വരവേ ഒരു തമാശപോലെ ചോദിച്ചു " പത്തിരീം പോത്തെറച്ചീമൊണ്ട്‌ കോടച്ചാരേ, എടുക്കട്ടോ?"&lt;br /&gt;&lt;br /&gt;“എനിക്കു പോത്തെറച്ചീടെ പൂതിയെല്ലാം തീർ‍ന്നെടാ.“ ആ വൃദ്ധന്‍ പല്ലില്ലാത്ത വായില്‍ ഒരു ബീഡി തിരുകിക്കോന്റ്‌ ശിവനെ ഒന്നുഴിഞ്ഞു നോക്കി.&lt;br /&gt;"ഈ നായിന്റെ മോൻ‍ ഒടനേ ചാവും. പറ്റുമെങ്കി എവന്റെ ഒരു കഷണം നീ അന്നെനിക്കു മുറിച്ച്‌ കൊണ്ടത്തന്നാമതീടാ"&lt;br /&gt;ജനമതുകേട്ട്‌ ആർ‍ത്തുചിരിച്ചു &lt;/span&gt;&lt;br /&gt;&lt;span style="font-family:times new roman;"&gt;&lt;br /&gt;"അതു ഞാനേറ്റു കോടച്ചാരേ" കുട്ടൻ‍ പിള്ള ചിരിച്ച്‌ വശം കെട്ട്‌ ഗ്ലാസ്സിലെ കാപ്പി കൈയ്യിൽ തുളുമ്പിച്ചു പറഞ്ഞു.&lt;br /&gt;&lt;br /&gt;കോടനു പക്ഷേ അതിലെ തമാശ മനസ്സിലായില്ല.&lt;br /&gt;"ചൊറി വരാത്ത ഭാഗത്തുന്നു മുറിച്ചു തരാമ്പറയണേടാ കുട്ടാ, ഇല്ലേ പുഴു കാണും"&lt;br /&gt;&lt;br /&gt;ശിവൻ‍ പിന്നെ അധിക നാള്‍ ജീവിച്ചില്ല, കോടനും. പക്ഷേ ആനയെത്തിന്നാൻ‍ കൊതിക്കുന്ന (ഒരു പക്ഷേ അയാള്‍ അതിനു മുന്നേ തിന്നിരുന്നും കാണും- ചെരിഞ്ഞ ആനകളെ പല തുണ്ടമായി വെട്ടി പലസ്ഥലങ്ങ്നളിലാണല്ലോ അടക്കിയിരുന്നത്‌, ഒരു കഷണം കിട്ടാനാനോ പ്രയാസം) കോടന്റെ മുഖമോർ‍ക്കുമ്പോൾ‍ ഒരു കുളിര്- അറിയാതെ ഞാനൊരിക്കൽ‍ കച്ചിത്തുറുവിനകത്ത് ഉറയൂരുന്ന പാമ്പിനെ&lt;br /&gt;തൊട്ടുപോയപ്പോൾ‍ തോന്നിയ അതേ കുളിര്‌ -ഇന്നും ദേഹത്തില്‍ ഇഴയുന്നു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-113566275122269261?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/113566275122269261/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=113566275122269261' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113566275122269261'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113566275122269261'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2005/12/blog-post_26.html' title='ആനപ്പക'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-113514466584750853</id><published>2005-12-20T21:55:00.000-08:00</published><updated>2005-12-20T22:13:30.216-08:00</updated><title type='text'>പൊടവൊട</title><content type='html'>ഞാന്‍ താലികെട്ടി. വധു മാലയിട്ടു. ഞാന്‍ തിരിച്ചുമിട്ടു. മേളക്കാര്‍ പീപ്പീ വിളിച്ചു, തകിലടിച്ചു. ആയണിപ്പലകയില്‍ വന്നിരുന്നവള്‍ എഴുന്നേറ്റത്‌ എന്റെ ഭാര്യയായിട്ട്‌.&lt;br /&gt;&lt;br /&gt;എഴുന്നേറ്റ എന്റെ പാതി ഇരിക്കുന്ന ഞാന്‍പാതിക്ക്‌ ഒരര്‍ദ്ധപ്രദക്ഷിണം വച്ച്‌ മുന്നില്‍ വന്നു നിന്നു. പിറകില്‍ നിന്നാരോ എന്റെ മടിയില്‍ ഒരു ട്രേയിനുള്ളിൽ വച്ചൊരു സാരി വച്ചു.&lt;br /&gt;"ഞാന്‍ പുടവകൊടുക്കട്ടേ എന്നു മൂന്നു തവണ കരക്കാരോട്‌ ചോദിച്ചിട്ട്‌ കുട്ടിക്കതു കൊടുക്കു" ചേട്ടനെന്റെ ചെവിയില്‍ പറഞ്ഞു.ഞാന്‍ ചിരിച്ചു പോയി. പലതരം ഫ്ലാഷുകള്‍ മിന്നി.&lt;br /&gt;&lt;br /&gt;എങ്ങനെ ചിരിക്കാതിരിക്കും? കഴിഞ്ഞയാഴ്ച്ച കോഞ്ഞാമ്പാച്ചന്റെ കല്യാണമായിരുന്നു. സംസാരിക്കുമ്പോൾ ഇത്തിരി കൊഞ്ഞയുണ്ടെന്നുകരുതി പാച്ചനൊരു കല്യാണം കഴിക്കാന്‍പാടില്ലെന്നില്ലല്ലോ. സ്വന്തം അമ്മാവന്റെ മോളെ തന്നെ കിട്ടി.&lt;br /&gt;&lt;br /&gt;ഞാനിപ്പോള്‍ ചെയ്തതെല്ലാം എന്നെക്കാള്‍ ധൈര്യത്തില്‍ പാച്ചന്‍ ചെയ്തു. എന്നിട്ട്‌ പൂത്താലം ഉയര്‍ത്തി നാലുചുറ്റും നിന്ന കരക്കാരോട്‌&lt;br /&gt;"ഞാന്‍ പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ?"&lt;br /&gt;&lt;br /&gt;ഒന്നുരണ്ടുപേര്‍ പൊട്ടിച്ചിരിച്ചുപോയി, ബാക്കിയുള്ളവര്‍ അടക്കിയും.നാണക്കേടും സങ്കടവും സഹിക്കാതെ വധുവിനും വരനും അപ്പൂപ്പനായ കോന്നന്‍ അമ്മാച്ചന്‍&lt;br /&gt;"മിണ്ടാതങ്ങോട്ട്‌ കൊടുക്കടാ നായിന്റെ മോനേ" എന്നു പറഞ്ഞു.&lt;br /&gt;&lt;br /&gt;ഞാനും കരക്കാരുടെ സമ്മതം വാങ്ങി പുടവ നീട്ടി. എന്റെ ചിരി കണ്ട്‌ മനം കുളിര്‍ത്ത വധൂമണി, ഒരരപ്പുഞ്ച്ചിരിയില്‍ പുടവ വാങ്ങി.ചടങ്ങെല്ലാം കഴിഞ്ഞ്‌ കാറില്‍ വച്ച്‌ ഞാന്‍ അവളോടും എന്റെ ചേട്ടനോടും ചിരിച്ചതെന്തിനെന്ന് കുറ്റസമ്മതം നടത്തി. ഒരു പ്രേമത്തിന്‍ മുകുളം പൊട്ടിയിട്ടായിരുന്നില്ല ആ ക്രൂരഹാസം എന്ന അറിവില്‍ ഡിസില്ല്യൂഷന്‍ ആയ എന്റെ പുത്തനച്ചി , വയ്യാത്തൊരാളിനെ കളിയാക്കി ചിരിച്ചത്‌ കഷ്ടമെന്ന് ധ്വനിപ്പിച്ചൊരു പരാമര്‍ശം നടത്തി.&lt;br /&gt;&lt;br /&gt;"വയ്യാത്തവന്‍, വികലന്‍, ഊമ എന്നൊക്കെ മനുഷ്യനെ ഒറ്റ തിരിക്കുന്നതും സഹതപിക്കുന്നതും നഗരത്തിന്റെ കാപട്യം, എന്റെ പാതീ". ഞാന്‍ പറഞ്ഞു." നിന്റെ കണവനും, ഞൊണ്ടിപ്പാക്കരനും, കലക്റ്റര്‍ മധുവും കോഞ്ഞാമ്പാച്ചനും ഭേദമെന്യേ പ്രശംസക്കും കളിയാക്കലിനും ഇരയാകുന്ന, നന്മകളാല്‍ സമൃദ്ധമായ എന്റെ ഗ്രാമത്തിലേക്ക്‌ ഭവതിക്കു സ്വാഗതം, വെല്‍ക്കം റ്റൊ ഊട്ടി, ഗ്ലാഡ്‌ റ്റു മീറ്റ്‌ യൂ."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-113514466584750853?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/113514466584750853/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=113514466584750853' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113514466584750853'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113514466584750853'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2005/12/blog-post_113514466584750853.html' title='പൊടവൊട'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-113514217909629498</id><published>2005-12-20T21:01:00.000-08:00</published><updated>2005-12-23T01:05:32.556-08:00</updated><title type='text'>ഗൌര്‍ഖ്യം</title><content type='html'>&lt;a href="http://kodakarapuranams.blogspot.com/2005/12/blog-post_22.html"&gt;കൊടകരപോലെ&lt;/a&gt; ഒരു ക്രമസമാധാനപ്രശ്നമുള്ള ഗ്രാമമായിരുന്നില്ല പെരിനാടെന്ന എന്റെ ചിന്നനാട്‌. ആകെ നടക്കുന്ന കുറ്റകൃത്യം ചില്ലറ വാഴക്കുലയോ തേങ്ങാക്കുലയോ മോഷണം. ആകെ ഒരു കുറ്റകൃത്യനുള്ളത് പൂച്ചപ്രഭാകരനും. ചത്തത് ഇനിയിപ്പോ പാണ്ഡുവായാൽപ്പോലും കൊന്നത് ഭീമൻ തന്നെ. കളവു പോകുന്ന സാധനത്തിന്റെ വിലയനുസരിച്ച്‌ ഞങ്ങള്‍ പതിവായി പ്രഭാകരനിട്ടു ചവിട്ട്, ഇടി, തെറി, മാപ്പ്‌ എന്നിവ ഒറ്റക്കോ ഒന്നിച്ചോ കൊടുത്തു പോന്നു. ഇത്ര ഭദ്രമായൊരു നിയമവാഴ്ച്ചാസംവിധാനമുള്ളതിനാല്‍ പോലീസ്‌-ഗൂര്‍ഖാദികള്‍ ഞങ്ങള്‍ക്ക്‌ അനാവശ്യം. (പ്രഭാകരം മറ്റൊരദ്ധ്യായമാക്കാം)&lt;br /&gt;&lt;br /&gt;ആയതിനാല്‍ ഈയുള്ളവന്‍ പോലീസിനെ ആദ്യം പരിചയപ്പെടുന്നത്‌ കോളേജിലും, ഗൂര്‍ഖകളെ അറിയുന്നത്‌ ആഡിറ്റുകാലത്തും. ആദ്യമായി ഗൂർഖാപ്പറ്റത്തെ അടുത്തറിഞ്ഞ ദിവസത്തെ കൈതിയിന്‍ ഡയറി 15 കൊല്ലത്തിനു ശേഷം ഒന്നെഴുതി നോക്കട്ടേ?&lt;br /&gt;&lt;br /&gt;??/??/1990&lt;br /&gt;മാന്നാര്‍&lt;br /&gt;&lt;br /&gt;&lt;b&gt;പ്രഭാതം- ബീറ്&lt;/b&gt; &lt;strong&gt;കേസ്&lt;br /&gt;&lt;/strong&gt;രണ്ടുമാസത്തെ ഹിരാക്കുഡിയന്‍ ജീവിതം അവസ്സാനിപ്പിച്ച്‌ ഞാന്‍ കാലത്ത്‌ "പമ്പയാറിന്‍ പൊന്‍ പുളിനത്തില്‍ പനിമതി പോലെ" എഴുന്നേറ്റു (ഇവിടേക്കിന്നലെ രാത്രി രംഗപ്രവേശം ഉറങ്ങിക്കൊണ്ടായിരുന്നു).&lt;br /&gt;&lt;br /&gt;കടുകെണ്ണമണമില്ലാത്ത മലയാളി പ്രാതല്‍ മൂക്കറ്റം വെട്ടി കമ്പനിപ്പടിതാണ്ടവേ ഒരു പിന്‍വിളി&lt;br /&gt;"ആഡിറ്റര്‍ സാബ്‌"- കമ്പനിയിലെ സെക്യൂരിട്ടി ഗാര്‍ഡ്‌ ഒരു ഗൂര്‍ഖാ. (ഞാനാഡിറ്ററു ഭാഗത്തിന് പഠിക്കുന്നതല്ലേയുള്ളു, മൈക്കാട് മേസ്തിരിയെന്ന വിളികേട്ടാലെന്നപോലെ ഹർഷബാഷ്പം പൊഴിച്ച് നിലത്തുനിന്നൊരടി പൊങ്ങി)&lt;br /&gt;&lt;br /&gt;"ഞാന്‍ സാബിനെ കാണാന്‍ നിന്നതാ" (ഭാഗ്യം, ഇവന്‍ മലയാളം പറയും. ഹിന്ദിയെങ്ങാന്‍ ബോല്‍ത്തിയാല്‍ മാനം പോയേനേ) "എന്റെ പേരു ബീര്‍ ബഹദൂര്‍, സാബ്. ഇവിടെ വേറൊരു ബീര്‍ ബഹദൂര്‍ ലോണെടുത്തത്‌ എന്റെ ശമ്പളത്തില്‍ പിടിച്ചു സാബ്‌".&lt;br /&gt;&lt;br /&gt;ഇത്രേയുള്ളൊ? നിങ്ങൾ പേറോൾ അക്കൌണ്ടന്റ് ബേബിയോട്‌ കാര്യം പറ&lt;br /&gt;"ഞാന്‍ പറഞ്ഞു സാബ്‌, ബേബിസാബ്‌ പിടിച്ച കാശു അടുത്തമാസത്തെ ശമ്പളത്തില്‍ കൂട്ടുകയും ചെയ്തു"&lt;br /&gt;പിന്നെന്താ പ്രശ്നം തീര്‍ന്നില്ലേ?&lt;br /&gt;&lt;br /&gt;“തീര്‍ന്നില്ലാ സാബ്‌. തിരിച്ചു കൊടുത്തതും തെറ്റിപ്പോയി, അതു എന്റെ ശമ്പളത്തില്‍ വന്നില്ല, വേറൊരു ബീര്‍ ബഹദൂറിനു പോയി.&lt;br /&gt;&lt;br /&gt;ഹെന്ത്‌? 50 പേര്‍ പണിയെടുക്കുന്ന ഫാക്റ്ററിയില്‍ മൂന്നു ബീര്‍ ബഹദൂരോ?&lt;br /&gt;&lt;br /&gt;"മൂന്നല്ല നാലു ബീര്‍ ബഹദൂറുണ്ട്‌ സാബ്‌"&lt;br /&gt;ഞാൻ നോക്കട്ടെന്നെന്തോ പറഞ്ഞ് മുങ്ങി&lt;br /&gt;&lt;br /&gt;ഓഫീസിലെത്തിയതും ബേബിയെ വരുത്തി. സെക്യൂരിറ്റിയില്‍ എത്രപേരാണെന്നന്വേഷിച്ചു.&lt;br /&gt;"നാലുപേര്‍. പണ്ടാറടങ്ങാന്‍ നാലിന്റേം പേര്‍ ബീര്‍ ബഹദൂറെന്നാ"&lt;br /&gt;&lt;br /&gt;കള്ളുകമ്പനിക്കാർ സ്പോൺസർ ചെയ്തതാണോ ഇവരെ? അതോ കേപ്പീയേസീ, കലാഭവനെന്നൊക്കെ പറയുമ്പോലെ ബീറുകൾ എന്തെൻകിലും സ്ഥാനപ്പേരാണോ?&lt;br /&gt;&lt;br /&gt;“അല്ല മാഷേ. ഒരു വയസ്സൻ ബീറ് എവിടെന്നോ ഇവിടെ കയറി വന്നു, ഗാർഡായി. പിന്നെ ഒഴിവു വരുമ്പോഴെല്ലാം അയാൾ നേപ്പാളിലേക്ക് റ്റെലിഗ്രാമടിച്ച് ആളുകളെ ഇവിടെവരുത്തി. കാലക്രമേണ സെക്യൂരിറ്റിയിൽ ബീറ് ബഹദൂറുകൾ മാത്രമായി. “&lt;br /&gt;&lt;br /&gt;മനസ്സിലായില്ല. ഇയാള് സ്വന്തം പേരുള്ളവരെ മാത്രം വരുത്തിയെന്നോ?&lt;br /&gt;&lt;br /&gt;“അതല്ല. സ്വന്തം കുടുംബത്തിൽ നിന്നാണ് ഇയാളാളുകളെ ഇറക്കുമതി ചെയ്തത്. നെപ്പോട്ടിസം. പ്രസ്തുത ഗോത്രത്തിന്റെ സ്ഥാപകൻ ഒരു ബീർ ബഹദൂറായിരുന്നെന്നതിനാൽ മിക്കവാറും സ്ത്രീകൾ ആണ്മക്കൾക്കു ആ പേരിടുന്നത്രേ.“&lt;br /&gt;&lt;br /&gt;“ശരി. ഇപ്പോൾ മനസ്സിലായി. എല്ലാത്തിന്റേം ഇനിഷ്യൽ ചേർത്ത് പേറോൾ മാസ്റ്റർ അപ് ഡേറ്റ് ചെയ്താൽ പ്രശ്നം തീർന്നില്ലേ?“&lt;br /&gt;&lt;br /&gt;“സാറിനറിയാഞ്ഞിട്ടാ. ഈ ബീറുമാരുടേ സമുദായാചാരമനുസരിച്ച്‌ അച്ഛന്റെ പേരു പറയുന്നത്‌ ചാവുദോഷമുള്ള മഹാപാപമാ. ഇനിഷ്യല്‍ അച്ച്ഛന്റെ ചുരുക്കമല്ലേ അതു പറഞ്ഞുകൂടാ. ഞാനതു ചോദിച്ചിട്ടുവേണം അവന്മാർ കുക്രിയെടുത്ത് എന്റെ പണ്ടത്തിൽ കയറ്റാൻ“&lt;br /&gt;&lt;br /&gt;പിന്നേം മനസ്സിലായില്ല. സ്വന്തമപ്പന്റെ പേരുപറഞ്ഞാലല്ലേ പ്രശ്നമുള്ളു. ഒരുത്തനെ വിളിച്ച് മറ്റവന്റപ്പന്റെ പേരു ചോദിക്ക്.&lt;br /&gt;&lt;br /&gt;ബേബി അസഹ്യത മൂത്ത് തലചൊറിഞ്ഞു. “പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ഒന്നാമത് തന്തപ്പേർ അപമാനമായ നാട്ടിൽ മിക്കവരും തന്തമാരെ അറിയില്ല. അറിഞ്ഞാൽ തന്നെ അതെല്ലാം തിരിച്ചറിയാൻ പറ്റാത്തപോലെ ഈ ഒരു പേരു തന്നെയായിരിക്കില്ലേ?“&lt;br /&gt;&lt;br /&gt;എന്നാ പിന്നെ സീരിയൽ നംബറ് അടിച്ചു കേറ്റു ബേബി. സ്റ്റാഫ് നമ്പ്ര s.1- ബീർ ബഹദൂർ.1, സ്റ്റാഫ് s.2 -ബീർ ബഹദൂർ.2, അങ്ങനെ. എന്നിട്ടവന്മാർക്കും പറഞ്ഞുകൊട് അവരവരുടെ സീരിയൽ ചേർത്ത് പേരെഴുതാൻ എപ്പോഴും.&lt;br /&gt;&lt;br /&gt;&lt;b&gt;മദ്ധ്യാഹ്നം- പണ്ടാരപ്പേരുകാരൻ&lt;/b&gt;&lt;br /&gt;ക്യാന്റീനിൽവച്ച് റിക്രൂട്ട്മെന്റിലെ പ്രേമയെകണ്ടവഴി ഇനിമുതൽ ആളെ എടുക്കുമ്പോൾ യുണീക്ക് പേരുകാർ ആണെന്ന് ബേബിയോടൊരു ക്ലീയറൻസ് വാങ്ങാൻ പറഞ്ഞു തമാശായി.&lt;br /&gt;അടുത്ത റിക്രൂട്ട്മെന്റ് തടയാൻ എനിക്കോ ബേബിക്കോ സീ ഐ റ്റി യൂ അഖിലേന്ത്യാ സെക്രട്ടറിക്കോ കഴിയില്ലെന്നവൾ. കമ്പനിയിൽ അടുത്തതായി ചേരാൻ പോകുന്നത് പുതിയ ചീഫ് എക്സിക്യൂട്ടിവ്‌.&lt;br /&gt;“എന്താ വിശാഖപട്ടണത്തു നിന്നും വരുന്ന വിശാല മനസ്കന്റെ പേർ ?“ ഞാൻ നാടോടിക്കാറ്റ് വീശി.&lt;br /&gt;“കെ കെ കെ. “&lt;br /&gt;“അതെന്തു പേർ? വിശദമാക്ക നീ സ്ത്രീയേ.”&lt;br /&gt;“കേസരി ഖേഖുസ്രു ഖാബ്രാജി”&lt;br /&gt;“ ഒരു ശിശുവിന്റെ മുഖത്തു നോക്കി ഇങ്ങനെ പേരു വിളിച്ച മഹാപാപി തള്ളയെ പൊങ്കാലയിട്ട്‌ അടിച്ചു കൊല്ലണം. ഈ ലോകത്ത് ആ പേരിൽ രണ്ടെണ്ണം കാണാനൊരു സാദ്ധ്യതയുമില്ല. ഉദ്ദണ്ഡ കേസരി എഴുന്നെള്ളാൻ ഉത്തരവായാലും ദുഷ്കരി കുഞ്ജരീ.”&lt;br /&gt;&lt;br /&gt;&lt;b&gt;സായാഹ്നം- കഴുതകേറാമല&lt;/b&gt;&lt;br /&gt;പമ്പാനദിയിൽ എരുമകളുടെ കുളിസ്സീനും കണ്ട് ഗസ്റ്റ് ഹൌസിലിരിക്കുമ്പോൾ ബീറ് ബഹദൂർ No. 1 സൈക്കിൾ ചവിട്ടി ആ വഴി വന്നു.&lt;br /&gt;“പത്രമോ മാസികയോ സിഗററ്റോ വേണേൽ ഞാൻ വാങ്ങാം സാബ്. കുപ്പി വേണമെൻകിലും ഒറിജിനൽ കിട്ടും, എനിക്കു ബാറിൽ പരിചയമുണ്ട്“ ടിപ്പാഗ്രഹിച്ച് അയാൾ പറഞ്ഞു.&lt;br /&gt;ഒറ്റപ്പേരുകാരുടെ ഗ്രാമത്തെപറ്റി ഞാനയാളോടാരാഞ്ഞു. “കൊനേരു ഹമ്പി“ എന്നതിനു സമാനമായ എന്തോ പ്രാകൃത ഗ്രാമപ്പേര്. പ്രവാസജീവിതത്തിനിടയിൽ നാട്ടിൽ പോയി ഭാര്യയേയും മക്കളേയും കണ്ടിട്ട് 10 വർഷമായത്രേ. ഒരു വർഷം കിട്ടുന്നത് ഇരുപത് ലീവ്. അതിൽ ഒന്നു രണ്ടെണ്ണം സിക്ക് ആയും മറ്റും പോകും. ഗ്രാമത്തിൽ പോകാൻ മൂന്നു ദിവസം ട്രെയിനിലിരിക്കണം പിന്നെ രണ്ടു ദിവസം ബസ്സിൽ, പിന്നെ രണ്ടു ദിവസ്സം കഴുതപ്പുറത്ത്. അതു കഴിഞ്ഞ് ഒരു ദിവസം നടക്കണം. അങ്ങനെ 8ഉം 8ഉം 16 ദിവസം യാത്ര. ലീവ് ബാക്കി 16 ദിവസം വരാറില്ല ഒരു വർഷവും സാബ്. ഒരാണ്ടത്തെ ലീവ് അടുത്താണ്ടിലേക്ക് കൂട്ടിത്തരില്ലെന്നല്ലേ കമ്പനി നിയമം, സാബ്. ഞാനെങ്ങനെ പോകാൻ?&lt;br /&gt;&lt;br /&gt;ഉന്നതത്തിൽ വരാൻ പോകുന്ന കേസരിയോട് ഗൂർഖകളുടെ ആനുവൽ ലീവ് ക്യാരിഫോർവേറ്ഡ് ചെയ്യാൻ അഭ്യർത്ഥിച്ചാലെനിക്ക് കോടി പുണ്യം കിട്ടുമെന്ന് മനസ്സിലുറച്ചു ഞാൻ.&lt;br /&gt;&lt;br /&gt;ഒരിക്കലെന്റെ ഗാവിൽ സാബ് വരണം. ഗൂർഖൻ ക്ഷണിച്ചു.&lt;br /&gt;“കഴുതപോലും സഞ്ചരിച്ചെത്താത്ത നിന്റെ ഗാവ് എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ഒരിക്കൽ എനിക്കു വരണം” ഞാൻ ക്ഷണം സ്വീകരിച്ചു.&lt;br /&gt;&lt;br /&gt;എങ്ങനെ പോകാൻ? എന്നു പോകാൻ? ആരുടെ കൂടെ? പോയില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18862849-113514217909629498?l=koomanpalli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://koomanpalli.blogspot.com/feeds/113514217909629498/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18862849&amp;postID=113514217909629498' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113514217909629498'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18862849/posts/default/113514217909629498'/><link rel='alternate' type='text/html' href='http://koomanpalli.blogspot.com/2005/12/blog-post_20.html' title='ഗൌര്‍ഖ്യം'/><author><name>ദേവന്‍</name><uri>http://www.blogger.com/profile/14898390206474616712</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://kumarclicks.googlepages.com/devan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-18862849.post-113488294816022948</id><published>2005-12-17T21:08:00.000-08:00</published><updated>2005-12-17T21:29:10.026-08:00</updated><title type='text'>ഇൻക്രിക്കഥ</title><content type='html'>&lt;div align="left"&gt;&lt;br /&gt;ഉറങ്ങാത്ത എന്നെ ഒതുക്കാൻ അമ്മ  ഇൻക്രിമെന്റൽ കഥകൾ എനിക്കെതിരേ പ്രയോഗിച്ചിരുന്നു. സംഗതി വളരെ ലളിതം. ഹിന്ദി സിനിമാ പോലെ കഥയപ്പടി ആവർത്തനമാണ്. ഒരു വാക്കോ മറ്റോ ഓരോ വരിയിലും ഇൻക്രിമെന്റ്. ബാക്കിയെല്ലാം ibid. ആരാ ഉറങ്ങി പോകാത്തത്.?&lt;br /&gt;&lt;br /&gt;&lt;strong&gt;ഒരു ഇൻക്രിക്കഥ- വല്ലാത്ത പോട്ടിൽ മുട്ടയിട്ട കിളി.&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;പണ്ടു പണ്ട് ഒരു കിളി വല്ലാത്തൊരു പോട്ടിൽ മുട്ടയിട്ടുപോയി. എടുക്കാൻ വയ്യാതെ വിഷമിച്ചു നിന്നു.&lt;br /&gt;&lt;br /&gt;അപ്പോൾ ഒരു തച്ചപ്പണിക്കൻ വന്നു.&lt;br /&gt;“വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരുമോ തച്ചപ്പണിക്കാ?“&lt;br /&gt;“എനിക്കു വയ്യാ.“&lt;br /&gt;&lt;br /&gt;അപ്പോ ഒരു പന്നി വന്നു.&lt;br /&gt;വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താമോ പന്നീ?&lt;br /&gt;“എനിക്കു വയ്യാ.“&lt;br /&gt;&lt;br /&gt;അപ്പോ ഒരു കാട്ടാളന് വന്നു.&lt;br /&gt;വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാ
